കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ
ഒരു ബിസിനസ്സ് നടത്താൻ അതിയായ അധ്വാനവും കാര്യക്ഷമതയും ആവശ്യമാണ്. ഇതെല്ലാം തുടങ്ങുന്നത് ഒരു ആശയത്തിൽ നിന്നുമായിരിക്കും. ആ ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്നത് ആ ആശയത്തോടുള്ള ഇഷ്ടം കൊണ്ടുകൂടിയാവും. എന്നാൽ പലരുടെയും കയ്യിൽ ഒരു ബിസിനസ്സ് തുടങ്ങാനുള്ള മൂലധനവും മനസാന്നിധ്യവും ഉണ്ടാകും, പക്ഷേ ആശയങ്ങൾ കുറവായിരിക്കും.
കേരളം എന്ന സംസ്ഥാനത്തിൽ നിരവധി ബിസിനസ്സ് സാധ്യതകൾ ഉണ്ട്. കേരളത്തിനായുള്ള ബിസിനസ്സ് ആശയങ്ങൾ തിരയുമ്പോൾ, ഇവിടെ ലഭിക്കുന്ന അസംസ്കൃത വസ്തുക്കൾ കൂടുതൽ ഉപയോഗിക്കാൻ ശ്രമിക്കണമല്ലോ. അത് തന്നെയാവും ലാഭകരവും.എങ്കിലേ അത് കേരളത്തിൻ്റേതെന്ന് പറയാവുന്ന ബിസിനസ്സ് ആവുകയുള്ളൂ. അത്തരത്തിലുള്ള മികച്ച 10 ആശയങ്ങളാണ് ചുവടെ ചേർക്കുന്നത്.
ഗൃഹാലങ്കാര ബിസിനസ്സ്
ഏറ്റവും വലിയ തോതിൽ വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ്സാണ് ഗൃഹാലങ്കാര ബിസിനസ്സ്. ഗൃഹം അലങ്കരിക്കാനും മോടി കൂട്ടാനും എല്ലാവർക്കും കൂടുതൽ ഉത്സാഹമാണ് ഇപ്പോൾ. ഒരു വീടിൻ്റെ ഇൻ്റീരിയർ ഡിസൈനിങ്ങിൻ്റെ കൂടെ തന്നെ പ്രാധാന്യത്തോടെ ചെയ്യുന്നതാണ് ഗൃഹത്തിലെ മറ്റ് പല അലങ്കാര പണികളും. വാൾ ആർട്ടുകൾ, ഡിസൈനിംഗ് അക്സസറികൾ, ഡിസൈനർ പൂചട്ടി, തുടങ്ങി മെഴുകുതിരികൾ വരെ ഗൃഹാലങ്കാര വസ്തുക്കളിൽ പെടുന്നു.
ഇതിൽ കേരളത്തിൻ്റേതായ തനത് കാര്യങ്ങൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ചാൽ അത് കേരളത്തിൻ്റെ സ്വന്തം ഗൃഹാലങ്കാര ബിസിനസ്സായി മാറും. കേരളത്തിൽ സുലഭമായി ലഭിക്കുന്ന കാര്യമാണ് തേങ്ങയും ചകിരിയുമൊക്കെ. ഇതൊക്കെ വച്ച് നിരവധി അലങ്കാര വസ്തുക്കൾ ഉണ്ടാക്കാൻ സാധിക്കും.ചിരട്ട വച്ച് തന്നെ ചായ പാത്രം, കളിപ്പാട്ടങ്ങൾ, ചിരട്ടയിലെ മെഴുകുതിരി, റാന്തൽ വിളക്ക്, ശിൽപങ്ങൾ അങ്ങനെ അനവധി അലങ്കാര സാധനങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അത് ഉണ്ടാക്കാനും വിൽക്കാനുമുള്ള കഴിവുണ്ടെങ്കിൽ മികച്ച ബിസിനസായി വളർത്താവുന്ന ഒന്നാണിത്. നേരിട്ടുള്ള വിൽപ്പനയുടെ കൂടെ തന്നെ ഇ-കൊമേഴ്സ് രീതിയിൽ ഓൺലൈനിലൂടെയും ചിരട്ടയിൽ തീർത്ത അലങ്കാര സാധനങ്ങൾ വിൽക്കാൻ സാധിക്കും.
ഗ്ലാമ്പിങ്
ഗ്ലാമർ ആയിട്ടുള്ള ക്യാമ്പിങ്ങിൻ്റെ ചുരുക്കപ്പേരാണ് ഗ്ലാമ്പിങ്. കുറച്ചുകൂടി സുരക്ഷിതത്വവും എന്നാൽ ആഡംബരപൂർണ്ണമായ ക്യാമ്പിംഗ് അനുഭവം നൽകുന്നതാണ് ഗ്ലാമ്പിങ്.കേരളത്തിൻ്റെ പ്രകൃതി ഭംഗിയെയും ടൂറിസം സാധ്യതകളെയും ഉപയോഗപ്പെടുത്തുന്ന ഒരു ബിസിനസ്സ് ആശയമാണ് ഗ്ലാമ്പിങ് എന്നത്. കേരളത്തിലെ പശ്ചിമട്ട ഘട്ടത്തിലെ കുന്നുകൾ പ്രകൃതി മനോഹരങ്ങളാണ്. അവിടേക്ക് കൂടുതൽ സഞ്ചാരികളും എത്തിക്കൊണ്ടിരിക്കുന്നു.
ഈ അവസരം മുതലാക്കാൻ കഴിഞ്ഞാൽ ഗ്ലാമ്പിങ് എന്ന ബിസിനസ്സ് തഴച്ചു വളരുക തന്നെ ചെയ്യും. കൂടുതലും കുടുംബങ്ങൾ ഇത്തരം കുന്നുകളിൽ ട്രെക്ക് ചെയ്ത് വന്ന് അവിടെ ടെൻ്റിൽ സ്റ്റേ ചെയ്യാനൊന്നും താല്പര്യപ്പെടുന്നില്ല. അതിനു ഒരേയൊരു കാരണം സുരക്ഷിതമാണോ എന്ന പേടി മാത്രമാണ്. അത് മാറ്റാൻ സാധിച്ചാൽ ഇപ്പോൾ യുവാക്കൾ വരുന്നതുപോലെ തന്നെ കുടുംബങ്ങളും ഗ്ലാമ്പിങ് എന്ന ആശയത്തിൽ ആകൃഷ്ടരായി വന്നുചേരും. ആ ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ഈ ബിസിനസ്സിൻ്റെ വിജയം. കൂടാതെ വിശേഷപ്പെട്ട ദിനങ്ങൾ ആഘോഷിക്കാനും പാകത്തിനുള്ള ടെൻ്റുകളും സജീകരിച്ചാൽ ഗ്ലാമ്പിങ് കൂടുതൽ രസകരമാകും.
വെള്ളം വിൽക്കാം
കഴിഞ്ഞ തലമുറയിലെ മനുഷ്യർ ഒരിക്കൽപോലും വിചാരിച്ചുകാണില്ല, വെള്ളം വാങ്ങാൻ കിട്ടുന്ന ഒരു അവസ്ഥ വരുമെന്ന്. അത്രയ്ക്കും ആവശ്യം ജലത്തിന് വരികയും എന്നാൽ ജല ദൗർലഭ്യം കൂടി കൂടി വരികയും ചെയ്യുന്നു. അതേ സമയം തന്നെ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ പ്രതിവർഷം ശരാശരി 3107 മില്ലിമീറ്റർ മഴ ലഭിക്കുന്നു. ഇന്ത്യയുടെ ശരാശരി കണക്ക് 1197 മില്ലിമീറ്റർ ആയിരിക്കെ ആണ് ഇത്.
മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളെയും കൂട്ടി വായിക്കുമ്പോൾ ഒരു ബിസിനസ്സ് ആശയം ഉരുത്തിരിഞ്ഞു വരുന്നില്ലേ. അതെ, നമ്മൾ ഒഴുക്കികളയുന്ന മഴവെള്ളം സംഭരിച്ചാൽ അതിൽ നിന്നും ബോട്ടിലിൽ വിൽക്കുന്ന വെള്ളം ഉണ്ടാകുന്ന ബിസിനസ്സ് മാതൃക രൂപീകരിക്കാവുന്നതെയുള്ളു. ഓരോ വീട്ടുകാർക്കുപോലും ഈ ബിസിനസ്സ് തുടങ്ങാവുന്നതാണ്. അതുവഴി ഇപ്പോഴുള്ള ജല ദൗർലഭ്യം കുറയുകയും കൂടാതെ വെള്ളത്തിനു വിപണിയിലുള്ള വില കുറയുകയും ചെയ്യും.
പഴങ്ങൾ കൊണ്ട് ബിസിനസ്സ്
കേരളത്തിൽ സുലഭമായി വളരുന്ന ഫലങ്ങളാണ് ചക്കയും മാങ്ങയും. അതിൻ്റെ കാലം അനുസരിച്ച് കിട്ടികൊണ്ടിരിക്കുന്ന പഴങ്ങളാണ്. ഇവയിൽ തന്നെ ഒരു ബിസിനസ്സ് മോഡൽ ഉണ്ടാക്കാമല്ലോ. ചക്കയും മാങ്ങയും വിൽക്കുന്ന കാര്യമല്ല പറയുന്നത്. അതിൻ്റെ വിവിധ രൂപഭാവങ്ങൾ മാറ്റിയും വിൽക്കാം. ചക്ക കൊണ്ട് ചക്ക ചിപ്സ്, ചക്കക്കുരുപ്പൊടി, ചക്കവരട്ടി, ചക്ക അച്ചാർ, ചക്ക ജാം, ചക്ക സ്ക്വാഷ്, ചക്ക ഐസ്ക്രീം ഒക്കെ ഉണ്ടാക്കാവുന്നതാണ്.
ഇത് ഒരു ബിസിനസ്സ് ആക്കി തുടങ്ങാവുന്നതാണ്. ഇതുപോലെതന്നെയാണ് മാങ്ങയുടെ കാര്യവും. കായയെയും പഴത്തിനെയും കായ വറുത്തതിനെയൊന്നും മറക്കുന്നില്ല. ഇവയൊക്കെ ബേക്കറികൾ വഴിയുള്ള വിൽപ്പനയും അല്ലെങ്കിൽ ഇ-കൊമേഴ്സ് രീതിയിൽ ഓൺലൈൻ വഴിയും വിൽക്കാവുന്നതാണ്. കേരളത്തിൽ സുലഭമായ എന്നാൽ പഴായി പോകുന്ന ഇത്തരം പഴവർഗങ്ങൾ വച്ച് ബിസിനസ്സ് പടുത്തുയർത്താം.
കുഞ്ഞ് കൃഷികൾ ബിസിനസ്സ് ആക്കാം
കൊറോണയുടെ ലോക്ക്ഡൗൺ കാലത്ത് എല്ലാവരും പലതരം പരീക്ഷണങ്ങളിൽ ആയിരുന്നു. അവയിൽ ഒന്നാണ് മൈക്രോ ഗ്രീൻ കൃഷി. വിത്ത് മുളപ്പിച്ച് വെള്ളം മാത്രം കൊടുത്തു ചെടിയെ വളർത്തിയെടുക്കുന്ന രീതിയാണ് മൈക്രോ ഗ്രീൻ എന്നു പറയുന്നത്. ഇതു എല്ലാവരും വീട്ടാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. ഇത്തരം ചെറു കൃഷികൾ വലിയ തോതിൽ ചെയ്തു ഒരു ബിസിനസ്സ് ആക്കിയെടുക്കാവുന്നതാണ്. അടുത്തുള്ള സൂപ്പർ മാർക്കറ്റുകളിലും മറ്റും ഇത് വിൽക്കുകയും ചെയ്യാം.
ഇതേ രീതിയിൽ തന്നെ ചെയ്യാവുന്ന മറ്റൊരു കൃഷിയാണ് കൂൺ കൃഷി. കൂൺ കൃഷി തുടങ്ങാൻ ഒരു വീട് തന്നെ ധാരാളം. മറ്റൊരു കൃഷി മീൻ കൃഷിയാണ്. കേരളത്തിൽ മീനിന് ആവശ്യക്കാർ ഏറെയാണ്.അതുകൊണ്ട് തന്നെ മീൻ കൃഷി ലാഭകരമാവുകയും ചെയ്യും. കൃഷിയെ തന്നെ ബിസിനസ്സ് ആക്കിയെടുക്കുന്നത് ആൾക്കാർക്ക് കൃഷിയിലേക്ക് വരാനുള്ള പ്രചോദനം ആവുകയും ചെയ്യും.
വളർത്തുമൃഗങ്ങൾക്കുള്ള സ്ഥാപനം
ഓമന മൃഗങ്ങളെ വളർത്തുന്നവരുടെ എണ്ണം ഇപ്പോൾ കേരളത്തിൽ കൂടി വരുന്നു. എന്നാൽ ഇവയെ പരിപാലിക്കാൻ വേണ്ടിയുള്ള സംവിധാനങ്ങൾ കേരളത്തിൽ കുറവാണ്. വളർത്തുമൃഗങ്ങളെ വളർത്തുന്നവർ അവരെ തങ്ങളുടെ സ്വന്തം കുഞ്ഞിനെപ്പോലെയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അവയ്ക്ക് വേണ്ടിയുള്ള ഒരു ബിസിനസ്സ് ആരംഭിക്കുമ്പോൾ കൂടുതൽ പിന്തുണയും കിട്ടും.
വളർത്തു മൃഗങ്ങൾക്ക് എന്തൊക്കെ ആവശ്യങ്ങൾ ഉണ്ടോ അതൊക്കെ നിറവേറ്റുന്ന സേവനങ്ങൾ ആ സ്ഥാപനത്തിൽ കൊടുക്കാം. തൻ്റെ അരുമ മൃഗങ്ങളെ ആക്കി പോകാവുന്ന പെറ്റ് ഡേ കെയർ സെൻ്റർ, അവയുടെ സൗന്ദര്യ സംരക്ഷണത്തിനായി പെറ്റ് മാനിക്യൂർ, ഭക്ഷണ വിഭവങ്ങൾക്കായി പെറ്റ് ബേക്കറി, അവയ്ക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ… അങ്ങനെ പലതരം ആവശ്യങ്ങൾക്കായി ഒരു ബിസിനസ്സ് തുടങ്ങാവുന്നതാണ്. കേരളത്തിൽ ഇത്തരം ബിസിനസുകൾ ഇപ്പോൾ കുറവായതുകൊണ്ട് ഇതൊരു പുതിയ തുടക്കമാവും.
വിർജിൻ വെളിച്ചെണ്ണ ബിസിനസ്സ്
തേങ്ങയുടെ പാലിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന വെളിച്ചെണ്ണയെയാണ് വിർജിൻ വെളിച്ചെണ്ണ അഥവാ ഉരുക്ക് വെളിച്ചെണ്ണ എന്ന് വിളിക്കുന്നത്. തേങ്ങകൾ സുലഭമായി ലഭിക്കുന്ന കേരളത്തിൽ ഉരുക്ക് വെളിച്ചെണ്ണയുടെ ഒരു ബിസിനസ്സ് തുടങ്ങുമ്പോൾ അസംസ്കൃത വസ്തുവിന് വേണ്ടിയുള്ള തിരച്ചിൽ കുറയ്ക്കാമല്ലോ.
ഔഷധം എന്ന നിലയിലാണ് ഉരുക്ക് വെളിച്ചെണ്ണ വിപണിയിൽ പ്രിയമേറുന്നത്. ഓർമ്മ ശക്തി വർധിപ്പിക്കാൻ, തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാൻ, വായുടെ ആരോഗ്യം നിലനിർത്താൻ, പൈൽസും അപസമാരത്തിവും ഒക്കെ മാറാൻ ഉരുക്ക് വെളിച്ചെണ്ണ എന്ന ഔഷധം ഉത്തമമാണ്. ലിറ്ററിന് 1200 രൂപ മുതൽ 2500 രൂപ വരെയാണ് ഇതിന് വിപണി വില. ചെറിയ മുതൽ മുടക്കിൽ വലിയ ലാഭം ഉണ്ടാക്കാവുന്ന ബിസിനസ്സ് ആണ് വിർജിൻ വെളിച്ചെണ്ണയുടെ ബിസിനസ്സ്. കേരളത്തിൻ്റെ തനതായ നാളികേരത്തിൽ നിന്നും ആരോഗ്യ സമ്പുഷ്ടമായ ഒരു ബിസിനസ്സ് മാതൃക എന്തുകൊണ്ടും ആൾക്കാർ സ്വീകരിക്കും.
കളയാതെ എടുത്ത് ബിസിനസ്സ് ചെയ്യാം
നമ്മൾ വീട്ടിൽ നിന്നും മാറ്റി വയ്ക്കുന്ന സാധനങ്ങൾ വിപണിയിൽ വലിയ വിലയാണ് എന്ന് കേട്ടാൽ ഞെട്ടില്ലേ. എങ്കിൽ ഞെട്ടാൻ തയ്യാറായിക്കോളൂ. 1 കിലോ ചാരത്തിന് ആമസോണിൽ 200 രൂപയ്ക്ക് മുകളിലാണ് വില. 4 കിലോ ചിരട്ടയ്ക്ക് 400 രൂപയാണ് വില. 1 കിലോ ചകിരിയ്ക്ക് 90 രൂപയാണ്.ഇവയെല്ലാം നമ്മുടെ വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ആണ്. നമ്മൾ വെറുതെ കളയുന്ന സാധനങ്ങൾ. ഇതിൽ ഒരു ബിസിനസ്സ് തുടങ്ങാമല്ലോ. ഓരോ വീട്ടിൽ നിന്നും ഇത്തരം കാര്യങ്ങൾ ശേഖരിച്ച് അതിൻ്റേതായ രീതിയിൽ വിപണിയിലോ അല്ലെങ്കിൽ ഓൺലൈൻ വിപണിയിലോ വിൽക്കാവുന്നതാണ്. ശേഖരിക്കാനും അത് ഒരുക്കാനും മാത്രമുള്ള പണിയേ വരുന്നുള്ളൂ.
പഴയ തുണികൾ കൊണ്ടും ബിസിനസ്സ്
നമ്മുടെ ഒക്കെ വീടുകളിൽ കുട്ടികൾ ധരിച്ച ഉടുപ്പ്, പാവാട, ഷർട്ട്, മറ്റ് തുണിത്തരങ്ങൾ ഒക്കെ മോശമാവും മുൻപേ ഉപേക്ഷിക്കാറുണ്ട്. ഒന്നുങ്കിൽ അത് കുട്ടിക്ക് വേണ്ട എന്ന് പറയുന്നതുകൊണ്ട്, അല്ലെങ്കിൽ കുട്ടിയുടെ വളർച്ച വേഗത്തിൽ ആവുന്നതുകൊണ്ട്. രണ്ടായാലും ആ വസ്ത്രം ഉപയോഗിക്കാതെ കത്തിച്ചു കളയുകയായിരിക്കും പതിവ്. എന്നാൽ അത് മറ്റൊരാൾക്ക് ഗുണമാവുന്ന കാര്യം ആലോചിച്ചു നോക്കു.
അതെ, പഴയ തുണികൾ കൊണ്ട് ഒരു ബിസിനസ്സ്. എല്ലാവരും പുതിയ തുണിത്തരങ്ങൾ ആണ് വാങ്ങുന്നത്.എന്നാൽ പഴയ തുണികൾ പകുതി വിലയ്ക്ക് കിട്ടിയാലോ. അതും ലാഭം തന്നെ. പഴയ തുണികൾ വീടുകളിൽ നിന്നും ശേഖരിച്ച് അതിൽ കേടുകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് വിൽക്കാം. റിഫർബിഷ്ട് ഫോണുകളുടെ വിപണി പോലെ, സെക്കൻഡ് ഹാൻഡ് പുസ്തകങ്ങളുടെ വിപണി പോലെ സെക്കൻഡ് ഹാൻഡ് തുണിത്തരങ്ങൾ. കുട്ടികളുടെ തുണികൾ മാത്രമാക്കേണ്ട, കല്യാണത്തിന് വാങ്ങുന്ന ഷർവാണി, ലെഹംഗ പോലുള്ള തുണിത്തരങ്ങളും പിന്നീട് ഉപയോഗിക്കാത്ത ഏത് തുണിത്തരവും ഇത്തരം വിപണിയിൽ വിൽക്കാവുന്നതാണ്. അത് വഴി കുമിഞ്ഞു കൂടുന്ന വസ്ത്ര മാലിന്യങ്ങളും കുറയ്ക്കാവുന്നതാണ്.
കേരളം പുനസൃഷ്ടിക്കാം
വടക്കേ ഇന്ത്യയിൽ പോയാൽ അവിടെ ചില ഫാമുകൾ കാണാം. വെറും ഫാമുകൾ അല്ല, ഒരു ബിസിനസ്സ് മോഡൽ പോലെ ഉണ്ടാക്കിയെടുത്ത ഫാം ആണ്. ആ ഫാമിൽ അവിടത്തെ ഗ്രാമങ്ങളുടെ ചെറിയ പതിപ്പുണ്ടാകും, വളർത്തു മൃഗങ്ങൾ ഉണ്ടാകും, കൃഷി ഉണ്ടാകും. ഇതൊക്കെ കാണുന്നതിനുമൊപ്പം കുട്ടികൾക്ക് കളിക്കാനും, മൺ പാത്രങ്ങൾ നിർമ്മിക്കാനും, വിവിധ തരത്തിലുള്ള ഭക്ഷണം കഴിക്കാനും സൗകര്യമുണ്ട്.
ഇത് നമുക്ക് കേരളത്തിലും ചെയ്യാവുന്നതാണ്. വിദേശികൾക്ക് മാത്രമല്ല, കേരളീയർക്കും വിശേഷ ദിവസങ്ങളിൽ കുടുംബങ്ങളുടെ ഒപ്പം ഒരുദിവസം ഒന്നു കൂടാൻ നല്ല സ്ഥലമായി മാറുകയും ചെയ്യും. ഇവിടേക്ക് കയറാനുള്ള പാസ്സിലൂടെ ബിസിനസ്സ് നടത്തുകയും ചെയ്യാം. യുവതലമുറയിൽ പെട്ട പലരും പഴയ കേരള ജീവിതങ്ങളോ കൃഷി രീതികളോ കണ്ടിട്ടുണ്ടാകില്ല. അവർക്കും അതൊരു പുതിയ അനുഭവം നൽകും. ഇതിൽ ആയുർവേദവും യോഗയും കേരളത്തിൻ്റെ എല്ലാം ഉൾപ്പെടുത്തുകയും അതിൻ്റെ നല്ല വശങ്ങൾ പരിചയപ്പെടുത്തുകയുമാവാം.
ഈ മികച്ച 10 ആശയങ്ങളിൽ നിന്ന് നിങ്ങൾക്കും ഒന്ന് തിരഞ്ഞെടുത്ത് ഒരു ബിസിനസ്സ് തുടങ്ങാം. കേരളത്തിനായുള്ള ബിസിനസ്സ്.
continue reading.
എന്താണ് അക്വാപോണിക്സ്?
അക്വാകൾച്ചർ എന്നാൽ നിയന്ത്രിത അന്തരീക്ഷത്തിൽ മത്സ്യം വളർത്തൽ. പോണിക്സ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ജോലി എന്നാണ്.മണ്ണില്ലാത്ത മാധ്യമങ്ങളിൽ വളരുന്ന മത്സ്യം അമോണിയയെ തിന്നുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഗുണം ചെയ്യുന്ന ബാക്ടീരിയകൾ അമോണിയയെ പോഷകങ്ങളാക്കി മാറ്റുന്നു, സസ്യങ്ങൾ ഈ പോഷകങ്ങളെ ആഗിരണം ചെയ്യുന്നു. അക്വാപോണിക്സ് ഈ വാക്കിന്റെ 'പോണിക്സ്' എന്ന ഭാഗം മണ്ണ്കുറഞ്ഞ മീഡിയ ഉപയോഗിച്ച് വെള്ളത്തിൽ വളരുന്ന സസ്യങ്ങളെ തിരിച്ചറിയുന്നു . ഹൈഡ്രോപോണിക്സ് അതിന്റെ ഗുണദോഷങ്ങളുള്ള അറിവോടെ വളരുന്ന രീതിയാണ്. (പിന്നീട് ചർച്ചചെയ്യും). അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ, അക്വാപോണിക്സ് എന്നാൽ മത്സ്യത്തെ പ്രവർത്തനക്ഷമമാക്കുന്നു. ആ മത്സ്യങ്ങൾ ചെയ്യുന്ന ജോലിയാണ് (അവശിഷ്ടങ്ങൾ തിന്നുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നത്), അവ ചെടികൾ വളർത്തുന്നതിനുള്ള മികച്ച വളമാണ്,. മനുഷ്യനും , മത്സ്യവും ജോലിയിൽ പ്രവേശിക്കുമ്പോൾ ധാരാളം ചെടികൾ വളർത്താൻ കഴിയും.ജലം, ജലജീവികൾ, ബാക്ടീരിയകൾ, പോഷകങ്ങളുടെ ചലനാത്മകത, ഓവുചാലുകളിൽ ഒന്നിച്ച് വളരുന്ന സസ്യങ്ങൾ എന്നിവ തമ്മിലുള്ള ബന്ധത്തെയാണ് അക്വാപോണിക്സ് പ്രതിനിധീകരിക്കുന്നത്. ലോകം പ്രകൃതിയിൽ നിന്നുള്ള സൂചനകൾ സ്വീകരിച്ചുകൊണ്ട്, അക്വാപോണിക്സ് ഈ വ്യക്തിഗത ഘടകങ്ങളെ ജൈവ സംയോജനത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നു: മത്സ്യത്തിൽ നിന്നുള്ള മാലിന്യ ഉപോൽപ്പന്നങ്ങൾ ബാക്ടീരിയകൾക്ക് ഭക്ഷണമായി മാറ്റി, സസ്യങ്ങൾക്ക് അനുയോജ്യമായ വളമാക്കി മാറ്റുന്നു. മത്സ്യത്തിന് ശുദ്ധവും സുരക്ഷിതവുമായ രൂപത്തിൽ വെള്ളം എല്ലാ ജല ആവാസവ്യവസ്ഥയിലും പ്രകൃതി മാതാവ് ചെയ്യുന്നതുപോലെ, അക്വാകൾച്ചറും ഹൈഡ്രോപോണിക് സംവിധാനങ്ങളും സംയോജിപ്പിക്കുന്നു , അക്വാപോണിക്സ് അവയുടെ ഗുണങ്ങൾ മുതലെടുക്കുകയും ഓരോന്നിന്റെയും പോരായ്മകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. അക്വാപോണിക്സിന്റെ ഏറ്റവും നല്ല കാര്യം, അത് പ്രകൃതിദത്തമായ ഒരു ആവാസവ്യവസ്ഥയെ അനുകരിക്കുന്നു എന്നതാണ്. അക്വാപോണിക്സ് -ജലം, ജലജീവികൾ, ബാക്ടീരിയകൾ, പോഷകങ്ങളുടെ ചലനാത്മകത, ലോകമെമ്പാടുമുള്ള ജലപാതകളിൽ ഒരുമിച്ച് വളരുന്ന സസ്യങ്ങൾ എന്നിവ തമ്മിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നു. ഈ വ്യക്തിഗത ഘടകങ്ങൾ ജൈവ സംയോജനം, മത്സ്യത്തിൽ നിന്നുള്ള മാലിന്യ ഉപോൽപ്പന്നങ്ങൾ ബാക്ടീരിയയ്ക്കുള്ള ഭക്ഷണമായി മാറ്റി, സസ്യങ്ങൾക്ക് അനുയോജ്യമായ വളമാക്കി മാറ്റുക, ആ സസ്യങ്ങൾ വെള്ളം ശുദ്ധവും സുരക്ഷിതവുമായ രൂപത്തിൽ മത്സ്യത്തിന് തിരികെ നൽകുന്നു. അക്വാകൾച്ചറും ഹൈഡ്രോപോണിക് സംവിധാനങ്ങളും സംയോജിപ്പിക്കുന്നതിൽ പ്രകൃതി എല്ലാ ജലജീവി ആവാസവ്യവസ്ഥയിലും പ്രവർത്തിക്കുന്നു, അക്വാപോണിക്സ് അവയുടെ ഗുണങ്ങളെ മുതലെടുക്കുകയും ഓരോന്നിന്റെയും പോരായ്മകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ## അക്വാപോണിക്സ് vs ഹൈഡ്രോപോണിക്സ്  അക്വാപോണിക്സിൽ ഒരേ പരിതസ്ഥിതിയിൽ മത്സ്യങ്ങളെയും ചെടികളെയും ഒരുമിച്ച് വളർത്തുന്നത് ഉൾപ്പെടുന്നു, ഇത് സുസ്ഥിരമായ ഒരു പ്രക്രിയയായി കണക്കാക്കപ്പെടുന്നു, മറുവശത്ത്, ഹൈഡ്രോപോണിക്സ് ഒരു പൂന്തോട്ടപരിപാലന രീതിയാണ്, അത് മണ്ണിന്റെ ഉപയോഗമില്ലാതെ സസ്യങ്ങളെ വളർത്താൻ അനുവദിക്കുന്ന ഒരു ഉദ്യാന രീതിയാണ് അക്വാപോണിക്സിൽ വളരുന്ന മത്സ്യങ്ങളും ഉൾപ്പെടുന്നു. ഒരേ പരിതസ്ഥിതിയിൽ സസ്യങ്ങൾ ഒരുമിച്ച്, ഇത് സുസ്ഥിരമായ പ്രക്രിയയായി കണക്കാക്കപ്പെടുന്നു, മറുവശത്ത്, മണ്ണ് ഉപയോഗിക്കാതെ ചെടികൾ വളർത്താൻ അനുവദിക്കുന്ന ഒരു പൂന്തോട്ടപരിപാലന രീതിയാണ് ഹൈഡ്രോപോണിക്സ്. ഈ രണ്ട് രീതികളും പ്രയോഗത്തെ ആശ്രയിച്ച് ഫലപ്രദവും പ്രയോജനകരവുമാണ്.എന്നിരുന്നാലും ചില സസ്യങ്ങൾ രണ്ടിൽ ഏത് രീതിയിൽ ആയാലും ശക്തമായി വളരും.. ## ഒരു അക്വാപോണിക് സിസ്റ്റം സജ്ജീകരിക്കൽ ഒരു അക്വാപോണിക്സ് സിസ്റ്റം സജ്ജീകരിക്കുന്നതിന് ചില വ്യത്യസ്ത വഴികളുണ്ട്: ഏറ്റവും സാധാരണമായവ ഇവയാണ്: ### ഡീപ് വാട്ടർ കൾച്ചർ സെറ്റ് അപ്പ്, റാഫ്റ്റ് അധിഷ്ഠിത ഗ്രോവിങ് എന്നും അറിയപ്പെടുന്ന ആഴത്തിലുള്ള ജല സംസ്ക്കാര സംവിധാനം, ഫ്ലോട്ടിംഗ് ഫോം റാഫ്റ്റ് ഉപയോഗിക്കുന്നു. വലിയ വാണിജ്യ സജ്ജീകരണങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്നത് ചെടികളുടെ വേരുകൾ വെള്ളത്തിലേക്ക് വീഴാനും വെള്ളം ഒഴുകുന്ന ചാനലിൽ നിന്ന് നേരിട്ട് പോഷകങ്ങൾ വലിച്ചെടുക്കാനും ഇത് അനുവദിക്കുന്നു, മത്സ്യം താമസിക്കുന്ന ടാങ്കിൽ നിന്ന് വെള്ളം വലിച്ചെടുക്കുകയും നീക്കം ചെയ്യാൻ ഫിൽട്ടർ ചെയ്യുകയും ചെയ്യും ### ന്യൂട്രിയന്റ് ഫിലിം സെറ്റ് അപ്പ് ഈ രീതിയിൽ മത്സ്യ ടാങ്കിൽ നിന്ന് പിവിസി പോലുള്ള ഇടുങ്ങിയ, സിലിണ്ടർ ട്യൂബിലൂടെ വെള്ളം വലിച്ചെടുക്കുന്നത് ഉൾപ്പെടുന്നു, അതിൽ മുകളിലേക്ക് തുളകൾ തുരന്നിരിക്കുന്നു, വേരുകൾ വെള്ളത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്ന ദ്വാരങ്ങളിലൂടെ തൂങ്ങിക്കിടക്കുന്നു. അധികം ഗ്രൗണ്ട് സ്പേസ് ഇല്ലാത്ത പ്രദേശങ്ങൾക്കായി പ്രവർത്തിക്കുന്നു, കാരണം ഇത് ചുവരുകൾക്ക് കുറുകെ ഓടുകയോ സീലിംഗിൽ തൂക്കിയിടുകയോ ചെയ്യാം, തിരശ്ചീനമായോ ലംബമായോ ഇത് സജ്ജീകരിക്കാം, കൂടാതെ ഇത് വലിയ വളർച്ച ഇല്ലാത്ത ചെടികൾക്ക് നല്ല പിന്തുണ നൽകുന്നു. ### മീഡിയ ബെഡ് സെറ്റ് അപ്പ് ഈ സംവിധാനത്തിൽ, കളിമൺ ഉരുളൻ കല്ലുകൾ പോലെയുള്ള ഒരു പ്രത്യേക തരം മീഡിയയിലാണ് ചെടികൾ വളർത്തുന്നത്, മീഡിയ ബെഡ് സാധാരണയായി മത്സ്യ ടാങ്കിന് മുകളിലോ തൊട്ടടുത്തോ ഇരിക്കും, ഒരു പമ്പ് ടാങ്കിൽ നിന്ന് വെള്ളം വലിച്ചെടുക്കുന്നു, തുടർന്ന് അത് കടന്നുപോകുന്നു. മീഡിയ ബെഡ്, പൂർണ്ണമായും ഫിൽട്ടർ ചെയ്ത മത്സ്യത്തിലേക്ക് തിരികെ നൽകുന്നതിനുമുമ്പ് സസ്യങ്ങളെ വെള്ളത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കാൻ അനുവദിക്കുന്നു, ഇത് ഒരുപക്ഷേ ഗാർഹിക കർഷകർക്ക് ഏറ്റവും എളുപ്പവും സാധാരണയായി ഉപയോഗിക്കുന്നതുമായ സാങ്കേതികതയാണ്. `_BANNER_` ### അറ്റകുറ്റപ്പണിയുടെ ലാളിത്യം ഒരു അക്വാപോണിക്സ് സിസ്റ്റത്തിന് വളരെ കുറച്ച് അറ്റകുറ്റപ്പണികൾ മാത്രമേ ആവശ്യമുള്ളൂ മറുവശത്ത്, ഒരു ഹൈഡ്രോപോണിക് സിസ്റ്റത്തിലെ ജലത്തിന്റെ വൈദ്യുതചാലകത ദിവസവും പരിശോധിക്കേണ്ടതുണ്ട്, കാരണം അക്വാപോണിക്സ് സിസ്റ്റത്തിൽ സംഭവിക്കുന്ന സ്വാഭാവിക വളർച്ചാ ആവാസവ്യവസ്ഥയായ ജലം രസതന്ത്രം താരതമ്യേന സ്ഥിരമായിരിക്കും. വെള്ളത്തിലെ അമ്മോണിയ യുടെ അളവും, ph ലെവലും ആഴ്ചയിൽ ഒരിക്കൽ പരിശോധിക്കണം.. കൂടാതെ നൈട്രേറ്റ് ന്റെ അംശം മാസത്തിൽ ഒരു തവണ പരിശോധിക്കണം. ## ഇന്ത്യയിൽ/കേരളത്തിലെ അക്വാപോണിക് ഫാമിംഗ്  ഇന്ത്യയിൽ ജൈവ ഉൽപന്ന വിപണി ശക്തമായി വികസിച്ചുകൊണ്ടിരിക്കുന്നു, ഉപഭോക്തൃ അവബോധവും ഓർഗാനിക് ഉൽപന്നങ്ങളെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും അറിവ് വർദ്ധിക്കുകയും ചെയ്യുന്നു. “അക്വാപോണിക്സ് തീർച്ചയായും ഇതിന്റെ ഫലമായി പ്രയോജനം നേടാൻ പോകുന്നു, അടുത്ത 2-3 വർഷത്തിനുള്ളിൽ ജൈവ ഉൽപന്നങ്ങളുടെ ആവശ്യകതയിൽ ഇരട്ടി വർദ്ധനവ് പ്രതീക്ഷിക്കുന്നു. കേരളത്തിലെ കൊച്ചിക്കടുത്തുള്ള ഒരു ചെറിയ തീരദേശ ഗ്രാമമാണ് ചെറായി, 2016 മുതൽ, ഇന്ത്യയിലെ ആദ്യത്തെ അക്വാപോണിക്സ് ഗ്രാമം എന്ന വിശേഷണം ചെറായിക്ക് സ്വന്തമാണ്. എന്നിരുന്നാലും, കേരള വിപണിയിൽ എല്ലായ്പ്പോഴും മത്സ്യോത്പന്നങ്ങൾക്ക് ഉയർന്ന ഡിമാൻഡുണ്ട്, ഉൽപന്നങ്ങൾ നടാൻ വരുമ്പോൾ, ഉയർന്ന നിക്ഷേപത്തിനായി കൃഷി ചെയ്യാവുന്ന പച്ചക്കറികളേയും പച്ചിലകളേയും കുറിച്ച് വിപണി പഠനം നടത്തണം, തക്കാളി വഴുതന പോലുള്ള സാധാരണ പച്ചക്കറികൾ കൃഷി ചെയ്യരുതെന്ന് നിർദ്ദേശിക്കുന്നു, കാരണം അവ വിപണിയിൽ സുലഭമായി, കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഉയർന്ന വിലയ്ക്ക് വിൽക്കുന്ന വിദേശ പച്ചക്കറികളുടെ വിപണി പഠിക്കുക. അങ്ങനെ യുള്ള പച്ചക്കറികൾ ഉൽപാദിപ്പിച്ചു കൂടതൽ ലാഭം നേടുന്നതിന് ഈ രീതി സഹായകമാക്കും ## അക്വാപോണിക്സിനുള്ള ഏറ്റവും നല്ല മത്സ്യം തിലാപ്പിയയാണ് അക്വാപോണിക്സിൽ വളർത്താൻ ഏറ്റവും നല്ല മത്സ്യം, കാരണം അവയ്ക്ക് ചുറ്റുപാടുമായി പൊരുത്തപ്പെടാനും അനുയോജ്യമായ ജലസാഹചര്യങ്ങളെ ചെറുക്കാനും കഴിയും, അവയ്ക്ക് നിരവധി രോഗകാരികളോടും പരാന്നഭോജികളോടും ഒപ്പം സമ്മർദ്ദം കൈകാര്യം ചെയ്യാനും പ്രതിരോധിക്കും 19-Mar-2022Lava Rock ലാവ പാറകൾ പല അക്വാപോണിക്സ് കർഷകരും ഗ്രോ മീഡിയയായി വ്യാപകമായി ഉപയോഗിക്കുന്നു, കാരണം അവ ഭാരം കുറഞ്ഞതും ധാരാളം ഉപരിതല വിസ്തീർണ്ണമുള്ളതുമാണ് ലാവ പാറകൾ സാധാരണയായി പിഎച്ച് ന്യൂട്രൽ, സുഷിരങ്ങൾ, കൂടാതെ സിസ്റ്റത്തിന് നല്ല ഡ്രെയിനേജും വായുസഞ്ചാരവും നൽകുന്നു. ## അക്വാപോണിക്സ് മാർക്കറ്റ്  ഇത്തരം പ്രവണതകൾ കാരണം, ഈ ബിസിനസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ പ്രകാരം, ആഗോള അക്വാപോണിക്സ് മാർക്കറ്റ് വലുപ്പം 2020-ലെ കണക്കനുസരിച്ച് $580 മില്യൺ - $630 മില്യൺ ആണ്. 2025-ൽ അക്വാപോണിക്സ് കൾച്ചറിൽ നിന്ന് ലഭിക്കുന്ന ജൈവ ഉൽപന്നങ്ങൾ കീടനാശിനികളിൽ നിന്നും രാസവളങ്ങളിൽ നിന്നും മുക്തമാണ്, ലോക ബാങ്കിന്റെ രാസവള വില സൂചിക 2020 ൽ 9% വർധിച്ചു, 2025 ൽ മത്സ്യമാലിന്യം 2% വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജല ലായകത്തിനുള്ളിൽ വളരുന്നതിനാൽ രാസവളങ്ങളുടെ ചെലവ് തടയുന്നു, ഈ പ്രക്രിയ മുഴുവൻ വിലകൂടിയ കാർഷിക ഉപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ, വളങ്ങൾ എന്നിവയുടെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നു, ഈ സ്വഭാവസവിശേഷതകൾ അക്വാപോണിക്സ് വിപണിയെ ഉയർന്ന ലാഭകരമാക്കുന്നു, കാരണം അത് വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക കാര്യക്ഷമതയും പരിസ്ഥിതി സുസ്ഥിരതയും. ## അക്വാപോണിക്സ് കൃഷി ലാഭകരമാണോ ഒരു റസ്റ്റോറന്റ് നടത്തുന്നതിൽ ലാഭമുണ്ടോ? ശരിയായി ആശ്രയിച്ചിരിക്കുന്നു? അക്വാപോണിക്സും ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, 100% ഉറപ്പ് നൽകുന്ന ആരെങ്കിലും നിങ്ങളെ ഒരു സവാരിക്ക് കൊണ്ടുപോകുന്നു, ഇത് ഒരു ഉറപ്പല്ല, മറ്റേതൊരു ബിസിനസ്സിനെയും പോലെ, ശരിയായി ചെയ്താൽ ഇത് വളരെ ലാഭകരമായ ബിസിനസ്സ് ആയിരിക്കും, ഫാമുകൾ അടയ്ക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. വാതിലുകൾ മാത്രമല്ല ചെറിയ ഫാമുകളും വലിയ ഫാമുകളിലേക്ക് വികസിക്കുന്നു ## ഒരു അക്വാപോണിക് സിസ്റ്റം നിർമ്മിക്കുന്നതിനുള്ള ചെലവ്  കൃത്യമായി പറഞ്ഞാൽ, ഇന്ത്യൻ വിപണിയെക്കുറിച്ച് പറയുമ്പോൾ, ഇത് വില സെൻസിറ്റീവ് മാർക്കറ്റാണ്, ഫൈബർഗ്ലാസ് ടാങ്കുകൾ പോലുള്ള വിലകൂടിയ വസ്തുക്കൾ ഉപയോഗിച്ച് കുറച്ച് വിദേശ കൺസൾട്ടൻറുകൾ ഇവിടെ ഫാമുകൾ സ്ഥാപിക്കുന്നത് ഞങ്ങൾ കാണുന്നു. ഓട്ടോമേറ്റഡ് ഹരിതഗൃഹങ്ങൾ, സോളാർ പാനലുകൾ, ഫാം പണിയുന്നതിനുള്ള ഈ അധികങ്ങൾ എന്നിവയെല്ലാം 1 ഏക്കർ ഫാമിന്റെ കാപെക്സ് 3 കോടി മുതൽ 5 കോടി രൂപ വരെയാക്കി മാറ്റുന്നു, ഇപ്പോൾ നാമെല്ലാവരും ശുദ്ധമായ ഊർജത്തിനായി തയ്യാറെടുക്കുന്നുണ്ടെങ്കിലും വാണിജ്യപരമായ അർത്ഥമില്ല. 8 രൂപ മുതൽ 4 രൂപ വരെ ഇന്ത്യൻ സർക്കാർ സബ്സിഡി നൽകിയതിനാൽ കൃഷിക്ക് സോളാർ ഉപയോഗിക്കാൻ സോളാറിന് പൊതുവെ 8 മുതൽ 10 വർഷം വരെ ROI സമയമുണ്ട്, അതേസമയം വൈദ്യുതി ചെലവ് യൂണിറ്റിന് 8 രൂപയായി കണക്കാക്കുമ്പോൾ, ഇപ്പോൾ പരിഗണിക്കുമ്പോൾ സബ്സിഡിയുള്ള വില യൂണിറ്റിന് 4 രൂപ, സോളാർ യൂണിറ്റിനുള്ള ROI 16 മുതൽ 20 വർഷം വരെ എടുക്കും, അതിനാൽ വാണിജ്യപരമായ അർത്ഥമില്ല, കൂടാതെ കാപെക്സിന്റെ പോയിന്റിലേക്ക് മടങ്ങുമ്പോൾ, ഇന്ത്യയിൽ നിങ്ങൾക്ക് ഒരു ചീര 100 രൂപയിൽ കൂടാത്ത വിലയ്ക്ക് വിൽക്കാം. കിലോ മൊത്തക്കച്ചവടത്തിൽ, യുഎസ്എയിൽ ഇത് വളരെ ഉയർന്ന വിലയ്ക്ക് വിൽക്കുന്നു, അതിനാൽ ഒരു ഏക്കർ ഫാം സ്ഥാപിക്കുന്നതിന് നിങ്ങൾ 1 5 കോടിയിൽ കൂടുതൽ ചെലവഴിക്കുകയാണെങ്കിൽ, ഫാം സജ്ജീകരിക്കുന്നതിന് നിങ്ങൾ എത്രമാത്രം ചെലവഴിക്കുന്നു എന്ന കാര്യത്തിൽ നിങ്ങൾ ജാഗ്രത പാലിക്കണം. , ഇത് വളരെ ലാഭകരമായ ഒരു ബിസിനസ്സ് അല്ല, ഇന്ത്യയിൽ ഫാൻസി ഹൈടെക് ഓട്ടോമേറ്റഡ് റോബോട്ടിക് AI & ML അടിസ്ഥാനമാക്കിയുള്ള ഹരിതഗൃഹങ്ങൾ സ്ഥാപിക്കേണ്ട ആവശ്യമില്ല, ഇന്ത്യയിലെ തൊഴിൽ ചെലവേറിയതല്ല, നിങ്ങൾ ശ്രദ്ധിച്ചാൽ ഒരു തൊഴിലാളിക്ക് ഇതെല്ലാം കൈകാര്യം ചെയ്യാൻ കഴിയും. അതിൽ നിങ്ങളുടെ ഫാം ശരിയായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നുവെന്ന് ഉറപ്പാക്കുക, നിങ്ങൾക്ക് മത്സ്യത്തിന്റെയും ചെടികളുടെയും വാണിജ്യ ഉൽപ്പാദനം നേടാൻ കഴിയും, തീർച്ചയായും, കൃത്യമായി എന്താണ് വളർത്തേണ്ടതെന്നും എവിടെ വിൽക്കണമെന്നും നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾ ഉണ്ടാക്കാൻ നല്ല സാധ്യതയുണ്ട്. ലാഭം എടുത്തു പറയേണ്ട ഒരു കാര്യം കൂടിയുണ്ട്, ഒരേക്കർ ഫാമിൽ നിങ്ങൾ യോഗ്യനാകും വിവിധ സ്കീമുകൾക്ക് കീഴിൽ ഇന്ത്യൻ സർക്കാരിൽ നിന്ന് ഏകദേശം 40 മുതൽ 50 ലക്ഷം വരെ സബ്സിഡി ലഭിക്കുന്നതാണ്…
ഇന്ത്യയിലെ എക്സോട്ടിക്ക് ഫ്രൂട്ട് വ്യവസായം
പഴക്കടയിൽ ചെന്ന് "ഒരു കിലോ കിവാനോ" അല്ലെങ്കിൽ "അര കിലോ സലാക്" ചോദിച്ചാൽ ചോദിച്ച ആളെ പഴക്കടക്കാരൻ ആശ്ചര്യപ്പെട്ടൊന്ന് നോക്കിയേക്കാം. കാരണം വിദേശ പഴങ്ങളായ സലാക്കും കിവാനോയും അയാൾ കണ്ടിട്ടുണ്ടാവണമെന്നില്ല. മാങ്ങയോ മുന്തിരിയോ ആണ് ചോദിക്കുന്നതെങ്കിൽ ഈ കൺഫ്യൂഷൻ ഉണ്ടാവണമെന്നില്ല. ഇങ്ങനെ എത്രയോ തരം വിദേശ പഴങ്ങൾ നമുക്ക് അറിയാത്തതായി ഉണ്ടാവാം. വിദേശ പഴങ്ങൾ അഥവാ എക്സോട്ടിക് ഫ്രൂട്സിനെ പറ്റി നമുക്കൊന്ന് അറിയാം. പഴങ്ങള്‍ മനുഷ്യന്റെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്. വിറ്റാമിനുകള്‍, നാരുകള്‍, വെള്ളം മുതലായവയില്‍ സമ്പുഷ്ടമായ പഴങ്ങള്‍ പോഷകാഹാരത്തിന് സംഭാവന നല്കുന്നു. വിവിധ കാലാവസ്ഥക്കു അനുസരിച്ച് കൃഷി ചെയ്യാന്‍ സാധ്യമായ പ്രദേശങ്ങളുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും കൂടുതല്‍ പഴങ്ങള്‍ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ വിദേശ പഴങ്ങള്‍ക്ക് പുറകെയാണ്. നാട്ടില്‍ വളരുന്ന വ്യത്യസ്തങ്ങളായ പഴങ്ങള്‍ കഴിച്ചു കഴിഞ്ഞു. ഇനി പരീക്ഷിക്കാനുള്ളത് വിദേശീയമായിട്ടുള്ള എക്സോട്ടിക്ക് പഴങ്ങള്‍ ആണ്. ## എന്താണ് എക്സോട്ടിക്ക് പഴങ്ങള്‍?  വിദേശത്ത് കൃഷി ചെയ്ത് ഉണ്ടാക്കുന്നതും എന്നാല്‍ സ്വദേശിയുമല്ലാത്ത പഴങ്ങളെയാണ് എക്സോട്ടിക്ക് പഴങ്ങള്‍ എന്നു വിളിക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ഇറക്കുമതി ചെയ്ത് വരുത്തുന്ന വിശിഷ്ടമായതും രുചിയില്‍ വ്യത്യസ്തങ്ങളായതുമായ പഴങ്ങളാണ് എക്സോട്ടിക്ക് പഴങ്ങള്‍. വിദേശികൾ മധുരമായി എക്സോട്ടിക്ക് എന്ന പദം നല്കി വിളിക്കുന്നു എന്നുമാത്രം. ചില എക്സോട്ടിക്ക് പഴങ്ങള്‍ ഉഷ്ണമേഖല പഴങ്ങളുമാണ്. സാധാരണമായി കാണുന്നതും ഒട്ടുമിക്കയിടത്തും ഉല്പാദിപ്പിക്കാന് പറ്റുന്നതുമായ പഴങ്ങളെയാണ് ഉഷ്ണമേഖല പഴങ്ങളായി കണക്കാക്കുന്നത്. വാഴപ്പഴം, മാങ്ങ, മാതളനാരങ്ങ, പപ്പായ, കിവി, ഫാഷൻ ഫ്രൂട്ട് ഒക്കെ ഉഷ്ണമേഖല പഴങ്ങളാണ്. പക്ഷേ ഇതില്‍ കിവി ഒക്കെ എക്സോട്ടിക്ക് പഴ വിഭാഗങ്ങളിലും ഉള്‍പ്പെടുന്നവയാണ്. എക്സോട്ടിക്ക് പഴങ്ങള്‍ക്ക് ഇപ്പോള്‍ പഴങ്ങളുടെ വിപണിയില്‍ താല്പര്യമേറിവരുന്നു. ## ഇന്ത്യയിലെ എക്സോട്ടിക്ക് പഴ വിപണി  ഇന്ത്യയിലെ പഴ വിപണികളില്‍ സ്വദേശ പഴങ്ങളുടെ ഒപ്പം തന്നെ സുലഭമായി എക്സോട്ടിക്ക് പഴങ്ങളും ഇപ്പോള്‍ കണ്ടുവരുന്നു. മാമ്പഴത്തിന്റെ കൂടെത്തന്നെ കിവിയും ഡ്രാഗണ്‍ ഫ്രൂട്ടും കാണപ്പെടുന്നു. നേരത്തെ പണക്കാര് മാത്രം വാങ്ങിയിരുന്ന ഇത്തരം പഴവര്‍ഗങ്ങള്‍ ഇപ്പോള്‍ സാധാരണക്കാരും വാങ്ങി തുടങ്ങി. അതുകൊണ്ടുതന്നെ കൂടുതലായി ഇറക്കുമതി ചെയ്യേണ്ടി വരുന്നു എന്നു വ്യാപരികള്‍ പറയുന്നു. എക്സോട്ടിക്ക് പഴങ്ങളുടെ വ്യാപാരത്തെ പ്രധാനമായും സ്വാധീനിക്കുന്നത്, വികസിച്ചു കൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങളും അവ വഹിക്കുന്ന സമൃദ്ധമായ ആരോഗ്യ ആനുകൂല്യങ്ങളുമാണ്. ഇന്ത്യയില്‍ നിരവധി ആള്ക്കാര് സ്വാദിഷ്ട ഭക്ഷണങ്ങള്‍ സ്വീകരിക്കുകയും പോഷകഗുണമുള്ള വിദേശ പഴങ്ങള്‍ അവരുടെ ദൈനംദിന ഭക്ഷണ ശീലങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. എക്സോട്ടിക്ക് പഴങ്ങളുടെ ആവശ്യകത വലിയ പട്ടണങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും കാണുന്നുണ്ട്. വിദേശ പഴങ്ങൾ ഇപ്പോൾ നമ്മുടെ രാജ്യത്തുടനീളം വാണിജ്യപരമായി മികച്ച വളർച്ച കാഴ്ചവയ്ക്കുന്നുണ്ട്. ഇന്റർനെറ്റും ഇതര സാങ്കേതിക വിദ്യകളും വളർന്നതനുസരിച്ച് ജനങ്ങൾക്ക് പല എക്സോട്ടിക് പഴങ്ങളെ പറ്റിയും അവയുടെ ഗുണഗണങ്ങളെ പറ്റിയും സുപരിചിതമാണ്. ഗ്രീൻഹൗസ് മുതലായ കൃഷിരീതികളിലൂടെയും മറ്റും വിദേശ പഴങ്ങളും ഇപ്പോൾ നമ്മുടെ നാട്ടിൽ കൃഷി ചെയ്തു വരുന്നുണ്ട്. അധികം അറിയപ്പെടാത്ത എക്സോട്ടിക് പഴവർഗങ്ങളുടെ വൈവിധ്യമാർന്ന ഇനങ്ങൾ ഉണ്ട്. അവ നിറയെ ആരോഗ്യ ഗുണങ്ങൾ ഉള്ളവയും അതീവ രുചികരവുമാണ്. `_BANNER_` കാലാവസ്ഥ, മണ്ണിന്റെ ഗുണം, തുടങ്ങിയ ഇവയുടെ വളർച്ചക്കായുള്ള പ്രത്യേക ആവശ്യകതകൾ പരിഗണിച്ചാൽ എക്സോട്ടിക് പഴങ്ങളുടെ കൃഷി വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. വ്യത്യസ്ത ഋതുക്കളിലെ ശീതകാലാവസ്ഥയും, മിതശീതോഷ്ണ കാലാവസ്ഥയും, ഉഷ്ണമേഖലാ കാലാവസ്ഥയുമുള്ള ഇന്ത്യയിലെ പ്രദേശങ്ങളിൽ പല വിദേശ ഫല സസ്യങ്ങളും വളർത്താം. ഒപ്റ്റിമൽ അവസ്ഥയിൽ വളർത്തിയാൽ ചില ചെടികൾക്ക് വീടിനുള്ളിൽ പോലും വളരാൻ കഴിയും. നിങ്ങളുടെ എക്സോട്ടിക് ഫല സസ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, ഏതൊക്കെ സാഹചര്യങ്ങളാണ് മികച്ചതെന്ന് മുൻകൂട്ടി ഉറപ്പാക്കുക.മിക്ക വൈദേശിക ഫല സസ്യങ്ങൾക്കും കൃഷി ചെയ്യുന്ന സ്ഥലം, സംരക്ഷണവും, നിർദ്ധിഷ്ട കാലാവസ്ഥക്കനുസരിച്ചുള്ള ചൂടോ, തണുപ്പോ നൽകുന്ന മറ്റ് ഘടകങ്ങൾ ആവശ്യമാണ്. കൂടാതെ, ഈ എക്സോട്ടിക് സസ്യങ്ങൾക്ക് ധാരാളം ജൈവ പദാർത്ഥങ്ങളുള്ള നല്ല നീർവാർച്ചയുള്ള മണ്ണ് ആവശ്യമാണ്. ഈർപ്പം, ഓർഗാനിക് കമ്പോസ്റ്റ് ഉപയോഗം, അണുനശികരണം തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിൽ ദിവസത്തിൽ പല തവണ നനവ് ആവശ്യമായി വന്നേക്കാം. ആദ്യ രണ്ട് വർഷങ്ങളിൽ വിദേശ സസ്യങ്ങളിൽ രാസവളങ്ങൾ ഉപയോഗിക്കരുത്. ## ഇന്ത്യൻ വിപണിയിൽ വിദേശ പഴങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും, തഴച്ചുവളരുന്ന ബിസിനസ്സും  വ്യത്യസ്തമായ ഭാഷകളും, സംസ്കാരങ്ങളും പോലെത്തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പ്രത്യേകതയാണ്. വളരെയധികം ആരോഗ്യഗുണങ്ങളുള്ള, രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന വളരെ വ്യത്യസ്തമായ പലതരം പഴങ്ങളുടെ വിശാലമായ ശ്രേണിയുടെ കേദാരമാണ് ഇന്ത്യ. ഈ കാലഘട്ടത്തിൽ ഇന്ത്യക്കാർ വിദേശ പഴങ്ങളായ ഡ്യൂറിയൻ, കിവി, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി നിരവധി ഇനങ്ങൾ ആസ്വദിക്കുന്നുണ്ട്. പ്രധാനമായും നഗരവാസികൾക്ക് ഇവയെല്ലാം സുപരിചിതമാണ്. പഴക്കടകളിലും ഹോട്ടലുകളിലും, ജ്യൂസ് കടകളിലും, ഭക്ഷണശാലകളിലും ഈ ഇനങ്ങൾ അടുത്ത കാലത്തായി നല്ല പ്രചാരം നേടുന്നു. ഇന്ത്യ രുചികരമായ ഉൽപ്പന്നങ്ങളുടെ ഒരു പ്രധാന വിപണിയാണ്. ലോകത്തിലെ ഏറ്റവും വലിയ പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ലോകമെമ്പാടും നിന്ന് ഇറക്കുമതി ചെയ്യപ്പെടുമ്പോൾ, ഇന്ത്യൻ വിപണി ഗണ്യമായി വളർന്നതിനാൽ ഇന്ത്യയും അതിന്റെ ഉത്പാദനം ആരംഭിച്ചു. 2018ൽ ഇന്ത്യ 3 ബില്യൺ ഡോളറിന്റെ പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്തപ്പോൾ കൊറോണ വ്യാപനത്തെ തുടർന്നാവാം 2019ൽ ഇത് 1.2 ബില്യൺ ഡോളറായി കുറഞ്ഞു. പക്ഷെ ഇന്ത്യയിൽ ഉപഭോഗത്തിലുള്ള എക്സോട്ടിക് ഉത്പന്നങ്ങളുടെ വിപണിയിലുണ്ടായ വളർച്ചയെ പൂർണമായും ഉപയോഗിക്കാൻ നമ്മൾ അത്തരം ഭക്ഷണങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം തുടങ്ങി. അത് തന്നെ 14-16 ശതമാനത്തിൽ വളർച്ച കാണിക്കുന്നു. താരതമ്യേന ചെറുതെങ്കിലും വളരെ പ്രാധാന്യം അർഹിക്കുന്ന ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക കർഷകർക്ക് വിദേശ ഭക്ഷ്യ ചേരുവകളുടെ വിത്തുകളും തൈകളും നൽകുന്നതിന് ഇന്ത്യാ ഗവൺമെന്റ് മുൻകൈയെടുക്കുന്നുണ്ട്. വലിയ അളവിൽ ഇറക്കുമതി ചെയ്യുന്ന പഴങ്ങളിൽ ജപ്പാനിലെ ഫുജി ആപ്പിളും, മറ്റ് ഇനം പച്ച ആപ്പിളുകൾ, ചുവന്ന മുന്തിരി, ഈന്തപ്പഴം, കിവി പഴങ്ങൾ, വിവിധ തരം മാൻഡാരിൻ ഓറഞ്ച്, പോമെലോ, മറ്റ് പലതരം സിട്രസ് പഴങ്ങൾ, ബെറികൾ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയ്ക്ക് വൈവിധ്യമാർന്ന കാലാവസ്ഥയാണുള്ളത്. ആയതിനാൽ ചില ആപ്പിൾ ഇനങ്ങളെ എക്സോട്ടിക് പഴങ്ങളെയപേക്ഷിച്ച് സ്വദേശിവത്ക്കരിക്കാൻ എളുപ്പമാണ്. ഉദാഹരണത്തിന് ജപ്പാനിലെ ഫുജിസാക്കിയിൽ വികസിപ്പിച്ചെടുത്ത ഫുജി ആപ്പിളുകൾ ഇന്ത്യൻ കർഷകർ ജമ്മു കാശ്മീരിൽ ആ ഇനത്തിൽത്തന്നെ ഉൾപ്പെടുന്ന ലാൽ ആംബ്രി ആപ്പിളുകളായി കൃഷി ചെയ്യുന്നു. ഈ ഹൈബ്രിഡ് ഇനം ഹിമാചൽ പ്രദേശിലെ ആംബ്രി ഇനത്തിൽ പെട്ട ചുവന്ന ആപ്പിളുകളുമായി സങ്കരണം നടത്തിയതിന്റെ ഫലമാണ്. വർഷം മുഴുവനും വളരുന്ന ഇത് ജാം, ജെല്ലി, മധുരപലഹാരങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.അതുപോലെയാണ് വിദേശിയായ ഡ്രാഗൺ ഫ്രൂട്ട്. അത് 1990-ൽ ഇന്ത്യയിൽ വന്നു. ഇത് ലാഭമായതിനാൽ കർഷകർ ഇതിലേക്ക് ആകർഷിക്കപ്പെട്ടു. മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന, തമിഴ്നാട്, ഒഡീഷ, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയുൾപ്പെടെ പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഡ്രാഗൺ ഫ്രൂട്ട് കൃഷി കുതിച്ചുയർന്നു. ഉയർന്ന പോഷകമൂല്യമുള്ളതിനാൽ ഈ പഴം വളരെ ജനപ്രിയമുള്ളവയായി മാറി. യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ധാരാളം പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നു. ഇവ സാധാരണ വളരുന്ന സീസണിൽ മാത്രമല്ല, നൂതന കൃഷിരീതികളിലൂടെ വർഷം മുഴുവനും കർഷകർ ഇത് വളർത്തുന്നു. ഈ വിളകൾ വളർത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ സർക്കാരുകളും, സർക്കാരിതര സംഘടനകളും പല പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. അതിവേഗം വികസിക്കുന്ന ഉപഭോക്തൃ സാധ്യതകളുടെ ഉറച്ച അടിത്തറയ്ക്കായി ഈ സംവിധാനങ്ങൾ അത്യാന്താപേക്ഷിതമാണ്. ഹരിയാന, മഹാരാഷ്ട്ര, കർണാടക, വടക്കൻ സംസ്ഥാനങ്ങൾ എന്നിവ വിദേശ പഴങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഫാമുകളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നു. ഇന്ത്യയിൽ കൃഷി ചെയ്യുന്ന വിദേശ പഴങ്ങളിൽ പ്രധാനിയാണ് കിവി. ഈ പഴത്തിന്റെ ഏറ്റവും വലിയ ഉത്പാദനം ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, സിക്കിം, മേഘാലയ, അരുണാചൽ പ്രദേശ്, കേരളം എന്നിവിടങ്ങളിലാണ്. നൈനിറ്റാൾ, ഡെറാഡൂൺ, മഹാബലേശ്വർ എന്നിവിടങ്ങളിലെ കുന്നിൻ പ്രദേശങ്ങൾ സ്ട്രോബെറി തോട്ടങ്ങൾ കൊണ്ട് സമ്പന്നമാണ്. മികച്ചയിനം അവോക്കാഡോകൾ ഹിമാചൽ പ്രദേശിൽ കാണാം. എക്സോട്ടിക് പഴങ്ങൾ പോലെ ഇന്ത്യയിലെ പുതു തലമുറയിലെ കർഷകർ വിദേശ പച്ചക്കറികൾ, ധാന്യങ്ങൾ, മറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയും ഉത്പാദിപ്പിക്കുന്നു. വിദേശ പഴങ്ങൾക്കും പച്ചക്കറികൾക്കും ആവശ്യകത വർദ്ധിക്കുന്നതായി കാണുന്നതിനാൽ കയറ്റുമതിക്കാരും, മൊത്ത വ്യാപാരികളും, ചില്ലറ വ്യാപാരികളും സമ്പന്നമായ ഇന്ത്യൻ ഉപഭോക്തൃ സമൂഹത്തെ വളരെ പ്രതീക്ഷിക്കയോടെ ഉറ്റു നോക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങളിൽ എക്സോട്ടിക് പഴങ്ങൾക്ക് അദ്വിതീയമായ സ്ഥാനമാനുള്ളത്. അവ നൽകുന്ന രുചിയും, അത്ഭുതകരമായ എണ്ണമറ്റ ആരോഗ്യ ഗുണങ്ങളും കാരണം, ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചുവരുന്നു. നല്ലൊരു ശതമാനം ആളുകൾ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കുകയും അവരുടെ ദൈനംദിന ഭക്ഷണത്തിൽ വിദേശ പഴങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അവോക്കാഡോ എന്ന തെക്കേ അമേരിക്കക്കാരൻ വിറ്റാമിൻ സി, ഇ, കെ, വിറ്റാമിൻ ബി6 എന്നിവയുടെ മികച്ച ഉറവിടമാണ്. അതേസമയം കിവികളിൽ വിറ്റാമിൻ സി, കെ, ഇ, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾക്കും നാരുകൾക്കും പുറമേ, ഈ രണ്ട് വിദേശ പഴങ്ങളും വിറ്റാമിൻ സിയുടെ നല്ല ഉറവിടങ്ങളാണ്. വർഷം മുഴുവനും കൃഷി ചെയ്യത്തക്ക വിധം ഇന്ത്യയ്ക്ക് ഇപ്പോൾ സ്വദേശിയും വിദേശിയുമായ നിരവധി പഴങ്ങളുടെയും പച്ചക്കറികളുടെയും ഒരു നിര തന്നെയുണ്ട്. അവ മികച്ച രുചി മാത്രമല്ല, ആരോഗ്യകരമായ ഭാവി ഉറപ്പാക്കുന്ന ധാരാളം പോഷക ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ഇന്ത്യയിലെ ഉപഭോക്താക്കൾ കൂടുതൽ ആരോഗ്യ ബോധമുള്ളവരാകുകയും അവരുടെ പോഷക ആവശ്യങ്ങൾക്കായി തൃപ്തികരമായ ഓപ്ഷനുകൾക്കായി തിരയുകയും ചെയ്യുന്നതിനാൽ, ഇന്ത്യയിലെ വിദേശ പഴ വിപണിയുടെ ബിസിനസ്സ് ഇറക്കുമതിയിൽ വർദ്ധനവിന് സാക്ഷ്യം വഹിക്കുന്നു. കിവി, മുട്ടയുടെ വലിപ്പമുള്ള പാഷൻ ഫ്രൂട്ട്, കട്ടിയുള്ള തൊലിയുള്ള ബട്ടർനട്ട് സ്ക്വാഷ് തുടങ്ങിയ വിദേശ പഴങ്ങൾ ആളുകളുടെ കണ്ണുകളെ കൂടുതൽ ആകർഷിക്കുന്നു. സൂപ്പർമാർക്കറ്റുകളും പരമ്പരാഗത പഴക്കടകളും ഈ 'പരദേശി' പഴങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്തതിനാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവ വളരെയധികം ജനപ്രിയമായി. ഇന്ത്യയിൽ വിദേശ പഴങ്ങളുടെ വാർഷിക ഇറക്കുമതി ക്രമേണ വളരുകയാണ്. കസ്റ്റംസ് ഡാറ്റ പ്രകാരം, ഇന്ത്യയിലേക്കുള്ള ഫ്രഷ് ഫ്രൂട്ട് ഇറക്കുമതി പ്രതിവർഷം 4,00,000 ടൺ ആണെന്നും അതിന്റെ മൂല്യം ഏകദേശം 40 ബില്യൺ രൂപയാണെന്നും കണക്കാക്കുന്നു. വിദേശ പഴങ്ങൾക്ക് പ്രാദേശിക പഴങ്ങളേക്കാൾ ഉയർന്ന വിലയുള്ളതും വ്യാപാരികളെ സംബന്ധിച്ച് സന്തോഷകരമാണ്. കാരണം അവർക്കുള്ള ലാഭവിഹിതവും അതനുസരിച്ച് ഉയരുന്നു. ഉദാഹരണത്തിന്, ഇറക്കുമതി ചെയ്ത അവോക്കാഡോകൾക്ക് ഒരു കഷണത്തിന് 200 മുതൽ 400 രൂപ വരെയാണ് വില. ഇറക്കുമതി ചെയ്ത ആപ്പിളും കിവിയും പോലുള്ള പഴങ്ങൾ ഇപ്പോൾ ശരാശരി ഉപഭോക്താക്കൾ ദിവസേന കഴിക്കുന്നു. ഉപഭോഗത്തിന്റെയും കച്ചവടത്തിയിന്റെയും തോത് മുമ്പ് അങ്ങനെയായിരുന്നില്ല. കിവിയുടെ ഇറക്കുമതി പ്രതിവർഷം 60 ശതമാനം വർധിച്ചു. സിട്രസ് പഴങ്ങൾക്ക് 30 ശതമാനവും, ആപ്പിൾ 20 ശതമാനവും ആണ് കുതിച്ചുയർന്നത്. നാടൻ ആപ്പിളിന്റെ ലഭ്യത കുറഞ്ഞതും ഇറക്കുമതി ചെയ്യുന്നവയുടെ ആവശ്യം വർധിക്കാൻ കാരണമാണ്. കൂടാതെ, നമ്മുടെ നാട്ടിൽ പഴങ്ങളുടെ ഓഫ് സീസണിൽ വിദേശ പഴങ്ങൾ കടകളിൽ നിറയും. ഉദാഹരണത്തിന്, ശൈത്യകാലത്ത് പ്രാദേശിക ആപ്പിൾ സാധാരണയായി ലഭ്യമാണ്, അതേസമയം ഇറക്കുമതി ചെയ്ത ആപ്പിൾ എല്ലായ്പ്പോഴും ലഭ്യമാണ്. ഈ ലഭ്യതയും എക്സോട്ടിക് പഴങ്ങളെ കൂടുതൽ ജനപ്രിയമാക്കുന്നുണ്ട്. തെക്ക്-കിഴക്കൻ ഏഷ്യയിൽ നിന്ന് പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന സൂപ്പർഫുഡായ ഡ്രാഗൺ ഫ്രൂട്ട് പോലുള്ള പഴങ്ങൾ 2014 മുതൽ ഇന്ത്യയിൽ കുത്തനെ വർദ്ധനവ് കാണിക്കുന്നു. വിപണിയിൽ ഇതിന്റെ സാധ്യതകൾ ഹിമാചൽ പ്രദേശ്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി കർഷകരെ ആകർഷിച്ചു. ജനങ്ങൾക്കിടയിൽ ഈ പഴങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഇവയെ പ്രാദേശികമായി കൃഷി ചെയ്യാൻ പ്രേരിപ്പിച്ചു. കേരളത്തിൽ, കർഷകർ അടുത്ത വലിയ ആദായകരമായ ഉൽപന്നങ്ങളായിരിക്കുമെന്ന് അവർ വിശ്വസിക്കുന്നു. അവർ കാലാനുസൃതയി കൊക്കോയും വാനിലയും കൃഷി ചെയ്തു. ഇപ്പോൾ റംബൂട്ടാൻ പഴങ്ങൾ ഹൈവേകളുടെ വശങ്ങളിൽ കൂമ്പാരമായി വിൽക്കാനിട്ടിരിക്കുന്നത് കാണാം. എക്സോട്ടിക് പഴങ്ങൾ ഉയർന്ന വിലയ്ക്ക് സംസ്ഥാനത്തിന് പുറത്ത് വിപണനം ചെയ്യാനായി സംസ്ഥാനത്തെ കർഷകരും മൊത്ത/ചില്ലറ വിൽപന ശൃംഖലകളുമായി കൈകോർക്കുന്നുണ്ട്. പക്ഷെ നേരിട്ട് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നവയുമായി മത്സരിക്കാൻ നമ്മൾ ഇനിയും മുന്നേറേണ്ടിയിരിക്കുന്നു. പ്രതീക്ഷയോടെ മുന്നേറട്ടെ. ## ഇന്ത്യൻ (വസ്) എക്സോട്ടിക് ഫ്രൂട്ട് മാർക്കറ്റ്  പ്രാദേശിക പഴങ്ങളേക്കാള്‍ എന്തുകൊണ്ടും വിലകൂടുതലാണ് വിദേശ പഴങ്ങള്‍ക്ക്. ഇറക്കുമതി ചെയ്യുന്ന ആപ്പിളും കിവിയും പോലുള്ള പഴങ്ങളാണ് ഇപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ കഴിക്കുന്നത്. അതിന്റെതായ ഗുണങ്ങള്‍ ഉള്ളതുകൊണ്ടു കൂടുതല്‍ പണം ചിലവഴിക്കാനും ഇപ്പോള്‍ ജനങ്ങള്‍ക്ക് മടിയില്ല. നാടന്‍ ആപ്പിളിന്റെ ലഭ്യത കുറഞ്ഞതും ഇറക്കുമതി ചെയ്യുന്നവയുടെ ആവശ്യം വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. കൂടാതെ പഴങ്ങളുടെ ഓഫ് സീസണില്‍ പോലും എക്സോട്ടിക്ക് പഴങ്ങള്‍ വിപണിയില്‍ ലഭ്യമാകുന്നുണ്ട്. ഉദാഹരണത്തിന് പ്രാദേശിക ആപ്പിള്‍ മഞ്ഞുകാലത്ത് മാത്രമേ ലഭിക്കുന്നുള്ളൂ, എന്നാല്‍ വിദേശ ആപ്പിള്‍ ഏത് സമയത്തും ലഭിക്കുന്നു. അതുകൊണ്ടു തന്നെ ജനങ്ങള്‍ക്ക് വിദേശ ആപ്പിളുകള്‍ ശീലമാകുന്നു. എക്സോട്ടിക്ക് പഴങ്ങളുടെ ആവശ്യകത കൂടിവരികയും അവയ്ക്കൊക്കെ വിലയും കൂടുന്നു എന്ന സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യന്‍ കര്‍ഷകര്‍ അവര്‍ക്ക് പറ്റുന്ന രീതിയിലൊക്കെ എക്സോട്ടിക്ക് പഴങ്ങള്‍ ഉല്പാദിപ്പിക്കാന് ശ്രമിക്കുന്നുണ്ട്. അതുവഴി എക്സോട്ടിക്ക് പഴങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് സാധാരണ വിലയില്‍ ആസ്വദിക്കാനും പറ്റും. മുകളില്‍ പറഞ്ഞ പഴങ്ങളില്‍ പലതും ഇന്ത്യയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ ശ്രമിക്കുകയും അതില്‍ പലതും വിജയിച്ച് നില്‍ക്കുന്നതുമാണ്. ഹിമാചല്‍ പ്രദേശ് മുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലെയും കര്‍ണ്ണാടകയിലെയും വരെയുള്ള കര്‍ഷകര്‍ മികച്ച ആദായം നേടുന്നതിനായി വിദേശ പഴവര്‍ഗങ്ങളുടെ കൃഷിയില്‍ താത്പര്യം കാണിക്കുന്നു. ഇനി പഴക്കടകളില്‍ പോകുമ്പോള്‍ ഇത്തരം എക്സോട്ടിക്ക് പഴങ്ങള്‍ കാണുമ്പോള്‍ മുഖം തിരിക്കാതെ ഇവയൊക്കെ വാങ്ങി പരീക്ഷിച്ചു നോക്കണം. ## ടോപ് എക്സോട്ടിക് ഫ്രൂട്സ് ഇൻ കേരളം  നമുക്ക് ഇന്ത്യന്‍ വിപണിയില്‍ കണ്ടുവരുന്ന ചില എക്സോട്ടിക്ക് പഴങ്ങളെയും അവയുടെ ഗുണങ്ങളെയും പരിചയപ്പെടാം. ### 1. എക്സോട്ടിക് കിവി ഫ്രൂട്ട് എക്സോട്ടിക്ക് പഴങ്ങളില്‍ രാജാവ് കിവി തന്നെയാണ്. കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വിപണിയില്‍ ഓരോ വര്‍ഷവും കിവിയുടെ ഇറക്കുമതി 25 ശതമാനത്തോളം കൂടുന്നുണ്ട്. മറ്റ് പഴങ്ങള്‍ക്ക് ഇത് 15 ശതമാനം മാത്രമാണ്. വിറ്റാമിന്‍ സി അടങ്ങിയ പഴമാണ് കിവി. അതുകൊണ്ടു തന്നെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് അളവ് കൂടാന്‍ കിവി കഴിച്ചാല്‍ മതിയെന്ന് പറയുന്നു. ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ### 2. ഡ്രാഗണ്‍ ഫ്രൂട്ട് പുറമെ പിങ്ക് നിറവും അകത്ത് വിത്തുകള്‍ അടങ്ങിയ വെള്ള കാമ്പുമുള്ള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. പിത്തായപ്പഴം എന്നും ഇതിനെ വിളിക്കുന്നു. മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ സ്ഥലങ്ങളില്‍ കൂടുതലായി കണ്ടുവരുന്നു. കലോറി കുറവുള്ള ഈ പഴത്തില്‍ വിറ്റാമിന്‍ സിയും ബിയും ധാരളമായി ഉണ്ട്. പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്ന പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഡ്രാഗണ്‍ ഫ്രൂട്ട്, വിയറ്റ്നാമില്‍ നിന്നുമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. വിയറ്റ്നാമിന്റെ ദേശീയ ഫലം ആണ് ഡ്രാഗണ്‍ ഫ്രൂട്ട്. ### 3. ഡ്യൂറിയന് ഫ്രൂട്ട് ഡ്യൂറിയന് എന്നത് വ്യത്യസ്ഥമായ പഴമാണ്. ചക്കയുടെ രൂപസാദൃശ്യം ഉണ്ടെങ്കിലും വലിപ്പത്തില്‍ ചക്കയുടെയത്രയില്ല ഡ്യൂറിയന് പഴം. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ പഴങ്ങളുടെ രാജാവ് എന്നാണ് ഡ്യൂറിയനെ അറിയപ്പെടുന്നത്. ഡ്യൂറിയന്റെ ജന്മദേശം മലേഷ്യയും ഇന്തോനേഷ്യയും ആണ്. അസാധാരണമായ ഗന്ധമാണ് അതിന്. ഈ രൂക്ഷ ഗന്ധം ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. ബി കോംപ്ലെക്സ് വിറ്റാമിനുകള്‍, ഫൈബര്‍, പൊട്ടാസ്യം ഒക്കെയാണ് ഡ്യൂറിയന് പഴത്തില്‍ അടങ്ങിയിട്ടുള്ളത്. ### 4. എക്സോട്ടിക് മാംഗോസ്റ്റീന്‍ മാംഗോസ്റ്റീന്‍ പഴങ്ങള്‍ മധുരമേറിയതാണ്. ഇന്തോനേഷ്യ ആണ് മാംഗോസ്റ്റീനിന്റെ ഉത്ഭവ സ്ഥാനം. കട്ടിയുള്ള പുറംതോട് പൊളിച്ചുവേണം വെള്ളനിറത്തിലുള്ള കാമ്പു എടുത്തു കഴിക്കാന്‍. കാത്സ്യം, മഗ്നീഷ്യം, ഫൈബര്‍, അയണ്‍ എന്നിവ മാംഗോസ്റ്റീനില്‍ അടങ്ങിയിരിക്കുന്നു. ### 5. സ്റ്റാര്‍ ഫ്രൂട്ട് മുറിച്ചാല്‍ സ്റ്റാറിന്റെ രൂപത്തില്‍ കാണപ്പെടുന്ന സ്റ്റാര്‍ ഫ്രൂട്ട് മധുരവും ചെറുതായി പുളിപ്പും ഉള്ള പഴമാണ്. കാരമ്പോള എന്നും ഇതിന് പേരുണ്ട്. മലയാളത്തില്‍ ഇതിനെ ചതുരപ്പുളി, നക്ഷത്രപ്പുളി എന്നും വിളിക്കപ്പെടുന്നുണ്ട്. തെക്ക് കിഴക്കന്‍ ഏഷ്യ ആണ് ഇതിന്റെ ഉത്ഭവസ്ഥാനം. സ്റ്റാര്‍ ഫ്രൂട്ട്, കലോറി കുറവുള്ളതും എന്നാല്‍ വിറ്റാമിന്‍ സിയും ഫൈബറും പൊട്ടാസ്യവും അടങ്ങിയിട്ടുള്ളതുമാണ്. ### 6. സബര്‍ജല്ലി പാവങ്ങളുടെ ആപ്പിള്‍ എന്നാണ് സബര്‍ജല്ലി എന്ന പഴം അറിയപ്പെടുന്നത്. ആപ്പിളിന്റെ കുടുംബത്തില്‍ വരുന്ന സബര്ജല്ലിക്ക് ചവര്‍പ്പും മധുരവും ചേര്‍ന്ന രസമാണ്. വിറ്റാമിന്‍ എ, ബി, സിയും ഫൈബറും സബര്‍ജല്ലിയില്‍ അടങ്ങിയിരിക്കുന്നു. കാലറിയും കൊഴുപ്പും സബര്‍ജല്ലിയില്‍ കുറവാണ്. രോഗപ്രതിരോധ ശേഷി കൂട്ടാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സബര്‍ജല്ലി സഹായിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് സാധാരണയായി സബര്‍ജെല്ലി ഇറക്കുമതി ചെയ്യാറുള്ളത്. ### 7. എക്സോട്ടിക് ലിച്ചി ലിച്ചി പഴത്തിന്റെ ഉത്ഭവം ചൈനയിലും വിയറ്റ്നാമിലുമാണ്. ഇതില്‍ ബി കോംപ്ലെക്സ് വിറ്റാമിനുകളും, വിറ്റാമിന്‍ ബി, സി എന്നിവയും പൊട്ടാസ്യവും കൂടുതലാണ്. ലിച്ചിയുടെ തൊണ്ട് പൊളിച്ച് അകത്തുള്ള വെളുത്ത നിറമുള്ള കാമ്പാണ് കഴിക്കാറുള്ളത്. യൂറോപ്പില്‍ നിന്നും വിയറ്റ്നാമില്‍ നിന്നും ലിച്ചി ഇറക്കുമതി ചെയ്യുന്നുണ്ട്. ലിച്ചി ഇന്ത്യയിലും കൃഷി ചെയ്യുന്നുണ്ട്. ### 8. റമ്പൂട്ടാന്‍ ലിച്ചി എന്ന പഴത്തിനോട് സാദൃശ്യമുള്ള പഴമാണ് റമ്പൂട്ടാന്‍. ലിച്ചിയില്‍ നിന്നും വ്യത്യസ്തമായി റമ്പൂട്ടാന്‍ പുറം രോമങ്ങളുണ്ട്. വളരെ എളുപ്പത്തില്‍ പൊളിച്ച് കഴിക്കാന്‍ പറ്റുന്നതാണ് റമ്പൂട്ടാന്‍. മലേഷ്യ ആണ് റമ്പൂട്ടാനിന്റെ സ്വദേശം. പഴങ്ങളിലെ രാജകുമാരി എന്നും ദേവതകളുടെ ഭക്ഷണം എന്നും റമ്പൂട്ടാനിനെ വിശേഷിപ്പിക്കുന്നു. കോപ്പറും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്ന പഴമാണ് റമ്പൂട്ടാന്‍. എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മ സംരക്ഷണത്തിനും റമ്പൂട്ടാന്‍ നല്ലതാണ്. തായ്ലൻഡിൽ നിന്നുമാണ് ഇന്ത്യയിലേക്ക് റമ്പൂട്ടാന്‍ ഇറക്കുമതി ചെയ്യുന്നത്. ### 9. ബുദ്ധന്റെ കൈ ബുദ്ധന്റെ കൈ എന്നറിയപ്പെടുന്ന ഈ ഫലം നാരക വര്‍ഗത്തില്‍പ്പെട്ട ഒന്നാണ്. കൈ വിരലുകള്‍ കൂട്ടിപ്പിടിച്ച നിലയിലുള്ള ഈ പഴം ചൈനയിലെയും ജപ്പാനിലെയും ആള്‍ക്കാരുടെ വിശ്വാസപ്രകാരം ബുദ്ധന്റെ കൈ പോലെ ഇരിക്കുന്നു എന്നു പറയപ്പെടുന്നതില്‍ നിന്നാണ് ഈ ഫലത്തിന് ഈ പേര് ലഭിക്കുന്നത്. ഈ പഴത്തിന്റെ ഉള്ളില്‍ കാമ്പു കുറവാണ്, എന്നാല്‍ ഇതിന്റെ മണം വളരെ നല്ലതുമാണ്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഈ പഴം സഹായിക്കും. ### 10. അവക്കാഡോ മുട്ടയുടെ ആകൃതിയോ വൃത്താകൃതിയോ ഉള്ള പഴമാണ് അവക്കാഡോ. മധ്യ അമേരിക്കയും മെക്സിക്കോയുമാണ് ജന്മദേശം. മലയാളത്തില്‍ ഇതിനെ വെണ്ണപ്പഴം എന്നു വിളിക്കുന്നു. വാഴപ്പഴത്തേക്കാള്‍ 60 ശതമാനം പൊട്ടാസ്യം കൂടുതല്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ബി, കെ, ഇ എന്നിവയും അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. മറ്റേതു പഴവര്‍ഗങ്ങളെക്കാള്‍ ഫൈബര്‍ അവക്കാഡോയില്‍ ഉണ്ട്. ചൈനയില്‍ നിന്നുമൊക്കെയാണ് അവക്കാഡോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ### 11. പെര്‍സിമന്‍ ഓറഞ്ച് നിറത്തോടെയുള്ള ഈ ഫലം ചൈനയില്‍ ഉത്ഭഭവിച്ചതാണ്. മധുരമൂറുന്നതും മാര്‍ദവമുള്ളതുമാണ് ഈ പഴം. ജപ്പാനി ഫല് എന്നു ഹിന്ദിയിലും കാക്കിപ്പഴമെന്ന് മലയാളത്തിലും ഇതിനെ വിളിക്കുന്നു. ബി കോംപ്ലെക്സിന്റെയും ഫൈബറിന്റെയും ഫോസ്ഫറസ്സിന്റെയും ഉത്തമ സ്രോതസ്സാണ് പെര്‍സിമന്‍. ഇതില്‍ വിറ്റാമിന്‍ എയും സിയും അടങ്ങിയിട്ടുണ്ട്. സ്പെയിനില്‍ നിന്നൊക്കെയാണ് പെര്‍സിമന്‍ ഇറക്കുമതി ചെയ്യുന്നത്. ### 12. ചെറിമോയ നമ്മുടെ നാട്ടില്‍ വളരുന്ന ആത്തച്ചക്കയുടെ കുടുംബത്തില്‍ പെടുന്നതാണ് ചെറിമോയ. മെക്സിക്കന്‍ ആത്ത എന്നു മലയാളത്തില്‍ നാമം. ബൊളീവിയ, പെറു ഒക്കെയാണ് ചെറിമോയയുടെ ജന്മസ്ഥലം. ചെറിമോയ പോഷകസമൃദ്ധമാണ്. വിറ്റാമിന്‍ സി, കാല്‍സ്യം, മാംസ്യം അയണ്‍ ഒക്കെ ചെറിമോയയില് അടങ്ങിയിരിക്കുന്നു. ### 13. കിവാനോ കിവാനോ എന്ന ഫലം ഫാഷന്‍ ഫ്രൂട്ടിനോട് സമാനമായ പഴമാണ്. ആഫ്രിക്കന്‍ മുള്ളന്‍ അല്ലെങ്കില്‍ മുള്ളന്‍ കാക്കിരി എന്നൊക്കെ മലയാളത്തില്‍ പറയുന്ന ഈ പഴത്തിന്റെ പുറത്തും ഇലയിലും തണ്ടിലും വരെ മുള്ളുകളാണ്. മുള്ളുകളുള്ള പുറംതൊലിക്ക് അകത്ത് ജെല്ലി പോലുള്ള കാമ്പാണ് ഉള്ളത്. ഫാഷന്‍ ഫ്രൂട്ടിനോട് സമാനമായപ്പോലെ വിത്തുകള്‍ അകത്തു ഉണ്ടെങ്കിലും, അവയെല്ലാം മൃദുലവുമാണ്. പുളി കലര്‍ന്ന മധുരമാണ് ഇതിന്റെ രുചി. ആഫ്രിക്കയാണ് ഇതിന്റെ ജന്മദേശം. വിറ്റാമിന്‍ സി, പൊട്ടാസ്യം, അയണ്‍ എന്നിവയുടെ കലവറയാണ് കിവാനോ. തടി കുറയ്ക്കാനും, ദഹന പ്രശ്നങ്ങള്‍ തുടങ്ങി അല്‍ഷിമേഴ്സിനും പാര്‍കിന്‍സന്‍ രോഗത്തിനും വരെ പരിഹാരം കാണാന്‍ സഹായകരമാണ് ഈ ഫലം. മുകളില്‍ കൊടുത്തിരിക്കുന്ന എക്സോട്ടിക്ക് ഫലങ്ങള്‍ക്ക് പുറമെ, ബെറി, സപ്പോഡില്ല, ചയോട്ടെ, ലോങ്കോണ്‍ പോലെ നിരവധി എക്സോട്ടിക്ക് പഴങ്ങള്‍ ഇനിയുമുണ്ട് അന്താരാഷ്ട്ര വിപണിയില്‍. വര്‍ഷങ്ങളായി ഇന്ത്യയിലെ എക്സോട്ടിക്ക് പഴവര്‍ഗങ്ങളുടെ ഇറക്കുമതി ക്രമേണ കൂടിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ
ബിസിനസിലൂടെ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തി ജീവിത വിജയം കെെവരിച്ച വ്യക്തിത്വങ്ങൾ എന്നും ഏവർക്കും പ്രചോദനമാണ്. അത്തരത്തിൽ തങ്ങളുടെ ബിസിനസ്സില്‍ വൈദഗ്ദ്ധ്യം നേടുകയും അതത് മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നിരവധി സംരംഭകരെയും ബിസിനസുകാരെയും കേരളം സൃഷ്ടിച്ചിട്ടുണ്ട്. ബിസിനസ്സില്‍ ഉയര്‍ന്ന ലക്ഷ്യമുള്ളവര്‍ക്ക് പ്രചോദനമായ കേരളത്തില്‍ നിന്നുള്ള ഏറ്റവും വിജയകരമായ സംരംഭകരെയും അവരുടെ വിജയഗാഥയെയും കുറിച്ച് നമുക്ക് വായിക്കാം… ## 1. എം. എ. യൂസഫ് അലി  ലോകമെമ്പാടുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെയും ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാളിൻ്റെയും ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിൻ്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് തൃശൂര്‍ സ്വദേശിയായ വ്യവസായി എം.എ. യൂസഫ് അലി. വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുടെ തൊഴിലുടമയാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. ബിസിനസ്സ് എന്നത് പണം, ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ എന്നിവ മാത്രമല്ല, മറിച്ച് മനുഷ്യത്വം കൂടിയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് എം.എ.യൂസഫ് അലി. അദ്ദേഹത്തിൻ്റെ നേതൃത്വത്തില്‍ ലുലു ഗ്രൂപ്പ് പല മേഖലകളിലേക്കും വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ടെങ്കിലും റീട്ടെയില്‍ ആണ് അവയില്‍ ഏറ്റവും പ്രമുഖമായത്. സാമൂഹികസേവകനെന്ന നിലയിലും വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ ജനങ്ങൾക്കും അവരുടെ കുടുംബത്തിനും വലിയ ഒരാശ്രയം കൂടിയാണ് എം.എ. യൂസഫ് അലി. ## 2. രവി പിള്ള  കേരളത്തിലെ കൊല്ലം സ്വദേശിയായ രവി പിള്ളയുടേതാണ് ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിനുടമായാണ് രവി പിള്ള. നിര്‍മ്മാണം, ഹോസ്പിറ്റാലിറ്റി, സ്റ്റീല്‍, സിമൻ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായങ്ങളില്‍ തൻ്റേതായ കയ്യൊപ്പ് ചാര്‍ത്തിയ ഇദ്ദേഹം 'ഗള്‍ഫിന്റെ അംബാനി' എന്നറിയപ്പെടുന്നത് ഏതൊരു കേരളീയനും അഭിമാനമാണ്. ബഹ്റൈന്‍ ആസ്ഥാനമായ നിര്‍മ്മാണ ഭീമനായ നസീര്‍ എസ് അല്‍ ഹജ്രി കോര്‍പ്പറേഷൻ്റെ സ്ഥാപക എംഡി കൂടിയാണ് ഇദ്ദേഹം. 60,000ത്തിലധികം ആളുകള്‍ക്ക് ജോലി നൽകുന്ന പിള്ള, സൗദിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ തൊഴില്‍ ദാതാവ് കൂടിയാണ്. ## 3. പി. എന്‍. സി. മേനോന്  തൃശൂര്‍ സ്വദേശിയായ പി എന്‍ സി മേനോന്, ശോഭ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍മാനാണ്. ഒമാനില്‍ ഒരു ഇൻ്റീരിയര്‍ ഡിസൈന്‍ കമ്പനി വികസിപ്പിച്ച അദ്ദേഹം പിന്നീട് ബാംഗ്ലൂരില്‍ ശോഭ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആരംഭിച്ചു. യുഎഇയിലെ കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് പ്ലെയറായ ശോഭ ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയര്‍മാനും ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ശോഭ ലിമിറ്റഡിന്റെ ചെയര്‍മാനുമായ അദ്ദേഹം ഹോസ്പിറ്റാലിറ്റി, ബ്രാന്‍ഡഡ് ഫര്‍ണിച്ചറുകള്‍, ലൈറ്റിംഗ്, റിയല്‍ എസ്റ്റേറ്റ് എന്നിവ ഉള്‍പ്പെടുന്ന നിഖില മേഖലകളിലേക്ക് തൻ്റെ ബിസിനസ്സ് വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടന്‍സി സേവനങ്ങളും റിയല്‍ എസ്റ്റേറ്റും ആണ് ഇദ്ധേഹത്തിൻ്റെ പ്രധാന ബിസിനസ് മേഖലകള്‍. ## 4. സണ്ണി വര്‍ക്കി  ദുബായ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ സംരംഭകനാണ് 1957ല്‍ ജനിച്ച സണ്ണി വര്‍ക്കി. ജെംസ് എഡ്യൂക്കേഷന്‍ എന്ന വിദ്യാഭ്യാസ മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഈ കേരളിയന്. ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സ്ഥാപനമായ വര്‍ക്കി ഗ്രൂപ്പിൻ്റെ ചെയര്‍മാനും കേരളത്തിലെ പ്രമുഖ ജീവകാരുണ്യ സ്ഥാപനമായ വര്‍ക്കി ഫൗണ്ടേഷൻ്റെ സ്ഥാപകനും ട്രസ്റ്റിയും കൂടിയാണ് ഇദ്ദേഹം. യുഎഇ ആസ്ഥാനമായുള്ള ജെംസ് എഡ്യൂക്കേഷന്‍ വിപുലീകരിച്ച് ലോകത്തരനിലവാരത്തില്‍ ലോകമെമ്പാടും 13 രാജ്യങ്ങളിലായി 250 ലധികം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ പദ്ധതിയുടെ ദാതാവായി മാറി,. 2010ല്‍ വര്‍ക്കി ഫൗണ്ടേഷന് സ്ഥാപിച്ചതിന് ശേഷം നിലവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2018ല്‍ ഗിവിംഗ് പ്ലെഡ്ജ് പ്രകാരം തൻ്റെ സമ്പത്തിൻ്റെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു സാമൂഹികസേവകന്‍ കൂടിയാണ് അദ്ദേഹം. ## 5. ടി. എസ്. കല്യാണരാമന്  ഇന്ത്യയിലും യുഎഇയിലും കുവൈറ്റിലും സാന്നിധ്യമുള്ള കല്യാണ്‍ ജൂവലേഴ്സിൻ്റെയും കല്യാണ്‍ ഡെവലപ്പേഴ്സിൻ്റെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് അയ്യര്‍ ഒരു ഇന്ത്യന്‍ വ്യവസായിയും സംരംഭകനുമാണ്. അദ്ദേഹത്തിൻ്റെ ചലനാത്മകമായ നേതൃത്വത്തില്‍, കല്യാണ്‍ ജ്വല്ലേഴ്സ് വന്‍ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ഇന്ത്യയിലും വിദേശത്തുമായി നിരവധി ഷോപ്പുകള്‍ തുറക്കുകയും ചെയ്തു. കല്യാണ്‍ ജ്വല്ലേഴ്സിൻ്റെ ഹോള്‍ഡിംഗ് കമ്പനിയാണ് കല്യാണ്‍ ഗ്രൂപ്പ്. ഫോര്‍ബ്സിൻ്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം; അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1.1 ബില്യണ്‍ യുഎസ് ഡോളറാണ്. കൂടാതെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ 87ാം സ്ഥാനത്താണ് അദ്ദേഹം. ## 6. മിസ്ബാഹ് സലാം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, പരസ്യം, മാധ്യമതന്ത്രം എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആശയവിനിമയ സ്ഥാപനമായ ഇഒഅങട ബ്രാന്‍ഡിംഗ് സൊല്യൂഷന്‍സിന്റെ സിഇഒയും സ്ഥാപകനുമാണ് മിസ്ബാഹ് സലാം. അന്തര്‍ സംസ്ഥാന സ്കാനിയ, വോള്‍വോ, മറ്റ് പ്രീമിയം ലോ ഫ്ലോര്‍ ബസുകള്‍ എന്നിവയ്ക്കുള്ള എക്സ്ക്ലൂസീവ് ലൈസന്‍സുള്ള കേരളത്തിലെ പ്രീമിയം ഫ്ലീറ്റ് ബ്രാന്‍ഡിംഗ് പ്രൊവൈഡറാണ്. പാത്ത് ബ്രേക്കിംഗ് സൊല്യൂഷനുകളിലൂടെ ബിസിനസ്സ് വിജയത്തിലെത്താന്‍ സംരംഭകരെയും സംരംഭങ്ങളെയും സഹായിക്കാനുള്ള ദൗത്യത്തിലാണ് അദ്ദേഹം. ബിസിനസുകളെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സേവനങ്ങളുടെ ഒരു ആവാസവ്യവസ്ഥ തന്നെ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ട്ഡോര്‍ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്ഫോമായ ലെറ്റ്സ് പ്ലേ ഔട്ട്ഡോര്‍ ആരംഭിച്ചു, അത് എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒരു മേല്‍ക്കൂരയില്‍ നിന്നും ലഭ്യമാക്കുകയും ചെയ്യുന്നു ഇതിലൂടെ. _BANNER_ ## 7. ആസാദ് മൂപ്പന്  ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിൻ്റെ ചെയര്മാന് ആസാദ് മൂപ്പന് ഒരു ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ സംരംഭകനും ഫിസിഷ്യനും മനുഷ്യസ്നേഹിയുമാണ്. മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും ഹെല്‍ത്ത് കെയര്‍ കൂട്ടായ്മയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിൻ്റെ ചെയര്‍മാനും എംഡിയുമാണ് അദ്ദേഹം. ## 8. അരുണ്‍ കുമാര്‍ നിയന്ത്രിതവും ഉയര്‍ന്നുവരുന്നതുമായ വിപണികള്‍ക്കായി ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വികസനം, നിര്‍മ്മാണം, വിപണനം എന്നീ മേഖലകളിൽ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാര്‍മ കമ്പനിയായ സ്ട്രൈഡ്സ് ആര്ക്കലാബിന്റെ സിഇഒ യാണ് അരുണ്‍ കുമാര്‍. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നാല് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകൃത സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏഴ് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്. ## 9. ക്രിസ് ഗോപാല കൃഷ്ണന്  ഇന്‍ഫോസിസിൻ്റെ സഹസ്ഥാപകനും സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന കമ്പനിയായ ആക്സിലര്‍ വെഞ്ചേഴ്സിൻ്റെ ചെയര്‍മാനുമാണ് ക്രിസ് ഗോപാലകൃഷ്ണന്. 201314 വര്‍ഷത്തെ ഇന്ത്യയുടെ അപെക്സ് ഇന്‍ഡസ്ട്രി ചേമ്പര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പ്രസിഡൻ്റുമായിരുന്നു ഇദ്ദേഹം.. ## 10. ബീന കണ്ണന്  ശീമാട്ടി എന്നത് സാരി പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു പേരാണ്, അതുപോലെ ബീന കണ്ണനും. അവരുടെ അര്‍പ്പണബോധവും കഠിനാധ്വാനവും അവരുടെ ബ്രാന്‍ഡിനെ ഒരു ചെറിയ സാരി ഷോപ്പില്‍ നിന്ന് കേരളത്തിലെ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സാരി റീട്ടെയിലര്‍മാരില്‍ ഒരാളായി ഉയര്‍ത്തി. സംസ്ഥാനത്തുടനീളം സ്റ്റോറുകള്‍ തുറന്നതോടെ, ഒരു ഡിസൈനര്‍ എന്ന നിലയിലും ഒരു സംരംഭക എന്ന നിലയിലും മികവ് പുലര്‍ത്താനുള്ള ഭാഗ്യം തൻ്റെ കാല്വിരലിലാണെന്ന് ഒരു സാരി ഡിസൈനറായ ബീന കണ്ണന് പറയുന്നു. 2007ല്‍ ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടംപിടിച്ചപ്പോള്‍ (അര കിലോമീറ്റര്‍ നീളമുള്ള) അവർ സൃഷ്ടിച്ച ഏറ്റവും നീളമേറിയ പട്ട് സാരി ശ്രദ്ധ ആകര്‍ഷിച്ചു. യു എ ഇ (2007), യുണൈറ്റഡ് സ്റ്റേറ്റ്സ് (2009) എന്നിവിടങ്ങളില്‍ അവര്‍ തങ്ങളുടെ സാരി ഡിസൈനുകള്‍ പുറത്തിറക്കി. നെയ്ത്ത് കമ്മ്യൂണിറ്റികളുമായുള്ള അവരുടെ ബന്ധം അവര്‍ക്ക് 2009ല്‍ കോയമ്പത്തൂര്‍ ഈറോഡ് നെയ്ത്ത് കമ്മ്യൂണിറ്റിയില്‍ നിന്ന് 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്' നേടിക്കൊടുത്തു. 2011 സെപ്റ്റംബറില്‍ ബീന കണ്ണന് രൂപകല്‍പ്പന ചെയ്ത സാരികള്‍ 'സ്വരോവ്സ്കി എലമെൻ്റ്സ് 2011റാംപില്‍ പ്രദർശിപ്പിച്ചിരുന്നു. ## 11. പൂര്‍ണിമ ശ്രീലാല്‍ ജോബ്വെനോ ഡോട്ട് കോം സ്ഥാപകയും സിഇഒയും ആയ പൂര്‍ണിമ ശ്രീലാലും അവരുടെ മറ്റു ഡിജിറ്റൽ സേവനങ്ങളും സാമൂഹിക നവീകരണത്തിന് ഉതകുന്നതാണ്., ഇത് സാധാരണക്കാരെ ബയോഡാറ്റ കൂടാതെ ജോലികള്‍ക്കായി തിരയാനും അപേക്ഷിക്കാനും സഹായിക്കുന്നു. ബ്ലൂ കോളര്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ പോര്‍ട്ടല്‍ ഒരു അനുഗ്രഹമാണ് എന്നതിനാൽ തന്നെ ഇത് മറ്റ് ജോബ് പോര്‍ട്ടലുകളില്‍ നിന്ന് വ്യത്യസ്തമാകുന്നു. കൊച്ചി ആസ്ഥാനമായുള്ള പൂര്‍ണിമ തൻ്റെ ജോബ് പോര്‍ട്ടല്‍ റെസ്യൂം കേന്ദ്രീകൃത തൊഴില്‍ തിരയല്‍ സമീപനം ഇല്ലാതാക്കുകയും തൊഴില്‍ വ്യവസായത്തിലെ ഈ വിടവ് പരിഹരിക്കുകയും ചെയ്യുന്നതാണ്. നിരവധി അവാര്‍ഡുകള്‍ നേടിയ പൂര്‍ണിമ തൻ്റെ പോര്‍ട്ടല്‍ സേവനങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് മുന്നോട്ട് കുതിക്കുകയാണ്. ## 12. എ. എം. ഗോപാലന് (ഗോകുലം ഗോപാലന്) എല്ലാ വലുതിനു പിന്നിലും ഒരു ചെറിയ കാല്‍പ്പാടുണ്ട് എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ല് സൂചിപ്പിക്കുന്നത് പോലെ, ഈ ബിസിനസ്സ് നേതാവിൻ്റെ കരിയറിൻ്റെ തുടക്കവും വിനീതമായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച ഗോപാലന് വളരെ ആത്മാര്‍ത്ഥതയുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. അഭിനയത്തോടുള്ള താല്പര്യം ചെന്നൈ എന്ന സ്വപ്ന നഗരത്തിലേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചു. ചെന്നൈയിലെ അദ്ദേഹത്തിൻ്റെ ആദ്യ ദിനങ്ങള്‍ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു ഡോക്ടറുമായുള്ള ആകസ്മിക കൂടിക്കാഴ്ച ഒരു ഗെയിം ചേഞ്ചറായി പ്രവര്‍ത്തിച്ചു. അത് അദ്ദേഹത്തിന് മുന്നില്‍ അവസരങ്ങളുടെ ഒരു വാതില്‍ തുറന്നു. തൻ്റെ വിദ്യാഭ്യാസ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്ന് കണ്ടെത്തിയ അദ്ദേഹം ഡോക്ടറുടെ സഹായത്തോടെ മെഡിക്കല്‍ റെപ്രസൻ്റേറ്റീവെന്ന നിലയില്‍ വെല്ലുവിളി നിറഞ്ഞ ഒരു ജോലി അവസരം നേടി. ഒരു ബിസിനസുകാരന് തൻ്റെ ആദ്യത്തെ തീപ്പൊരി തിരിച്ചറിയേണ്ടത് പ്രധാനമാണ്. ആ ശ്രദ്ധേയമായ തിരിച്ചറിവില്‍ നിന്നാണ് ഒരു വ്യവസായി എന്ന നിലയിലുള്ള തൻ്റെ യഥാര്‍ത്ഥ സാധ്യതകള്‍ അദ്ദേഹം കണ്ടെത്തുന്നത്.. ഒരുതരം പ്രൊഫഷണല്‍ വസ്ത്രം ധരിക്കേïത് അവരുടെ ജോലിക്ക് ആവശ്യമായിരുന്നു. ആ സമയത്ത്, അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ അത് താങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഉജ്ജ്വലമായ ഒരു സാമ്പത്തിക പദ്ധതിയില്‍ അദ്ദേഹം തൻ്റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി. പ്രതിമാസ ഗഡുവായ 1000 രൂപയില്‍ പത്തുപേരില്‍ കൂടാത്ത ഒരു മിനി ചിട്ടി ഫണ്ട് തുടങ്ങി. ഇത് അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം നിറവേറ്റുക മാത്രമല്ല, അദ്ദേഹത്തിൻ്റെ ചിട്ടി ബിസിനസിന് ഉറച്ച അടിത്തറ ഉണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ചിട്ടി ഫണ്ടും ഫിനാന്‍സ് കമ്പനിയുമായ ഗോകുലം ചിറ്റ് ഫണ്ട്സ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. ചെന്നൈയില്‍ ആരംഭിച്ച അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഈ കമ്പനിക്ക് രാജ്യത്തുടനീളം 460 ശാഖകളുണ്ട്. ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, ഭക്ഷ്യ ഉല്‍പ്പാദനം, സിനിമ, മാധ്യമ വിനോദം, റീട്ടെയില്‍, റിയാലിറ്റി എന്നിവയീ മേഖലകളിലും ഇവർ പ്രവർത്തിക്കുന്നുണ്ട്. സംരംഭകത്വം അല്ലെങ്കില്‍ ബിസിനസ് എന്നാല്‍ വളരെയധികം വെല്ലുവിളികളും പ്രതിബന്ധങ്ങളും ഉള്‍പ്പെടുന്നതാണ്. സംരംഭകത്വം എല്ലായ്പ്പോഴും പണത്തെക്കുറിച്ചല്ല, മറിച്ച് സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ വ്യത്യസ്തവും അവിശ്വസനീയവുമായ എന്തെങ്കിലും ചെയ്യാൻ അപകടസാധ്യതകളും വെല്ലുവിളികളും ഏറ്റെടുക്കുക എന്നതാണ്. തന്നെയും ചുറ്റുമുള്ള മറ്റുള്ളവരെയും ശാക്തീകരിക്കുന്നതാണ് സംരംഭകത്വം. ഈ വഴി തിരഞ്ഞെടുത്ത കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഈ സംരംഭകരെല്ലാം നിരവധി പേരുടെ ജീവിതം മാറ്റിമറിക്കുകയും യഥാര്‍ത്ഥത്തില്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നുണ്ട്.
Top 7 small scale business in Kerala
കേരളത്തിൽ തുടങ്ങാവുന്ന നിരവധി സംരംഭങ്ങളുണ്ട് ഉണ്ട്. അതിൽ കുറഞ്ഞ ചിലവിൽ ലാഭകരമായി മുന്നോട്ട് കൊണ്ടു പോകാവുന്ന മികച്ച ഏഴ് സംരംഭങ്ങൾ ഏതെല്ലാമാണെന്ന് ചുവടെ കൊടുത്തിരിക്കുന്നു. - പപ്പട നിർമ്മാണം - ചന്ദനത്തിരി നിർമ്മാണം - നാളികേരംഉപയോഗിച്ചുള്ള ഉല്പന്ന നിർമ്മാണം - ബേക്കറി നിർമ്മാണം - കുട നിർമ്മാണം - കുരുമുളകു പൊടി നിർമ്മാണം - പച്ചക്കറി മാർക്കറ്റ് ## 1. പപ്പട നിർമ്മാണം  വളരെ കുറഞ്ഞ ചിലവിൽ ആരംഭിക്കാവുന്ന ഒരു ബിസിനസ് ആശയമാണ് പപ്പട നിർമ്മാണം. വിപണിയിൽ ഒട്ടേറെ ആവശ്യക്കാർ ഉള്ളതിനാൽ പപ്പട നിർമ്മാണം ബിസിനസ് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാം. പപ്പടത്തിന്റെ ഉപയോഗം വീടുകളിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതുകൊണ്ട് വിപണിയിൽ ആവശ്യക്കാരുടെ എണ്ണം വളരെ അധികമാണ്. ഹോട്ടലുകൾ, റസ്റ്റോറന്റ്കൾ, കാറ്ററിംഗ്, തുടങ്ങി നിരവധി മേഖലകളിൽ പപ്പടങ്ങൾ ഉപയോഗിക്കുന്നു.ആയതിനാൽ പപ്പട വിപണന സാധ്യതയും വർദ്ധിക്കുന്നു. വിദേശികളെയും മറ്റും ആകർഷിക്കുന്ന ഒന്നാണ് കേരളീയരുടെ സദ്യ. സദ്യയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നുതന്നെയാണ് പപ്പടം. വിവിധ തരത്തിലുള്ള വൈവിധ്യമാർന്ന പപ്പടങ്ങൾ ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്. ഉദാഹരണത്തിന് മുളക് പപ്പടം,മസാല പപ്പടം,ചക്ക പപ്പടം,etc. പയറ്, കടല, ഉഴുന്നു പരിപ്പ്, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പപ്പട നിർമാണത്തിന് ആവശ്യം.ഇവയുടെ സുലഭമായ ലഭ്യത പപ്പട നിർമ്മാണ മേഖലയെ പിടിച്ചുലയ്ക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ പപ്പട നിർമ്മാണ മേഖലയിലേക്ക് കാലെടുത്തുവെക്കുന്ന ഒരു സംരംഭകൻ എന്ന നിലയിൽ ഏതൊരാളെയും നിരാശപ്പെടുത്തുകയില്ല എന്നതിൽ ഒരു സംശയവുമില്ല. ## 2. ചന്ദനത്തിരി നിർമ്മാണം  വളരെ ചെറിയ സൗകര്യത്തിൽ വീടുകളിൽ തുടങ്ങാവുന്ന ഒന്നാണ് ചന്ദനത്തിരി നിർമ്മാണം.ചന്ദനത്തിരി നിർമ്മാണത്തിൽ പ്രത്യേകം മെഷീനുകളോ, നിർമ്മാണ സൗകര്യങ്ങളോ ആവശ്യമില്ല എന്നത് കൂടുതൽ ആളുകളെ ഈ നിർമ്മാണത്തിലേക്ക് ആകർഷിക്കുന്നു. കുറഞ്ഞ ചിലവിൽ മികച്ച വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കുന്നു. നിങ്ങളുടെ ബിസിനസിലൂടെ മറ്റുള്ളവർക്കും വരുമാനമാർഗം കണ്ടെത്താം എന്ന ചിന്താഗതി യിലൂടെയാണ് നിങ്ങൾ ഒരു ബിസിനസ് ആരംഭിക്കുന്നത് എങ്കിൽ ചന്ദനത്തിരി നിർമ്മാണം നിങ്ങൾക്ക് മികച്ച ഒരു തീരുമാനമായിരിക്കും. വിവിധ തരത്തിലുള്ള പെർഫ്യൂമുകളാണ് പ്രധാനമായും ചന്ദനത്തിരി നിർമ്മാണത്തിന് ആവശ്യമായി വരുന്നത്. ഇങ്ങനെ ലഭിക്കുന്ന പെർഫ്യൂമുകൾ ചന്ദനത്തിരി സ്റ്റിക്കുകളിൽ ആക്കി സുഗന്ധം നഷ്ടപ്പെടാതെ പാക്ക് ചെയ്തു ആണ് വിപണന കേന്ദ്രത്തിൽ എത്തിക്കുക എന്നതാണ് ചന്ദനത്തിരി നിർമ്മാണമേഖലയിലെ ഓരോ സംരംഭകന്റെയും പ്രധാന ചുമതല. ചന്ദനത്തിരിയുടെ വില്പന സാധ്യത വളരെ വലുത് തന്നെയാണ്. അമ്പലങ്ങൾ, പൂജ സ്റ്റോറുകൾ, പലചരക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ, സപ്ലൈകോ, തുടങ്ങി നിരവധി സ്ഥലങ്ങളിൽ ചന്ദനത്തിരിയുടെ വിൽപ്പന സാധ്യതയുണ്ട്. ## 3. നാളികേരം ഉപയോഗിച്ചുള്ള ഉൽപന്ന നിർമ്മാണം  കേരളത്തിൽ തുടങ്ങാവുന്ന ഒരു മികച്ച സ്റ്റാർട്ടപ്പ് ബിസിനസ് ആണ് നാളികേരം ഉപയോഗിച്ചുള്ള ഉല്പന്ന നിർമ്മാണം. തേങ്ങ ഉത്പാദനത്തിൽ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. ലഭ്യമായ തേങ്ങ ഉപയോഗിച്ച് നാളികേര ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നതു വഴി മികച്ച രീതിയിലുള്ള വരുമാനം ഉണ്ടാക്കിയെടുക്കാം. നാളികേരം പാകം ആകുന്നതിന് മുൻപുള്ള കരിക്ക് ഉപയോഗിച്ച് നിരവധി ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയെടുക്കാം. കരിക്കിൻ വെള്ളം പ്രിസർവ് ചെയ്തു ബോട്ടിലിലാക്കി വിൽപ്പന നടത്താം.പാക്ക് ചെയ്ത് തേങ്ങാപ്പാൽ,തേങ്ങാപ്പാൽ പൊടി, വിറ്റാമിൻ ഇ യുടെ കലവറയായ എക്സ്ട്രാ വെർജിൻ കോക്കനട്ട് ഓയിൽ,കോക്കനട്ട് ഐസ്ക്രീം,വെളിച്ചെണ്ണ,തേങ്ങാപ്പാല്‍ യോഗര്‍ട്ട്,പാം ഷുഗര്‍, പുളിപ്പിച്ച തേങ്ങാവെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന നാളികേര വിനാഗിരി, തുടങ്ങി നാളികേരം ഉപയോഗിച്ചു ഉണ്ടാക്കി എടുക്കാവുന്ന ഉൽപ്പന്നങ്ങളുടെ നിര നീളുന്നു.തേങ്ങാപ്പാലില്‍ നിന്നും തയ്യാറാക്കാവുന്ന ഒരു സസ്യവളര്‍ച്ചാ ഹോർമോൺ ആണ് കൊക്കോഗ്രോ ഇവയുടെ നിർമ്മാണവും മികച്ച രീതിയിലുള്ള വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ## 4. ബേക്കറി നിർമ്മാണം  കേരളത്തിൽ തുടങ്ങാവുന്ന ഒരു ബിസിനസ് ഐഡിയ ആണ് ബേക്കറി നിർമ്മാണം. സ്വന്തമായി ബിസിനസ്സ് തുടങ്ങാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ബേക്കറി നിർമ്മാണം നിങ്ങൾക്ക് മികച്ച വരുമാനം തരും.എല്ലാവരും ഉപയോഗിക്കുന്ന ഒരു ഉൽപന്നമായതിനാൽ മികച്ച ലാഭം കൊണ്ടുവരാൻ ഈയൊരു ഉൽപ്പന്ന നിർമ്മാണത്തിലൂടെ സാധിക്കും. കുട്ടികൾ മുതൽ മുതിർന്നവർവരെ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതിനാൽ വിപണിയിൽ ആവശ്യക്കാരുള്ള ഒരു ഉൽപ്പന്നം തന്നെയാണ് ബേക്കറി. അതുകൊണ്ടുതന്നെ ബേക്കറി നിർമ്മാണത്തിൽ നഷ്ട സാധ്യത വളരെ കുറവാണ്. എന്നാൽ മികച്ച രീതിയിൽ ഉള്ള ലാഭവും ലഭിക്കും.വ്യത്യസ്ത രീതിയിൽ ആളുകളുടെ ടേസ്റ്റ് അറിഞ്ഞ് ഒരു ബേക്കറി ഉൽപ്പന്നം സാധിക്കുമെങ്കിൽ നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കുന്നുവെങ്കിൽ ബേക്കറി നിർമ്മാണ മേഖലയിൽ നിങ്ങൾക്ക് വ്യത്യസ്തത പുലർത്തി ലാഭകരമായി മുന്നോട്ടുപോവാം. കേവലം ഒരു ലക്ഷം രൂപ മുതൽമുടക്കിൽ ബേക്കറി ബിസിനസ് ആരംഭിക്കാം. എന്നാൽ അതിൽനിന്ന് നിങ്ങൾ മുടക്കിയ തുകയുടെ അധിക തുക ലാഭമായി നേടുകയും ചെയ്യാം.എണ്ണയിൽ വറുത്ത ബേക്കറി പലഹാരങ്ങൾ, മധുരമുള്ള ബേക്കറി പലഹാരങ്ങൾ, എരിവുള്ള ബേക്കറി പലഹാരങ്ങൾ, തുടങ്ങി നിരവധി ബേക്കറി ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് ഈ മേഖലയിൽ പരീക്ഷിച്ചു നോക്കി മുന്നേറാം. ബേക്കറി നിർമ്മാണ ബിസിനസിനായി ചെറിയ സൗകര്യങ്ങളും ചില പാത്രങ്ങളും ആവശ്യമായി വരുന്നുണ്ട്.കേക്കുകൾ,ചിപ്സുകൾ, ബിസ്ക്കറ്റുകൾ, തുടങ്ങിയ ബേക്കറി ഉൽപന്നങ്ങളുടെ നിർമ്മാണത്തിനായി ലോ കപ്പാസിറ്റി മെഷിനറികൾ, നിർമ്മാണ പ്ലാന്റുകൾ എന്നിവ സ്ഥാപിക്കേണ്ടതുണ്ട്. ## 5. കുട നിർമ്മാണം  വർഷത്തിൽ ആറുമാസം മഴ ലഭിക്കുന്ന കേരളത്തിൽ കുട നിർമ്മാണം ബിസിനസായി ആരംഭിക്കാവുന്നതാണ്. കുട നിർമ്മാണ വ്യവസായം മഴയ്ക്കു മുന്നേ ആരംഭിക്കുമെങ്കിലും ഉൽപ്പന്നത്തിന്റെ വിപണനം മഴക്കാലത്ത് തന്നെയാണ്. മഴയത്തും വെയിലത്തും കുട ഉപയോഗിക്കുന്നുണ്ടെങ്കിലും കുടയുടെ ഏറ്റവും അധിക ഉപയോഗം മഴക്കാലത്താണ്. അതുകൊണ്ടുതന്നെ നല്ല രീതിയിലുള്ള വിറ്റുപോക്ക് മഴക്കാലത്ത് തന്നെയാണ് നടക്കാറുള്ളത്. കുട നിർമ്മാണം ബിസിനസ് ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിർമ്മാണം കഴിഞ്ഞ് അതിനായി അല്പം കാത്തുനിൽക്കേണ്ടി വരും. മഴ തുടങ്ങി ഏകദേശം ഒരാഴ്ചയ്ക്കുശേഷം തന്നെ ഏകദേശം അരക്കോടിയിലേറെ കുടകൾ വിറ്റു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടെ നിർമ്മാണം ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആയി ആരംഭിക്കുന്നതിൽ കുഴപ്പങ്ങൾ ഒന്നുമില്ല. കുട നിർമ്മാണത്തിന് പ്രത്യേകം വ്യവസായശാലകൾ ആവശ്യമില്ല വീടുകളിൽ നിന്നുപോലും കുട നിർമ്മിക്കാം. കുട നിർമ്മാണം നിങ്ങൾ ഒരു സ്റ്റാർട്ടുപ്പ് ബിസിനസ് ആയി തുടങ്ങാൻ ആലോചിക്കുന്നുവെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. കുട്ടികൾ,മുതിർന്നവർ,കൗമാരക്കാർ, തുടങ്ങി ഓരോ പ്രായക്കാരുടെയും ഇഷ്ടത്തിനനുസരിച്ചുള്ള കുടകൾ ആയിരിക്കണം നിങ്ങൾ നിർമ്മിക്കേണ്ടത്. എന്നാൽ മാത്രമേ മികച്ച രീതിയിലുള്ള ലാഭം ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. കുട്ടികൾക്ക് ഇഷ്ടമുള്ള കാർട്ടൂൺ ചിത്രങ്ങൾ, കറുത്ത കുടകൾ, കാലൻ കുടകൾ, യുവതി യുവാക്കൾക്കായുള്ള ട്രെൻഡിങ് കുടകൾ തുടങ്ങി വിപണിയിൽ എത്തുന്ന കുടകൾ അനേകം ആണ്. ഇത്തരത്തിലുള്ള കുടകൾ നിർമ്മിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. കുട നിർമ്മാണത്തിൽ നിങ്ങൾ നിങ്ങളുടേതായ ഒരു ആശയം കൊണ്ടുവന്നാൽ അത് ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ആയാൽ നിങ്ങൾക്ക് കുട നിർമ്മാണം മികച്ച ഒരു ബിസിനസ് ആയി മുന്നോട്ടു കൊണ്ടുപോകാം എന്നതിൽ സംശയമില്ല. കൂടെ നിർമ്മാണത്തിന് ആവശ്യമായ കമ്പി, കുട നിർമ്മാണത്തിനായി പ്രത്യേകം പ്രിന്റ് ചെയ്തിട്ടുള്ള അല്ലെങ്കിൽ പ്രത്യേക നിറങ്ങളിലുള്ള തുണികൾ, നൂൽ, തുടങ്ങിയവയാണ് കൂടെ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ. ## 6. കുരുമുളകുപൊടി നിർമ്മാണം  നമ്മൾ മലയാളികൾ പാചകത്തിനായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ആഹാരങ്ങളുടെ രുചി വർദ്ധിപ്പിക്കുന്നതിൽ കുരുമുളക് വലിയ പങ്കുവഹിക്കുന്നു. കൂടാതെ ആരോഗ്യത്തിനും ഏറെ ഗുണങ്ങളുള്ള ഒന്നാണ് കുരുമുളക്. അതുകൊണ്ടുതന്നെ കുരുമുളക് പൊടി നിർമ്മാണം ഒരു സ്റ്റാർട്ട് ബിസിനസ് ആയി തുടങ്ങാവുന്ന ഒന്നാണ്. കുരുമുളക് പൊടിച്ച് നല്ല രീതിയിൽ ആകർഷകമായ പാക്കിംഗ് ഓടുകൂടി പുറത്തിറക്കിയാൽ വിപണിയിൽ നല്ല രീതിയിലുള്ള ഡിമാൻഡ് ഉള്ള ഒന്നു കൂടിയാണ് കുരുമുളകുപൊടി. കേരളത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലും വീടുകളിലും കുരുമുളകുപൊടി ഒഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല. അതുകൊണ്ടുതന്നെ കുരുമുളകുപൊടി നിർമ്മാണം മികച്ച രീതിയിലുള്ള ഒരു വരുമാനം ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കും. പച്ചക്കുരുമുളക് ശേഖരിച്ച് അതിന്റെ മണികൾ വേർതിരിച്ചെടുത്ത് വെയിലത്ത് നാലഞ്ചു ദിവസത്തോളം ഉണക്കാനിട്ട് കുരുമുളക് നല്ലതുപോലെ കറുത്ത നിറമായി കഴിഞ്ഞാൽ നല്ലപോലെ പൊടിച്ചെടുക്കാം. ഇത് പാക്കുകളിൽ ആക്കി വിപണിയിൽ എത്തിക്കാം. കുരുമുളകുപൊടിയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ വിപണിയിൽ എത്തിക്കഴിഞ്ഞാൽ കുരുമുളകുപൊടി നല്ല രീതിയിൽ വിറ്റുപോകും. പിപ്പെറൈൻ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫ്ലേവനോയ്ഡുകള്‍, കരോട്ടിനുകള്‍, ആന്റി ഓക്സിഡന്റുകള്‍,എന്നിവ കുരുമുളകില്‍ അടങ്ങിയിരിക്കുന്നു. ഇത് ക്യാൻസർ പോലുള്ള രോഗങ്ങളെ അതിജീവിപ്പിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഉദരരോഗങ്ങൾ, അസിഡിറ്റി, തുടങ്ങിയ രോഗങ്ങൾക്കും കുരുമുളക് ഉപയോഗിക്കുന്നത് ഉത്തമമാണ്. ഭക്ഷണത്തിൽ കുരുമുളകുപൊടി ചേർക്കുന്നത് വഴി നല്ല രുചിയും കൂടാതെ ആരോഗ്യവും ലഭിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും.ശരീരത്തിലെ അമിതജലാംശം,കൊഴുപ്പ്, എന്നിവ കുറച്ച്, അമിത ഭാരം കുറയ്ക്കാനും ഇത് ഏറെ സഹായിക്കും. വിയർപ്പിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും കുരുമുളക് സഹായിക്കും. അതുകൊണ്ടുതന്നെ കുരുമുളകുപൊടി ഉൽപാദനം ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആയി തുടങ്ങാം. നിങ്ങളുടെ കുരുമുളകുപൊടി മികച്ച രീതിയിൽ വിപണിയിൽ എത്തിക്കാൻ നിങ്ങൾക്ക് സാധിക്കുകയാണെങ്കിൽ. പിന്നീട് അത് ഇന്ത്യയിലും പുറത്തും ഇറക്കുമതി ചെയ്തു അതിൽ നിന്നും കൂടുതൽ വരുമാനം ഉണ്ടാക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കും. കുരുമുളകുപൊടി നിർമ്മാണത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് കുരുമുളക് നന്നായി കഴുകി ഉണക്കിയ ശേഷം മാത്രമേ പൊടിക്കാൻ പാടുള്ളൂ.ഗുണമേന്മയുള്ള കുരുമുളക് ഇതിനായി തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ചുരുങ്ങിയ ചിലവിൽ കുരുമുളകുപൊടി നിർമ്മാണം തുടങ്ങാൻ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വേനൽക്കാലത്ത് നന്നായി കുരുമുളക് ഉണക്കിയെടുക്കണം പിന്നീടത് നല്ലതുപോലെ സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം എടുത്ത് പൊടിയാക്കി പാക്ക് ചെയ്ത് വിപണിയിൽ എത്തിക്കാം. കുരുമുളകുപൊടിയിൽ പൂപ്പൽ ഇല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ അത് വിപണിയിലെത്തിക്കാവൂ. നിരവധി ഗുണങ്ങൾ ഉള്ള കുരുമുളക്പ്പൊടി വിപണിയിൽ എത്തിക്കുന്നത് വഴി മികച്ച വരുമാനവും ലാഭവും നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം. ## 7. പച്ചക്കറി മാർക്കറ്റ്  കേരളത്തിൽ പച്ചക്കറി ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ദിനം പ്രതിവിറ്റുപോകുന്ന ഒന്നാണ് പച്ചക്കറി. അതുകൊണ്ടുതന്നെ പച്ചക്കറി മാർക്കറ്റ് മികച്ച ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആണ്.പച്ചക്കറി ഹോൾസെയിൽ ആയി വാങ്ങി മാർക്കറ്റിൽ എത്തിക്കാം. ഒരു ലക്ഷം രൂപ നിക്ഷേപിച്ച് നിങ്ങൾ പച്ചക്കറി ഹോൾസെയിൽ ആയി വാങ്ങി വിൽപ്പന നടത്തിയാൽ ചുരുങ്ങിയത് ഒരു ദിവസം 2500 രൂപ മുതൽ 5000 രൂപ വരെ ലഭിക്കും. ഇത്തരത്തിൽ നോക്കിയാൽ ഒരാഴ്ചയിൽ തന്നെ നിങ്ങൾക്ക് വലിയ രീതിയിലുള്ള ലാഭം ഉണ്ടാക്കാൻ സാധിക്കും. പച്ചക്കറി മാർക്കറ്റ് തുടങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അധികം കേടു വരാത്ത പച്ചക്കറികൾ വേണം തിരഞ്ഞെടുക്കാൻ ഉദാഹരണത്തിന് ക്യാരറ്റ്, ബീറ്റ്റൂട്ട്, വലിയ ഉള്ളി, ഇത്തരത്തിലുള്ള പച്ചക്കറികൾ കൂടുതൽ വിപണിയിൽ എത്തിച്ച് വില്പന നടത്താൻ ശ്രദ്ധിക്കാം. പെട്ടെന്ന് കേടു വരില്ല എന്നത് തന്നെയാണ് ഇത്തരത്തിലുള്ള പച്ചക്കറി തിരഞ്ഞെടുക്കാൻപ്രേരിപ്പിക്കുന്നത്.