ഇന്ത്യയിലെ എക്സോട്ടിക്ക് ഫ്രൂട്ട് വ്യവസായം
പഴക്കടയിൽ ചെന്ന് "ഒരു കിലോ കിവാനോ" അല്ലെങ്കിൽ "അര കിലോ സലാക്" ചോദിച്ചാൽ ചോദിച്ച ആളെ പഴക്കടക്കാരൻ ആശ്ചര്യപ്പെട്ടൊന്ന് നോക്കിയേക്കാം. കാരണം വിദേശ പഴങ്ങളായ സലാക്കും കിവാനോയും അയാൾ കണ്ടിട്ടുണ്ടാവണമെന്നില്ല.
മാങ്ങയോ മുന്തിരിയോ ആണ് ചോദിക്കുന്നതെങ്കിൽ ഈ കൺഫ്യൂഷൻ ഉണ്ടാവണമെന്നില്ല. ഇങ്ങനെ എത്രയോ തരം വിദേശ പഴങ്ങൾ നമുക്ക് അറിയാത്തതായി ഉണ്ടാവാം. വിദേശ പഴങ്ങൾ അഥവാ എക്സോട്ടിക് ഫ്രൂട്സിനെ പറ്റി നമുക്കൊന്ന് അറിയാം.
പഴങ്ങള്‍ മനുഷ്യന്റെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്. വിറ്റാമിനുകള്‍, നാരുകള്‍, വെള്ളം മുതലായവയില്‍ സമ്പുഷ്ടമായ പഴങ്ങള്‍ പോഷകാഹാരത്തിന് സംഭാവന നല്കുന്നു. വിവിധ കാലാവസ്ഥക്കു അനുസരിച്ച് കൃഷി ചെയ്യാന്‍ സാധ്യമായ പ്രദേശങ്ങളുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും കൂടുതല്‍ പഴങ്ങള്‍ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ്.
ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ വിദേശ പഴങ്ങള്‍ക്ക് പുറകെയാണ്. നാട്ടില്‍ വളരുന്ന വ്യത്യസ്തങ്ങളായ പഴങ്ങള്‍ കഴിച്ചു കഴിഞ്ഞു. ഇനി പരീക്ഷിക്കാനുള്ളത് വിദേശീയമായിട്ടുള്ള എക്സോട്ടിക്ക് പഴങ്ങള്‍ ആണ്.
എന്താണ് എക്സോട്ടിക്ക് പഴങ്ങള്‍?
വിദേശത്ത് കൃഷി ചെയ്ത് ഉണ്ടാക്കുന്നതും എന്നാല്‍ സ്വദേശിയുമല്ലാത്ത പഴങ്ങളെയാണ് എക്സോട്ടിക്ക് പഴങ്ങള്‍ എന്നു വിളിക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ഇറക്കുമതി ചെയ്ത് വരുത്തുന്ന വിശിഷ്ടമായതും രുചിയില്‍ വ്യത്യസ്തങ്ങളായതുമായ പഴങ്ങളാണ് എക്സോട്ടിക്ക് പഴങ്ങള്‍.
വിദേശികൾ മധുരമായി എക്സോട്ടിക്ക് എന്ന പദം നല്കി വിളിക്കുന്നു എന്നുമാത്രം. ചില എക്സോട്ടിക്ക് പഴങ്ങള്‍ ഉഷ്ണമേഖല പഴങ്ങളുമാണ്. സാധാരണമായി കാണുന്നതും ഒട്ടുമിക്കയിടത്തും ഉല്പാദിപ്പിക്കാന് പറ്റുന്നതുമായ പഴങ്ങളെയാണ് ഉഷ്ണമേഖല പഴങ്ങളായി കണക്കാക്കുന്നത്. വാഴപ്പഴം, മാങ്ങ, മാതളനാരങ്ങ, പപ്പായ, കിവി, ഫാഷൻ ഫ്രൂട്ട് ഒക്കെ ഉഷ്ണമേഖല പഴങ്ങളാണ്. പക്ഷേ ഇതില്‍ കിവി ഒക്കെ എക്സോട്ടിക്ക് പഴ വിഭാഗങ്ങളിലും ഉള്‍പ്പെടുന്നവയാണ്. എക്സോട്ടിക്ക് പഴങ്ങള്‍ക്ക് ഇപ്പോള്‍ പഴങ്ങളുടെ വിപണിയില്‍ താല്പര്യമേറിവരുന്നു.
ഇന്ത്യയിലെ എക്സോട്ടിക്ക് പഴ വിപണി
ഇന്ത്യയിലെ പഴ വിപണികളില്‍ സ്വദേശ പഴങ്ങളുടെ ഒപ്പം തന്നെ സുലഭമായി എക്സോട്ടിക്ക് പഴങ്ങളും ഇപ്പോള്‍ കണ്ടുവരുന്നു. മാമ്പഴത്തിന്റെ കൂടെത്തന്നെ കിവിയും ഡ്രാഗണ്‍ ഫ്രൂട്ടും കാണപ്പെടുന്നു.
നേരത്തെ പണക്കാര് മാത്രം വാങ്ങിയിരുന്ന ഇത്തരം പഴവര്‍ഗങ്ങള്‍ ഇപ്പോള്‍ സാധാരണക്കാരും വാങ്ങി തുടങ്ങി. അതുകൊണ്ടുതന്നെ കൂടുതലായി ഇറക്കുമതി ചെയ്യേണ്ടി വരുന്നു എന്നു വ്യാപരികള്‍ പറയുന്നു. എക്സോട്ടിക്ക് പഴങ്ങളുടെ വ്യാപാരത്തെ പ്രധാനമായും സ്വാധീനിക്കുന്നത്, വികസിച്ചു കൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങളും അവ വഹിക്കുന്ന സമൃദ്ധമായ ആരോഗ്യ ആനുകൂല്യങ്ങളുമാണ്.
ഇന്ത്യയില്‍ നിരവധി ആള്ക്കാര് സ്വാദിഷ്ട ഭക്ഷണങ്ങള്‍ സ്വീകരിക്കുകയും പോഷകഗുണമുള്ള വിദേശ പഴങ്ങള്‍ അവരുടെ ദൈനംദിന ഭക്ഷണ ശീലങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. എക്സോട്ടിക്ക് പഴങ്ങളുടെ ആവശ്യകത വലിയ പട്ടണങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും കാണുന്നുണ്ട്.
വിദേശ പഴങ്ങൾ ഇപ്പോൾ നമ്മുടെ രാജ്യത്തുടനീളം വാണിജ്യപരമായി മികച്ച വളർച്ച കാഴ്ചവയ്ക്കുന്നുണ്ട്. ഇന്റർനെറ്റും ഇതര സാങ്കേതിക വിദ്യകളും വളർന്നതനുസരിച്ച് ജനങ്ങൾക്ക് പല എക്സോട്ടിക് പഴങ്ങളെ പറ്റിയും അവയുടെ ഗുണഗണങ്ങളെ പറ്റിയും സുപരിചിതമാണ്.
ഗ്രീൻഹൗസ് മുതലായ കൃഷിരീതികളിലൂടെയും മറ്റും വിദേശ പഴങ്ങളും ഇപ്പോൾ നമ്മുടെ നാട്ടിൽ കൃഷി ചെയ്തു വരുന്നുണ്ട്. അധികം അറിയപ്പെടാത്ത എക്സോട്ടിക് പഴവർഗങ്ങളുടെ വൈവിധ്യമാർന്ന ഇനങ്ങൾ ഉണ്ട്. അവ നിറയെ ആരോഗ്യ ഗുണങ്ങൾ ഉള്ളവയും അതീവ രുചികരവുമാണ്.
കാലാവസ്ഥ, മണ്ണിന്റെ ഗുണം, തുടങ്ങിയ ഇവയുടെ വളർച്ചക്കായുള്ള പ്രത്യേക ആവശ്യകതകൾ പരിഗണിച്ചാൽ എക്സോട്ടിക് പഴങ്ങളുടെ കൃഷി വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.
വ്യത്യസ്ത ഋതുക്കളിലെ ശീതകാലാവസ്ഥയും, മിതശീതോഷ്ണ കാലാവസ്ഥയും, ഉഷ്ണമേഖലാ കാലാവസ്ഥയുമുള്ള ഇന്ത്യയിലെ പ്രദേശങ്ങളിൽ പല വിദേശ ഫല സസ്യങ്ങളും വളർത്താം. ഒപ്റ്റിമൽ അവസ്ഥയിൽ വളർത്തിയാൽ ചില ചെടികൾക്ക് വീടിനുള്ളിൽ പോലും വളരാൻ കഴിയും.
നിങ്ങളുടെ എക്സോട്ടിക് ഫല സസ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, ഏതൊക്കെ സാഹചര്യങ്ങളാണ് മികച്ചതെന്ന് മുൻകൂട്ടി ഉറപ്പാക്കുക.മിക്ക വൈദേശിക ഫല സസ്യങ്ങൾക്കും കൃഷി ചെയ്യുന്ന സ്ഥലം, സംരക്ഷണവും, നിർദ്ധിഷ്ട കാലാവസ്ഥക്കനുസരിച്ചുള്ള ചൂടോ, തണുപ്പോ നൽകുന്ന മറ്റ് ഘടകങ്ങൾ ആവശ്യമാണ്. കൂടാതെ, ഈ എക്സോട്ടിക് സസ്യങ്ങൾക്ക് ധാരാളം ജൈവ പദാർത്ഥങ്ങളുള്ള നല്ല നീർവാർച്ചയുള്ള മണ്ണ് ആവശ്യമാണ്.
ഈർപ്പം, ഓർഗാനിക് കമ്പോസ്റ്റ് ഉപയോഗം, അണുനശികരണം തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിൽ ദിവസത്തിൽ പല തവണ നനവ് ആവശ്യമായി വന്നേക്കാം. ആദ്യ രണ്ട് വർഷങ്ങളിൽ വിദേശ സസ്യങ്ങളിൽ രാസവളങ്ങൾ ഉപയോഗിക്കരുത്.
ഇന്ത്യൻ വിപണിയിൽ വിദേശ പഴങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും, തഴച്ചുവളരുന്ന ബിസിനസ്സും
വ്യത്യസ്തമായ ഭാഷകളും, സംസ്കാരങ്ങളും പോലെത്തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പ്രത്യേകതയാണ്. വളരെയധികം ആരോഗ്യഗുണങ്ങളുള്ള, രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന വളരെ വ്യത്യസ്തമായ പലതരം പഴങ്ങളുടെ വിശാലമായ ശ്രേണിയുടെ കേദാരമാണ് ഇന്ത്യ.
ഈ കാലഘട്ടത്തിൽ ഇന്ത്യക്കാർ വിദേശ പഴങ്ങളായ ഡ്യൂറിയൻ, കിവി, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി നിരവധി ഇനങ്ങൾ ആസ്വദിക്കുന്നുണ്ട്. പ്രധാനമായും നഗരവാസികൾക്ക് ഇവയെല്ലാം സുപരിചിതമാണ്. പഴക്കടകളിലും ഹോട്ടലുകളിലും, ജ്യൂസ് കടകളിലും, ഭക്ഷണശാലകളിലും ഈ ഇനങ്ങൾ അടുത്ത കാലത്തായി നല്ല പ്രചാരം നേടുന്നു.
ഇന്ത്യ രുചികരമായ ഉൽപ്പന്നങ്ങളുടെ ഒരു പ്രധാന വിപണിയാണ്. ലോകത്തിലെ ഏറ്റവും വലിയ പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ലോകമെമ്പാടും നിന്ന് ഇറക്കുമതി ചെയ്യപ്പെടുമ്പോൾ, ഇന്ത്യൻ വിപണി ഗണ്യമായി വളർന്നതിനാൽ ഇന്ത്യയും അതിന്റെ ഉത്പാദനം ആരംഭിച്ചു.
2018ൽ ഇന്ത്യ 3 ബില്യൺ ഡോളറിന്റെ പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്തപ്പോൾ കൊറോണ വ്യാപനത്തെ തുടർന്നാവാം 2019ൽ ഇത് 1.2 ബില്യൺ ഡോളറായി കുറഞ്ഞു. പക്ഷെ ഇന്ത്യയിൽ ഉപഭോഗത്തിലുള്ള എക്സോട്ടിക് ഉത്പന്നങ്ങളുടെ വിപണിയിലുണ്ടായ വളർച്ചയെ പൂർണമായും ഉപയോഗിക്കാൻ നമ്മൾ അത്തരം ഭക്ഷണങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം തുടങ്ങി. അത് തന്നെ 14-16 ശതമാനത്തിൽ വളർച്ച കാണിക്കുന്നു.
താരതമ്യേന ചെറുതെങ്കിലും വളരെ പ്രാധാന്യം അർഹിക്കുന്ന ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക കർഷകർക്ക് വിദേശ ഭക്ഷ്യ ചേരുവകളുടെ വിത്തുകളും തൈകളും നൽകുന്നതിന് ഇന്ത്യാ ഗവൺമെന്റ് മുൻകൈയെടുക്കുന്നുണ്ട്. വലിയ അളവിൽ ഇറക്കുമതി ചെയ്യുന്ന പഴങ്ങളിൽ ജപ്പാനിലെ ഫുജി ആപ്പിളും, മറ്റ് ഇനം പച്ച ആപ്പിളുകൾ, ചുവന്ന മുന്തിരി, ഈന്തപ്പഴം, കിവി പഴങ്ങൾ, വിവിധ തരം മാൻഡാരിൻ ഓറഞ്ച്, പോമെലോ, മറ്റ് പലതരം സിട്രസ് പഴങ്ങൾ, ബെറികൾ എന്നിവ ഉൾപ്പെടുന്നു.
ഇന്ത്യയ്ക്ക് വൈവിധ്യമാർന്ന കാലാവസ്ഥയാണുള്ളത്. ആയതിനാൽ ചില ആപ്പിൾ ഇനങ്ങളെ എക്സോട്ടിക് പഴങ്ങളെയപേക്ഷിച്ച് സ്വദേശിവത്ക്കരിക്കാൻ എളുപ്പമാണ്. ഉദാഹരണത്തിന് ജപ്പാനിലെ ഫുജിസാക്കിയിൽ വികസിപ്പിച്ചെടുത്ത ഫുജി ആപ്പിളുകൾ ഇന്ത്യൻ കർഷകർ ജമ്മു കാശ്മീരിൽ ആ ഇനത്തിൽത്തന്നെ ഉൾപ്പെടുന്ന ലാൽ ആംബ്രി ആപ്പിളുകളായി കൃഷി ചെയ്യുന്നു. ഈ ഹൈബ്രിഡ് ഇനം ഹിമാചൽ പ്രദേശിലെ ആംബ്രി ഇനത്തിൽ പെട്ട ചുവന്ന ആപ്പിളുകളുമായി സങ്കരണം നടത്തിയതിന്റെ ഫലമാണ്.
വർഷം മുഴുവനും വളരുന്ന ഇത് ജാം, ജെല്ലി, മധുരപലഹാരങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.അതുപോലെയാണ് വിദേശിയായ ഡ്രാഗൺ ഫ്രൂട്ട്. അത് 1990-ൽ ഇന്ത്യയിൽ വന്നു. ഇത് ലാഭമായതിനാൽ കർഷകർ ഇതിലേക്ക് ആകർഷിക്കപ്പെട്ടു.
മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന, തമിഴ്നാട്, ഒഡീഷ, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയുൾപ്പെടെ പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഡ്രാഗൺ ഫ്രൂട്ട് കൃഷി കുതിച്ചുയർന്നു. ഉയർന്ന പോഷകമൂല്യമുള്ളതിനാൽ ഈ പഴം വളരെ ജനപ്രിയമുള്ളവയായി മാറി.
യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ധാരാളം പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നു. ഇവ സാധാരണ വളരുന്ന സീസണിൽ മാത്രമല്ല, നൂതന കൃഷിരീതികളിലൂടെ വർഷം മുഴുവനും കർഷകർ ഇത് വളർത്തുന്നു.
ഈ വിളകൾ വളർത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ സർക്കാരുകളും, സർക്കാരിതര സംഘടനകളും പല പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. അതിവേഗം വികസിക്കുന്ന ഉപഭോക്തൃ സാധ്യതകളുടെ ഉറച്ച അടിത്തറയ്ക്കായി ഈ സംവിധാനങ്ങൾ അത്യാന്താപേക്ഷിതമാണ്. ഹരിയാന, മഹാരാഷ്ട്ര, കർണാടക, വടക്കൻ സംസ്ഥാനങ്ങൾ എന്നിവ വിദേശ പഴങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഫാമുകളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നു. ഇന്ത്യയിൽ കൃഷി ചെയ്യുന്ന വിദേശ പഴങ്ങളിൽ പ്രധാനിയാണ് കിവി.
ഈ പഴത്തിന്റെ ഏറ്റവും വലിയ ഉത്പാദനം ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, സിക്കിം, മേഘാലയ, അരുണാചൽ പ്രദേശ്, കേരളം എന്നിവിടങ്ങളിലാണ്. നൈനിറ്റാൾ, ഡെറാഡൂൺ, മഹാബലേശ്വർ എന്നിവിടങ്ങളിലെ കുന്നിൻ പ്രദേശങ്ങൾ സ്ട്രോബെറി തോട്ടങ്ങൾ കൊണ്ട് സമ്പന്നമാണ്. മികച്ചയിനം അവോക്കാഡോകൾ ഹിമാചൽ പ്രദേശിൽ കാണാം.
എക്സോട്ടിക് പഴങ്ങൾ പോലെ ഇന്ത്യയിലെ പുതു തലമുറയിലെ കർഷകർ വിദേശ പച്ചക്കറികൾ, ധാന്യങ്ങൾ, മറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയും ഉത്പാദിപ്പിക്കുന്നു. വിദേശ പഴങ്ങൾക്കും പച്ചക്കറികൾക്കും ആവശ്യകത വർദ്ധിക്കുന്നതായി കാണുന്നതിനാൽ കയറ്റുമതിക്കാരും, മൊത്ത വ്യാപാരികളും, ചില്ലറ വ്യാപാരികളും സമ്പന്നമായ ഇന്ത്യൻ ഉപഭോക്തൃ സമൂഹത്തെ വളരെ പ്രതീക്ഷിക്കയോടെ ഉറ്റു നോക്കുന്നു.
മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങളിൽ എക്സോട്ടിക് പഴങ്ങൾക്ക് അദ്വിതീയമായ സ്ഥാനമാനുള്ളത്. അവ നൽകുന്ന രുചിയും, അത്ഭുതകരമായ എണ്ണമറ്റ ആരോഗ്യ ഗുണങ്ങളും കാരണം, ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചുവരുന്നു.
നല്ലൊരു ശതമാനം ആളുകൾ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കഴിക്കുകയും അവരുടെ ദൈനംദിന ഭക്ഷണത്തിൽ വിദേശ പഴങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അവോക്കാഡോ എന്ന തെക്കേ അമേരിക്കക്കാരൻ വിറ്റാമിൻ സി, ഇ, കെ, വിറ്റാമിൻ ബി6 എന്നിവയുടെ മികച്ച ഉറവിടമാണ്.
അതേസമയം കിവികളിൽ വിറ്റാമിൻ സി, കെ, ഇ, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾക്കും നാരുകൾക്കും പുറമേ, ഈ രണ്ട് വിദേശ പഴങ്ങളും വിറ്റാമിൻ സിയുടെ നല്ല ഉറവിടങ്ങളാണ്.
വർഷം മുഴുവനും കൃഷി ചെയ്യത്തക്ക വിധം ഇന്ത്യയ്ക്ക് ഇപ്പോൾ സ്വദേശിയും വിദേശിയുമായ നിരവധി പഴങ്ങളുടെയും പച്ചക്കറികളുടെയും ഒരു നിര തന്നെയുണ്ട്. അവ മികച്ച രുചി മാത്രമല്ല, ആരോഗ്യകരമായ ഭാവി ഉറപ്പാക്കുന്ന ധാരാളം പോഷക ഗുണങ്ങളും പ്രദാനം ചെയ്യുന്നു.
ഇന്ത്യയിലെ ഉപഭോക്താക്കൾ കൂടുതൽ ആരോഗ്യ ബോധമുള്ളവരാകുകയും അവരുടെ പോഷക ആവശ്യങ്ങൾക്കായി തൃപ്തികരമായ ഓപ്ഷനുകൾക്കായി തിരയുകയും ചെയ്യുന്നതിനാൽ, ഇന്ത്യയിലെ വിദേശ പഴ വിപണിയുടെ ബിസിനസ്സ് ഇറക്കുമതിയിൽ വർദ്ധനവിന് സാക്ഷ്യം വഹിക്കുന്നു.
കിവി, മുട്ടയുടെ വലിപ്പമുള്ള പാഷൻ ഫ്രൂട്ട്, കട്ടിയുള്ള തൊലിയുള്ള ബട്ടർനട്ട് സ്ക്വാഷ് തുടങ്ങിയ വിദേശ പഴങ്ങൾ ആളുകളുടെ കണ്ണുകളെ കൂടുതൽ ആകർഷിക്കുന്നു. സൂപ്പർമാർക്കറ്റുകളും പരമ്പരാഗത പഴക്കടകളും ഈ 'പരദേശി' പഴങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്തതിനാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവ വളരെയധികം ജനപ്രിയമായി.
ഇന്ത്യയിൽ വിദേശ പഴങ്ങളുടെ വാർഷിക ഇറക്കുമതി ക്രമേണ വളരുകയാണ്. കസ്റ്റംസ് ഡാറ്റ പ്രകാരം, ഇന്ത്യയിലേക്കുള്ള ഫ്രഷ് ഫ്രൂട്ട് ഇറക്കുമതി പ്രതിവർഷം 4,00,000 ടൺ ആണെന്നും അതിന്റെ മൂല്യം ഏകദേശം 40 ബില്യൺ രൂപയാണെന്നും കണക്കാക്കുന്നു. വിദേശ പഴങ്ങൾക്ക് പ്രാദേശിക പഴങ്ങളേക്കാൾ ഉയർന്ന വിലയുള്ളതും വ്യാപാരികളെ സംബന്ധിച്ച് സന്തോഷകരമാണ്. കാരണം അവർക്കുള്ള ലാഭവിഹിതവും അതനുസരിച്ച് ഉയരുന്നു. ഉദാഹരണത്തിന്, ഇറക്കുമതി ചെയ്ത അവോക്കാഡോകൾക്ക് ഒരു കഷണത്തിന് 200 മുതൽ 400 രൂപ വരെയാണ് വില.
ഇറക്കുമതി ചെയ്ത ആപ്പിളും കിവിയും പോലുള്ള പഴങ്ങൾ ഇപ്പോൾ ശരാശരി ഉപഭോക്താക്കൾ ദിവസേന കഴിക്കുന്നു. ഉപഭോഗത്തിന്റെയും കച്ചവടത്തിയിന്റെയും തോത് മുമ്പ് അങ്ങനെയായിരുന്നില്ല. കിവിയുടെ ഇറക്കുമതി പ്രതിവർഷം 60 ശതമാനം വർധിച്ചു. സിട്രസ് പഴങ്ങൾക്ക് 30 ശതമാനവും, ആപ്പിൾ 20 ശതമാനവും ആണ് കുതിച്ചുയർന്നത്.
നാടൻ ആപ്പിളിന്റെ ലഭ്യത കുറഞ്ഞതും ഇറക്കുമതി ചെയ്യുന്നവയുടെ ആവശ്യം വർധിക്കാൻ കാരണമാണ്. കൂടാതെ, നമ്മുടെ നാട്ടിൽ പഴങ്ങളുടെ ഓഫ് സീസണിൽ വിദേശ പഴങ്ങൾ കടകളിൽ നിറയും. ഉദാഹരണത്തിന്, ശൈത്യകാലത്ത് പ്രാദേശിക ആപ്പിൾ സാധാരണയായി ലഭ്യമാണ്, അതേസമയം ഇറക്കുമതി ചെയ്ത ആപ്പിൾ എല്ലായ്പ്പോഴും ലഭ്യമാണ്. ഈ ലഭ്യതയും എക്സോട്ടിക് പഴങ്ങളെ കൂടുതൽ ജനപ്രിയമാക്കുന്നുണ്ട്.
തെക്ക്-കിഴക്കൻ ഏഷ്യയിൽ നിന്ന് പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന സൂപ്പർഫുഡായ ഡ്രാഗൺ ഫ്രൂട്ട് പോലുള്ള പഴങ്ങൾ 2014 മുതൽ ഇന്ത്യയിൽ കുത്തനെ വർദ്ധനവ് കാണിക്കുന്നു. വിപണിയിൽ ഇതിന്റെ സാധ്യതകൾ ഹിമാചൽ പ്രദേശ്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി കർഷകരെ ആകർഷിച്ചു. ജനങ്ങൾക്കിടയിൽ ഈ പഴങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഇവയെ പ്രാദേശികമായി കൃഷി ചെയ്യാൻ പ്രേരിപ്പിച്ചു.
കേരളത്തിൽ, കർഷകർ അടുത്ത വലിയ ആദായകരമായ ഉൽപന്നങ്ങളായിരിക്കുമെന്ന് അവർ വിശ്വസിക്കുന്നു. അവർ കാലാനുസൃതയി കൊക്കോയും വാനിലയും കൃഷി ചെയ്തു. ഇപ്പോൾ റംബൂട്ടാൻ പഴങ്ങൾ ഹൈവേകളുടെ വശങ്ങളിൽ കൂമ്പാരമായി വിൽക്കാനിട്ടിരിക്കുന്നത് കാണാം.
എക്സോട്ടിക് പഴങ്ങൾ ഉയർന്ന വിലയ്ക്ക് സംസ്ഥാനത്തിന് പുറത്ത് വിപണനം ചെയ്യാനായി സംസ്ഥാനത്തെ കർഷകരും മൊത്ത/ചില്ലറ വിൽപന ശൃംഖലകളുമായി കൈകോർക്കുന്നുണ്ട്. പക്ഷെ നേരിട്ട് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നവയുമായി മത്സരിക്കാൻ നമ്മൾ ഇനിയും മുന്നേറേണ്ടിയിരിക്കുന്നു. പ്രതീക്ഷയോടെ മുന്നേറട്ടെ.
ഇന്ത്യൻ (വസ്) എക്സോട്ടിക് ഫ്രൂട്ട് മാർക്കറ്റ്
പ്രാദേശിക പഴങ്ങളേക്കാള്‍ എന്തുകൊണ്ടും വിലകൂടുതലാണ് വിദേശ പഴങ്ങള്‍ക്ക്. ഇറക്കുമതി ചെയ്യുന്ന ആപ്പിളും കിവിയും പോലുള്ള പഴങ്ങളാണ് ഇപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ കഴിക്കുന്നത്. അതിന്റെതായ ഗുണങ്ങള്‍ ഉള്ളതുകൊണ്ടു കൂടുതല്‍ പണം ചിലവഴിക്കാനും ഇപ്പോള്‍ ജനങ്ങള്‍ക്ക് മടിയില്ല.
നാടന്‍ ആപ്പിളിന്റെ ലഭ്യത കുറഞ്ഞതും ഇറക്കുമതി ചെയ്യുന്നവയുടെ ആവശ്യം വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. കൂടാതെ പഴങ്ങളുടെ ഓഫ് സീസണില്‍ പോലും എക്സോട്ടിക്ക് പഴങ്ങള്‍ വിപണിയില്‍ ലഭ്യമാകുന്നുണ്ട്. ഉദാഹരണത്തിന് പ്രാദേശിക ആപ്പിള്‍ മഞ്ഞുകാലത്ത് മാത്രമേ ലഭിക്കുന്നുള്ളൂ, എന്നാല്‍ വിദേശ ആപ്പിള്‍ ഏത് സമയത്തും ലഭിക്കുന്നു. അതുകൊണ്ടു തന്നെ ജനങ്ങള്‍ക്ക് വിദേശ ആപ്പിളുകള്‍ ശീലമാകുന്നു.
എക്സോട്ടിക്ക് പഴങ്ങളുടെ ആവശ്യകത കൂടിവരികയും അവയ്ക്കൊക്കെ വിലയും കൂടുന്നു എന്ന സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യന്‍ കര്‍ഷകര്‍ അവര്‍ക്ക് പറ്റുന്ന രീതിയിലൊക്കെ എക്സോട്ടിക്ക് പഴങ്ങള്‍ ഉല്പാദിപ്പിക്കാന് ശ്രമിക്കുന്നുണ്ട്. അതുവഴി എക്സോട്ടിക്ക് പഴങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് സാധാരണ വിലയില്‍ ആസ്വദിക്കാനും പറ്റും.
മുകളില്‍ പറഞ്ഞ പഴങ്ങളില്‍ പലതും ഇന്ത്യയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ ശ്രമിക്കുകയും അതില്‍ പലതും വിജയിച്ച് നില്‍ക്കുന്നതുമാണ്. ഹിമാചല്‍ പ്രദേശ് മുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിലെയും കര്‍ണ്ണാടകയിലെയും വരെയുള്ള കര്‍ഷകര്‍ മികച്ച ആദായം നേടുന്നതിനായി വിദേശ പഴവര്‍ഗങ്ങളുടെ കൃഷിയില്‍ താത്പര്യം കാണിക്കുന്നു.
ഇനി പഴക്കടകളില്‍ പോകുമ്പോള്‍ ഇത്തരം എക്സോട്ടിക്ക് പഴങ്ങള്‍ കാണുമ്പോള്‍ മുഖം തിരിക്കാതെ ഇവയൊക്കെ വാങ്ങി പരീക്ഷിച്ചു നോക്കണം.
ടോപ് എക്സോട്ടിക് ഫ്രൂട്സ് ഇൻ കേരളം
നമുക്ക് ഇന്ത്യന്‍ വിപണിയില്‍ കണ്ടുവരുന്ന ചില എക്സോട്ടിക്ക് പഴങ്ങളെയും അവയുടെ ഗുണങ്ങളെയും പരിചയപ്പെടാം.
1. എക്സോട്ടിക് കിവി ഫ്രൂട്ട്
എക്സോട്ടിക്ക് പഴങ്ങളില്‍ രാജാവ് കിവി തന്നെയാണ്. കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വിപണിയില്‍ ഓരോ വര്‍ഷവും കിവിയുടെ ഇറക്കുമതി 25 ശതമാനത്തോളം കൂടുന്നുണ്ട്. മറ്റ് പഴങ്ങള്‍ക്ക് ഇത് 15 ശതമാനം മാത്രമാണ്. വിറ്റാമിന്‍ സി അടങ്ങിയ പഴമാണ് കിവി. അതുകൊണ്ടു തന്നെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് അളവ് കൂടാന്‍ കിവി കഴിച്ചാല്‍ മതിയെന്ന് പറയുന്നു. ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
2. ഡ്രാഗണ്‍ ഫ്രൂട്ട്
പുറമെ പിങ്ക് നിറവും അകത്ത് വിത്തുകള്‍ അടങ്ങിയ വെള്ള കാമ്പുമുള്ള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. പിത്തായപ്പഴം എന്നും ഇതിനെ വിളിക്കുന്നു. മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ സ്ഥലങ്ങളില്‍ കൂടുതലായി കണ്ടുവരുന്നു. കലോറി കുറവുള്ള ഈ പഴത്തില്‍ വിറ്റാമിന്‍ സിയും ബിയും ധാരളമായി ഉണ്ട്. പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്ന പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഡ്രാഗണ്‍ ഫ്രൂട്ട്, വിയറ്റ്നാമില്‍ നിന്നുമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. വിയറ്റ്നാമിന്റെ ദേശീയ ഫലം ആണ് ഡ്രാഗണ്‍ ഫ്രൂട്ട്.
3. ഡ്യൂറിയന് ഫ്രൂട്ട്
ഡ്യൂറിയന് എന്നത് വ്യത്യസ്ഥമായ പഴമാണ്. ചക്കയുടെ രൂപസാദൃശ്യം ഉണ്ടെങ്കിലും വലിപ്പത്തില്‍ ചക്കയുടെയത്രയില്ല ഡ്യൂറിയന് പഴം. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ പഴങ്ങളുടെ രാജാവ് എന്നാണ് ഡ്യൂറിയനെ അറിയപ്പെടുന്നത്. ഡ്യൂറിയന്റെ ജന്മദേശം മലേഷ്യയും ഇന്തോനേഷ്യയും ആണ്. അസാധാരണമായ ഗന്ധമാണ് അതിന്. ഈ രൂക്ഷ ഗന്ധം ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. ബി കോംപ്ലെക്സ് വിറ്റാമിനുകള്‍, ഫൈബര്‍, പൊട്ടാസ്യം ഒക്കെയാണ് ഡ്യൂറിയന് പഴത്തില്‍ അടങ്ങിയിട്ടുള്ളത്.
4. എക്സോട്ടിക് മാംഗോസ്റ്റീന്‍
മാംഗോസ്റ്റീന്‍ പഴങ്ങള്‍ മധുരമേറിയതാണ്. ഇന്തോനേഷ്യ ആണ് മാംഗോസ്റ്റീനിന്റെ ഉത്ഭവ സ്ഥാനം. കട്ടിയുള്ള പുറംതോട് പൊളിച്ചുവേണം വെള്ളനിറത്തിലുള്ള കാമ്പു എടുത്തു കഴിക്കാന്‍. കാത്സ്യം, മഗ്നീഷ്യം, ഫൈബര്‍, അയണ്‍ എന്നിവ മാംഗോസ്റ്റീനില്‍ അടങ്ങിയിരിക്കുന്നു.
5. സ്റ്റാര്‍ ഫ്രൂട്ട്
മുറിച്ചാല്‍ സ്റ്റാറിന്റെ രൂപത്തില്‍ കാണപ്പെടുന്ന സ്റ്റാര്‍ ഫ്രൂട്ട് മധുരവും ചെറുതായി പുളിപ്പും ഉള്ള പഴമാണ്. കാരമ്പോള എന്നും ഇതിന് പേരുണ്ട്. മലയാളത്തില്‍ ഇതിനെ ചതുരപ്പുളി, നക്ഷത്രപ്പുളി എന്നും വിളിക്കപ്പെടുന്നുണ്ട്. തെക്ക് കിഴക്കന്‍ ഏഷ്യ ആണ് ഇതിന്റെ ഉത്ഭവസ്ഥാനം. സ്റ്റാര്‍ ഫ്രൂട്ട്, കലോറി കുറവുള്ളതും എന്നാല്‍ വിറ്റാമിന്‍ സിയും ഫൈബറും പൊട്ടാസ്യവും അടങ്ങിയിട്ടുള്ളതുമാണ്.
6. സബര്‍ജല്ലി
പാവങ്ങളുടെ ആപ്പിള്‍ എന്നാണ് സബര്‍ജല്ലി എന്ന പഴം അറിയപ്പെടുന്നത്. ആപ്പിളിന്റെ കുടുംബത്തില്‍ വരുന്ന സബര്ജല്ലിക്ക് ചവര്‍പ്പും മധുരവും ചേര്‍ന്ന രസമാണ്. വിറ്റാമിന്‍ എ, ബി, സിയും ഫൈബറും സബര്‍ജല്ലിയില്‍ അടങ്ങിയിരിക്കുന്നു. കാലറിയും കൊഴുപ്പും സബര്‍ജല്ലിയില്‍ കുറവാണ്. രോഗപ്രതിരോധ ശേഷി കൂട്ടാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സബര്‍ജല്ലി സഹായിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് സാധാരണയായി സബര്‍ജെല്ലി ഇറക്കുമതി ചെയ്യാറുള്ളത്.
7. എക്സോട്ടിക് ലിച്ചി
ലിച്ചി പഴത്തിന്റെ ഉത്ഭവം ചൈനയിലും വിയറ്റ്നാമിലുമാണ്. ഇതില്‍ ബി കോംപ്ലെക്സ് വിറ്റാമിനുകളും, വിറ്റാമിന്‍ ബി, സി എന്നിവയും പൊട്ടാസ്യവും കൂടുതലാണ്. ലിച്ചിയുടെ തൊണ്ട് പൊളിച്ച് അകത്തുള്ള വെളുത്ത നിറമുള്ള കാമ്പാണ് കഴിക്കാറുള്ളത്. യൂറോപ്പില്‍ നിന്നും വിയറ്റ്നാമില്‍ നിന്നും ലിച്ചി ഇറക്കുമതി ചെയ്യുന്നുണ്ട്. ലിച്ചി ഇന്ത്യയിലും കൃഷി ചെയ്യുന്നുണ്ട്.
8. റമ്പൂട്ടാന്‍
ലിച്ചി എന്ന പഴത്തിനോട് സാദൃശ്യമുള്ള പഴമാണ് റമ്പൂട്ടാന്‍. ലിച്ചിയില്‍ നിന്നും വ്യത്യസ്തമായി റമ്പൂട്ടാന്‍ പുറം രോമങ്ങളുണ്ട്. വളരെ എളുപ്പത്തില്‍ പൊളിച്ച് കഴിക്കാന്‍ പറ്റുന്നതാണ് റമ്പൂട്ടാന്‍. മലേഷ്യ ആണ് റമ്പൂട്ടാനിന്റെ സ്വദേശം. പഴങ്ങളിലെ രാജകുമാരി എന്നും ദേവതകളുടെ ഭക്ഷണം എന്നും റമ്പൂട്ടാനിനെ വിശേഷിപ്പിക്കുന്നു. കോപ്പറും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്ന പഴമാണ് റമ്പൂട്ടാന്‍. എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മ സംരക്ഷണത്തിനും റമ്പൂട്ടാന്‍ നല്ലതാണ്. തായ്ലൻഡിൽ നിന്നുമാണ് ഇന്ത്യയിലേക്ക് റമ്പൂട്ടാന്‍ ഇറക്കുമതി ചെയ്യുന്നത്.
9. ബുദ്ധന്റെ കൈ
ബുദ്ധന്റെ കൈ എന്നറിയപ്പെടുന്ന ഈ ഫലം നാരക വര്‍ഗത്തില്‍പ്പെട്ട ഒന്നാണ്. കൈ വിരലുകള്‍ കൂട്ടിപ്പിടിച്ച നിലയിലുള്ള ഈ പഴം ചൈനയിലെയും ജപ്പാനിലെയും ആള്‍ക്കാരുടെ വിശ്വാസപ്രകാരം ബുദ്ധന്റെ കൈ പോലെ ഇരിക്കുന്നു എന്നു പറയപ്പെടുന്നതില്‍ നിന്നാണ് ഈ ഫലത്തിന് ഈ പേര് ലഭിക്കുന്നത്. ഈ പഴത്തിന്റെ ഉള്ളില്‍ കാമ്പു കുറവാണ്, എന്നാല്‍ ഇതിന്റെ മണം വളരെ നല്ലതുമാണ്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഈ പഴം സഹായിക്കും.
10. അവക്കാഡോ
മുട്ടയുടെ ആകൃതിയോ വൃത്താകൃതിയോ ഉള്ള പഴമാണ് അവക്കാഡോ. മധ്യ അമേരിക്കയും മെക്സിക്കോയുമാണ് ജന്മദേശം. മലയാളത്തില്‍ ഇതിനെ വെണ്ണപ്പഴം എന്നു വിളിക്കുന്നു. വാഴപ്പഴത്തേക്കാള്‍ 60 ശതമാനം പൊട്ടാസ്യം കൂടുതല്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ബി, കെ, ഇ എന്നിവയും അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. മറ്റേതു പഴവര്‍ഗങ്ങളെക്കാള്‍ ഫൈബര്‍ അവക്കാഡോയില്‍ ഉണ്ട്. ചൈനയില്‍ നിന്നുമൊക്കെയാണ് അവക്കാഡോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
11. പെര്‍സിമന്‍
ഓറഞ്ച് നിറത്തോടെയുള്ള ഈ ഫലം ചൈനയില്‍ ഉത്ഭഭവിച്ചതാണ്. മധുരമൂറുന്നതും മാര്‍ദവമുള്ളതുമാണ് ഈ പഴം. ജപ്പാനി ഫല് എന്നു ഹിന്ദിയിലും കാക്കിപ്പഴമെന്ന് മലയാളത്തിലും ഇതിനെ വിളിക്കുന്നു. ബി കോംപ്ലെക്സിന്റെയും ഫൈബറിന്റെയും ഫോസ്ഫറസ്സിന്റെയും ഉത്തമ സ്രോതസ്സാണ് പെര്‍സിമന്‍. ഇതില്‍ വിറ്റാമിന്‍ എയും സിയും അടങ്ങിയിട്ടുണ്ട്. സ്പെയിനില്‍ നിന്നൊക്കെയാണ് പെര്‍സിമന്‍ ഇറക്കുമതി ചെയ്യുന്നത്.
12. ചെറിമോയ
നമ്മുടെ നാട്ടില്‍ വളരുന്ന ആത്തച്ചക്കയുടെ കുടുംബത്തില്‍ പെടുന്നതാണ് ചെറിമോയ. മെക്സിക്കന്‍ ആത്ത എന്നു മലയാളത്തില്‍ നാമം. ബൊളീവിയ, പെറു ഒക്കെയാണ് ചെറിമോയയുടെ ജന്മസ്ഥലം. ചെറിമോയ പോഷകസമൃദ്ധമാണ്. വിറ്റാമിന്‍ സി, കാല്‍സ്യം, മാംസ്യം അയണ്‍ ഒക്കെ ചെറിമോയയില് അടങ്ങിയിരിക്കുന്നു.
13. കിവാനോ
കിവാനോ എന്ന ഫലം ഫാഷന്‍ ഫ്രൂട്ടിനോട് സമാനമായ പഴമാണ്. ആഫ്രിക്കന്‍ മുള്ളന്‍ അല്ലെങ്കില്‍ മുള്ളന്‍ കാക്കിരി എന്നൊക്കെ മലയാളത്തില്‍ പറയുന്ന ഈ പഴത്തിന്റെ പുറത്തും ഇലയിലും തണ്ടിലും വരെ മുള്ളുകളാണ്. മുള്ളുകളുള്ള പുറംതൊലിക്ക് അകത്ത് ജെല്ലി പോലുള്ള കാമ്പാണ് ഉള്ളത്. ഫാഷന്‍ ഫ്രൂട്ടിനോട് സമാനമായപ്പോലെ വിത്തുകള്‍ അകത്തു ഉണ്ടെങ്കിലും, അവയെല്ലാം മൃദുലവുമാണ്. പുളി കലര്‍ന്ന മധുരമാണ് ഇതിന്റെ രുചി. ആഫ്രിക്കയാണ് ഇതിന്റെ ജന്മദേശം. വിറ്റാമിന്‍ സി, പൊട്ടാസ്യം, അയണ്‍ എന്നിവയുടെ കലവറയാണ് കിവാനോ. തടി കുറയ്ക്കാനും, ദഹന പ്രശ്നങ്ങള്‍ തുടങ്ങി അല്‍ഷിമേഴ്സിനും പാര്‍കിന്‍സന്‍ രോഗത്തിനും വരെ പരിഹാരം കാണാന്‍ സഹായകരമാണ് ഈ ഫലം.
മുകളില്‍ കൊടുത്തിരിക്കുന്ന എക്സോട്ടിക്ക് ഫലങ്ങള്‍ക്ക് പുറമെ, ബെറി, സപ്പോഡില്ല, ചയോട്ടെ, ലോങ്കോണ്‍ പോലെ നിരവധി എക്സോട്ടിക്ക് പഴങ്ങള്‍ ഇനിയുമുണ്ട് അന്താരാഷ്ട്ര വിപണിയില്‍. വര്‍ഷങ്ങളായി ഇന്ത്യയിലെ എക്സോട്ടിക്ക് പഴവര്‍ഗങ്ങളുടെ ഇറക്കുമതി ക്രമേണ കൂടിക്കൊണ്ടിരിക്കുകയാണ്.
continue reading.
ഉന്നത സ്ഥാനങ്ങളിൽ എത്തിയ ഇന്ത്യയിലെ പ്രമുഖരായ വനിത സംരംഭകർ
സ്വന്തമായി ബിസിനസ്സ് കെട്ടിപ്പടുക്കി അത് അറിയപെടുന്ന ഒരു ബ്രാൻഡ് ആക്കാനും അതിലൂടെ ലോകം അറിയെപ്പടുന്ന കുറച് വനിത സംരംഭകരെ പരിചയപ്പെടാം. ## 1. വിദ്യ വെങ്കിട്ടരാമൻ (Founder & CEO, Meraki & Co.)  സ്വന്തമായി ബിസിനസ്സ് കെട്ടിപ്പടുക്കാനും വളർത്താനും സഹായിക്കുന്നതിൽ കടുത്ത അഭിനിവേശമുള്ള സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ഏജൻസികൾ ഉണ്ടാക്കിയെടുത്തു അത് ഒരു വൻ വിജയമായിരുന്നു. സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഫ്രാഞ്ചൈസി കൺസൾട്ടൻസി, പിആർ, കണ്ടന്റ് റൈറ്റിംഗ്, ഫോട്ടോ ഷൂട്ടുകൾ, വീഡിയോ ഷൂട്ടുകൾ, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്, പാക്കേജിംഗ്, വെബ്സൈറ്റ് ഡെവലപ്മെന്റ്, മറ്റ് ബ്രാൻഡിംഗ് എന്നിവയുടെ സഹായത്തോടെ, അവരുടെ ടീം 50-ലധികം ബിസിനസ്സുകളെ വളർത്തിയെടുത്തു . ഇതെല്ലാം ഓൺലൈൻ വിവേചനക്ഷമത വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ## 2. അനാമിക സെൻഗുപ്ത (Founder, Almitra Tattva and Co-Founder, Almitra Sustainables)  അനാമിക സെൻഗുപ്ത അൽമിത്ര തത്വo എന്ന സ്ഥാപനത്തിന്റെ സ്ഥാപകയും അൽമിത്ര സസ്റ്റൈനബ്ൾസ് എന്ന സ്ഥാപനത്തിന്റെ സഹ സ്ഥാപകയും കൂടി ആണ്. സ്ത്രീകളേയും മാതൃത്വത്തേയും കുറിച്ചുള്ള സ്റ്റീരിയോടൈപ്പിക് ചിന്തകൾ മാറ്റി, അവൾ മാതൃത്വത്തെ തന്റെ ഏറ്റവും ശക്തമായ സംരംഭം ആക്കിമാറ്റി. ## 3. റാണിയാ ലാംപൗ (Global Educator & STEM Instructor, Greek Astronomy and Space Company - Annex Salamis)  ഇവർ ഗ്രീക്ക് വിദ്യാഭ്യാസ, മതകാര്യ മന്ത്രാലയത്തിലും ജോലി ചെയ്യുന്നു. കൂടാതെ ന്യൂറോ വിദ്യാഭ്യാസത്തിൽ ആവേശഭരിതയായ ഗവേഷകയാണ്. ഇവർക്ക് നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട് . ഇതുവരെ 63 സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്, കൂടാതെ “ഗ്ലോബൽ ടീച്ചർ അവാർഡ് 2020” (എ കെ എസ് അവാർഡ്) ജേതാവും “ഗ്ലോബൽ ടീച്ചർ പ്രൈസ് ഫൈനൽലിസ്റ്റ് 2019” (വർക്കി ഫൗണ്ടേഷൻ) കൂടിയാണ്. ## 4. സെറൈൻ ഖലീലി (Founder, Zorains Studio & Academy)  ഹെയർ മേക്കപ്പ് വ്യവസായത്തിന്റെ മേഖലയെ ശാക്തീകരിച്ച്, ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സജ്ജീകരണ പരിശീലന അക്കാദമിയുടെ സ്ഥാപകയായി സോറൈൻ മാറി. പല പ്രമുഖ മോഡലുകളെയും സിനിമ രംഗത്തുള്ളവരെയും അണിയിച്ചൊരുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ## 5. സുഷ്മിത ഗൗഡ (Founder, Mirakki Hair Care)  സുസ്മിത ഗൗഡ ഒരു ബഹുമുഖ കരിയർ ഉള്ള ഒരു യുവ സംരംഭകയാണ്. ബിരുദം നേടിയ ശേഷം, ദീർഘ കാലത്തെ സംരംഭകത്വ സഹജാവബോധം ഒരു ഹെയർ കെയർ ബ്രാൻഡ് "മിറാക്കി" തുടങ്ങാൻ ഇവരെ പ്രേരിപ്പിച്ചു, താമസിയാതെ അതിവേഗം വളർന്ന് ഇന്ന് അത് ഇന്ത്യയിലുടനീളം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മുടി സംരക്ഷണ ഉൽപ്പന്നങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. ## 6. സാരിത സിങ് (Managing Trustee, Priyadarshani Group of Schools)  ഒരു സംരംഭകയും പ്രിയദർശിനി ഗ്രൂപ്പ് ഓഫ് സ്ക്കൂൾസ്ന്റെ മാനേജിങ് ട്രസ്റ്റിയും ഒരു വിദ്യാഭ്യാസ പ്രവർത്തകയുമാണ് സരിതാ സിംഗ്, പ്രസിദ്ധീകരണം, വിനോദം, നിക്ഷേപം എന്നീ മേഖലകളിൽ ഒരു നല്ല നിർമ്മാതാവിന്റെയും പങ്ക് നിർവ്വഹിച്ചിട്ടുണ്ട്. ## 7. ഷീലാ എം ബജാജ് (Founder, Sheelaa M Bajaj)  ഷീല എം ബജാജ്, ഒരു നല്ല സംരംഭകയാണ്.അവളുടെ ഏറ്റവും പുതിയ സ്റ്റാർട്ടപ്പ് ലോകത്തിലെ ഏറ്റവും വലിയ ദൈവിക മാർഗനിർദേശ പ്ലാറ്റ്ഫോമാണ്, ഇതിലൂടെ വളരെ ഉന്നതിയിലെത്തി ചേരാനും അവരുടെ ജീവിതത്തിൽ ഏറ്റവും താഴെയുള്ള ആളുകളെ ശാക്തീകരിക്കാനും നയിക്കാനും പരിവർത്തനം ചെയ്യാനും അവർക്കു കഴിഞ്ഞു. ഷീല, ഒരു രചയിതാവ്, റേഡിയോ, ടിവി അവതാരക, ലൈഫ് കോച്ച്, മോട്ടിവേഷണൽ സ്പീക്കർ, ടാരോട്ട്, ഫെങ് ഷൂയി ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിലും അറിയപ്പെടുന്ന ഒരു വ്യക്തി ആയിരുന്നു . ## 8. പാരിധി ഗോയൽ (Co-Founder, Love Earth Skincare)  ഒരു യുവ സംരംഭകയായ പരിധി ഗോയൽ, ലവ് എർത്ത് സ്കിൻകെയറിന്റെ സ്ഥാപക കൂടി ആണ്. 2016-ൽ ഇരുപത്തി ഒന്നാം വയസ്സിൽ അവർ അവരുടെ ബ്രാൻഡ് ആരംഭിച്ചു, 4 വർഷത്തിനുള്ളിൽ, ഇന്ത്യയിലുടനീളം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ചർമ്മസംരക്ഷണ ബ്രാൻഡുകളിൽ ഒരു നല്ല സ്ഥാനം നേടിയെടുക്കാൻ ഈ ഉത്പന്നങ്ങൾക്ക് സാധിച്ചു. ## 9. യുക്തി നാഗ്പാൽ (Director, Gulshan)  ഇവർ നല്ല ഒരു ജീവിത ശൈലി എന്ന ആശയത്തെ ശാക്തീകരിക്കുന്നു, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരുടെ പുതിയ വിശ്വാസ പ്രമാണത്തിന്റെ വരവ് "ഗുൽഷൻ"എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ശ്രീമതി യുക്തി നാഗപാൽ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ശക്തമായ ഇച്ഛാശക്തിയുള്ള ചലനാത്മക നേതാവാണ് യുക്തി. ഒരു കൂട്ടായ സമൂഹമെന്ന നിലയിൽ പരിസ്ഥിതി സൗഹൃദ ചുവടുകൾ മുദ്രകുത്തുന്നതിന് ക്രിയാത്മകമായ സമീപനം സ്വീകരിക്കാനും താമസക്കാരെ പ്രാപ്തരാക്കുന്ന 'Home Konnect' പോലുള്ള സംരംഭങ്ങളുടെ ആശയത്തിന് അവർ തുടക്കമിട്ടു. ## 10. ഗൗതമി ബൽരാജ് (Co-Founder, Mirakki)  ജനങ്ങളുടെ ഇടയിലുള്ള ഒരു വ്യക്തി, ഒരു സംരംഭക , ഒരു സോഷ്യൽ മീഡിയ പ്രേമി, എല്ലാറ്റിനുമുപരിയായി വിവിധ സാമൂഹിക ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് തെരുവ് നായ്ക്കളുടെ ക്ഷേമത്തിനായി വളരെ നന്നായി പ്രവർത്തിക്കുന്ന ഒരു മനുഷ്യസ്നേഹികൂടിയാണിവർ. എല്ലാ സാഹചര്യങ്ങളിലും ശാന്തത പാലിക്കുകയും ബ്രാൻഡിന്റെ വളർച്ചയ്ക്കായി അവരുടെ മികച്ചതും അതിലേറെ ആത്മാർത്ഥയോടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ട് പോവാനും തന്റെ ടീമുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിലും ആളുകമായി അടുത്ത് ഇടപഴകാനും ഇവർക്ക് കഴിഞ്ഞിരുന്നു. ## 11. ഷഹനാസ് ഹുസൈൻ (Founder, Chairperson & MD, The Shahnaz Husain Group)  ഇന്ത്യയിലെ പ്രമുഖ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ ബ്രാൻഡ് ആയ ഷഹനാസ് ഹുസൈൻ ഗ്രൂപ്പിന്റെ സ്ഥാപകയും ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമാണ് ഷഹനാസ് ഹുസൈൻ. ഹെർബൽ ബ്യൂട്ടി കെയർ പ്രസ്ഥാനത്തിന് തുടക്കമിട്ടതിനും ആയുർവേദത്തിന്റെ ഇന്ത്യൻ ഹെർബൽ പൈതൃകം ലോകമെമ്പാടും എത്തിക്കുന്നതിനും അവർക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. വാണിജ്യ പരസ്യങ്ങളില്ലാതെ ഒരു അന്താരാഷ്ട്ര ബ്രാൻഡ് സ്ഥാപിക്കുന്നതിന്റെ വിജയഗാഥയെക്കുറിച്ച് സംസാരിക്കാൻ ഹാർവാർഡ് ബിസിനസ് സ്കൂൾ ഇവരെ ക്ഷണിക്കുക ഉണ്ടായി, കൂടാതെ അതിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഹാർവാർഡ് കേസ് സ്റ്റഡി നടത്തുകയും ചെയ്തിരുന്നു. ഇവർ സക്സസ് മാഗസിന്റെ "ലോകത്തിലെ ഏറ്റവും മികച്ച വനിതാ സംരംഭക" അവാർഡ് നേടി.പലയിടത്തും ഒരു അദ്ധ്യാപികയായും തുടർന്നിരുന്നു .പ്രയാഗ്രാജിലെ സെന്റ് മേരീസ് കോൺവെന്റ് ഇന്റർ കോളേജിലാണ് ഷഹനാസ് പഠിച്ചത്. ## 12. ഫാൽഗുനി നായർ (Founder & CEO, Nykaa)  ഫാൽഗുനി നായർ (ജനനം: ഫെബ്രുവരി 19, 1963)പ്രമുഖ ബ്യൂട്ടി ആന്റ് ലൈഫ്സ്റ്റൈൽ റീട്ടെയിൽ കമ്പനിയായ നൈകയുടെ സ്ഥാപകയും സി ഇ ഒ യും ആയ ഒരു ഇന്ത്യൻ ബിസിനസ്സുകാരിയും, ശതകോടിശ്വരിയും ആണ്. "നയ്ക "ജനങ്ങൾ വളരെ അധികം ഇഷ്ടപെടുന്ന ബ്രാൻഡ് കൂടി ആണ്. ## 13. അദിതി ഗുപ്ത (Co-Founder, Menstrupedia Comic)  അദിതി ഗുപ്ത ഒരു ഇന്ത്യൻ എഴുത്തുകാരിയും മെൻസ്ട്രുപീഡിയ കോമിക്സിന്റെ സഹസ്ഥാപകയുമാണ്. അവളും ഭർത്താവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അലുമിനിയും ചേർന്ന് 2012ൽ മെൻസ്ട്രുപീഡിയ കോമിക് സ്ഥാപിച്ചു. ## 14. വന്ദന ലൂത്ര (Founder, VLCC)  വന്ദന ലൂത്ര ഒരു ഇന്ത്യൻ സംരംഭകയും വി.എൽ.സി.സി ഹെൽത്ത് കെയർ ലിമിറ്റഡിന്റെ സ്ഥാപകയുമാണ്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്കീമിന് കീഴിൽ പരിശീലനം നൽകുന്ന ബ്യൂട്ടി & വെൽനസ് സെക്ടർ സ്കിൽ കൗൺസിലിന്റെ (B&WSSC) ചെയർപേഴ്സൺ കൂടിയാണ് ഇവർ. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ജനിച്ച വന്ദന ജർമ്മനി, യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടി, സൗന്ദര്യം, ശാരീരികക്ഷമത, ഭക്ഷണം, പോഷകാഹാരം, ചർമ്മസംരക്ഷണം, സൗന്ദര്യo,വ്യവസായം എന്നിവയെക്കുറിച്ച് ധാരാളം കാര്യങ്ങൾ പഠിച്ചു. 2013ൽ, ബിസിനസ് ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് അവർക്ക് പത്മശ്രീ നൽകി ആദരിച്ചു. ## 15. രാധിക ഘായ് അഗർവാൾ (Internet Entrepreneur)  ഒരു ഇന്റർനെറ്റ് സംരംഭകയും യൂണികോൺ ക്ലബിൽ പ്രവേശിച്ച ഇന്ത്യയിലെ ആദ്യ വനിതയുമാണ് ഇവർ.2011-ൽ സിലിക്കൺ വാലിയിൽ സ്ഥാപിതമായ ഓൺലൈൻ മാർക്കറ്റ് പ്ലേസ് ഷോപ്പ്ക്ലൂസിന്റെ സഹസ്ഥാപകയാണ്.നിലവിൽ കമ്പനിയുടെ ചീഫ് ബിസിനസ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരുന്നു. ## 16. കിരൺ മജുംദാർ-ഷാ (Founder & Chairperson, Biocon)  കിരൺ മജുംദാർ-ഷാ (ജനനം 23 മാർച്ച് 1953) ശതകോടിശ്വരിയായ ഒരു ഇന്ത്യൻ സംരംഭക കൂടിയാണ് അവർ ബയോകോൺ ലിമിറ്റഡിന്റെയും ബയോകോയുടെയും എക്സിക്യൂട്ടീവ് ചെയർപേഴ്സണും, സ്ഥാപകയും കൂടിയാണ്. ## 17. ഇന്ദ്ര നൂയി  ചെന്നൈയിലാണ് ഇന്ദ്ര നൂയി ജനിച്ചതും വളർന്നതും. 1974-ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് സയൻസിൽ ബിരുദം നേടി. പിന്നീട് യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കൊൽക്കത്തയിലെ ഐഐഎമ്മിൽ നിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദവും നേടി. പ്രമുഖ ജോൺസൺ ആന്റ് ജോൺസൺ ബ്രാൻഡ് പ്രൊഡക്റ്റ് മാനേജറായി കരിയർ ആരംഭിച്ച ഇവർ പിന്നീട് മോട്ടറോള, ആസിയ ബ്രൗൺ ബൊവേരി എന്നിവയുൾപ്പെടെ നിരവധി കമ്പനികളിൽ പ്രധാന സ്ഥാനങ്ങൾ നിർവഹിച്ചിരുന്നു. 1994-ൽ പെപ്സികോയിൽ ചേർന്ന അവർ 2006-ൽ സ്റ്റീവൻ റെയ്ൻമുണ്ടിന് പകരമായി സി ഇ ഒ ആയി. 44 വർഷത്തിനിടെ പെപ്സികോയുടെ അഞ്ചാമത്തെ സിഇഒ ആയിരുന്നു ഇന്ദ്ര നൂയി. അവളുടെ ബിസിനസ്സ് നേട്ടങ്ങൾക്ക് അഭിമാനകരമായ 'പത്മഭൂഷൺ' അവാർഡും അവർക്ക് ലഭിച്ചു. ## 18. ഋതു കുമാർ  പത്മശ്രീ അവാർഡ് നേടിയ ഫാഷൻ ഡിസൈനറായ ഋതു കുമാർ ഫാഷൻ ഡിസൈനിങ് നെ അവിടെയുള്ള നിരവധി സ്ത്രീകൾക്ക് ഒരു തൊഴിൽ നേടികൊടുത്തു ജനപ്രിയമാക്കി. ആഗോള ഫാഷൻ രംഗത്ത് ഇന്ത്യയുടെ ഫാഷൻ ഒരു മുഖമുദ്ര പതിപ്പിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കുകയും ചെയ്തു. പരമ്പരാഗത ഇന്ത്യൻ ഡിസൈനുകളും സമകാലിക ഫാഷനും മിശ്രണം ചെയ്യുന്നതിൽ അവർ പ്രശസ്തയാണ്. ഓൺലൈൻ ഫാഷൻ ബിസിനസും വിജയകരമായി കെട്ടിപ്പടുത്തു ഉയർത്തിക്കൊണ്ടു വരാൻ കഴിഞ്ഞു. ## കേരളത്തിലെ പ്രമുഖരായ വനിത സംരംഭകർ : ### 1. ഷെയ്ല കൊച്ചൗസേപ് ചിറ്റിലപ്പള്ളി (MD, V-Star) കേരളത്തിൽ നിന്നുള്ള ഏറ്റവും അറിയപ്പെടുന്ന വനിതാ സംരംഭകരിൽ ഒരാളായ ഷെയ്ല ഇവരുടെ കമ്പനിയായ വി സ്റ്റാർ ഇപ്പോൾ 75 കോടിയുടെ ബിസിനസ്സാണ് ഇന്ന് കേരളത്തിൽ നടത്തിവരുന്നത്. നല്ല ബ്രാൻഡഡ് സാധനങ്ങൾ ആണ് വിപണിയിൽ എത്തിക്കുന്നത് അത് കൊണ്ട് തന്നെ ഇവർക്ക് കേരളത്തിൽ മുൻ നിരയിൽ എത്തി പെടാൻ കഴിഞ്ഞിരിക്കുന്നു. ### 2. ബീന കണ്ണൻ (CEO, Seematti) വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഇന്ന് സുപരിചിതമായ പേരാണ് ശീമാട്ടി എന്ന വസ്ത്ര സ്ഥാപനത്തിനുള്ളത് , ബീന കണ്ണനും ഇവരുടെ അർപ്പണബോധവും കഠിനാധ്വാനവും ഇവരുടെ ബ്രാൻഡിനെ ഒരു ചെറിയ സാരി ഷോപ്പിൽ നിന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സാരി റീടൈലർ പദവിയിലേക്കും, ഇവരെ പ്രമുഖ സാരി ഡിസൈനറും ആക്കി മാറ്റാൻ കഴിഞ്ഞിരിക്കുന്നു. ### 3. ഹർഷ തച്ചേരി (Founder & CEO, Masalabox) ആരോഗ്യകരമായ ഭക്ഷണ നൽകുക എന്ന ഒരു നിരർത്ഥകമായ അന്വേഷണമാണ് പ്രമുഖ ഭക്ഷണ ഉത്പന്ന ബ്രാൻഡ് ആയ മസാല ബോക്സ് എന്ന ആശയം അവർക്ക് നൽകിയത്. ഇത് ഇപ്പോൾ കേരളത്തിലെ ഒരു പ്രീമിയം ഭക്ഷണ ശൃംഖലയാണ്, ഹോം ഷെഫുകളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഒരു സ്ഥാപനം കൂടിയാണിത്. ### 4. വീണ ഗിൽ (CEO, 3D Bricks) ഐടി വ്യവസായത്തിൽ 5 വർഷം ജോലി ചെയ്ത ശേഷം വീണാ ഗിൽ കേരളത്തിൽ തിരിച്ചെത്തി ഇന്റീരിയർ ഡിസൈൻ സ്ഥാപനo ആയ 3D ബ്രിക്സ് സ്ഥാപിച്ചു. കേരളത്തിലെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത് ആർക്കിടെക്റ്റുകൾക്കും, ആഗോള നിർമ്മാണ സ്ഥാപനങ്ങൾക്കും വേണ്ടി 3D ആർക്കിടെക്ചറൽ വിഷ്വലൈസേഷൻ സൃഷ്ടിക്കുന്ന മുൻ നിരയിൽ പ്രവർത്തിക്കുന്ന ഒരു ഡിസൈൻ സ്ഥാപനമായി ഇന്ന് ഇതു മാറിയിരിക്കുന്നു.
നേരത്തെയുള്ള റിട്ടയര്‍മെന്റ് എങ്ങനെ പ്ലാന്‍ ചെയ്യാം?
റിട്ടയര്‍മെന്റ്. ജോലിയില്‍ നിന്നും വിരമിക്കല്‍. 60 വയസ്സ് വരെ സര്‍ക്കാര്‍ ജോലി ചെയ്ത് ശിഷ്ട ജീവിതം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ വേണ്ടി ജോലിയില്‍ നിന്നും വിരമിക്കുന്നു. ഇതായിരുന്നു കുറച്ചു നാള് മുന്‍പ് വരെ വിരമിക്കല്‍ എന്ന വാക്ക് കേട്ടാല്‍ മനസ്സിലേക്ക് ഓടിവരുന്നത്. എന്നാല്‍ ഇന്ന് കാലം മാറി. എല്ലാ നാളും ജോലി ചെയ്ത് ജീവിക്കണം എന്ന നിര്‍ബന്ധം ഇല്ലാത്ത പുതിയ തലമുറയാണ് ഇന്ന്. ഇപ്പോള്‍ 60 വയസ്സുവരെയൊന്നും കാത്തു നില്‍ക്കാതെ നേരത്തെ തന്നെ ചെയ്യുന്ന ജോലിയോട് വിടപറയുന്ന പ്രവണതയുണ്ട്. പലര്‍ക്കും പല കാരണങ്ങള്‍ ആകാം. ജീവിതാവസാനം വരെ മറ്റൊരാളുടെ കീഴില്‍ പണിയെടുത്ത് കഴിയണ്ട എന്ന തീരുമാനം ആകാം, ചിലപ്പോള്‍ തങ്ങളുടെ പാഷന് അനുസരിച്ച് മറ്റൊരു രീതിയില്‍ ജീവിക്കാനുമാകാം. വിരമിക്കല്‍ എന്ന കാര്യം എപ്പോഴും ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. നേരത്തെയുള്ള വിരമിക്കല്‍ കൂടുതല്‍ അച്ചടക്കത്തോടെയും ശ്രദ്ധയോടെയും ചെയ്യേണ്ടതാണ്. അതിന് എന്തൊക്കെ ശ്രദ്ധിക്കാം എന്നു നമുക്ക് നോക്കാം. ## 1. നേരത്തെ തുടങ്ങാം  ഒരു ജോലിയില്‍ നിന്നു എപ്പോള്‍ വിരമിക്കണം എന്നത് തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനുള്ള ആസൂത്രണം അപ്പോള്‍ തന്നെ തുടങ്ങുക എന്നതാണു ഉചിതമായ കാര്യം. ചിലപ്പോള്‍ അത് വരുമാനം കിട്ടി തുടങ്ങിയ ആദ്യ നാളുകളില്തന്നെയാകാം. വാര്‍ദ്ധക്ക്യ കാലത്ത് വിരമിക്കുന്നവരെക്കാള് അപകട സാധ്യത കൂടുതലാണ് നേരത്തെ വിരമിക്കല്‍ ചിന്തിക്കുന്നവര്‍ക്ക്. അതുകൊണ്ടുതന്നെ, പാഴാക്കുന്ന ഓരോ വര്‍ഷവും വിരമിക്കുന്ന സമയത്തുള്ള ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും. ആസൂത്രണത്തിലെ ആദ്യ പടി, വിരമിച്ചു കഴിയുന്ന സമയത്ത് എത്രത്തോളം ചിലവുകള്‍ ഉണ്ടാകും എന്നാ ധാരണ വേണം. വിരമിച്ചു കഴിഞ്ഞുള്ള ഓരോ മാസവും ഭക്ഷണത്തിനും, താമസത്തിനും, വസ്ത്രത്തിനും, ഇന്‍ഷുറന്‍സിനും, യാത്രകള്‍ക്കും ഒക്കെ എത്രയാകുമെന്ന ധാരണയാണ് വേണ്ടത്. അപ്പോള്‍ കടങ്ങളുണ്ടെങ്കില്‍ അതും ഈ ചിലവുകളില്‍ ഉള്‍ക്കൊള്ളിക്കണം. ഇത് കൂടാതെ, മാനസ്സികോല്ലാസത്തിനും, പൂര്‍ത്തികരിക്കേണ്ട ആഗ്രഹങ്ങള്‍ക്ക് വരുന്ന ചിലവുകളും കണക്കുകൂട്ടി വയ്ക്കണം. നാണയപ്പെരുപ്പവും ഭാവിയിലുള്ള ഉത്തരവാദിത്തങ്ങളും നേരത്തെ കണക്കുകൂട്ടാന്‍ പറ്റില്ലെങ്കിലും ഒരു ഏകദേശ ധാരണ വയ്ക്കുന്നതാണ് ഉത്തമം. ## 2. മിതവിനിയോഗം ശീലമാക്കാം  വിരമിക്കുന്ന സമയത്ത് സമ്പാദ്യമായി കയ്യില്‍ പണം വേണമെങ്കില്‍, ഇപ്പോള്‍ മുതല്‍ പണത്തിന്റെ വിനിയോഗം മിതമാക്കി നിര്‍ത്താം. സേവിങ്സ് എന്നത് എപ്പോഴും ഒരു മുതല്‍ക്കൂട്ടാണ്. മിച്ചം പിടിക്കുന്ന ഓരോ രൂപയും സമ്പാദ്യമാണ്. അത് കൊണ്ട് ഓരോ രൂപയും മിച്ചം വച്ച് വേണം വിരമിക്കലിനെക്കുറിച്ച് ആലോചിക്കാന്‍. കുറച്ചു ചിലവഴിച്ച് കൂടുതല്‍ സമ്പാദിക്കാൻ നോക്കാം. അങ്ങനെ ചെയ്തു ശീലിച്ചാല്‍ വിരമിക്കല്‍ നേരത്തെയാകാം. നമ്മുടെ ജീവിതത്തില്‍ നിസാരമെന്ന് തോന്നുന്ന കാര്യങ്ങളില്‍ തന്നെ മിതത്വം പാലിച്ചാല്‍ നമുക്ക് ആ ലക്ഷ്യത്തില്‍ എത്താവുന്നതേയുള്ളൂ. പലപ്പോഴും ഓഫീസിലേക്കും മറ്റുമുള്ള യാത്രകള്‍ക്ക് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. സ്വന്തം വാഹനത്തില്‍ തന്നെ യാത്ര ചെയ്യണം എന്ന നിര്‍ബന്ധം കാരണം പലരും ലോണ്‍ ഒക്കെ എടുത്ത് വാഹനം വാങ്ങുകയും, അതിനും അതിന്റെ പരിചരണത്തിനുമായി ശമ്പളത്തിന്റെ ഏറിയ പങ്കും മാറ്റി വയ്ക്കേണ്ടി വരികയും ചെയ്യുന്നു. പട്ടണങ്ങളില്‍ ഷെയറിങ് ക്യാബുകളും മറ്റും ഉപയോഗിക്കുന്നതിലൂടെ പണം മിച്ചം പിടിക്കാന്‍ പറ്റും. ചിലപ്പോള്‍ നിസ്സാരമെന്ന് തോന്നുന്നെങ്കിലും, പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും, അതുവഴി പണം ലാഭിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം. ആവശ്യ സാധനങ്ങള്‍ മാത്രം വാങ്ങുക എന്നതും നല്ല ശീലം തന്നെയാണ്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കി സമ്പാദ്യത്തിലേക്ക് മാറ്റിവയ്ക്കാം. ബാങ്കുകളും മറ്റും ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും പെട്ടെന്നു തന്നെ ലോണ്‍ തരപ്പെടുത്തി തരുന്നുണ്ട്. പല സാധനങ്ങളും തവണ വ്യവസ്ഥയില്‍ വാങ്ങാവുന്നതും ആണ്. പക്ഷേ, ഇത്തരം വലയില്‍ വീണാല്‍ ജീവിതം മുഴുവന്‍ തവണകള്‍ അടച്ചു തീരുകയും വിരമിക്കലിന് ശേഷമുള്ള സമ്പാദ്യം ഒന്നുമില്ലാതെ വരികയും ചെയ്യുന്നു. ജീവിതം ഒരു ബഡ്ജറ്റിൽ ജീവിക്കാന്‍ ശ്രമിക്കാം. വരവുചിലവ് കണക്കുകള്‍ നോക്കാനൊക്കെ സഹായകരമായ മൊബൈല്‍ ആപ്പുകള്‍ വരെ ഇപ്പോള്‍ സുലഭമാണ്. ## 3. നിക്ഷേപം തുടങ്ങാം  വിദ്യാഭ്യാസ കാലം മുതല്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ട ഒരു കാര്യമാണ് നിക്ഷേപം. എല്ലാവര്ക്കും ജോലി ചെയ്യാനും ശമ്പളം വാങ്ങാനും അറിയാം. പക്ഷേ നാളേക്ക് വേണ്ടി നിക്ഷേപിക്കാന്‍ ശീലിക്കുന്നില്ല. നേരത്തേയുള്ള വിരമിക്കല്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ നിക്ഷേപ സാധ്യതകളെക്കുറിച്ചും നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നു. സേവിങ്സിന് ഒപ്പം തന്നെ നിക്ഷേപം എന്നതും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് നല്ലത്. ജീവിതത്തില്‍ നേരത്തെ തന്നെ നിക്ഷേപം നടത്തിത്തുടങ്ങുന്നതാണ് നല്ലത്. കാരണം കൂടുതല്‍ കാലം നിക്ഷേപം കിടക്കും തോറും കൂട്ടുപലിശയുടെ ഗുണം കൂടുതല്‍ കിട്ടുന്നതാണ്. അതേ സമയം, എവിടെ നിക്ഷേപിക്കണം എന്നതും മുഖ്യമാണ്. ഓഹരിയില്‍ നിക്ഷേപിക്കലാണ് ഇപ്പോഴത്തെ ഒരു പ്രവണതയും കൂടുതല്‍ ലാഭകരവും. പല കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയോ മൂച്വല്‍ ഫണ്ട്സുകളില് നിക്ഷേപിക്കുകയോ വഴി അത് സാധ്യമാക്കാം. എപ്പോഴും വളരെ അച്ചടക്കത്തോടെയും ദീര്‍ഘകാലത്തേക്കും വേണ്ടി ചെയ്യണ്ടതാണ് ഓഹരി നിക്ഷേപങ്ങള്‍. അത്തരത്തില്‍ നോക്കുമ്പോള്‍ സിസ്റ്റെമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍(എസ്.ഐ.പി) ആണ് കൂടുതല്‍ നല്ലതെന്നു പറയേണ്ടിവരും. കാരണം എസ്.ഐ.പികളിലൂടെ പണം സമ്പാദിക്കുകയും കൂടാതെ പണം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. എത്ര ചെറിയ തുകയിലും നിക്ഷേപം ആരംഭിക്കാം എന്നതാണു ഇതിന്റെ പ്രത്യേകത. ഇതിന്റെ ആനുകൂല്യം മുഴുവനായി ലഭിക്കണമെങ്കില്‍ കൃത്യമായ തവണകളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കണം എന്നുമാത്രം. എസ്.ഐ.പിയുടെ സ്വഭാവം ഒരു റെക്കറിങ് ഡെപ്പോസിറ്റിന് സമാനമാണെങ്കിലും അതിനേക്കാള്‍ ലാഭകരമാണ് എന്നാതാണ് എസ്.ഐ.പിയെ ജനപ്രിയമാക്കുന്നത്. എത്രയും നേരത്തേ തുടങ്ങുകയാണെങ്കില്‍ അത്രയും കൂടുതല്‍ ഫലം ഇതില്‍ നിന്നും ലഭിക്കുന്നതാണ്. വിരമിക്കുന്ന സമയത്ത് ഇതൊരു മുതല്‍ക്കൂട്ടായിരിക്കും. സമ്പാദിക്കുന്ന സമയത്ത് കൂടുതല്‍ പണം ലഭിക്കുമ്പോള്‍ എസ്.ഐ.പിയില്‍ നിക്ഷേപിക്കുന്ന അളവും കൂട്ടുവാന്‍ ശ്രമിക്കുക. ഇത്തരം നിക്ഷേപങ്ങളുടെ ചിന്തകള്‍ വിരമിക്കുന്ന കാര്യത്തെ കുറിച്ചുള്ള ചിന്തകളില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്. ## 4. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാം.  ആരോഗ്യപരിപാലനവും ചികില്‍സാ ചിലവുകളും കൂടിവരുന്ന ഈ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് എന്തുകൊണ്ടും ഗുണം ചെയ്യുന്നതാണ്. ജോലി ചെയ്യുന്ന കമ്പനി വക ഇന്‍ഷുറന്‍സുകള്‍ ഉണ്ടെങ്കിലും, അത് ജോലി ഉള്ളപ്പോള്‍ വരെയാണ് ഉപയോഗിക്കാന്‍ പറ്റുന്നത്. വിരമിച്ചു കഴിഞ്ഞതിന് ശേഷം അതിന്റെ ഗുണം ഉണ്ടാവുകയില്ല. അതിനു മറ്റൊരു ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തു വയ്ക്കുന്നത് അത്യന്താപേക്ഷിതമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ വയസ്സു കൂടും തോറും കൂടികൊണ്ടിരിക്കും. അതുകൊണ്ട് വിരമിച്ചു കഴിഞ്ഞതിന് ശേഷം അതെടുക്കാം എന്ന ആലോചന കൂടുതല്‍ പണച്ചിലാവുണ്ടാക്കുന്നതാണ്. ജീവിത ശൈലീ രോഗങ്ങളുടെ ചികിത്സക്കും മറ്റും ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ പല നിബന്ധകളും ഉണ്ടാകും. അതുകൊണ്ടു തന്നെ നേരത്തെ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് ചേര്ന്നുവയ്ക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്. ## 5. കടങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാം  ഒരു ജോലിയില്‍ നിന്നും വിരമിച്ചു നില്ക്കുന്ന സമയത്തും, കാര്യമായ വരുമാനം ഇല്ലാത്ത സമയത്തും കടബാധ്യത ഉണ്ടാവുക എന്നത് അത്ര രസകരമായ അവസ്ഥയല്ല. അത് കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കുകയെ ഉള്ളൂ. അതിനു പകരമായി റിട്ടയര്‍മെന്റിന് ശേഷം ഉപയോഗിക്കാനെടുത്തുവച്ച പണത്തില്‍ നിന്നും എടുത്തു കടം വീട്ടുന്നതും നല്ല ആശയം അല്ല. അതുകൊണ്ടുതന്നെ, കടങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാന്‍ ശ്രമിക്കുകയോ ഉണ്ടെങ്കില്‍ തന്നെ നേരത്തെ തന്നെ തീര്‍ക്കാനോ ശ്രമിക്കുന്നതാണ് നല്ലത്. ലോണ്‍ ഒക്കെ എടുത്തു പല കാര്യങ്ങളും ചെയ്യുന്നവര്‍, തിരിച്ചടവുകളില്‍ പലിശക്ക് പുറമെ മുതലിലേക്കും കുറച്ചായി അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. അങ്ങനെ ചെയ്യുമ്പോള്‍ ലോണ്‍ എടുത്തത് നേരത്തെ അടച്ചു തീരുകയും, കൂടുതല്‍ പണം സമ്പാദിക്കാനും സാധിക്കും. ## 6. സാമ്പത്തിക ഉപദേഷ്ടാവിനെ കൂടെ കൂട്ടാം  നേരത്തെയുള്ള വിരമിക്കലിന് കടമ്പകള്‍ പലതാണ്. ഒരു സാധാരണക്കാരന് ഉണ്ടാവുന്നതില്‍ കൂടുതല്‍ സാമ്പത്തികമായ അറിവ് ഈ കാര്യത്തില്‍ ആവശ്യമായി വന്നേക്കാം. അങ്ങനെയുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ കൂടെ കൂട്ടുന്നത് എന്തുകൊണ്ടും ഉത്തമമാണ്. ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിന് നമ്മുടെ ലക്ഷ്യം അനുസരിച്ചുള്ള നല്ല നിക്ഷേപ തന്ത്രങ്ങളും മറ്റും മെനഞ്ഞു തരാന്‍ കഴിയും. നിക്ഷേപങ്ങള്‍ എങ്ങനെയൊക്കെ, എവിടെയൊക്കെ, എത്രയൊക്കെ എന്നത് പറഞ്ഞു മനസ്സിലാക്കി തരുന്നതിലും ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ പങ്ക് ചെറുതല്ല. ഇനി വിരമിച്ചു കഴിഞ്ഞതിന് ശേഷവും ഉപദേശങ്ങള്‍ക്കും, ഉള്ള സമ്പാദ്യം നിലനിര്‍ത്താനുമുള്ള കാര്യങ്ങള്‍ക്കും ഒരു സാമ്പത്തിക ഉപദേഷ്ടാവ് സഹായിക്കുന്നതാണ്. എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്തുക. ## 7. പദ്ധതിയില്‍ ഉറച്ചുനില്ക്കുക.  റിട്ടയര്‍മെന്റ് നേരത്തെയാക്കണം എന്നതാണു ഉദ്ദേശമെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുക മാത്രം പോര, അതെല്ലാം എല്ലായ്പ്പോഴും നടക്കുന്നു എന്നുറപ്പു വരുത്തുകയും വേണം. നിക്ഷേപങ്ങളും സേവിങ്സുകളും എവിടേയും നിന്നുപോകാതെ നോക്കിയാല്‍ മാത്രമേ റിട്ടയര്‍മെന്റ് ദിനങ്ങളില്‍ അതിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ. അതിനായി ജോലി ചെയ്യുന്ന സമയം തന്നെ ശമ്പളത്തില്‍ നിന്നും എല്ലാ മാസവും ഒരു വിഹിതം സേവിങ്സിലേക്കും നിക്ഷേപങ്ങളിലേക്കും പോകുന്ന പോലെ സെറ്റ് ചെയ്തു വയ്ക്കാം. അപ്പോള്‍ ആ പ്ലാനില്‍ കൂടുതല്‍ ഉറച്ചു നില്ക്കുന്നപോലെയാകും. ജീവിതത്തില്‍ നേരത്തെ തന്നെ പ്ലാനിങ് തുടങ്ങി, ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടുകൂടി കൃത്യമായ നിക്ഷേപങ്ങളില്‍ നിക്ഷേപിച്ച് വിരമിക്കലിന് വേണ്ടി തയ്യാറെടുക്കുന്നത് കൂടുതല്‍ ഗുണകരമാകും. നേരത്തെയുള്ള വിരമിക്കല്‍ എപ്പോഴും ഒരു കടുത്ത തീരുമാനം ആണ്. പക്ഷേ, കൃത്യമായുള്ള പ്ലാനിങ്ങിലൂടെയും അത് നടത്തിയെടുക്കുന്നതിലൂടെയും ആ പ്രക്രിയ ആയാസകരമാക്കാം.
Interview with Unnikrishnan (Youtuber)
Unnikrishnan Radio jockey turned Youtuber uses his social media presence to express his views and ideas on movies, food, travel, books and tech updates. Listen to the full audio interview here : [Unnikrishnan Interview with Katha](https://youtu.be/0LqBcgsVEeo) ## 1. നിങ്ങൾ ഇപ്പൊ യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് നാല് വർഷത്തോളമായി.ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് എന്തായിരുന്നു പ്രചോദനം ?ഇതിനുമുമ്പ് നിങ്ങൾ എന്താണ് ചെയ്തിരുന്നത്, ഇപ്പോൾ യൂട്യൂബ് കൂടാതെ നിങ്ങൾക്ക് മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടോ? യൂട്യൂബ് ചാനൽ എന്നൊരു ആശയം എനിക്ക് ആദ്യം വരുന്നത് 2011-12 സമയങ്ങളിലാണ് .ഞാൻ ജോലി ചെയ്തിരുന്നത് മലയാളത്തിലെ ഒരു റേഡിയോ സ്റ്റേഷനിലായിരുന്നു,അവരുടെ നിയമപ്രകാരം RJ മാരുടെ മുഖം കാണിക്കാൻ പാടില്ലായിരുന്നു ,ഞങ്ങൾ വേറെ ഒരുതരത്തിലുള്ള ജോലികൾ ചെയ്യാനും പാടില്ലായിരുന്നു . ആ കാലഘട്ടം എന്ന് പറയുന്നത് ടച്ച് സ്ക്രീൻ ഫോണുകൾ എല്ലാം വന്ന് തുടങ്ങുന്ന കാലമായിരുന്നു.അപ്പോൾ എനിക്ക് ഒരു ടെക് ചാനൽ തുടങ്ങണം എന്ന ആഗ്രഹം ഉണ്ടായി ,കാരണം ആ കാലത്ത് ഞാൻ ടെക് ചാനലുകളിൽ എല്ലാം കയറി നോക്കുമ്പോൾ ,ടച്ച് സ്ക്രീൻ ഫോണിന്റ അൺബോക്സിങ് ,റിവ്യൂ ,അതിൽ ഗെയിം കളിക്കുന്ന വീഡിയോസ് എല്ലാമായിരുന്നു. അതെല്ലാം എനിക്കും ചെയ്യണം എന്ന ആഗ്രഹം ഉണ്ടായി ,പയ്യെ പയ്യെ അതെല്ലാം എന്നോട് വിട്ട് പോയി . അത് കഴിഞ്ഞു 2017 അടുക്കുമ്പോളാണ് ഒരു വീഡിയോ ചെയ്യാം എന്നുള്ള ആശയത്തിൽ എത്തുന്നത് ,ആ കാലത്ത് ഞാൻ ആ റേഡിയോ യിൽ നിന്ന് മാറി മറ്റൊരു റേഡിയോ സ്റ്റേഷനിൽ ജോലിക്ക് കയറി ,അവരുടെ രീതിയിൽ RJ മാർക്ക് മുഖം കാണിക്കാമായിരുന്നു . അങ്ങനെ ഞാൻ ഫോണിൽ ഒരു വീഡിയോ എടുത്ത് നോക്കിയപ്പോൾ നല്ല രസമുണ്ടായിരുന്നു ,കുറച്ചു പേർ നല്ല അഭിപ്രായവും പറഞ്ഞു ,അതിനുശേഷം ഞാൻ ഫോണിൽ പകർത്തിയ വീഡിയോസ് എല്ലാം ചേർത്ത് വോയിസ് ഓവർ ഇട്ട് യൂട്യൂബിൽ അപ്ലോഡ്’ചെയ്തു , അതിനും കുറച്ചു വ്യൂസ് വന്നു.എൻ്റെ സുഹൃത്തുക്കളിൽ ചിലരൊക്കെ പറഞ്ഞു “നിങ്ങൾ ചെയ്തു നോക്ക് നല്ല രസം ഉണ്ട് “ എന്നൊക്കെ .അങ്ങനെ തുടങ്ങി ഞാൻ ഒരു പുതിയ ക്യാമറ വാങ്ങിച്ചു.ഇങ്ങനെ ഒരുപാട് ചെറിയ ചെറിയ പ്രോഹത്സാഹനങ്ങൾ എല്ലാം വളരെയധികം എന്നെ സ്വാധീനിച്ചു ,പിന്നീട് അങ്ങോട്ട് ഒരുപാട് പരീക്ഷണങ്ങൾ ചെയ്തു. ഒരു വീഡിയോ ഇട്ടിട്ട് പത്ത് വ്യൂ തികയാൻ കാത്തിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു .ഏത് കാര്യം തുടങ്ങുമ്പോഴും അതിനൊരു സമയം ഉണ്ടല്ലോ.. അങ്ങനെ ഞാൻ ഒരുപാട് കാത്തിരുന്നു ഒടുവിൽ നമ്മളെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി.  ## 2. പൂജ്യത്തിൽ നിന്നും ഇന്ന് കാണുന്ന രണ്ടര ലക്ഷം സബ്സ്ക്രൈബേഴ്സിലേക്ക് ഉള്ള യാത്രയിൽ എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട് ? എൻ്റെ ചാനലിൽൽ 100 വ്യൂ ആയപ്പോൾ ഞങൾ ആഘോഷിച്ചു ,1000 വ്യൂ ആയപ്പോൾ ആഘോഷിച്ചു ,100 സബ്സ്ക്രൈബേർസ് ആയപ്പോൾ ആഘോഷിച്ചു ഇതെല്ലം കുഞ്ഞു കുഞ്ഞു സന്തോഷം തരുന്ന കാര്യങ്ങളായിരുന്നു. പിന്നീട് കുറേ പരീക്ഷങ്ങൾ നടത്തി നോക്കി ,ഈ ചാനൽ ഒരു ടെക് ചാനലാക്കി കൊണ്ടുപോകാം എന്നുള്ള രീതിയിൽ ,അഡോബി പ്രീമിയർ ലെ എനിക്കറിയാവുന്ന കുറച്ചു എഡിറ്റിംഗ് വിദ്യകൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സംഭവം പിടിക്കാൻ ‘നോക്കി പക്ഷേ അതും ഏറ്റില്ല ,കുറച്ചു വ്യൂസ് ഉണ്ടായിരുന്നു . ഇതിനിടയിൽ എല്ലാം കുറച് നിരുത്സാഹപ്പെടുത്തലുകൾ ഉണ്ടായിരുന്നു ,പക്ഷെ ഞാൻ ചിന്തിച്ചു ഇതിനൊന്നും വലിയ കാശ് മുടക്കം ഇല്ല ,എനിക്ക് ഫ്രീ ടൈം കിട്ടുമ്പോൾ ഞാൻ ചെയ്യുന്നു അത്രെയേ ഉള്ളു . ഒരു ദിവസം ഒടിയൻ എന്ന സിനിമയുടെ ട്രൈലെർ വരുന്നു ,അത് ഞാൻ കണ്ടതിനു ശേഷം എനിക്ക് കുറച്ചു ഊഹാപോഹങ്ങൾ തോന്നി അങ്ങനെ ഞാൻ ഒരു വീഡിയോ ചെയ്തു. അന്ന് അത്യാവശ്യം സബ്സ്ക്രൈബേർസ് ഉള്ളൊരു ചാനൽ അവർക്ക് ഇഷ്ടപ്പെട്ടിട്ടോ എന്തോ ആ വീഡിയോ അവരുടെ കമ്മ്യൂണിറ്റി ടാബിൽ ഷെയർ ചെയ്തു.. ഞാൻ കുറച്ചകഴിഞ്ഞു നോക്കുമ്പോൾ ഇതിനു മാത്രം വ്യൂസ് കൂടുന്നു ,ഓരോ പ്രാവിശ്യം റിഫ്രഷ് ചെയ്യുമ്പോഴും വ്യൂസ് കൂടി കൂടി വരുന്നു.അന്ന് രാത്രി ഞാൻ ഉറങ്ങി രാവിലെ എണീറ്റു നോക്കുമ്പോൾ 10000 വ്യൂസ് കഴിഞ്ഞിരുന്നു ,സബ്സ്ക്രൈബേഴ്സും 1000 കടന്നു , യൂട്യൂബിൽ വരുമാനം കിട്ടി തുടങ്ങാൻ 1000 സബ്സ്ക്രൈബേർസ് വേണം . ഒരു വർഷം കൊണ്ട് മാത്രം നടക്കും എന്ന് വിചാരിച്ച കാര്യം ഒറ്റ ദിവസം കൊണ്ട് നടന്നു.ഇതെല്ലം എനിക്ക് വലിയ മറക്കാനാവാത്ത ഓർമയായിരുന്നു .അന്ന് ഞാൻ എൻ്റെ കൂട്ടുകാരനെ വിളിച്ചുകൊണ്ടുപോയി അവന് ഭക്ഷണം വാങ്ങിച്ചു കൊടുത്തു,നമുക്ക് അതെല്ലാം ഭയങ്കര സന്തോഷമായിരുന്നു. പിന്നെ എന്നെ നിരുത്സാഹപ്പെടുത്തിയ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . സിനിമയുടെ റിവ്യൂ ചെയ്ത’കഴിഞ്ഞാൽ ചിലർ പറയാൻ തുടങ്ങി ഞാൻ സിനിമയുടെ കുറ്റങ്ങൾ പറയുന്നത് ഒന്നും ശെരിയല്ല ,അങ്ങനെ ചെയ്യാൻ പാടില്ല ,അങ്ങനെ പറയാൻ പാടില്ല എന്നെല്ലാം . ഞാൻ എൻ്റെ അഭിപ്രായം ആണ് പറഞ്ഞിരുന്നത് പക്ഷെ പലർക്കും അത് എൻ്റെ അഭിപ്രായ പ്രകടനമായെടുക്കാൻ സാധിച്ചിരുന്നില്ല.ഇതുപോലെ നെഗറ്റീവ് ആയിട്ടുള്ളതും പോസിറ്റീവ് ആയിട്ടുള്ളതുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു,രണ്ടിൽ നിന്നും ഉള്ള തിരിച്ചറിവും ഊർജ്ജവും എടുത്തിട്ടാണ് ഞാൻ ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് . `_BANNER_` ## 3. നിങ്ങളുടെ ആദ്യ വീഡിയോ നിർമ്മിക്കാൻ ആലോചിക്കുന്ന സമയത്തും നിങ്ങളുടെ ആദ്യ വീഡിയോ പ്രസിദ്ധീകരിച്ചതിന് ശേഷവും നിങ്ങളുടെ മനസ്സിൽ എന്തെല്ലാം ചിന്തകൾ വന്നിരുന്നു ? എനിക്കി ഒത്തിരി പേടി തോന്നിയിരുന്നു ,ഞാൻ ആദ്യം പറഞ്ഞത്പോലെ ഞാൻ ജോലി ചെയ്തിരുന്ന റേഡിയോ സ്റ്റേഷനിൽ മുഖം കാണിക്കാൻ പാടില്ല എന്ന ഒരു നിയമം ഇണ്ടായിരുന്നു ,ഒരു സമയത്ത് ഞാൻ അതിനെ എതിർത്തെങ്കിലും പിന്നെ ഞാൻ അതിനെ വിശ്വസിച്ചു ,കാരണം നമ്മുടെ മുഖം കണ്ടിട്ട് ആളുകൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ത് ചെയ്യും. നമ്മളെ ഇഷ്ടപെടുന്നോ ഇല്ലയോ എന്നുള്ള സംശയം നമ്മുടെ ഉള്ളിൽ കിടക്കുമ്പോൾ മുഖം കാണിച്ചു വീഡിയോ ചെയ്യാൻ പറ്റില്ല .ഞാൻ എൻ്റെ ആദ്യത്തെ വീഡിയോ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല,അത് ചെയ്യുമ്പോൾ ഞാൻ അപ്പുറത്തും ഇപ്പുറത്തും എല്ലാം നോക്കുന്നുണ്ട് എന്നെ ആരെങ്കിലും ഒക്കെ നോക്കുന്നുണ്ടോ എന്നറിയാൻ ,അതായത് ഷൂട്ട് ചെയുന്ന സമയത്ത് പോലും എന്നെ ഒരാൾ നോക്കി നിൽക്കുന്നത് എനിക്ക് വെപ്രാളമായിരുന്നു . അത് കഴിഞ്ഞു അത് അപ്ലോഡ് ചെയ്ത് കഴിഞ്ഞതിനുശേഷം ആളുകൾ ഓരോന്ന് പറയുന്നത് കേട്ട് എനിക്ക് എന്തോ പോലെ ആയിട്ടുണ്ട്. പിന്നീട് ഞാൻ ചിന്തിച്ചു ഞാൻ ഇത് ചെയ്തു എന്ന് വെച്ചിട്ട് ആരും എന്നെ ആക്രമിക്കാൻ പോണില്ല ,ഞാൻ ഇത് ചെയ്തില്ല എന്നുവെച്ചു ആരും എന്നെ പ്രോഹത്സാഹിപ്പിക്കാനും പോണില്ല ,ഇത് എൻ്റെ ഇഷ്ടമാണ് ,ഞാൻ ചെയുന്നു. പിന്നെ ഓടിയൻ റിവ്യൂ ചെയ്ത സമയത് ഞാൻ വളരെ പോസിറ്റീവ് ആയിട്ടാണ് ചെയ്തത് ,കുറ്റങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല ,ആ സമയത് ഏത് സിനിമയുടെയും നല്ല കാര്യങ്ങൾ മാത്രമായിരുന്നു പറഞ്ഞിരുന്നത്. അത് ശെരിക്കും ആസ്വാദനമായിരുന്നു റിവ്യൂ എന്ന് പറഞ്ഞുകൂട.അവിടുന്ന് നമ്മൾ റിവ്യൂ എന്ന രീതിയിലേക്ക് വന്നു ,തെറ്റുകളും കുറ്റങ്ങളും പറയാൻ തുടങ്ങി,ഇതിന്റ തുടക്കത്തിലും ആളുകളെ പേടിക്കേണ്ട അവസ്ഥ വന്നിരുന്നു. പിന്നീട് ആ വെല്ലുവിളികളെയും എനിക്ക് തരണം ചെയ്യേണ്ടി വന്നു ,പേടിയെ മാറ്റിനിർത്താൻ ഒന്നും നമുക്ക് പറ്റില്ല അതിനെ ഫേസ് ചെയ്യാനേ പറ്റുകയുള്ളു അത് ഞാൻ ചെയ്തു. ഞാൻ പറയുന്നതിൽ സത്യം ഉണ്ടെന്ന ഒരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു ,എന്റെ മുഖം കാണിക്കുവാനോ എന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുവാനോ എനിക്കിപ്പോൾ ആരെയും പേടിയില്ല  ## 4. നിലവിൽ ഇപ്പോൾ ധാരാളം സിനിമാ നിരൂപകർ ഉണ്ട്, എന്നാൽ നിങ്ങൾ ഈ സ്ഥലത്ത് നിങ്ങൾക്കായി ഒരിടം സൃഷ്ടിച്ചു. നിങ്ങളുടെ USP (അതുല്യമായ വിൽപ്പന പോയിന്റ്) എന്താണെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിട്ട് ആളുകൾക്ക് തോന്നാവുന്ന കാര്യം എന്താണ് ? എന്നോട് ഒരുപാട് ആളുകൾ അവതരണ ശൈലിയെക്കുറിച് പറയാറുണ്ട് . ചില ആളുകൾ നമ്മളെ ഇഷ്ടപ്പെടുന്നത് നമ്മുടെ ചില വാക്കിലായിരിക്കും ,ഞാൻ ഇതുവരെ ആളുകളോട് സബ്സ്ക്രൈബ് ചെയ്ത് വിജയിപ്പിക്കണം എന്ന് പറഞ്ഞിട്ടില്ല ,അല്ലെങ്കിൽ നിങ്ങൾ ഇത് ലൈക് ചെയ്യണം എന്ന് പറഞ്ഞിട്ടില്ല . നിങ്ങൾക്ക് ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്യൂ മറിച് മോശം ആണെങ്കിൽ എന്താണ് മോശം എന്നുള്ളത് കമന്റ് ചെയ്യൂ.എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ എന്ന് പറയുന്നിടത്ത് ഞാൻ പറയാറുള്ളത് നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കാമെന്നാണ് .എനിക്ക് മുന്നോട്ട് വെക്കാനുള്ളത് എൻ്റെ സത്യസന്ധതയാണ് ,ഞാൻ പറയുന്നത് സത്യമാവണം അത് ഒരാൾക്കും വേണ്ടി ഞാൻ മാറ്റി പ്പറയില്ല.. എനിക്ക് നൃത്തം ചെയ്യാനോ പാട്ട് പാടാനോ അറിയില്ല അറിയില്ല ,ഞാൻ കേരളത്തിലെ സാധാരണ ജനങ്ങളിൽ ഒരാളാണ് ,ബാക്കി ഉള്ളവർ കൊടുക്കുന്നതിനേക്കാൾ കൂടുതലായിട്ടൊന്നും എനിക്ക് കൊടുക്കാനില്ല, ഫാമിലി വ്ലോഗ്ഗ് ചെയുന്ന ആളുകളുണ്ട് , ചിലർ അവരുടെ കുടുംബത്തിലെ രസകരമായിട്ടുള്ള അനുഭവങ്ങളാണ് പങ്കുവെക്കുന്നത്,പ്രാങ്ക് വീഡിയോസ് ചെയ്യുന്നവരുണ്ട് ,പല തരത്തിലുള്ള കോൺടെന്റ് ഉണ്ടാകുന്നവരുണ്ട്, എന്നെ സംബന്ധിച് ഞാൻ അഭിപ്രായമാണ് പറയുന്നത് അത് സത്യസന്ധമായിരിക്കും എന്നുള്ളതാണ് എൻ്റെതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്ന കാര്യം .പരമാവധി വേദനിപ്പിയ്ക്കാതെ ഞാൻ സത്യം പറയാൻ ശ്രമിക്കും. ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം എന്തെന്നാൽ രണ്ട് മൂന്ന് വർഷം മുൻപ്വരെ നല്ലത് ചീത്ത എന്ന് വേർതിരിച്ചു പറയുന്നത് ഉണ്ടോ എന്ന് എനിക്ക് സംശയമാണ്.ബഹുഭൂരിഭക്ഷം വരുന്ന സിനിമ റിവ്യൂവർമാരും പോസിറ്റീവും നെഗറ്റീവും വേർതിരിച്ചു പറയാറുണ്ട് . ട്രൈലെർ ഡീകോഡിങ് എന്ന് പറയുന്ന കാര്യം അതായത് ,ട്രൈലെർ കണ്ടിട്ട് അത് ഇങ്ങനെയായിരിക്കും അങ്ങനയായിരിക്കും എന്ന് പറയുന്ന പരിപാടി എൻ്റെ സംഭാവനായാണെന്ന് ഞാൻ വിശ്വസിക്കുന്നു മലയാളത്തിൽ . മറ്റു ഭാഷകളിൽ അനേകം പേർ ഇത് ചെയ്യുന്നുണ്ട്. ## 5. നിങ്ങളെ കുറിച്ചും നിങ്ങളുടെ കുടുംബത്തെ പറ്റിയും കൂട്ടുകാരെ പറ്റിയും പറയാമോ? ഈ ഒരു അവസരം കൂടെ നിന്നതിൽ അവർക്ക് നന്ദി പറയാനായി ഉപയോഗിക്കാം. ഞാൻ ജോലിക്ക് കയറുന്നത് ഇരുപതാമത്തെ വയസ്സിലാണ് ,അന്ന് തുടങ്ങി ഈ സമയം വരെ ഞാൻ എന്ത് ചെയ്യണം എന്ന യാതൊരു കാര്യങ്ങളിലും എൻ്റെ 'അമ്മ ഇടപെട്ടിട്ടില്ല . എൻ്റെ വീടിനെ സംബന്ധിച് ഞാനും അമ്മയുമാണ് സമ്പാദിക്കുന്ന വ്യക്തികൾ.ഞാൻ വെറും 7500 രൂപ ശമ്പളത്തിൽ കണ്ണൂരിൽ ജോലി ചെയ്യുമ്പോൾ ,ഇവിടെ കൊച്ചിയിൽ ഞാൻ ഏതെങ്കിലും ഒരു സൂപർ മാർക്കറ്റിൽ നിന്നാൽ അതിൽ കൂടുതൽ പണം കിട്ടുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു അപ്പോൾ എൻ്റെ അമ്മയ്ക്ക് വേണമെങ്കിൽ പറയാമായിരുന്നു അത് . എൻ്റെ അവിടുത്തെ ചിലവ് കഴിഞ്ഞിട്ട് 2500,രൂപ മാത്രമേ വീട്ടിലേക്ക് അയക്കാൻ പറ്റുകയുള്ളു,മാസത്തിൽ ഒരു അവധിയായിരുന്നു ഉള്ളത്,ഞാൻ അതിനുമുന്നെ ഒന്നും വീട്ടിൽനിന്നും മാറിനിന്നിട്ടില്ല , അച്ഛൻ ഓരോ സ്ഥലത്തുനിന്ന് ട്രാൻസ്ഫെറാവുമ്പോഴും ഞങ്ങളായും കൂടെ കൂട്ടുമായിരുന്നു,അതുകൊണ്ട് തന്നെ ഞങ്ങൾ ഒരിക്കലും മാറി നിന്നിട്ടില്ല . 'അമ്മ അന്ന് എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ ആർ.ജെ എന്ന പണി നിർത്തുമായിരുന്നു,ആദ്യമൊക്കെ എങ്ങനെ എങ്കിലും അത് വിട്ടിട്ട് വരണമെന്നുണ്ടായിരുന്നു പിന്നെ പതിയെ അതിനോട് ഇഷ്ടം തോന്നി തുടങ്ങി. അതേപോലെ തന്നെ ഞാൻ ഒരിക്കൽ ഒരു ക്യാമറ വാങ്ങിച്ചു,ആ സമയത്ത് എൻ്റെ ശമ്പളമെന്ന് പറയുന്നത് ആ ക്യാമറയുടെ വിലയുടെ പകുതിയായിരുന്നു ,അപ്പോഴും അമ്മ ചോദിച്ചില്ല. എൻ്റെ കുടുംബത്തിനുള്ളിൽ എനിക്ക് ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എനിക്ക് എടുത്ത് പറയാനുള്ളത് ഒരു പെൺകുട്ടിയെ പറ്റിയാണ് ,ഞാൻ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടതാണ് അവളായിരുന്നു എനിക്ക് ആദ്യ വീഡിയോ ചെയ്യാനുള്ള ആത്മവിശ്വാസം തന്നത്, ഞങ്ങൾ ഇതുവരേ നേരിൽ കണ്ടിട്ട് പോലും ഇല്ല .ഇപ്പോഴും യൂട്യൂബിൽ കിടക്കുന്ന ആദ്യത്തെ വീഡിയോ ആ ആത്മവിശ്വാസത്തിന്റെ പുറത്ത് ചെയ്തതാണ്.അന്ന് അവൾ എനിക്ക് പ്രചോദനം നൽകിയില്ലായിരുന്നുവെങ്കിൽ അന്ന് ആ വീഡിയോ ഞാൻ പോസ്റ്റ് ചെയ്യില്ലായിരുന്നു.അവളോടൊരു നന്ദി പറയണം. പിന്നെ ഞാൻ നേരത്തെ പറഞ്ഞപോലെ ഞാൻ ഇട്ട വീഡിയോ ഷെയർ ചെയ്ത ആ യൂട്യൂബ് ചാനൽ,ഏറിപ്പോയാൽ 200 വ്യൂസ് ഒക്കെ കിട്ടണ്ട ആ വീഡിയോ നെ പൊക്കിയെടുത്ത് എൻ്റെ ചാനൽ നെ വളർത്തി വിട്ടത് ആ ചാനലാണ്,അവരോടും നന്ദി പറയേണ്ടതുണ്ട്. നമ്മൾ പോലും വിചാരിക്കാത്ത ഒത്തിരി നല്ല മനുഷ്യരുണ്ട് ,പിന്നെ ഈ ഇടയായിട്ട് ഒത്തിരി സെലിബ്രിറ്റീസ് എന്നെ തിരിച്ചറിയുകയും ആശംസിക്കുകയും ചെയ്യാറുണ്ട്. ജീവിതത്തിൽ അങ്ങോളം എനിക്ക് നന്ദി പറയാൻ ഒരുപാട് നല്ല മനുഷ്യരുടെ ഒരു നീണ്ട നിര തന്നെയുണ്ട്  ## 6. ഒരു യുവ യൂട്യൂബറിന് നിങ്ങൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത് ? പ്രത്യേകിച്ച് സ്ത്രീകൾക്ക് ഓരോ ആളുകൾക്കും ഓരോ ലക്ഷ്യം ഉണ്ടാവും.നിങ്ങളുടെ ലക്ഷ്യം എന്താണെന്നുള്ളതാണ് പ്രധാനം .എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെ വീഡിയോ ചെയ്യുന്നവരുമുണ്ട് ,സ്വന്തം കഴിവുകൾ മറ്റുള്ളവരെ കാണിക്കുവാൻ വീഡിയോ ചെയ്യുന്നവരുണ്ട് അവർക്ക് പണം ആവിശ്യമായിരിക്കില്ല,ഇങ്ങനെ ഒരുപാട് താരത്തിലുള്ളണ്ട് . നിങ്ങൾക്ക് നിങ്ങളുടേതായ കോൺടെന്റ്സ് ആണ് ഉണ്ടാക്ക്കേണ്ടതെങ്കിൽ അതിനനുസരിച്ഛ് പ്രവർത്തിക്കുക. യൂട്യൂബാണെങ്കിലും അതുപോലെ മറ്റെന്തെങ്കിലുമാണെങ്കിലും പെട്ടന്ന് നമുക്ക് എല്ലാം നേടാൻ പറ്റിയെന്ന് വരില്ല ചിലപ്പോൾ വർഷങ്ങളെടുത്തേക്കാം,പരമാവധി മറ്റുള്ളവരെ അനുകരിക്കാതിരിക്കുക എന്നതായിരിക്കും നല്ലതെന്നെനിക്ക് തോന്നുന്നു . ബ്രാൻഡിംഗ് നന്നായിട്ട് മുന്നോട്ട് കൊണ്ടുപോകുക,ചെറിയ രീതിയിൽ തുടങ്ങുന്നതിനെ കുറിച്ച് എപ്പോഴും ചിന്തിക്കുക , ## 7. ഒരു യൂട്യൂബ് വീഡിയോ ഷൂട്ട് ചെയ്യുന്നതിൽ എന്തെല്ലാം പ്രക്രിയകൾ അടങ്ങിയിട്ടുണ്ട് ?തുടക്കത്തിൽ അതെല്ലാം നിങ്ങൾ എങ്ങനെയായിരുന്നു പഠിച്ചത് ? ഇതൊരു വീഡിയോ പ്ലാറ്റ്ഫോം അതുകൊണ്ട് തന്നെ വിഡിയോസിന് പ്രാധാന്യം ഉണ്ട് ,പക്ഷെ തുടക്കക്കാർ വരുത്തുന്ന ഒരു തെറ്റ് എന്തെന്നാൽ ശബ്ദത്തിന് പ്രാധാന്യം നൽകുന്നില്ല എന്നതാണ് , ആളുകൾക്ക് നമ്മളെ കേൾക്കാൻ പറ്റണം ,ശബ്ദം അരോചകരമാണെങ്കിൽ ആരും വിഷ്വൽസ് കണ്ടുകൊണ്ടിരിക്കില്ല. ഫോണിലാണ് നമ്മൾ വീഡിയോസ് എടുക്കുന്നതെങ്കിൽ ഏതൊരാളുടെ കയ്യിലും ചുരുങ്ങിയത് 6000 രൂപ എങ്കിലും വില വരുന്ന ഒരു ഫോണായിരിക്കും അതിൻ്റെ കൂടെ 500 രൂപ വില വരുന്ന മൈക്ക് കൂടെ വാങ്ങിക്കണം ,അത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുവാണ്. ഒരു വീഡിയോ അപ്ലോഡ് ചെയ്യുക എന്നത് ഒരു ചെറിയ പണി അല്ല ,ചുമ്മാ ഷൂട്ട് ചെയ്ത അത് അപ്ലോഡ് ചെയ്യാൻ പറ്റില്ല ,അതിനിടയിൽ എഡിറ്റിംഗ് എന്നൊരു പ്രക്രിയയുണ്ട് അതുകൊണ്ട് തന്നെ കുറച്ചുസമയം നമ്മൾ എഡിറ്റിംഗ് പഠിക്കാൻ മാറ്റിവെക്കണം. നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് നാല് ലക്ഷം രൂപയുടെ ക്യാമറയും ഒന്നര ലക്ഷം രൂപയുടെ ലെന്‍സുമുണ്ട് എന്നത് മാത്രം കൊണ്ട് വീഡിയോ നന്നാവണം എന്നില്ല ,ചിലപ്പോൾ 8000 ഫോണും ചെറിയ മൈക്കും ഉള്ളവരായിരിക്കും നിങ്ങളെക്കാൾ മുന്നിൽ നിക്കുന്നത്, അവിടെയെല്ലാം പ്രാധാന്യം ഉള്ളത് ഉള്ളടക്കത്തിനാണ് അതുകൊണ്ട് തന്നെ നിങ്ങളുടെ കോൺടെന്റ്സ് നന്നാക്കുക അതിനെ ആളുകളിൽ നല്ല രീതിയിൽ എത്തിക്കാൻ പറ്റുന്ന ശബ്ദം നൽകുക ,നന്നായി എഡിറ്റ് ചെയ്യുക..  ## 8. ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഉയർച്ചകളിൽ ഉണ്ണി റോൾ മോഡലായി കണക്കാക്കിയ വ്യക്തികൾ ഉണ്ടോ ? ഒരുപാട് പേർ ഉണ്ട് ,അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാൾ സുഹൃത്തായിരുന്നു എൻ്റെ കൂടെ പ്ലസ് വണ്ണിൽ പഠിച്ച പ്രവീൺ , അവൻ ആകെ ഒരു വർഷമാണ് എൻ്റെ കൂടെ പഠിച്ചത് പക്ഷെ ഞങ്ങൾ അത്രയും അടുത്ത സുഹൃത്തുക്കളായി,പക്ഷെ ആ വർഷം പ്ലസ് വൺ ക്ലാസ് അവസാനിച്ച വെക്കേഷന് അവൻ മരിച്ചു പോയി. ആ ഒരു വർഷം കൊണ്ട് എൻ്റെ ജീവിതത്തിൽ അവൻ ഉണ്ടാക്കിയ മാറ്റങ്ങൾ വളരെ വലുതാണ് ,കാരണം അവനിൽ നിന്നാണ് ഞാൻ നമുക്കറിയുന്നത് മറ്റുള്ളർക്ക് പറഞ്ഞുകൊടുക്കുന്നതിലൂടെ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്ന് മനസിലാക്കുന്നത്. മലയാളം മീഡിയത്തിൽ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്ക് വന്ന ഞാൻ ക്ലാസ്സിൽ ഒന്നും മനസ്സിലാവാതെ ഇരിക്കുകയാണ് ,ഇതെല്ലം പ്രവീൺ കാണുന്നുണ്ടായിരുന്നു ,അങ്ങനെ ഒരു ദിവസം അവൻ എന്നോട് പറഞ്ഞു നമുക്ക് ഒരു ദിവസം ഇരിക്കാം എങ്കിൽ അവന് അറിയുന്നത് പറഞ്ഞുതരാം എന്ന് . എനിക്കും വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു കാരണം അവൻ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചതാണ് അവന് ഇതൊക്കെ എളുപ്പമായിട്ട് തോന്നും , പക്ഷെ അന്ന് അവൻ എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു,ഉദാഹരണം സൈൻ തീറ്റയും ,കോസ് തീറ്റയു,എല്ലാം എന്താണെന്ന് എനിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു അതെല്ലാം അവൻ എനിക്ക് വ്യക്തമായി പറഞ്ഞു തന്നു. അവൻ കാരണം എനിക്ക് വലിയ ആത്മവിശ്വാസം ലഭിച്ചു കാരണം അവൻ വളരെ എളുപ്പത്തിൽ പറഞ്ഞുതന്നു ,അത് കഴിഞ്ഞു അവൻ കുറച് ചോദ്യങ്ങൾ എഴുതിത്തന്നു അതിനുള്ള ഉത്തരവും ഞാൻ എഴുതി കൊടുത്തു,അത് നോക്കിയിട്ട് അവൻ എന്നോട് പറഞ്ഞു “നിനക്ക് നല്ല കാലിബർ ഉണ്ട് “ എന്ന് . ഞാൻ കാലിബർ എന്ന വാക്ക് ആദ്യമായിട്ട് കേൾക്കുന്നത് അന്നാണ് ,എനിക്കിനി പഠിക്കാൻ പോലും പറ്റുമോ എന്നുള്ള ചിന്ത എന്നെ മാറ്റി ചിന്തിപ്പിച്ച ഒരാളായായിരുന്നു അവൻ. അതേപോലെ വേറൊരാൾ ഉണ്ട് ക്ലെയ സിസ്റ്റർ ,എൻ്റെ ടീച്ചറായിരുന്നു . ടീച്ചർ സ്കൂളിൽ വന്നിട്ട് ആദ്യം പരിചയപ്പെടുന്നത് എന്നെയായിരുന്നു. ഒരിക്കൽ ഞങ്ങളുടെ സ്കൂളിൻ്റെ വാര്‍ഷികാഘോഷത്തിൽ ഞാൻ സംഘഗാനത്തിന് പേര് നൽകി പക്ഷെ 7,8 ക്ലാസ് എന്ന് പറയുന്നത് നമ്മുടെ ശബ്ദത്തിൽ വ്യത്യാസം വരുന്ന കാലഘട്ടമായിരുന്നു അതുകൊണ്ട് എന്നെ സങ്കഗാനത്തിൽ നിന്നും മാറ്റി നിർത്തി,എനിക്കത് നല്ല വിഷമമായിരുന്നു. അങ്ങനെയിരിക്കുമ്പോൾ ടീച്ചർ എന്നെ വിളിച്ചിട്ടു പറഞ്ഞു “നീ ഒരു സ്ക്രിപ്റ്റ് ഉണ്ടാക്ക് തിരുവാതിരയാണ് ആദ്യം അരങ്ങേറുന്ന പരിപാടി ,നീ അതിന് വേണ്ടി അനൗൺസ് ചെയ്യാൻ ഉള്ള സ്ക്രിപ്റ്റ് ഉണ്ടാക്ക് എന്ന് “ ഞാൻ അന്ന് എനിക്ക് തോന്നിയ കുറച്ചു കാര്യങ്ങൾ എഴുതി ടീച്ചർക്ക് കൊടുത്തു , സിസ്റ്റർ അത് വായിച്ചിട്ട് പറഞ്ഞു ,ഇത് നീ പറഞ്ഞു പരിശീലിക്ക് നീയാണ് ,ഈ പ്രാവിശ്യം നമ്മുടെ വാർഷികത്തിന്റെ അനൗൺസ്മെന്റ് മുഴുവൻ ചെയ്യുന്നതെന്ന് പറഞ്ഞു,അപ്പോൾ ആ കൂട്ടത്തിൽ ടീച്ചേഴ്സിൽ ഒരാൾ ചോദിച്ചു “അത് ഇവനെ ഏൽപിക്കണോ സിസ്റ്ററെ?”. എല്ലാ വർഷവും സിർമാരോ ടീചെർമാരോ ആണ് അത് ചെയ്യാറുള്ളത്.അപ്പോൾ സിസ്റ്റർ പറഞ്ഞു “ഞാനാണ് പരിപാടിയുടെ കോർഡിനേറ്റർ എങ്കിൽ അത് ഉണ്ണി ചെയ്തോളും “ എന്ന് . അവർ തന്ന ആത്മവിശ്വാസത്തിലാണ് ഞാൻ ആദ്യമായിട്ട് മൈക് പിടിച് സ്റ്റേജിൽ കയറുന്നത്. അങ്ങനെ ആദ്യത്തെ അനൗൺസ്മെന്റ് കഴിഞ്ഞപ്പോൾ,ഇവാൻ ചെയ്താൽ ശെരിയാകുമോ എന്ന് ചോയിച്ച ആളുകൾ സ്റ്റേജിനടുത്തേക്ക് വന്നിട്ട് എന്നെ അഭിനന്ദിച്ചു.ഇതെല്ലം എൻ്റെ ജീവിതത്തിലെ വലിയ മാറ്റങ്ങളായിരുന്നു. ## 9.ഉണ്ണിക്ക് സിനിമകൾ എത്ര പ്രധാനമാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം അതേപോലെ തന്നെ പുസ്തകങ്ങൾ ഉണ്ണിക്ക് എങ്ങനെയാണ് ഉണ്ണി വായിക്കാറുണ്ടോ ? ജീവിതത്തിൽ കൂടുതൽ കിട്ടിയിട്ടുള്ള ഉപദേശവും ,ഞാൻ എല്ലാവർക്കും കൊടുക്കുന്ന ഉപദേശവും എന്തെന്നാൽ “സിനിമകൾ കാണുക ,പുസ്തകങ്ങൾ വായിക്കുക ,യാത്ര ചെയ്യുക “.ഈ മൂന്ന് കാര്യങ്ങൾ നിങ്ങളെ എവിടെയെങ്കിലും കൊണ്ട് എത്തിക്കും പക്ഷെ എൻ്റെ കാര്യത്തിൽ പുസ്തകവായന വളരെ കുറച്ചേ നടക്കാറുള്ളു. ഞാൻ ഉണ്ണി ആർ ൻ്റെ ഒരു ചെറുകഥ സമാഹാരം വായിച്ചിരുന്നു ,ഞാൻ അത് വായിച്ചുതുടങ്ങി ഓരോ കഥ കഴിയുമ്പോഴും ഞാൻ കുറെ നേരം ആകാശത്തേക്ക് നോക്കിക്കിയിരിക്കും ഞാൻ മനസ്സിലാക്കിയ കാര്യവും ഇദ്ദേഹം ഉദ്ദേശിച്ച കാര്യവും ഒന്നാണോ എന്ന് ഞാൻ ചിന്തിക്കും.ഇദ്ദേഹത്തിന്റ കഥകൾ വായിച്ചാൽ ഞാൻ ആസ്വാദനം,നിരൂപണം എന്നിങ്ങനെ പല കാര്യത്തിലൂടെയും കടന്നുപോകും. അതേപോലെ ഞാൻ കണ്ണൂർ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് ജീവിതം ആസ്വദിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ,എൻ്റെ കൂട്ടുകാരെല്ലാം എറണാംകുളത്ത് അവർ എല്ലാം അടിച്ചുപൊളിക്കുന്നു ജീവിതം ആസ്വദിക്കുന്നു ,യാത്രകൾ പോകുന്നു. പക്ഷെ ഒരു ഞായറാഴ്ച സിനിമക്ക് പോകാൻ പോലും ഞാൻ കഷ്ടപ്പെട്ടാണ് പണം കണ്ടെത്തിയിരുന്നത് ആ സമയത്ത് 35 രൂപ മാത്രമായിരുന്നു ടിക്കറ്റിനു ഉണ്ടായിരുന്നത് അങ്ങനെ നമ്മുടെ ജീവിതം എത്രമാത്രം കഷ്ടമാണ്,ദുരിതമാണ് എന്ന് വിചാരിച്ചിരുന്ന സമയത്താണ് ആടുജീവിതം എന്ന പുസ്തകം ഞാൻ വായിക്കുന്നത്.അത് ഞാൻ വായിക്കുന്നത് ട്രെയിനിൽ വെച്ചായിരുന്നു ,നിസാമുദ്ധീൻ എക്സ്പ്രസ്സ് കണ്ണൂരിൽ നിന്നും എറണാംകുളത്തേയ്ക്ക് ഉള്ള യാത്രയിൽ . ആ ട്രെയിനിൽ നോർത്ത് ഇന്ത്യക്കാരുടെ കൂടെ പാൻപരാഗ്ൻ്റെ മണമെല്ലാം തളംകെട്ടി നിക്കുന്ന കംപാർട്മെന്റ് ,ഒരു പേജ് വായിക്കാം എന്നിട്ട് എങ്ങനെയെങ്കിലും ഉറങ്ങണം എന്ന ചിന്തയിൽ വായിച്ചു തുടങ്ങിയ ഞാൻ ഒറ്റയിരുപ്പിന് അത് മുഴുവനും വായിച്ചു തീർത്തു. ആ പുസ്തകം മടക്കി വെക്കുമ്പോൾ ഞാൻ വേറെ ഒരാളായിരുന്നു ,അത് വായിച്ചുതുടങ്ങുമ്പോൾ ഉള്ള ഉണ്ണിയായിരുന്നില്ല.അങ്ങനെ ഒരുമാറ്റമൊക്കെ ജീവിതത്തിൽ കൊണ്ടുവന്നിട്ടുള്ള പുസ്തകങ്ങൾ ഒക്കെയുണ്ട്. അതുകൊണ്ട് തന്നെ ഞാൻ എന്നേക്കാൾ ഒരു വയസ്സ് കുറവുള്ളവരോട് പറയും ,നമുക്ക് തലയിൽ കയറാൻ പറ്റുന്നവരോടെല്ലാം പറയും നിങ്ങൾ വായിക്കണം,വായിക്കാതെ നമുക്കെവിടേയും എത്താൻ സാധിക്കില്ല. അതേപോലെ സിനിമ കാണുക,യാത്ര ചെയ്യുക,സുഹൃത്തുക്കളെ ഉണ്ടാക്കുക.  ## 10.ജീവിതത്തിൽ കണ്ടിരിക്കേണ്ട 3 സിനിമകൾ ഏതെല്ലാം ആണെന്നാണ് ഉണ്ണിയുടെ കാഴ്ചപാട് ? എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല എങ്കിലും എനിക്ക് മടുക്കാത്ത ഒരു സിനിമയാണ് പഴ്സുയിട്ട് ഓഫ് ഹാപ്പിനെസ്സ് .അത് ഞാൻ ഒരു ഒന്നാന്തരം സിനിമയായിട്ട് പറയും ,കാരണം ഞാൻ ജീവിതത്തിൽ വളരെ തകർന്നുപോയി എന്ന് തോന്നുമ്പോൾ ഞാൻ കാണുന്ന സിനിമയാണത്. പിന്നെ കാസറ്റ് ആവേ എന്ന സിനിമ ,ഞാൻ ഒരുപാട് കാലം മുന്നേ കാണാൻ തുടങ്ങിയ സിനിമായാണത് .എച് ബി ഓ ,ആക്ഷൻ ,എന്നിങ്ങനത്തെ ചാനലിൽ ഒക്കെ പണ്ടത് കാണാമായിരുന്നു പക്ഷെ അന്നൊന്നും എനിക്ക് അത് കണ്ടിട്ട് ഒന്നും തോന്നിയില്ല. അങ്ങനെ ഒരുദിവസം കണ്ണൂരിൽ നിന്നും ലീവിന് നാട്ടിൽ വന്ന് പിന്നീട് കാസറ്റ് ആവേ കണ്ടപ്പോൾ അതൊരു വേറിട്ട അനുഭവമായിരുന്നു,ആ തകർച്ചയിൽ എനിക്ക് അത് കൊണ്ടുവന്ന മാറ്റം വളരെ വലുതായിരുന്നു. മലയാളം സിനിമകൾ മാത്രം കണ്ടിരുന്ന കാലത്ത് ,ഇംഗ്ലീഷ് സിനിമകൾ വെറും അനിമേഷനും ,കോമഡി ആണെന്ന് ധരിച്ചിരുന്ന കാലത് മലയാളമല്ലാത്തൊരു സിനിമ കണ്ട് അത്ഭുതപെട്ടിട്ടുണ്ടെങ്കിൽ അത് നന്ദനാല എന്ന സിനിമയായിരുന്നു.അതിനു മുന്നേ ഒന്നും മലയാളമല്ലാത്ത സിനിമകളോട് എനിക്ക് താല്പര്യം തോന്നിട്ടില്ലായിരുന്നു.അവർ സിനിമ എന്നത് ഒരു വികാരമാണ് അതിന് അതിർത്തികൾ ഇല്ല എന്ന് എനിക്ക് ആദ്യമായിട്ട് തോന്നിയത് നന്ദനാല എന്ന സിനിമ കണ്ടതിന് ശേഷമാണ്. ## 11.കഥയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ നമുക്ക് നിരന്തരം ലഭിക്കുന്ന ഡിജിറ്റൽ കണ്ടന്റ്സ് നമ്മുടെ മാനസികാരോഗ്യത്തെ പല രീതിയിൽ ബാധിക്കുന്നുണ്ട് .എന്താണ് ഇതിനെ കുറിച് പറയാനുള്ളത് ? ഇതിൽ നമുക്ക് ആകെ ചെയ്യാൻ പറ്റുന്ന കാര്യം എന്തെന്നാൽ ,നമുക്ക് തീരുമാനങ്ങൾ എടുക്കാൻ പ്രായമായി എന്ന് നമ്മുടെ ഭരണഘടനാ പറയുന്ന പ്രായം വരെ ഉള്ള ആളുകൾ ഉപഭോഗം ചെയ്യുന്നതിനെ നമുക്ക് നിരീക്ഷിക്കാം എന്നുള്ളത്തിന്റ അപ്പുറത്ത് ബാക്കി എല്ലാം ഒരോരുത്തരുടെ ഇഷ്ടമാണ് . ഉദാഹരണം സിഗരറ്റ് എല്ലാ കടയിലും ലഭ്യമാണ് ,അതിന്റ പുറത്ത് തന്നെ എഴുതി വച്ചിട്ടുണ്ട് ആരോഗ്യത്തിന് ആപത്താണെന്ന് അതേപോലെതന്നെ ഡിജിറ്റൽ പ്ലാറ്റഫോംഉപയോഗിക്കുന്ന എല്ലാവർക്കുമറിയാം അതിന്റെ ഗുണവും ദോഷവുമെന്താണെന്ന്. അപ്പോൾ അത് അറിഞ്ഞുകൊണ്ട് ചെയ്യുന്ന ഒരു കാര്യമാണ് ,അവനവൻ തന്നെ ബോധ്യമുണ്ടാക്കിയെടുക്കുക എന്താണിതിന്റെ അപകടമെന്നും എന്താണ് ഇതിന്റെ നല്ല വശമെന്നും ,അതേപോലെ തന്നെ എങ്ങനെ നിയന്ത്രിക്കണം എന്നുള്ളതും ഈ ഡിജിറ്റൽ സ്പേസിൽ തന്നെ നമുക്ക് അറിവ് ലഭിക്കും അപ്പോൾ അതിനെ മനസിലാക്കി ഉപയോഗിക്കുക എന്നുള്ളതാണ് . Listen to the full audio interview here : [Unnikrishnan Interview with Katha](https://youtu.be/0LqBcgsVEeo)
Interview with Jinsha Basheer (Social Media Influencer)
Katha is on a pursuit to bring to you the stories of some amazing individuals who has been quietly spreading positivity to this world, a tiny bit at a time. They were able to chase their dreams & aspirations and are setting an example for the future generation. Listen to the full audio interview here : [Jinsha Basheer Interview with Katha](https://www.youtube.com/watch?v=lku2Ym5BhRU) ## 1. നാല് വർഷം മുൻപാണ് നിങ്ങൾ നിങ്ങളുടെ യു ട്യൂബ് ചാനൽ തുടങ്ങിയത് ,എന്തായിരുന്നു ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ ഉള്ള പ്രചോദനം? എൻ്റെ തുടക്കം യൂടൂബിൽ ആയിരുന്നില്ല,ഞാൻ ഫേസ്ബുക്കിൽ ആയിരുന്നു ആദ്യം പേജ് സ്റ്റാർട്ട് ചെയ്തത് , അത് ഒരിക്കലും ഒരു വ്ലോഗ്ഗെർ ആകും എന്ന് കരുതിയിട്ടല്ല .എനിക്ക് വ്ലോഗ്ഗിങ് എന്താണെന്നോ വ്ലോഗ്ഗെർ എന്താണെന്നോ അറിയില്ലായിരുന്നു . ഒരിക്കൽ എനിക്ക് ഖത്തർ ലേക്ക് ഒരു സ്കൂൾ ടീച്ചർ സ്ഥാനത്തേക്ക് ഇന്റർവ്യൂ ഉണ്ടായിരുന്നു , അതിൽ അവർ പ്ലസ് ടു കുട്ടികൾക്കുള്ള ഫിസിക്സിലെ ഒരു ഭാഗം പഠിപ്പിക്കുന്ന വീഡിയോ ആയിരുന്നു ആവശ്യപ്പെട്ടത്. ഞാൻ അത് അവർക്ക് അയച്ചു കൊടുത്തു , അതേ വീഡിയോ ഞാൻ എൻ്റെ ഭർത്താവ് ഫൈസൽ ഇക്കയ്ക്ക് അയച്ചുകൊടുത്തു ,അദ്ദേഹം അന്ന് മനസിലാക്കി എനിക്കൊരു പ്രസന്റേഷൻ സ്കിൽ ഉണ്ടെന്ന് .അപ്പോഴും അദ്ദേഹം പറഞ്ഞില്ല വ്ലോഗ്ഗിങ് ഒരു പ്രൊഫഷൻ ആക്കാമെന്ന്.അദ്ദേഹത്തിന് വ്ലോഗ്ഗിങ്ങും വ്ലോഗ്ഗെര്മാരും സുപരിചിതമായിരുന്നു. പിന്നീട് 2 വർഷത്തിന് ശേഷം ഒരു പെട്രോൾ പമ്പിൽ വെച് ഒരു പ്രശ്നം ഉണ്ടായി ,അത് എനിക്ക് സമൂഹത്തെ അറിയിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അപ്പോൾ എൻ്റെ ഭർത്താവ് പറഞ്ഞു ”നിനക്ക് പ്രസന്റേഷൻ സ്കിൽ ഉണ്ട് ,അത് ഞാൻ 2 വർഷം മുൻപ് മനസിലാക്കിയതാണെന്ന് അതുകൊണ്ട് നീ ഒരു വീഡിയോ ചെയ്താൽ അത് നമുക്ക് മറ്റുള്ളവരെ അറിയിക്കാൻ സാധിക്കും ..” അങ്ങനെ ഞാൻ ജിനിഷ ബഷീർ എന്നൊരു ഫേസ്ബുക് പേജ് തുടങ്ങി അത് ഞാനും ഫൈസൽക്കയും ലൈക് ചെയ്തു അങ്ങനെ വീഡിയോ പബ്ലിഷ് ചെയ്തു, 2 ദിവസം കഴിഞ്ഞപ്പോൾ തന്നെ അതിൽ ഫോള്ളോവെർസ് കൂടി ,ഒരു മാസത്തിനകം ഒരു ലക്ഷം ഫോള്ളോവെർസായി .അപ്പോൾ എനിക്ക് മനസിലായി ജനങ്ങൾ ഇത് പ്രതീക്ഷിക്കുണ്ടെന്ന്. ആ സമയത്താണ് ഫൈസൽക്ക എന്നോട് ചോദിച്ചത് നിനക്ക് ഇത് പ്രൊഫഷൻ ആക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ എന്താണ് വ്ലോഗ്ഗിങ്,എന്താണ് വ്ലോഗ്ഗെർ എന്ന് പറഞ്ഞുതരാം, അങ്ങനെയാണ് വ്ലോഗ്ഗെർ എന്താണെന്ന് ഞാൻ അറിയുന്നത് . ഞാൻ വീഡിയോ ചെയ്തതിന് ശേഷമാണ് വ്ലോഗ്ഗിങ് നെ പറ്റിയും വ്ലോഗ്ഗെർ എന്താണെന്നും മനസിലാക്കുന്നത്. ഫേസ്ബുക് പേജ് തുടങ്ങി 6 മാസങ്ങൾക്ക് ശേഷമാണ് ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഞാൻ ഇപ്പോഴും പ്രാധാന്യം നൽകുന്നത് ഫേസ്ബുക് പേജിനാണ് .  ## 2. പൂജ്യത്തിൽ നിന്നും ഇന്ന് കാണുന്ന 2 ലക്ഷം സബ്സ്ക്രൈബേർസ് വരെ ഉള്ള യാത്രയിൽ എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട് ? പൂജ്യത്തിൽ നിന്നും ഇവിടം വരെ എത്തിയപ്പോൾ എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി ,ഒരുപാട് കാര്യങ്ങൾ നേരിടേണ്ടി വന്നു .ഒന്നാമത്തെ കാര്യം ഞാൻ ആദ്യമായി വീഡിയോ ചെയ്ത സമയത്ത് ഒരുപാട് തെറി വിളികൾ എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് കാരണം ആ സമയത്ത് ഒരു സ്ത്രീ വ്ലോഗ്ഗിങ് രംഗത്ത് അധികമൊന്നും ഇല്ല പ്രത്യേകിച്ച് ഫേസ്ബുക്കിൽ. ഒരുപാട് ആളുകൾ എന്നെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട് അതേപോലെ തന്നെ എൻ്റെ കൂട്ടുകാർ എന്നോട് പറഞ്ഞു ഇത് ചെയ്യണ്ട എന്ന് ,കാരണം അവർക്കും എന്നെപോലെ തന്നെ വ്ലോഗ്ഗിങ് നെ കുറിച്ചൊന്നും വലിയ അറിവുണ്ടായിരുന്നില്ല. മറ്റുചിലർ നിനക്ക് സെലിബ്രിറ്റി മാനിയ ആണോ എന്നെല്ലാം ചോദിച്ചു പരിഹസിച്ചിരുന്നു.കുടുംബക്കാരും പറഞ്ഞു ഇത് ചെയ്യണ്ട ഇത്രേം തെറി വിളി കേൾക്കേണ്ട നാണക്കേട് ആണെന്നെല്ലാം . വീട്ടുകാരുടെ നിർദ്ദേശ പ്രകാരം ഞാൻ എൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു..എനിക്കറിയില്ലായിരുന്നു ഇത് എങ്ങനെ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുമെന്നത്..പിന്നീട് ഞാൻ ആരോടും പ്രതികരിക്കാൻ പോയില്ല എല്ലാവരുടെ കളിയാക്കലുകളും കേട്ട് നിന്നു . അങ്ങനെയിരിക്കേ രണ്ട് മാസത്തിന് ശേഷം എനിക്ക് ഗൂഗിളിൽ നിന്ന് ഒരു പ്രതിഫലം വന്നു RS:35000..അത് ഞാൻ സ്ക്രീൻഷോട്ട് എടുത്ത് എൻ്റെ പ്രൊഫൈൽ ഫോട്ടോ വെച്ചു ,അങ്ങനെയാണ് ഞാൻ എൻ്റെ ആദ്യത്തെ പ്രതിഷേധം അറിയിച്ചത് . അതിനുശേഷം ഇന്ത്യയ്ക്ക് അകത്തും പുറത്തുമായിട്ട് 50 നു മുകളിൽ മീഡിയാസ് എന്നെ പറ്റിയുള്ള ആർട്ടിക്കിൾ പുറത്തു വിട്ടു . അത് കഴിഞ്ഞു 2 മാസം കഴിഞ്ഞപ്പോൾ വനിതയിൽ ആർട്ടിക്കിൾ വന്നു ,മലയാള മനോരമയിൽ വന്നു ,ഇന്ത്യ ടുഡേയിൽ വന്നു ഇതുപോലെ പ്രശസ്തമായ ഒരുപാട് ചാനലുകളിൽ , മാഗസിനുകളിൽ ,പത്രങ്ങളിലും വന്നു തുടങ്ങി ,അപ്പോഴാണ് ആളുകൾ തിരിച്ചറിയുന്നത് ഇതിന് ഇങ്ങനെ ഒരു കാര്യം ഉണ്ടെന്ന് ,പിന്നീട് എനിക്ക് വന്ന വരുമാനം ഞാൻ വെളിപ്പെടുത്തി അതും കൂടെ കണ്ടപ്പോൾ ആളുകൾക്ക് തോന്നി തുടങ്ങി ഇതൊരു സംഭവമാണ് വ്ലോഗ്ഗിങ് നല്ലൊരു കാര്യമാണെന്ന്. ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി അതിന് ശേഷം തെറി വിളികൾ എല്ലാം കുറഞ്ഞു അങ്ങനെയാണ് ഞാൻ എൻ്റെ പ്രതിഷേധം കാണിക്കുന്നത് ,പിന്നീട് മാധ്യമ പ്രവർത്തകരുടെ വീട്ടിലേക്ക് ഉള്ള വരവും ,ചാനൽ ചർച്ചകൾക്ക് പോകുന്നതും ഒക്കെ കാണുമ്പോൾ ആളുകൾക്ക് മനസ്സിലായി ഇതിൽ എന്തൊക്കയോ ഉണ്ടെന്ന് . തട്ടമിട്ട പെണ്ണ് സംസാരിക്കാൻ പാടില്ല എന്ന രീതിയായിരുന്നു അന്ന് അതുകൊണ്ട് തന്നെ ആരംഭഘട്ടത്തിൽ ഞാൻ ഒരുപാട് പോരാടിയിട്ടുണ്ട് , എന്നാൽ ഇന്ന് ഇത് മാറി വ്ലോഗ്ഗിങ് രംഗത് ഒരുപാട് സ്ത്രീകൾ ഉണ്ട് . അന്ന് ആദ്യമായിട്ട് ഒരു വീഡിയോ ചെയ്യാൻ 4000 രൂപയുടെ ഒരു ഫോൺ വാങ്ങാൻ ആസ്തിയില്ലാത്ത ഒരാളായിരുന്നു ഞാൻ. ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്,എൻ്റെ ഫോൺ കേടായി എന്നറിഞ്ഞപ്പോൾ അതിൽ മൂത്ത ആൾ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ഫോൺ എനിക്ക് തന്നു ,ആ ഫോണിലാണ് ഞാൻ ആദ്യമായിട്ട് വീഡിയോ ചെയ്യുന്നത് ,വലിയ ക്ലാരിറ്റി ഒന്നും ഇല്ലായിരുന്നു എന്നിരുന്നാലും ആ ഫോണിലായിരുന്നു ഞാൻ വീഡിയോ എടുത്തിരുന്നത് . ഇന്നിപ്പോ ഇറങ്ങുന്ന എല്ലാ ഗാഡ്ജറ്റും ,ആപ്പിൾ പ്രോഡക്റ്റ്സ് ഞാൻ സ്വന്തമാക്കാറുണ്ട് .അത് എൻ്റെ അഹങ്കാരമല്ല എൻ്റെ നേട്ടമാണ് .ഏത് ലാപ്പ്ടോപ്പാണോ വാങ്ങിക്കാൻ തോന്നാറ് അത് ഞാൻ വാങ്ങിക്കാറുമുണ്ട് . അങ്ങനെ ഞാൻ അത്തരത്തിൽ വളർന്നു . ക്രമേണ അംഗീകാരങ്ങൾ കിട്ടി തുടങ്ങിയപ്പോൾ സുഹൃത്തുക്കൾ എല്ലാം തിരികെ വന്നു .പക്ഷെ അന്ന് എന്നെ പരിഹസിച്ചവരോടും പുച്ഛിച്ചവരോടും കല്ലെറിഞ്ഞവരോടും എനിക്ക് ഇന്നും ഒന്നേ പറയാനുള്ളൂ ,നിങ്ങൾ എറിഞ്ഞ കല്ലുകൾ എല്ലാം ഞാൻ സ്വീകരിച്ചു അതിനുശേശം ആ കല്ലുകൾ കൂട്ടിയിട്ടു അതിനു മുകളിൽ നിന്ന് ഞാൻ തിരിഞ്ഞു നോക്കി. എന്നെ പുച്ഛിച്ചവർ ഇന്ന് എവിടെ എത്തി ,ഞാൻ ഇന്ന് എവിടെ എത്തി എന്ന് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു `_BANNER_` ## 3. നിങ്ങളെ കുറിച്ചും നിങ്ങളുടെ കുടുംബത്തെ പറ്റിയും കൂട്ടുകാരെ പറ്റിയും പറയാമോ? ഈ ഒരു അവസരം കൂടെ നിന്നതിൽ അവർക്ക് നന്ദി പറയാനായി ഉപയോഗിക്കാം എൻ്റെ കുടുംബത്തെ പറ്റി പറയുകയാണെങ്കിൽ എന്റെ അച്ഛൻ ഒരു പട്ടാളക്കാരൻ ആയിരുന്നു ,എൻ്റെ ഉമ്മ ഗവൺമെന്റ് ആശുപത്രിയിലെ നേഴ്സ് ആയിരുന്നു.എനിക്ക് 4 വയസുള്ളപ്പോഴാണ് അച്ഛൻ മിലിറ്ററിയിൽ നിന്നും റിട്ടയർഡായത് ,പിന്നീട് PWD കോൺട്രക്റ്ററായി. ഞങ്ങൾ 3 പെണ്മക്കൾ ആയത്കൊണ്ട് 12 വർഷത്തെ സർവീസ് നു ശേഷം ഉമ്മ ജോലി രാജിവെച്ചു അച്ഛന്റെ കൂടെ വന്നു .അവർ രണ്ടുപേരും ഉത്തർപ്രദേശിലെ ലക്ക്നൗവിലായിരുന്നു ജോലി ചെയ്ത്കൊണ്ടിരുന്നത്. ഞങ്ങൾ 3 പെൺകുട്ടികളിൽ മൂത്ത ആൾ ജിഷ ,രണ്ടാമത്തെയാൾ ജിംഷാ,ഞാൻ ആണ് ഇളയ മകൾ . ഞാൻ പഠിച്ചത് എല്ലാം നാട്ടിലെ ഗവൺമെന്റ് സ്കൂൾ ആയ വി.വി.എച്.എസ് .എസ് താമരക്കുളത്താണ് , എന്നെ വളർത്തികൊണ്ടുവന്നതും എൻ്റെ ഈ സ്വഭാവത്തെ ഉണ്ടാക്കിയെടുത്തതും ഈ സ്കൂളാണ് . എന്തും അവതരിപ്പിയ്ക്കാൻ ഉള്ളതും എന്തും ധൈര്യത്തോടെ നേരിടാനും ഉള്ള കഴിവ് കിട്ടിയത് ആ സ്കൂളിൽ നിന്നാവാം എന്ന് വിചാരിക്കുന്നു . ശേഷം ഞാൻ എൻ്റെ കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയത് മുസലിയാർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് . എൻ്റെ ഭർത്താവ് ഫൈസൽ ഒരു എം.സി.എ ക്കാരൻ ആയിരുന്നു.അദ്ദേഹം ഇപ്പൊൾ വ്ലോഗ്ഗിങ്ലേക്ക് മാറി.എൻ്റെ പേജുകൾ കൈകാര്യം ചെയുന്നത് എല്ലാം അദ്ദേഹമാണ്.എൻ്റെ രണ്ടാമത്തെ ചേച്ചി ഖത്തർ ഇൽ ആണ് ,മൂത്ത ചേച്ചി ഡൽഹിയിലായിരുന്നു ഇപ്പൊൾ നാട്ടിലാണ് . എൻ്റെ ഉമ്മ 2 വര്‍ഷം മുൻപ് മരണപെട്ടു ,മരണപെട്ടു എന്ന് പറയുമ്പോൾ ശരീരം കൊണ്ട് മാത്രം പോയി എന്ന് വിശ്വസിക്കുന്നു ,ഞങ്ങളുടെ കൂടെ ഇന്നും ജീവിച്ചിരിക്കുന്നു എന്ന് തന്നെ വിശ്വസിക്കുന്നുണ്ട് ,എൻ്റെ നേട്ടങ്ങൾ ഉമ്മ ലോകത്തിൽ എവിടെയോ ഇരുന്ന് കണ്ട് സന്തോഷിക്കുന്നു എന്ന് ഞാൻ കരുതുന്നുണ്ട് . ഇപ്പോഴും എൻ്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ ഉമ്മയുടെ ഖബർ ന്റെ അടുത്തു ചെന്ന് എൻ്റെ വിശേഷങ്ങൾ , കഥകൾ എല്ലാം പങ്കുവയ്ക്കാൻ ഞാൻ പോകാറുണ്ട്. എനിക്ക് 6 വയസ്സ് ഉള്ള ഒരു മകൾ ഉണ്ട് അവളുടെ പേര് ഇനാരാ ഫാത്തിമ എന്നാണ് .ഗായത്രി എന്ന് പറഞ്ഞ സ്കൂളിലാണ് അവൾ പഠിക്കുന്നത് . എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്.എൻ്റെ കുടുംബക്കാർ എല്ലാം എനിക്ക് പിന്തുണ ചെയ്യാറുണ്ട് . എനിക്ക് എൻ്റെ ജീവിതത്തിൽ എടുത്ത് പറയാനുള്ള ഒരു അദ്ധ്യാപികയുണ്ട് .കുഞ്ഞു നാളിൽ മുതൽ എനിക്ക് പിന്തുണ തന്ന് കൂടെകൂട്ടിയ സ്മിത ശങ്കർ ടീച്ചർ. ഈ ഒരു അവസരത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയണം എന്ന് ആഗ്രഹിക്കുന്നത് എൻ്റെ മാതാപിതാക്കളോടും ഭർത്താവിനോടും എൻ്റെ സഹോദരിമാരോടുമാണ് ,കാരണം തുടക്കം മുതൽ എന്നെ എല്ലാവരും പരിഹസിച്ചപ്പോഴും അവർക്കും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ,അതൊന്നും ഒരിക്കൽ പോലും അവർ എന്നോട് പറഞ്ഞിരുന്നില്ല . ഞാൻ എവിടെയൊക്കെ വീണുപോയിട്ടുണ്ടോ അവിടെയെല്ലാം എന്നെ പിടിച്ചുനിർത്തിയത് ഇവരാണ് എൻ്റെ നന്ദിയും കടപ്പാടും ജീവിതാവസാനം വരെ അവരോട് ഉണ്ടാവും . എനിക്ക് ഷംജാദ് എന്ന ഒരു സുഹൃത്ത് ഉണ്ട് ,എല്ലാവരും തള്ളി പറഞ്ഞപ്പോഴും എനിക്ക് വേണ്ടി വീഡിയോ ചെയ്യാൻ വിഷയങ്ങൾ കണ്ടെത്തി തന്നത് ഷംജാദ് ആയിരുന്നു.  ## 4. നിങ്ങളുടെ ജീവിതത്തിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം എത്രത്തോളം ഉണ്ടായിരുന്നു ? നിങ്ങളുടെ ഭാവി പദ്ധതികൾ എന്തെല്ലാമാണ് ? സമൂഹമാധ്യമം എൻ്റെ ജീവിതത്തിൽ എത്തിയതിനുശേഷമാണ് ഞാൻ ഇന്ത്യയ്ക്ക് പുറത്തു പോകുന്നത് .യാത്ര ചെയ്യാൻ വളരെ അധികം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ .പക്ഷെ ജീവിതത്തിൽ ഞാൻ ആകെ പോയിട്ടുള്ളത് സ്കൂളുകളിൽ നിന്ന് ചെറിയ യാത്രകൾക്ക് മാത്രമായിരുന്നു. വിമാനത്തിൽ യാത്ര ചെയ്യുക എന്നത് എൻ്റെ സ്വപ്നമായിരുന്നു . ഇപ്പോൾ ഇതിനോടകം എനിക്ക് ഒരുപാട് രാജ്യങ്ങളിൽ പോകാൻ’കഴിഞ്ഞു ,അതൊരു വല്ല്യ നേട്ടമായിട്ട് ഞാൻ കാണുന്നുണ്ട് . എൻ്റെയും ഭർത്താവിന്റെയും ഭാവി പദ്ധതി എന്തെന്നാൽ ലോകം മുഴുവൻ ചുറ്റി ക്കാണണം ,അതിൽ ഏറ്റവും മനോഹരമെന്നു തോന്നുന്ന രാജ്യങ്ങളിൽ എൻ്റെ ഉപ്പാനെയും മകളെയും കൂട്ടി യാത്ര ചെയ്യണം. ഉപ്പ ജോലിചെയ്ത സ്ഥലത്തിൽ നിന്ന് വന്നിട്ട് ഇപ്പൊ 26 വർഷമായി ,അപ്പോൾ അങ്ങോട്ടേക്കെല്ലാം ഒരു റോഡ് യാത്ര പോകണം ,അവിടെ അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ കാണണം ,26 വർഷം കൊണ്ടുണ്ടായ മാറ്റം അദ്ദേഹത്തെ കാണിച്ചുകൊടുക്കണം,ഉമ്മയെയും കൂടെ കൂട്ടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു അത് നടന്നില്ല .  ## 5. ഒരു യുവ യൂട്യൂബറിന് നിങ്ങൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത് ? പ്രത്യേകിച്ച് സ്ത്രീകൾക്ക് നമ്മളെ ആരൊക്കെ തളർത്തിയാലും നമ്മുടെ കഴിവിനെ നമുക്ക് വിശ്വാസം വേണം .ഞാൻ അതിന് ഉദാഹരണമാണ് .ഞാൻ ഒരു വട്ട പൂജ്യമായിരുന്നു , എല്ലായിടത്തും തളർത്തപെട്ട ഒരു വ്യക്തിയായിരുന്നു ,ആ ഞാൻ ഇന്ന് ഇങ്ങനെ മാറിയിട്ടുണ്ടെങ്കിൽ അത് എൻ്റെ കഠിനാദ്ധ്വാനത്തിന്റ ബലമാണ്. എല്ലാവരും തളർത്തിയപ്പോൾ ഞാൻ പുറകിലേക്ക് പോയിരുന്നെങ്കിൽ ഞാൻ ഇന്നും തോറ്റ ഒരാളായേനെ,ഞാൻ എൻ്റെ കഴിവിൽ വിശ്വസിച്ചു. എൻ്റെ കുടുംബം എന്നിൽ വിശ്വസിച്ചത് കാരണം ഞാൻ ഇന്ന് എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് ഞാൻ എൻ്റെ കഴിവിൽ വിശ്വസിച്ചതുകൊണ്ടാണ് ,ആർക്കെങ്കിലും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ കഴിവ് ഉണ്ടായിരിക്കും . ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണണം ,അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സന്തോഷ് ജോർജ് കുളങ്ങരയുടേത് “മറൈൻ ഡ്രൈവിൽ നിന്ന് കാണുന്ന സ്വപ്നവും ദുബായി ബുർജ് ഖലീഫയുടെ താഴെ നിന്ന് കാണുന്ന സ്വപ്നവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്” നമ്മൾ വലിയ സ്വപ്നം കാണാൻ ശ്രമിക്കുക അതിന് ശേഷം അത് എത്തിപ്പിടിക്കാൻ ഉള്ള ശ്രമം തുടങ്ങുക ,എന്തായാലും നമ്മൾ എത്തിച്ചേരും എന്നുള്ളത് നൂറ് ശതമാനം ഉറപ്പാണ്  ## 6. ഒരു യൂട്യൂബ് വീഡിയോ ഷൂട്ട് ചെയ്യുന്നതിൽ എന്തെല്ലാം പ്രക്രിയകൾ അടങ്ങിയിട്ടുണ്ട് ?തുടക്കത്തിൽ അതെല്ലാം നിങ്ങൾ എങ്ങനെയായിരുന്നു പഠിച്ചത് ? ഞാൻ യൂട്യൂബിലും ഫേസ്ബുക്കിലും വീഡിയോ ചെയ്തത് ഒരിക്കൽ പോലും ഇതിനെ പറ്റി പഠിച്ചിട്ടല്ല .ഇതെല്ലാം എൻ്റെ ഭർത്താവിന്റെ അധ്വാനമാണ് ,അതിനെപ്പറ്റി ഒന്നും ഞാൻ ഇത്തവരേ ചിന്തിച്ചിട്ടില്ല. ഞാൻ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുൻപ് ഒരുപാട് തയ്യാറെടുപ്പുകളൊന്നും എടുക്കാറില്ല ,ഏതാണ് വിഷയം എന്നുള്ളത് ഞാൻ കേൾക്കും ,എന്നിട്ട് ക്യാമറ ഓൺ ആകുമ്പോൾ എൻ്റെ മനസ്സിൽ വരുന്നത് അത് ഞാൻ അവതരിപ്പിക്കും ,നമ്മൾ പഠിച്ചു ഒരു കാര്യം ചെയ്യുമ്പോൾ അതിനൊരു ജീവൻ ഇല്ലാത്ത പോലെ തോന്നും . എനിക്ക് തോന്നുന്ന കാര്യങ്ങൾ ക്യാമറയുടെ മുന്നിൽ അവതരിപ്പിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ജിൻഷ ജിൻഷയായിട്ട് അവതരിപ്പിക്കുന്നത്.തുടക്കത്തിൽ ഞാൻ അങ്ങനെയല്ലായിരുന്നു ഒരു വിഷയം കിട്ടിയാൽ അതിനെപ്പറ്റി ഒരുപാട് എഴുതി അത് കാണാതെ പഠിക്കും അതിനുശേഷം ഒരുപാട് ടേക്കുകൾ പോയിട്ടായിരുന്നു വീഡിയോ ശെരിയാവാറുള്ളത് . നാളെ ഷൂട്ട് ആളാണെങ്കിൽ അതിനെ പറ്റി ഇന്ന് പഠിക്കണം എന്ന ചിന്ത ഒന്നും ഇപ്പോൾ ഇല്ല ,നാളെ പത്ത് മണിക്കാണ് ഷൂട്ട് എങ്കിൽ ഞാൻ അന്ന് എട്ട് മാനിക്കായിരിക്കും അതിനെ പറ്റി ആലോചിച്ചതുടങ്ങുന്നത് . തുടക്കത്തിൽ യൂടൂബിൽ വീഡിയോ ചെയ്തപ്പോൾ എനിക്കറിയില്ലായിരുന്നു എങ്ങനെ അത് അപ്ലോഡ് ചെയ്യണമെന്നൊന്നും , അതിനൊന്നും സഹായിക്കാനാരുമില്ലായിരുന്നു ,അങ്ങനെ ആരെയും എനിക്കറിയില്ലായിരുന്നു ,അങ്ങനെ അന്ന് ആദ്യമായിട്ട് സിനിമയുടെ പാട്ട് ബാക്ക്ഗ്രൗണ്ട് ആക്കി വെച്ചതിന് എനിക്ക് കോപ്പിറൈറ് പ്രശ്നം വന്നിരുന്നു അങ്ങനെ ആറ് മാസം എനിക്ക് യൂട്യൂബ് ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല , അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത് യൂട്യൂബ് ചാനലിൽ സിനിമയുടെ പാട്ട് ഉപയോഗിക്കാൻ പാടില്ല എന്നത്. എന്നാൽ ഇപ്പോൾ ഞാൻ എങ്ങനെ ഒരു യൂടൂബറാവാം ,വീഡിയോ ചെയ്യാം എന്നുള്ള എന്നുള്ള വീഡിയോകൾ ചെയുന്ന സമയത്ത് ഞാൻ ഏറ്റവും കൂടുതൽ ആലുളകളോട് പാറുന്നതാണ് എനിക്ക് ഇതുപോലെ ഒരു തെറ്റ് പറ്റിയതുകൊണ്ട് നിങ്ങൾ വീഡിയോ എടുക്കുമ്പോൾ കോപ്പിറൈറ് പ്രശ്നമുള്ള പാട്ട് ഉള്‍കൊള്ളിക്കരുത് എന്നത്. എങ്ങനെ ഒരു യൂടൂബറാവാം ,എങ്ങനെ ഒരു വ്ളോഗറാവാം,ഒരു പേജ് എങ്ങനെ തുടങ്ങാം ,ഒരു ചാനൽ ഇങ്ങാനെത്തുടങ്ങുങ്ങാം എന്നുള്ള വീഡിയോസ് ഇടാറുണ്ട് അങ്ങനെ ഒരുപാട് പേർ പേജ് തുടങ്ങി വ്ളോഗറായിട്ടൊക്കെ എനിക്ക് മെസ്സേജായ്ക്കാറുണ്ട് അതൊരു വലിയ സന്തോഷമാണ് ## Quick Bites ### Favourite food, drink & place : എൻ്റെ ഇഷ്ടഭക്ഷണം ഉമ്മ വീട്ടിൽ ഉണ്ടാക്കിയിരുന്ന ചോറും മീൻകറിയുമാണ്,പക്ഷെ പല രാജ്യങ്ങളിൽ പോകുമ്പോളും എനിക്ക് അത് കഴിക്കാൻ കിട്ടാർ ഇല്ല,അപ്പോൾ അവിടെയെല്ലാം പോകുമ്പോൾ ഞാൻ പഴങ്ങൾ കൊണ്ട് തൃപ്തിപ്പെടും,എല്ലാ രാജ്യങ്ങളിൽ പോകുമ്പോഴും അവിടുത്തെ ഭാഷണം ഞാൻ കഴിച്ചുനോക്കാറുണ്ട്. എൻ്റെ ഉമ്മ രാത്രിസമയങ്ങളിൽ കഞ്ഞിവെള്ളത്തിൽ ചൊറിട്ടിട്ട് ഉപ്പ് മാത്രം ചേർത്തിട്ട് വാരിതരാറുണ്ട് അതിന്റ രുചി എനിക്ക് വേറെ ഒരു ഭക്ഷണത്തിലും കിട്ടിയിട്ടില്ല പഴങ്ങളുടെ ജ്യൂസ് എനിക്ക് നല്ല ഇഷ്ടമാണ് അതിൽ അവകാഡോ ജ്യൂസ് ആണ് എനിക്ക് ഏറ്റവുമിഷ്ടം . ഞാൻ ഇതുവരെ സഞ്ചരിച്ചതിൽ വെച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഇന്ത്യയിൽ മസിനാകുടിയാണ്.പുറം രാജ്യങ്ങളിൽ വെച് നോക്കുമ്പോൾ ഇൻഡോനേഷ്യയിലെ ബാലി എനിക്ക് വളരെ ഇഷ്ടമാണ് ### First love (need not be a person, music, sports ,etc) : ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചതും സ്നേഹിക്കുന്നതും എൻ്റെ മാതാപിതാക്കളെയാണ് ,എൻ്റെ ആദ്യ പ്രണയം എന്നുദ്ദേശിക്കുന്നത് ഞാൻ അത് തന്നെയാവാം ### Book/movie that you love and why : ഞാൻ അങ്ങനെ വായന ശീലമുള്ള ഒരാളല്ല ,ഇന്ന് മുതൽ ബാലരമക്ക് മുകളിലോട്ട് ഒരു വനിതാ മാഗസിൻ പോലും വായിക്കാൻ താല്പര്യമില്ലാത്ത ഒരാളാണ് ഞാൻ. മകളുടെ ബാലരമ ,കളിക്കുടുക്ക അതിനോടാണ് എനിക്ക് ഇപ്പോഴും താല്പര്യം ,അതിനപ്പുറത്തേക്ക് ഞാൻ വളർന്നിട്ടില്ല, പിന്നെ പഠിക്കുന്ന കാലത്ത് ചേതൻ ഭാഗത്തിന്റെ ‘ഹാഫ് ഗേൾ ഫ്രണ്ട് ‘എന്ന ബുക്ക് വായിച്ചിട്ടുണ്ട് ,അത് വളരെയധികം ഇഷ്ടപെട്ട ഒരു കഥയാണ് . അത് വായിച്ച സമയത് ചേതൻ ഭഗത്ത് എന്ന വ്യക്തിയെ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു ,യൂ എ ഇ ഇൽ വെച്ചിട്ട് എനിക്ക് അതിനും സാധിച്ചു . ### Your happy place : എൻ്റെ ജീവിതത്തിൽ ഹാപ്പി പ്ലെസ് എന്ന്പറയുന്നത് എൻ്റെ വീടാണ് ,ഞാൻ ഏറ്റവും കൂടുതൽ സന്തോഷത്തോടെ ഇരിക്കുന്നത് എൻ്റെ വീട്ടിൽ തന്നെയാണ് ,എവിടെ പോയാലും തിരിച്ചു വീട്ടിൽ എത്താൻ ആഗ്രഹം വരും . അന്നും ഇന്നും എന്നും എൻ്റെ ഇഷ്ടസ്ഥലം വീട് തന്നെയാണ് . ### Favourite past time : രണ്ട് വർഷം മുൻപ് ഉമ്മ മരണപെട്ടു ,എൻ്റെ മാതാപിതാക്കൾ ,സഹോദരിമാർ ഞങ്ങൾ ഒരുമിച്ചുള്ള കാലമായിരുന്നു ഏറ്റവും മനോഹരവും സന്തോഷപൂർമ്മയതും .ഉമ്മ മരണപ്പെട്ട് രണ്ടുവർഷം കഴിഞ്ഞു അന്ന് തൊട്ട് എനിക്ക് പൂർണതയിൽ സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ല ### Your idea of peace of mind : ഞാൻ വിചാരിക്കുന്നത് ഓരോ നിമിഷവും വർത്തമാന കാലത്തിൽ ജീവിക്കുക എന്നതാണ് ,കഴിഞ്ഞു പോയതിനെ കുറിച്ചും ,വരാനിരിക്കുന്നതിനെ കുറിച്ചും ആലോചിക്കാതിരിക്കുക . ഇപ്പോൾ ഉള്ള നിമിഷം സന്തോഷകരമായി മുൻപോട്ട് കൊണ്ടുപോകുക . ഭൂതവും ഭാവിയും ചിന്തിക്കുമ്പോഴാണ് നമ്മൾ ടെൻഷൻഅടിക്കുന്നത് ### A favorite quote or a quote that you live by : എനിക്ക് ഇഷ്ടപ്പെട്ട ഉദ്ധരണി എന്തെന്നാൽ “ബഹുമാനം നൽകുക, ബഹുമാനിക്കപ്പെടുക". Listen to the full audio interview here : [Jinsha Basheer Interview with Katha](https://www.youtube.com/watch?v=lku2Ym5BhRU)