Interview with Jinsha Basheer (Social Media Influencer)
Katha is on a pursuit to bring to you the stories of some amazing individuals who has been quietly spreading positivity to this world, a tiny bit at a time. They were able to chase their dreams & aspirations and are setting an example for the future generation.
Listen to the full audio interview here : Jinsha Basheer Interview with Katha
1. നാല് വർഷം മുൻപാണ് നിങ്ങൾ നിങ്ങളുടെ യു ട്യൂബ് ചാനൽ തുടങ്ങിയത് ,എന്തായിരുന്നു ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ ഉള്ള പ്രചോദനം?
എൻ്റെ തുടക്കം യൂടൂബിൽ ആയിരുന്നില്ല,ഞാൻ ഫേസ്ബുക്കിൽ ആയിരുന്നു ആദ്യം പേജ് സ്റ്റാർട്ട് ചെയ്തത് , അത് ഒരിക്കലും ഒരു വ്ലോഗ്ഗെർ ആകും എന്ന് കരുതിയിട്ടല്ല .എനിക്ക് വ്ലോഗ്ഗിങ് എന്താണെന്നോ വ്ലോഗ്ഗെർ എന്താണെന്നോ അറിയില്ലായിരുന്നു .
ഒരിക്കൽ എനിക്ക് ഖത്തർ ലേക്ക് ഒരു സ്കൂൾ ടീച്ചർ സ്ഥാനത്തേക്ക് ഇന്റർവ്യൂ ഉണ്ടായിരുന്നു , അതിൽ അവർ പ്ലസ് ടു കുട്ടികൾക്കുള്ള ഫിസിക്സിലെ ഒരു ഭാഗം പഠിപ്പിക്കുന്ന വീഡിയോ ആയിരുന്നു ആവശ്യപ്പെട്ടത്. ഞാൻ അത് അവർക്ക് അയച്ചു കൊടുത്തു ,
അതേ വീഡിയോ ഞാൻ എൻ്റെ ഭർത്താവ് ഫൈസൽ ഇക്കയ്ക്ക് അയച്ചുകൊടുത്തു ,അദ്ദേഹം അന്ന് മനസിലാക്കി എനിക്കൊരു പ്രസന്റേഷൻ സ്കിൽ ഉണ്ടെന്ന് .അപ്പോഴും അദ്ദേഹം പറഞ്ഞില്ല വ്ലോഗ്ഗിങ് ഒരു പ്രൊഫഷൻ ആക്കാമെന്ന്.അദ്ദേഹത്തിന് വ്ലോഗ്ഗിങ്ങും വ്ലോഗ്ഗെര്മാരും സുപരിചിതമായിരുന്നു.
പിന്നീട് 2 വർഷത്തിന് ശേഷം ഒരു പെട്രോൾ പമ്പിൽ വെച് ഒരു പ്രശ്നം ഉണ്ടായി ,അത് എനിക്ക് സമൂഹത്തെ അറിയിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.
അപ്പോൾ എൻ്റെ ഭർത്താവ് പറഞ്ഞു ”നിനക്ക് പ്രസന്റേഷൻ സ്കിൽ ഉണ്ട് ,അത് ഞാൻ 2 വർഷം മുൻപ് മനസിലാക്കിയതാണെന്ന് അതുകൊണ്ട് നീ ഒരു വീഡിയോ ചെയ്താൽ അത് നമുക്ക് മറ്റുള്ളവരെ അറിയിക്കാൻ സാധിക്കും ..”
അങ്ങനെ ഞാൻ ജിനിഷ ബഷീർ എന്നൊരു ഫേസ്ബുക് പേജ് തുടങ്ങി അത് ഞാനും ഫൈസൽക്കയും ലൈക് ചെയ്തു അങ്ങനെ വീഡിയോ പബ്ലിഷ് ചെയ്തു, 2 ദിവസം കഴിഞ്ഞപ്പോൾ തന്നെ അതിൽ ഫോള്ളോവെർസ് കൂടി ,ഒരു മാസത്തിനകം ഒരു ലക്ഷം ഫോള്ളോവെർസായി .അപ്പോൾ എനിക്ക് മനസിലായി ജനങ്ങൾ ഇത് പ്രതീക്ഷിക്കുണ്ടെന്ന്.
ആ സമയത്താണ് ഫൈസൽക്ക എന്നോട് ചോദിച്ചത് നിനക്ക് ഇത് പ്രൊഫഷൻ ആക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ എന്താണ് വ്ലോഗ്ഗിങ്,എന്താണ് വ്ലോഗ്ഗെർ എന്ന് പറഞ്ഞുതരാം, അങ്ങനെയാണ് വ്ലോഗ്ഗെർ എന്താണെന്ന് ഞാൻ അറിയുന്നത് .
ഞാൻ വീഡിയോ ചെയ്തതിന് ശേഷമാണ് വ്ലോഗ്ഗിങ് നെ പറ്റിയും വ്ലോഗ്ഗെർ എന്താണെന്നും മനസിലാക്കുന്നത്.
ഫേസ്ബുക് പേജ് തുടങ്ങി 6 മാസങ്ങൾക്ക് ശേഷമാണ് ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഞാൻ ഇപ്പോഴും പ്രാധാന്യം നൽകുന്നത് ഫേസ്ബുക് പേജിനാണ് .
2. പൂജ്യത്തിൽ നിന്നും ഇന്ന് കാണുന്ന 2 ലക്ഷം സബ്സ്ക്രൈബേർസ് വരെ ഉള്ള യാത്രയിൽ എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട് ?
പൂജ്യത്തിൽ നിന്നും ഇവിടം വരെ എത്തിയപ്പോൾ എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി ,ഒരുപാട് കാര്യങ്ങൾ നേരിടേണ്ടി വന്നു .ഒന്നാമത്തെ കാര്യം ഞാൻ ആദ്യമായി വീഡിയോ ചെയ്ത സമയത്ത് ഒരുപാട് തെറി വിളികൾ എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് കാരണം ആ സമയത്ത് ഒരു സ്ത്രീ വ്ലോഗ്ഗിങ് രംഗത്ത് അധികമൊന്നും ഇല്ല പ്രത്യേകിച്ച് ഫേസ്ബുക്കിൽ.
ഒരുപാട് ആളുകൾ എന്നെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട് അതേപോലെ തന്നെ എൻ്റെ കൂട്ടുകാർ എന്നോട് പറഞ്ഞു ഇത് ചെയ്യണ്ട എന്ന് ,കാരണം അവർക്കും എന്നെപോലെ തന്നെ വ്ലോഗ്ഗിങ് നെ കുറിച്ചൊന്നും വലിയ അറിവുണ്ടായിരുന്നില്ല.
മറ്റുചിലർ നിനക്ക് സെലിബ്രിറ്റി മാനിയ ആണോ എന്നെല്ലാം ചോദിച്ചു പരിഹസിച്ചിരുന്നു.കുടുംബക്കാരും പറഞ്ഞു ഇത് ചെയ്യണ്ട ഇത്രേം തെറി വിളി കേൾക്കേണ്ട നാണക്കേട് ആണെന്നെല്ലാം .
വീട്ടുകാരുടെ നിർദ്ദേശ പ്രകാരം ഞാൻ എൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു..എനിക്കറിയില്ലായിരുന്നു ഇത് എങ്ങനെ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുമെന്നത്..പിന്നീട് ഞാൻ ആരോടും പ്രതികരിക്കാൻ പോയില്ല എല്ലാവരുടെ കളിയാക്കലുകളും കേട്ട് നിന്നു .
അങ്ങനെയിരിക്കേ രണ്ട് മാസത്തിന് ശേഷം എനിക്ക് ഗൂഗിളിൽ നിന്ന് ഒരു പ്രതിഫലം വന്നു RS:35000..അത് ഞാൻ സ്ക്രീൻഷോട്ട് എടുത്ത് എൻ്റെ പ്രൊഫൈൽ ഫോട്ടോ വെച്ചു ,അങ്ങനെയാണ് ഞാൻ എൻ്റെ ആദ്യത്തെ പ്രതിഷേധം അറിയിച്ചത് .
അതിനുശേഷം ഇന്ത്യയ്ക്ക് അകത്തും പുറത്തുമായിട്ട് 50 നു മുകളിൽ മീഡിയാസ് എന്നെ പറ്റിയുള്ള ആർട്ടിക്കിൾ പുറത്തു വിട്ടു . അത് കഴിഞ്ഞു 2 മാസം കഴിഞ്ഞപ്പോൾ വനിതയിൽ ആർട്ടിക്കിൾ വന്നു ,മലയാള മനോരമയിൽ വന്നു ,ഇന്ത്യ ടുഡേയിൽ വന്നു ഇതുപോലെ പ്രശസ്തമായ ഒരുപാട് ചാനലുകളിൽ ,
മാഗസിനുകളിൽ ,പത്രങ്ങളിലും വന്നു തുടങ്ങി ,അപ്പോഴാണ് ആളുകൾ തിരിച്ചറിയുന്നത് ഇതിന് ഇങ്ങനെ ഒരു കാര്യം ഉണ്ടെന്ന് ,പിന്നീട് എനിക്ക് വന്ന വരുമാനം ഞാൻ വെളിപ്പെടുത്തി അതും കൂടെ കണ്ടപ്പോൾ ആളുകൾക്ക് തോന്നി തുടങ്ങി ഇതൊരു സംഭവമാണ് വ്ലോഗ്ഗിങ് നല്ലൊരു കാര്യമാണെന്ന്.
ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി അതിന് ശേഷം തെറി വിളികൾ എല്ലാം കുറഞ്ഞു അങ്ങനെയാണ് ഞാൻ എൻ്റെ പ്രതിഷേധം കാണിക്കുന്നത് ,പിന്നീട് മാധ്യമ പ്രവർത്തകരുടെ വീട്ടിലേക്ക് ഉള്ള വരവും ,ചാനൽ ചർച്ചകൾക്ക് പോകുന്നതും ഒക്കെ കാണുമ്പോൾ ആളുകൾക്ക് മനസ്സിലായി ഇതിൽ എന്തൊക്കയോ ഉണ്ടെന്ന് .
തട്ടമിട്ട പെണ്ണ് സംസാരിക്കാൻ പാടില്ല എന്ന രീതിയായിരുന്നു അന്ന് അതുകൊണ്ട് തന്നെ ആരംഭഘട്ടത്തിൽ ഞാൻ ഒരുപാട് പോരാടിയിട്ടുണ്ട് , എന്നാൽ ഇന്ന് ഇത് മാറി വ്ലോഗ്ഗിങ് രംഗത് ഒരുപാട് സ്ത്രീകൾ ഉണ്ട് . അന്ന് ആദ്യമായിട്ട് ഒരു വീഡിയോ ചെയ്യാൻ 4000 രൂപയുടെ ഒരു ഫോൺ വാങ്ങാൻ ആസ്തിയില്ലാത്ത ഒരാളായിരുന്നു ഞാൻ.
ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്,എൻ്റെ ഫോൺ കേടായി എന്നറിഞ്ഞപ്പോൾ അതിൽ മൂത്ത ആൾ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ഫോൺ എനിക്ക് തന്നു ,ആ ഫോണിലാണ് ഞാൻ ആദ്യമായിട്ട് വീഡിയോ ചെയ്യുന്നത് ,വലിയ ക്ലാരിറ്റി ഒന്നും ഇല്ലായിരുന്നു എന്നിരുന്നാലും ആ ഫോണിലായിരുന്നു ഞാൻ വീഡിയോ എടുത്തിരുന്നത് .
ഇന്നിപ്പോ ഇറങ്ങുന്ന എല്ലാ ഗാഡ്ജറ്റും ,ആപ്പിൾ പ്രോഡക്റ്റ്സ് ഞാൻ സ്വന്തമാക്കാറുണ്ട് .അത് എൻ്റെ അഹങ്കാരമല്ല എൻ്റെ നേട്ടമാണ് .ഏത് ലാപ്പ്ടോപ്പാണോ വാങ്ങിക്കാൻ തോന്നാറ് അത് ഞാൻ വാങ്ങിക്കാറുമുണ്ട് . അങ്ങനെ ഞാൻ അത്തരത്തിൽ വളർന്നു .
ക്രമേണ അംഗീകാരങ്ങൾ കിട്ടി തുടങ്ങിയപ്പോൾ സുഹൃത്തുക്കൾ എല്ലാം തിരികെ വന്നു .പക്ഷെ അന്ന് എന്നെ പരിഹസിച്ചവരോടും പുച്ഛിച്ചവരോടും കല്ലെറിഞ്ഞവരോടും എനിക്ക് ഇന്നും ഒന്നേ പറയാനുള്ളൂ ,നിങ്ങൾ എറിഞ്ഞ കല്ലുകൾ എല്ലാം ഞാൻ സ്വീകരിച്ചു അതിനുശേശം ആ കല്ലുകൾ കൂട്ടിയിട്ടു അതിനു മുകളിൽ നിന്ന് ഞാൻ തിരിഞ്ഞു നോക്കി.
എന്നെ പുച്ഛിച്ചവർ ഇന്ന് എവിടെ എത്തി ,ഞാൻ ഇന്ന് എവിടെ എത്തി എന്ന് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു
3. നിങ്ങളെ കുറിച്ചും നിങ്ങളുടെ കുടുംബത്തെ പറ്റിയും കൂട്ടുകാരെ പറ്റിയും പറയാമോ? ഈ ഒരു അവസരം കൂടെ നിന്നതിൽ അവർക്ക് നന്ദി പറയാനായി ഉപയോഗിക്കാം
എൻ്റെ കുടുംബത്തെ പറ്റി പറയുകയാണെങ്കിൽ എന്റെ അച്ഛൻ ഒരു പട്ടാളക്കാരൻ ആയിരുന്നു ,എൻ്റെ ഉമ്മ ഗവൺമെന്റ് ആശുപത്രിയിലെ നേഴ്സ് ആയിരുന്നു.എനിക്ക് 4 വയസുള്ളപ്പോഴാണ് അച്ഛൻ മിലിറ്ററിയിൽ നിന്നും റിട്ടയർഡായത് ,പിന്നീട് PWD കോൺട്രക്റ്ററായി.
ഞങ്ങൾ 3 പെണ്മക്കൾ ആയത്കൊണ്ട് 12 വർഷത്തെ സർവീസ് നു ശേഷം ഉമ്മ ജോലി രാജിവെച്ചു അച്ഛന്റെ കൂടെ വന്നു .അവർ രണ്ടുപേരും ഉത്തർപ്രദേശിലെ ലക്ക്നൗവിലായിരുന്നു ജോലി ചെയ്ത്കൊണ്ടിരുന്നത്. ഞങ്ങൾ 3 പെൺകുട്ടികളിൽ മൂത്ത ആൾ ജിഷ ,രണ്ടാമത്തെയാൾ ജിംഷാ,ഞാൻ ആണ് ഇളയ മകൾ .
ഞാൻ പഠിച്ചത് എല്ലാം നാട്ടിലെ ഗവൺമെന്റ് സ്കൂൾ ആയ വി.വി.എച്.എസ് .എസ് താമരക്കുളത്താണ് , എന്നെ വളർത്തികൊണ്ടുവന്നതും എൻ്റെ ഈ സ്വഭാവത്തെ ഉണ്ടാക്കിയെടുത്തതും ഈ സ്കൂളാണ് .
എന്തും അവതരിപ്പിയ്ക്കാൻ ഉള്ളതും എന്തും ധൈര്യത്തോടെ നേരിടാനും ഉള്ള കഴിവ് കിട്ടിയത് ആ സ്കൂളിൽ നിന്നാവാം എന്ന് വിചാരിക്കുന്നു . ശേഷം ഞാൻ എൻ്റെ കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയത് മുസലിയാർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് .
എൻ്റെ ഭർത്താവ് ഫൈസൽ ഒരു എം.സി.എ ക്കാരൻ ആയിരുന്നു.അദ്ദേഹം ഇപ്പൊൾ വ്ലോഗ്ഗിങ്ലേക്ക് മാറി.എൻ്റെ പേജുകൾ കൈകാര്യം ചെയുന്നത് എല്ലാം അദ്ദേഹമാണ്.എൻ്റെ രണ്ടാമത്തെ ചേച്ചി ഖത്തർ ഇൽ ആണ് ,മൂത്ത ചേച്ചി ഡൽഹിയിലായിരുന്നു ഇപ്പൊൾ നാട്ടിലാണ് .
എൻ്റെ ഉമ്മ 2 വര്ഷം മുൻപ് മരണപെട്ടു ,മരണപെട്ടു എന്ന് പറയുമ്പോൾ ശരീരം കൊണ്ട് മാത്രം പോയി എന്ന് വിശ്വസിക്കുന്നു ,ഞങ്ങളുടെ കൂടെ ഇന്നും ജീവിച്ചിരിക്കുന്നു എന്ന് തന്നെ വിശ്വസിക്കുന്നുണ്ട് ,എൻ്റെ നേട്ടങ്ങൾ ഉമ്മ ലോകത്തിൽ എവിടെയോ ഇരുന്ന് കണ്ട് സന്തോഷിക്കുന്നു എന്ന് ഞാൻ കരുതുന്നുണ്ട് .
ഇപ്പോഴും എൻ്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ ഉമ്മയുടെ ഖബർ ന്റെ അടുത്തു ചെന്ന് എൻ്റെ വിശേഷങ്ങൾ , കഥകൾ എല്ലാം പങ്കുവയ്ക്കാൻ ഞാൻ പോകാറുണ്ട്.
എനിക്ക് 6 വയസ്സ് ഉള്ള ഒരു മകൾ ഉണ്ട് അവളുടെ പേര് ഇനാരാ ഫാത്തിമ എന്നാണ് .ഗായത്രി എന്ന് പറഞ്ഞ സ്കൂളിലാണ് അവൾ പഠിക്കുന്നത് . എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്.എൻ്റെ കുടുംബക്കാർ എല്ലാം എനിക്ക് പിന്തുണ ചെയ്യാറുണ്ട് .
എനിക്ക് എൻ്റെ ജീവിതത്തിൽ എടുത്ത് പറയാനുള്ള ഒരു അദ്ധ്യാപികയുണ്ട് .കുഞ്ഞു നാളിൽ മുതൽ എനിക്ക് പിന്തുണ തന്ന് കൂടെകൂട്ടിയ സ്മിത ശങ്കർ ടീച്ചർ.
ഈ ഒരു അവസരത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയണം എന്ന് ആഗ്രഹിക്കുന്നത് എൻ്റെ മാതാപിതാക്കളോടും ഭർത്താവിനോടും എൻ്റെ സഹോദരിമാരോടുമാണ് ,കാരണം തുടക്കം മുതൽ എന്നെ എല്ലാവരും പരിഹസിച്ചപ്പോഴും അവർക്കും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ,അതൊന്നും ഒരിക്കൽ പോലും അവർ എന്നോട് പറഞ്ഞിരുന്നില്ല .
ഞാൻ എവിടെയൊക്കെ വീണുപോയിട്ടുണ്ടോ അവിടെയെല്ലാം എന്നെ പിടിച്ചുനിർത്തിയത് ഇവരാണ് എൻ്റെ നന്ദിയും കടപ്പാടും ജീവിതാവസാനം വരെ അവരോട് ഉണ്ടാവും .
എനിക്ക് ഷംജാദ് എന്ന ഒരു സുഹൃത്ത് ഉണ്ട് ,എല്ലാവരും തള്ളി പറഞ്ഞപ്പോഴും എനിക്ക് വേണ്ടി വീഡിയോ ചെയ്യാൻ വിഷയങ്ങൾ കണ്ടെത്തി തന്നത് ഷംജാദ് ആയിരുന്നു.
4. നിങ്ങളുടെ ജീവിതത്തിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം എത്രത്തോളം ഉണ്ടായിരുന്നു ? നിങ്ങളുടെ ഭാവി പദ്ധതികൾ എന്തെല്ലാമാണ് ?
സമൂഹമാധ്യമം എൻ്റെ ജീവിതത്തിൽ എത്തിയതിനുശേഷമാണ് ഞാൻ ഇന്ത്യയ്ക്ക് പുറത്തു പോകുന്നത് .യാത്ര ചെയ്യാൻ വളരെ അധികം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ .പക്ഷെ ജീവിതത്തിൽ ഞാൻ ആകെ പോയിട്ടുള്ളത് സ്കൂളുകളിൽ നിന്ന് ചെറിയ യാത്രകൾക്ക് മാത്രമായിരുന്നു. വിമാനത്തിൽ യാത്ര ചെയ്യുക എന്നത് എൻ്റെ സ്വപ്നമായിരുന്നു .
ഇപ്പോൾ ഇതിനോടകം എനിക്ക് ഒരുപാട് രാജ്യങ്ങളിൽ പോകാൻ’കഴിഞ്ഞു ,അതൊരു വല്ല്യ നേട്ടമായിട്ട് ഞാൻ കാണുന്നുണ്ട് . എൻ്റെയും ഭർത്താവിന്റെയും ഭാവി പദ്ധതി എന്തെന്നാൽ ലോകം മുഴുവൻ ചുറ്റി ക്കാണണം ,അതിൽ ഏറ്റവും മനോഹരമെന്നു തോന്നുന്ന രാജ്യങ്ങളിൽ എൻ്റെ ഉപ്പാനെയും മകളെയും കൂട്ടി യാത്ര ചെയ്യണം.
ഉപ്പ ജോലിചെയ്ത സ്ഥലത്തിൽ നിന്ന് വന്നിട്ട് ഇപ്പൊ 26 വർഷമായി ,അപ്പോൾ അങ്ങോട്ടേക്കെല്ലാം ഒരു റോഡ് യാത്ര പോകണം ,അവിടെ അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ കാണണം ,26 വർഷം കൊണ്ടുണ്ടായ മാറ്റം അദ്ദേഹത്തെ കാണിച്ചുകൊടുക്കണം,ഉമ്മയെയും കൂടെ കൂട്ടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു അത് നടന്നില്ല .
5. ഒരു യുവ യൂട്യൂബറിന് നിങ്ങൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത് ? പ്രത്യേകിച്ച് സ്ത്രീകൾക്ക്
നമ്മളെ ആരൊക്കെ തളർത്തിയാലും നമ്മുടെ കഴിവിനെ നമുക്ക് വിശ്വാസം വേണം .ഞാൻ അതിന് ഉദാഹരണമാണ് .ഞാൻ ഒരു വട്ട പൂജ്യമായിരുന്നു , എല്ലായിടത്തും തളർത്തപെട്ട ഒരു വ്യക്തിയായിരുന്നു ,ആ ഞാൻ ഇന്ന് ഇങ്ങനെ മാറിയിട്ടുണ്ടെങ്കിൽ അത് എൻ്റെ കഠിനാദ്ധ്വാനത്തിന്റ ബലമാണ്.
എല്ലാവരും തളർത്തിയപ്പോൾ ഞാൻ പുറകിലേക്ക് പോയിരുന്നെങ്കിൽ ഞാൻ ഇന്നും തോറ്റ ഒരാളായേനെ,ഞാൻ എൻ്റെ കഴിവിൽ വിശ്വസിച്ചു. എൻ്റെ കുടുംബം എന്നിൽ വിശ്വസിച്ചത് കാരണം ഞാൻ ഇന്ന് എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് ഞാൻ എൻ്റെ കഴിവിൽ വിശ്വസിച്ചതുകൊണ്ടാണ് ,ആർക്കെങ്കിലും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ കഴിവ് ഉണ്ടായിരിക്കും .
ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണണം ,അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സന്തോഷ് ജോർജ് കുളങ്ങരയുടേത് “മറൈൻ ഡ്രൈവിൽ നിന്ന് കാണുന്ന സ്വപ്നവും ദുബായി ബുർജ് ഖലീഫയുടെ താഴെ നിന്ന് കാണുന്ന സ്വപ്നവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്”
നമ്മൾ വലിയ സ്വപ്നം കാണാൻ ശ്രമിക്കുക അതിന് ശേഷം അത് എത്തിപ്പിടിക്കാൻ ഉള്ള ശ്രമം തുടങ്ങുക ,എന്തായാലും നമ്മൾ എത്തിച്ചേരും എന്നുള്ളത് നൂറ് ശതമാനം ഉറപ്പാണ്
6. ഒരു യൂട്യൂബ് വീഡിയോ ഷൂട്ട് ചെയ്യുന്നതിൽ എന്തെല്ലാം പ്രക്രിയകൾ അടങ്ങിയിട്ടുണ്ട് ?തുടക്കത്തിൽ അതെല്ലാം നിങ്ങൾ എങ്ങനെയായിരുന്നു പഠിച്ചത് ?
ഞാൻ യൂട്യൂബിലും ഫേസ്ബുക്കിലും വീഡിയോ ചെയ്തത് ഒരിക്കൽ പോലും ഇതിനെ പറ്റി പഠിച്ചിട്ടല്ല .ഇതെല്ലാം എൻ്റെ ഭർത്താവിന്റെ അധ്വാനമാണ്
,അതിനെപ്പറ്റി ഒന്നും ഞാൻ ഇത്തവരേ ചിന്തിച്ചിട്ടില്ല.
ഞാൻ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുൻപ് ഒരുപാട് തയ്യാറെടുപ്പുകളൊന്നും എടുക്കാറില്ല ,ഏതാണ് വിഷയം എന്നുള്ളത് ഞാൻ കേൾക്കും ,എന്നിട്ട് ക്യാമറ ഓൺ ആകുമ്പോൾ എൻ്റെ മനസ്സിൽ വരുന്നത് അത് ഞാൻ അവതരിപ്പിക്കും ,നമ്മൾ പഠിച്ചു ഒരു കാര്യം ചെയ്യുമ്പോൾ അതിനൊരു ജീവൻ ഇല്ലാത്ത പോലെ തോന്നും .
എനിക്ക് തോന്നുന്ന കാര്യങ്ങൾ ക്യാമറയുടെ മുന്നിൽ അവതരിപ്പിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ജിൻഷ ജിൻഷയായിട്ട് അവതരിപ്പിക്കുന്നത്.തുടക്കത്തിൽ ഞാൻ അങ്ങനെയല്ലായിരുന്നു ഒരു വിഷയം കിട്ടിയാൽ അതിനെപ്പറ്റി ഒരുപാട് എഴുതി അത് കാണാതെ പഠിക്കും അതിനുശേഷം ഒരുപാട് ടേക്കുകൾ പോയിട്ടായിരുന്നു വീഡിയോ ശെരിയാവാറുള്ളത് .
നാളെ ഷൂട്ട് ആളാണെങ്കിൽ അതിനെ പറ്റി ഇന്ന് പഠിക്കണം എന്ന ചിന്ത ഒന്നും ഇപ്പോൾ ഇല്ല ,നാളെ പത്ത് മണിക്കാണ് ഷൂട്ട് എങ്കിൽ ഞാൻ അന്ന് എട്ട് മാനിക്കായിരിക്കും അതിനെ പറ്റി ആലോചിച്ചതുടങ്ങുന്നത് . തുടക്കത്തിൽ യൂടൂബിൽ വീഡിയോ ചെയ്തപ്പോൾ എനിക്കറിയില്ലായിരുന്നു എങ്ങനെ അത് അപ്ലോഡ് ചെയ്യണമെന്നൊന്നും ,
അതിനൊന്നും സഹായിക്കാനാരുമില്ലായിരുന്നു ,അങ്ങനെ ആരെയും എനിക്കറിയില്ലായിരുന്നു ,അങ്ങനെ അന്ന് ആദ്യമായിട്ട് സിനിമയുടെ പാട്ട് ബാക്ക്ഗ്രൗണ്ട് ആക്കി വെച്ചതിന് എനിക്ക് കോപ്പിറൈറ് പ്രശ്നം വന്നിരുന്നു അങ്ങനെ ആറ് മാസം എനിക്ക് യൂട്യൂബ് ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല , അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത് യൂട്യൂബ് ചാനലിൽ സിനിമയുടെ പാട്ട് ഉപയോഗിക്കാൻ പാടില്ല എന്നത്.
എന്നാൽ ഇപ്പോൾ ഞാൻ എങ്ങനെ ഒരു യൂടൂബറാവാം ,വീഡിയോ ചെയ്യാം എന്നുള്ള എന്നുള്ള വീഡിയോകൾ ചെയുന്ന സമയത്ത് ഞാൻ ഏറ്റവും കൂടുതൽ ആലുളകളോട് പാറുന്നതാണ് എനിക്ക് ഇതുപോലെ ഒരു തെറ്റ് പറ്റിയതുകൊണ്ട് നിങ്ങൾ വീഡിയോ എടുക്കുമ്പോൾ കോപ്പിറൈറ് പ്രശ്നമുള്ള പാട്ട് ഉള്കൊള്ളിക്കരുത് എന്നത്.
എങ്ങനെ ഒരു യൂടൂബറാവാം ,എങ്ങനെ ഒരു വ്ളോഗറാവാം,ഒരു പേജ് എങ്ങനെ തുടങ്ങാം ,ഒരു ചാനൽ ഇങ്ങാനെത്തുടങ്ങുങ്ങാം എന്നുള്ള വീഡിയോസ് ഇടാറുണ്ട് അങ്ങനെ ഒരുപാട് പേർ പേജ് തുടങ്ങി വ്ളോഗറായിട്ടൊക്കെ എനിക്ക് മെസ്സേജായ്ക്കാറുണ്ട് അതൊരു വലിയ സന്തോഷമാണ്
Quick Bites
Favourite food, drink & place :
എൻ്റെ ഇഷ്ടഭക്ഷണം ഉമ്മ വീട്ടിൽ ഉണ്ടാക്കിയിരുന്ന ചോറും മീൻകറിയുമാണ്,പക്ഷെ പല രാജ്യങ്ങളിൽ പോകുമ്പോളും എനിക്ക് അത് കഴിക്കാൻ കിട്ടാർ ഇല്ല,അപ്പോൾ അവിടെയെല്ലാം പോകുമ്പോൾ ഞാൻ പഴങ്ങൾ കൊണ്ട് തൃപ്തിപ്പെടും,എല്ലാ രാജ്യങ്ങളിൽ പോകുമ്പോഴും അവിടുത്തെ ഭാഷണം ഞാൻ കഴിച്ചുനോക്കാറുണ്ട്.
എൻ്റെ ഉമ്മ രാത്രിസമയങ്ങളിൽ കഞ്ഞിവെള്ളത്തിൽ ചൊറിട്ടിട്ട് ഉപ്പ് മാത്രം ചേർത്തിട്ട് വാരിതരാറുണ്ട് അതിന്റ രുചി എനിക്ക് വേറെ ഒരു ഭക്ഷണത്തിലും കിട്ടിയിട്ടില്ല പഴങ്ങളുടെ ജ്യൂസ് എനിക്ക് നല്ല ഇഷ്ടമാണ് അതിൽ അവകാഡോ ജ്യൂസ് ആണ് എനിക്ക് ഏറ്റവുമിഷ്ടം .
ഞാൻ ഇതുവരെ സഞ്ചരിച്ചതിൽ വെച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഇന്ത്യയിൽ മസിനാകുടിയാണ്.പുറം രാജ്യങ്ങളിൽ വെച് നോക്കുമ്പോൾ ഇൻഡോനേഷ്യയിലെ ബാലി എനിക്ക് വളരെ ഇഷ്ടമാണ്
First love (need not be a person, music, sports ,etc) :
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചതും സ്നേഹിക്കുന്നതും എൻ്റെ മാതാപിതാക്കളെയാണ് ,എൻ്റെ ആദ്യ പ്രണയം എന്നുദ്ദേശിക്കുന്നത് ഞാൻ അത് തന്നെയാവാം
Book/movie that you love and why :
ഞാൻ അങ്ങനെ വായന ശീലമുള്ള ഒരാളല്ല ,ഇന്ന് മുതൽ ബാലരമക്ക് മുകളിലോട്ട് ഒരു വനിതാ മാഗസിൻ പോലും വായിക്കാൻ താല്പര്യമില്ലാത്ത ഒരാളാണ് ഞാൻ.
മകളുടെ ബാലരമ ,കളിക്കുടുക്ക അതിനോടാണ് എനിക്ക് ഇപ്പോഴും താല്പര്യം ,അതിനപ്പുറത്തേക്ക് ഞാൻ വളർന്നിട്ടില്ല, പിന്നെ പഠിക്കുന്ന കാലത്ത് ചേതൻ ഭാഗത്തിന്റെ ‘ഹാഫ് ഗേൾ ഫ്രണ്ട് ‘എന്ന ബുക്ക് വായിച്ചിട്ടുണ്ട് ,അത് വളരെയധികം ഇഷ്ടപെട്ട ഒരു കഥയാണ് . അത് വായിച്ച സമയത് ചേതൻ ഭഗത്ത് എന്ന വ്യക്തിയെ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു ,യൂ എ ഇ ഇൽ വെച്ചിട്ട് എനിക്ക് അതിനും സാധിച്ചു .
Your happy place :
എൻ്റെ ജീവിതത്തിൽ ഹാപ്പി പ്ലെസ് എന്ന്പറയുന്നത് എൻ്റെ വീടാണ് ,ഞാൻ ഏറ്റവും കൂടുതൽ സന്തോഷത്തോടെ ഇരിക്കുന്നത് എൻ്റെ വീട്ടിൽ തന്നെയാണ് ,എവിടെ പോയാലും തിരിച്ചു വീട്ടിൽ എത്താൻ ആഗ്രഹം വരും . അന്നും ഇന്നും എന്നും എൻ്റെ ഇഷ്ടസ്ഥലം വീട് തന്നെയാണ് .
Favourite past time :
രണ്ട് വർഷം മുൻപ് ഉമ്മ മരണപെട്ടു ,എൻ്റെ മാതാപിതാക്കൾ ,സഹോദരിമാർ ഞങ്ങൾ ഒരുമിച്ചുള്ള കാലമായിരുന്നു ഏറ്റവും മനോഹരവും സന്തോഷപൂർമ്മയതും .ഉമ്മ മരണപ്പെട്ട് രണ്ടുവർഷം കഴിഞ്ഞു അന്ന് തൊട്ട് എനിക്ക് പൂർണതയിൽ സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ല
Your idea of peace of mind :
ഞാൻ വിചാരിക്കുന്നത് ഓരോ നിമിഷവും വർത്തമാന കാലത്തിൽ ജീവിക്കുക എന്നതാണ് ,കഴിഞ്ഞു പോയതിനെ കുറിച്ചും ,വരാനിരിക്കുന്നതിനെ കുറിച്ചും ആലോചിക്കാതിരിക്കുക . ഇപ്പോൾ ഉള്ള നിമിഷം സന്തോഷകരമായി മുൻപോട്ട് കൊണ്ടുപോകുക . ഭൂതവും ഭാവിയും ചിന്തിക്കുമ്പോഴാണ് നമ്മൾ ടെൻഷൻഅടിക്കുന്നത്
A favorite quote or a quote that you live by :
എനിക്ക് ഇഷ്ടപ്പെട്ട ഉദ്ധരണി എന്തെന്നാൽ “ബഹുമാനം നൽകുക, ബഹുമാനിക്കപ്പെടുക".
Listen to the full audio interview here : Jinsha Basheer Interview with Katha
continue reading.
കേരളത്തിൽ അന്യം നിന്ന് പോയിരിക്കുന്ന കലകൾ
കലകളുടെ നാടാണ് കേരളം എന്നൊരു വിശേഷണം കേരളത്തിനുണ്ട് എന്നാൽ ഇന്ന് കേരളീയ കലകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്, അല്ലെങ്കിൽ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് നമുക്ക് പറയാം. വിദേശികളെ പോലും ആകർഷിപ്പിക്കുന്ന തരത്തിൽ അത്രയും പ്രാധാന്യവും പ്രസക്തിയുമുള്ള കലാരൂപങ്ങൾ ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത് എന്നാൽ കാലം മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കലാരൂപങ്ങളെ പോലും നമ്മൾ മറന്നിരിക്കുന്നു. കലകളാൽ സമ്പുഷ്ടമായ കേരളത്തിൽ നിരവധി അനവധി കലകളുണ്ട്.വടക്കൻ മലബാറിലെ തെയ്യം, തെക്കൻ മലബാറിലെ തിറയാട്ടം മധ്യതിരുവിതാംകൂറിലെ പടയണി ഇവയൊക്കെ കേരളത്തിലെ തനത് കലകളാണ്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി വീടുകളിലും അമ്പലങ്ങളിലും ഈ കലാരൂപങ്ങൾ നടത്തി വരാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ഇവയെല്ലാം അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്. കേരളീയ കലകൾ എന്നത് കേവലം വിനോദത്തിനുപരി കേരളീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഹിന്ദു കലാരൂപങ്ങൾ, മുസ്ലിം കലാരൂപങ്ങൾ, ക്രിസ്ത്യൻ കലാരൂപങ്ങൾ തുടങ്ങി ഓരോ മതവിഭാഗത്തിനും അവരുടേതായ തനത് കലാരൂപങ്ങൾ ഉണ്ട്. ഇവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും ഈ കലാരൂപങ്ങൾ നടത്തി വന്നിരുന്നു. സംഘമായും ഒറ്റയ്ക്കും കലാരൂപങ്ങൾ ചെയ്തു കാണാറുണ്ട്. അനുഷ്ഠാനപരമായി ആരംഭിച്ച കലാരൂപങ്ങൾ പിന്നീട് പ്രദർശനമായും നടത്തപ്പെടാറുണ്ട്. ദൃശ്യകല, പ്രകടന കല എന്നിങ്ങനെ പ്രധാനമായും കലകളെ രണ്ടായി തിരിക്കാം. ## കേരളത്തിന്റെ തനത് കലാരൂപങ്ങൾ  കേരളത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എടുത്തു കാണിക്കുന്ന വിധത്തിലുള്ള തനത് കലാരൂപങ്ങൾ കേരളത്തിലുണ്ട്. കേരളത്തിൽ ആവിർഭവിച്ച് മറ്റ് സംസ്ഥാനങ്ങളിൽ പോലും അരങ്ങേറുന്ന നിരവധി കലകൾ നമുക്ക് കാണാം. കേരളീയ കലകളെ ദൃശ്യ കലകൾ, നൃത്ത കലകൾ, ക്ഷേത്ര കലകൾ തുടങ്ങയാവയാക്കി തരംതിരിക്കാം. കഥകളി, മോഹിനിയാട്ടം, കൃഷ്ണനാട്ടം,കേരളനടനം, ചാക്യാർകൂത്ത് പടയണി,തെയ്യം, പഞ്ചവാദ്യം, തുള്ളൽ, തിറ,തീയാട്ടം,ഗരുഡൻ തൂക്കം,പൂരക്കളി,മുടിയേറ്റ്,കളരി, കുമ്മാട്ടി കളി, കൂടിയാട്ടം, പരിച കളി,സർപ്പം തുള്ളൽ, പുള്ളുവൻ പാട്ട്,കതിരുകാള നൃത്തം,പൂതനും തിറയും,പൊറാട്ട്,കാക്കാരിശ്ശി നാടകം,ഒപ്പന, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, കളമെഴുത്ത്,അറബനമുട്ട്,വട്ടപ്പാട്ട്,കോൽക്കളി, മാർഗ്ഗംകളി, ചവിട്ടുനാടകം, എന്നിവ കേരളത്തിന്റെ തനത് കലാരൂപങ്ങളാണ്. എന്നാൽ ഇവയെല്ലാം അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്. കേരളീയന് കലാരൂപങ്ങളോടുള്ള അടുപ്പം ഇല്ലാതായത് തന്നെയാണ് ഈ കലകൾ ഇന്ന് അന്യം നിന്നു പോവാൻ കാരണം. ## കേരളത്തിൽ ഇന്ന് അന്യം നിന്നു പോകുന്ന കലാരൂപങ്ങൾ ഏതൊക്കെയെന്ന് നോക്കാം ### പൂരക്കളി  വടക്കേ മലബാറിൽ പ്രത്യേകിച്ച് കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ ഭഗവതി കാവുകളിൽ നടത്തപ്പെടുന്ന അനുഷ്ഠാന കലാവിശേഷമാണ് പൂരക്കളി. എന്നാൽ ഇന്ന് പൂരക്കളി എന്നത് കലോത്സവ വേദികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കലോത്സവ വേദികളിൽ പോലും വിരളമായി മാത്രമാണ് ഈ ഒരു കലാരൂപത്തെ കാണാറുള്ളത്. അതുകൊണ്ടുതന്നെ ഈയൊരു കലാരൂപം നശിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാം. കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ പങ്കെടുക്കുന്ന ഈ ഒരു കലാരൂപം ഇന്ന് എവിടെയും കാണാനില്ല. സംഘകാലത്തെ മതങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന ഒരു കല കൂടിയായിരുന്നു ഇത്. ### കോലംതുള്ളൽ  കേരളത്തിലെ ക്ഷേത്രങ്ങളിൽ കണ്ടുവരുന്ന ഒരു കലാരൂപമാണ് കോലംതുള്ളൽ.കമുങ്ങിൻ പാള ചെത്തിയെടുത്ത് അതിൽ കോലങ്ങൾ വരച്ച് അരിക്കുകളിൽ ഈർക്കിൽ കുത്തി വെച്ചാണ് കോലം തുള്ളലിൽ വേണ്ട വേഷവിധാനം ഒരുക്കുന്നത്. ക്ഷേത്രങ്ങളിൽ കണ്ടുവരുന്ന ഈ ഒരു കലാരൂപം ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നില്ല. ഈ ഒരു കലാരൂപത്തിന്റെ അടയാളങ്ങൾ തീർത്തും ഇല്ലാതായെന്ന് തന്നെ നമുക്ക് പറയാം. ### കളം എഴുത്ത്  കേരളത്തിലെ ദൃശ്യ കലകളിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് കളം എഴുത്ത്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ വ്യത്യസ്ത നിറങ്ങൾ തയ്യാറാക്കി അവ പൊടിയായി മാറ്റി ഭംഗിയായി വരയ്ക്കുകയാണ് കളമെഴുത്ത് എന്ന കലാരൂപത്തിൽ ചെയ്യുന്നത്. ### കുംഭ പാട്ട് പ്രകൃതിയിലെ ഭാവങ്ങളെ വർണ്ണിച്ച് പ്രകൃതി ശക്തികളെ തൃപ്തിപ്പെടുത്തി പ്രകൃതിക്ഷോഭം ഇല്ലാതാക്കുന്നു എന്ന ഒരു ആശയത്തിൽ ആവിർഭവിച്ച ഒരു കലാരൂപമാണ് കുംഭ പാട്ട്. എന്നാൽ വിരളമായി മാത്രമേ കാണാറുള്ളൂ. ### സർപ്പം തുള്ളൽ  കേരളത്തിന്റെ ഒരു പരമ്പരാഗത കലാരൂപമാണ് സർപ്പം തുള്ളൽ. നാഗം പാട്ട് എന്ന പേരും ഈയൊരു കലാരൂപത്തിനുണ്ട്. പരമ്പരാഗത കലാരൂപമായ സർപ്പം തുള്ളൽ നടത്തിവരുന്നത് പുള്ളുവർ എന്ന സമുദായക്കാരാണ്.സർപ്പക്കാവുകളിലാണ് ഇത് നടത്താറുള്ളത്. സർപ്പങ്ങളെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇവ സർപ്പക്കാവുകളിൽ അരങ്ങേറുന്നത്. വീടുകളിലും കാണാറുണ്ട്. 41 ദിവസം വരെ അരങ്ങേറുന്ന ഈ ഒരു കലാരൂപം ഇന്ന് കേരളത്തിൽ കാണുന്നില്ല. പുള്ളോർക്കുടം, വീണ, ഇലത്താളം, എന്നിവ ഉപയോഗിച്ചായിരുന്നു പുള്ളുവർ നാഗസ്തുതികൾ പാടിയിരുന്നത്. നാഗ സ്തുതിക്കനുസരിച്ചു സ്ത്രീകൾ അതിന്റെ താളത്തിനനുസരിച്ച് നൃത്തം ചെയ്യാറുമുണ്ട്.പാരമ്പര്യമായി കൈമാറി വന്നിരുന്ന ഈയൊരു കലാരൂപം ഏറ്റെടുക്കാൻ ആളുകൾ ഇല്ലാതായതോടെ ഇന്ന് അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് . `_BANNER_` ### കതിരുകാള നൃത്തം നെൽകൃഷിക്കാർക്കിടയിൽ കണ്ടുവരുന്ന ഒരു കാർഷിക നൃത്തമാണ് കതിരുകാള നൃത്തം. നെൽക്കതിർ കൊണ്ട് കാളയെ ഉണ്ടാക്കി വാദ്യഘോഷത്തോടെ എഴുന്നള്ളിക്കുകയാണ് ഈ കലാരൂപത്തിൽ ചെയ്യുന്നത്.എന്നാൽ ഈ കലാരൂപം ഇന്ന് നമുക്ക് കാണാൻ സാധിക്കുകയില്ല.തികച്ചും അന്യം നിന്നുപോയ ഒരു കലാരൂപമാണ് ഇത് ### പുള്ളുവൻ പാട്ട്.  നാടൻപാട്ട് സംസ്കാരത്തിൽ നേരിട്ട് നിൽക്കുന്ന ഒരു സംഗീത ശാഖയാണ് പുള്ളുവൻ പാട്ട്. കേരളത്തിന്റെ തനതു പാരമ്പര്യത്തിന്റെയും പ്രാചീനതയുടെയും പാരമ്പര്യം വിളിച്ചോതുന്ന ഒന്നുകൂടിയായിരുന്നു പുള്ളുവൻ പാട്ട്. കേരളത്തിലെ ഹൈന്ദവ ജനതയുടെ ജീവിതാചാര അനുഷ്ഠാന സംസ്കാരങ്ങളുമായി പുള്ളുവൻ പാട്ടിന് അഭേദ്യമായ ബന്ധമുണ്ട്. ക്ഷേത്രങ്ങളിലും വീടുകളിലും കണ്ടുവരുന്ന ഈ ഒരു കലാരൂപം വിരളമായി മാത്രമേ ഇന്ന് കണ്ടുവരുന്നുള്ളൂ. ### പൊറാട്ട് നാടകം കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ അരങ്ങേറുന്ന കേരളത്തിലെ ഒരു കലാരൂപം ആയിരുന്നു പൊറാട്ട് നാടകം. പാലക്കാട് ജില്ലയിലാണ് ഇത് സാധാരണയായി കണ്ടുവരാറുള്ളത്. നിത്യ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുന്ന ഒരു കലാരൂപം കൂടിയാണിത്.പുരുഷന്മാർ അവതരിപ്പിക്കുന്ന ഈ ഒരു കലാരൂപത്തിൽ സ്ത്രീ കഥാപാത്രങ്ങളും ഉണ്ടായിരിക്കും. സ്ത്രീ കഥാപാത്രങ്ങളുടെ വേഷവിധാനത്തോട് കൂടി പുരുഷന്മാർ തന്നെയാണ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുക. പാണന്മാർ എന്ന സമുദായത്തിലെ അംഗങ്ങളായിരുന്നു ഈ ഒരു കലാരൂപം പ്രധാനമായും അവതരിപ്പിച്ചിരുന്നത്. ഈയൊരു കലാരൂപത്തിന്റെ പശ്ചാത്തല സംഗീതത്തിനായി മൃദംഗം, ചെണ്ട ഇലത്താളം, എന്നിവ ഉപയോഗിക്കാറുണ്ട്.ഓരോ സമുദായത്തിന്റെയും ജീവിതരീതികൾ ഫലിത രൂപത്തിൽ അവതരിപ്പിക്കുകയാണ് ഈയൊരു കലാരൂപത്തിൽ ചെയ്യുന്നത്. നൃത്തം,നർമ്മഭാഷണം,ആസ്വാദ്യകരമായ പാട്ടുകൾ,എന്നിവ ഈ ഒരു കലാരൂപത്തിന്റെ ഭാഗങ്ങളാണ്. എന്നാൽ ഈ ഒരു കലാരൂപം അവതരിപ്പിക്കാൻ ആളുകൾ ഇല്ലാതായതോടെ കേരളീയരുടെ മനസ്സിൽ നിന്നും ഈയൊരു കലാരൂപം മാഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. ### കാക്കാരിശ്ശി നാടകം.  പരമ്പരാഗത രീതിയിൽ അവതരിപ്പിക്കുന്ന ഒരു കേരളീയ കലാരൂപമാണ് കാക്കാരിശ്ശി നാടകം. നാടോടികളായ കാക്കലന്മാരായിരുന്നു ഇത് അവതരിപ്പിച്ചിരുന്നത്. പാണന്മാർ, ഈഴവർ, കുറവർ, എന്നിവരും ഈയൊരു കലാരൂപം അവതരിപ്പിക്കാറുണ്ട്. പുരാണ കഥാപാത്രങ്ങളായ ശിവൻ, പാർവതി, എന്നിവരെ കഥാപാത്രങ്ങൾ ആക്കിയാണ് ഈ നാടകം അരങ്ങേറാറുള്ളത്. മനുഷ്യന്റെ വിഷമതകൾ കഷ്ടപ്പാടുകൾ എന്നിവ മുഖ്യപ്രമേയം ആക്കിയാണ് നാടകത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഈയൊരു കലാരൂപം അവതരിപ്പിക്കുവാൻ ആളുകൾ ഇല്ലാതായതോടെ നശിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു വർഷങ്ങൾക്കുശേഷം ഈ കലാരൂപത്തെ പൂർണ്ണമായും കാണാൻ കഴിയാത്ത സ്ഥിതിയിലാവും എന്നതിൽ സംശയമില്ല; പരമ്പരാഗതമായി കൈമാറി വന്ന ഈ ഒരു കലാരൂപം ആരും തന്നെ ഏറ്റെടുക്കാനില്ല എന്നത് തന്നെയാണ് ഇതിന് കാരണം. ### ദഫ് മുട്ട്  കേരളത്തിലെ ഇസ്ലാം മത വിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള ഒരു കലാരൂപമാണ് ദഫ് മുട്ട്. അറബനമുട്ട് എന്ന ഒരു പേരുകൂടി ഈ ഒരു കലാരൂപത്തിന് ഉണ്ട്.ഇസ്ലാം മതവിഭാഗത്തിലെ എല്ലാ ആഘോഷവേളകളിലും നടത്തിവരുന്ന ഒരു കലാരൂപം ആയിരുന്നു ഇത്. എന്നാൽ ഇന്ന് കലോത്സവവേദികളിൽ മാത്രമായി ചുരുങ്ങി കൊണ്ടിരിക്കുകയാണ് ഈയൊരു കലാരൂപം. വൃത്താകൃതിയിലുള്ള ഒരു മരക്കുറ്റിയിൽ മൃഗങ്ങളുടെ കട്ടിയുള്ള തോലുകൾ വലിച്ചുകെട്ടി ശബ്ദം വരുന്ന വിധത്തിൽ നിർമ്മിക്കുന്ന ഒന്നാണ് ദഫുകൾ. ഈ ദഫുകളാണ് ദഫ് മുട്ടിന് ഉപയോഗിക്കാറ്. ദഫുകൾ മുട്ടുകയും അതിന്റെ കൂടെ പാട്ടുകൾ പാടി വൃത്തത്തിൽ നിന്ന് പ്രത്യേക ചലനത്തോടെ നൃത്തം ചെയ്തു കൊണ്ടാണ് ഈയൊരു കലാരൂപം അരങ്ങേറാറുള്ളത്. എന്നാൽ ഇന്ന് ഈ ഒരു കലാരൂപം മുസ്ലിം ആഘോഷവേളകളിൽ ഒന്നും കാണാറില്ല. ### വട്ടപ്പാട്ട് മുസ്ലിം മത വിഭാഗത്തിലെ ഒപ്പന എന്ന കലാരൂപവുമായി ഏറെ സാമ്യമുള്ള ഒരു കലാരൂപമാണ് വട്ടപ്പാട്ട്.ഒപ്പനയ്ക്ക് സ്ത്രീകൾ നൃത്തം ചെയ്യുമ്പോൾ വട്ടപ്പാട്ടിൽ പുരുഷന്മാരാണ് നൃത്തം ചെയ്യുന്നത്. മുസ്ലിം മത വിഭാഗത്തിലെ ആഘോഷങ്ങളിലാണ് വട്ട പാട്ട് കാണാറുള്ളത്. കലോത്സവ വേദികളിൽ ഒരു മത്സരയിനമായി ഈ കലാരൂപം കാണാറുണ്ട്. എന്നാൽ ഇന്ന് വട്ട പാട്ട് എന്ന കലാരൂപത്തിന്റെ പ്രചാരം കുറഞ്ഞു വരുന്നതായി കാണാം. ### പരിചമുട്ടുകളി  കേരളത്തിൽ ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ആയോധനകലയായിരുന്നു പരിചമുട്ടുകളി. പത്തോ പന്ത്രണ്ടോ പുരുഷന്മാർ അടങ്ങിയ സംഘം ആയാണ് ഈ കളി അവതരിപ്പിക്കുന്നത്. കളരിയാശാൻ ചെല്ലുന്ന പാട്ടിന്റെ താളത്തിൽ പരിച കയ്യിലേന്തി നൃത്തം ചവിട്ടുകയാണ് ഈ കലാരൂപത്തിൽ ചെയ്യുന്നത്.ഈ കലാരൂപത്തിലൂടെ പരിചമുട്ട് കളിയുടെയും കളരിപ്പയറ്റിയും ദൃശ്യരൂപം നമുക്ക് കാണാൻ സാധിക്കും. ക്രൈസ്തവരുടെ വിവാഹാഘോഷങ്ങൾ, പള്ളിപ്പെരുന്നാൾ, എന്നീ ആഘോഷവേളകളിലായിരുന്നു പരിച മുട്ടുകളി അരങ്ങേറാറുണ്ടായിരുന്നത്. ക്രൈസ്തവരുടെ ഇടയിൽ മാത്രമല്ല ഹൈന്ദവ മുസ്ലിം വിഭാഗങ്ങളുടെ ഇടയിലും പരിചയമുട്ട് കളി കാണാൻ സാധിക്കും.എന്നാൽ ഇന്ന് പരിചമുട്ടുകളി കാണാൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ അന്യം നിൽക്കുന്ന ഒരു കലാരൂപമായി പരിചമുട്ടുകളിയെ നമുക്ക് കണക്കാക്കാം. ### കുറത്തിയാട്ടം കേരളത്തിലെ ഒരു ഗ്രാമീണ കലാരൂപമാണ് കുറത്തിയാട്ടം. തൃശ്ശൂർ പൂരം കാണാൻ ചെന്ന കുറവനും കുറത്തിയും കാണാതാവുന്നതുമായി ബന്ധപ്പെട്ട കഥയാണ് കുറത്തിയാട്ടത്തിൽ ഉള്ളത്. കുറത്തി,കുറവൻ, മുത്തിയമ്മ എന്നീ കഥാപാത്രങ്ങളാണ് ഇതിൽ പ്രധാനമായി ഉള്ളത്. വേദികളിൽ അരങ്ങേറിയിരുന്ന ഈ ഒരു കലാരൂപം ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നില്ല. ഈ ഒരു കലാരൂപം കേരളത്തിൽനിന്നും പൂർണ്ണമായും ഇല്ലാതായി എന്ന് നമുക്ക് കണക്കാക്കാം. എല്ലാ മതവിഭാഗങ്ങളിലും ജാതിമതഭേദമെന്യേ അരങ്ങേറിയിരുന്ന ഒരു കലാരൂപം കൂടിയായിരുന്നു ഇത്. ## കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന കലാരൂപങ്ങൾ അന്യം നിന്ന് പോവാനുള്ള കാരണങ്ങൾ വിദേശികളും അന്യസംസ്ഥാനക്കാരും ഏറെ കൗതുകത്തോടെ നോക്കിനിൽക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരുപാട് കലാരൂപങ്ങൾ ഉണ്ടായിരുന്നു കേരളത്തിൽ. എന്നാൽ ഇന്ന് അവയിൽ ഒട്ടുമിക്ക കലാരൂപങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം കലയെ സ്നേഹിക്കുന്ന കലാകാരന്മാർ കുറഞ്ഞുവരുന്നു എന്നത് തന്നെയാണ്. തിരക്കുപിടിച്ച ജീവിതത്തിൽ പണത്തിന് പിറകെ നെട്ടോട്ടം ഓടുമ്പോൾ കലയെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നാം മറക്കുന്നു. ഓരോ കലാരൂപങ്ങളും ആസ്വാദനം, വിനോദം എന്നതിലുപരി കേരളത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ വിളിച്ചോതുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പാരമ്പര്യമായി കൈമാറി വന്ന ചില കലാരൂപങ്ങൾ ഏറ്റെടുക്കാൻ ആളില്ലാതായതും കലാരൂപങ്ങളുടെ പ്രാധാന്യം ജനങ്ങൾക്കിടയിൽ കുറഞ്ഞു വരാൻ കാരണമായിട്ടുണ്ട്. ക്ഷേത്രങ്ങളിലും മറ്റും നടത്തിവരാറുള്ള ക്ഷേത്ര കലകളും ഇതിന് ഉദാഹരണം തന്നെയാണ്. കലകൾക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ കലോത്സവ വേദികളിൽമാത്രം ഒതുങ്ങി പോവുകയും ചെയ്യുന്നുണ്ട്. കലോത്സവ വേദികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണ് കലാരൂപം എന്നൊരു മിഥ്യാധാരണ കൂടി കലകളുടെ പ്രചാരം കുറഞ്ഞുവരുന്നതിന് കാരണമായിട്ടുണ്ട്.മനുഷ്യനോളം പ്രായം ചെന്ന പ്രാചീന കലകൾ മുതൽ അനുഷ്ഠാനകലകൾ വരെ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കല എന്നത് സമുദായത്തിന്റെയും മതത്തിന്റെയോ ചിറകുകളിൽ ഒതുങ്ങേണ്ടതല്ല. മനുഷ്യൻ ഉള്ളിടത്തോളം കല ഉണ്ടാവണം.
കേരളത്തിലെ കരകൗശല നിർമാണങ്ങൾ
ദൈവത്തിന്റെ സ്വന്തം നാടായ കേരളം അതിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ കരകൗശല വസ്തുക്കളുടെ സമ്പന്നമായ പാരമ്പര്യത്തിനും പേരുകേട്ടതാണ്. അതിന്റെ അതുല്യമായ കലകളും കരകൗശലങ്ങളും ഏതൊരു കലാകാരനും അഭിമാനാർഹമാണ് . കേരളത്തിലെ കരകൗശലത്തൊഴിലാളികൾ ദൈവങ്ങളുടെ ശില്പിയായ വിശ്വകർമ്മ യിൽ നിന്ന് അവരുടെ വംശപരമ്പരയെ കണ്ടെത്തുന്നു എന്നാണ് പറയപ്പെടുന്നത്. കരകൗശല വസ്തുക്കളിൽ ബെൽ മെറ്റൽ കാസ്റ്റ് ശിൽപങ്ങളും മൺപാത്ര വസ്തുക്കളും മരം, കയർ ഉൽപ്പന്നങ്ങൾ, ചുവർചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവ ഉപയോഗപ്രദവും അലങ്കാര വസ്തുക്കളും പൂർണ്ണമായും ഒരാളുടെ കൈകൊണ്ടോ അല്ലെങ്കിൽ കത്രിക, കൊത്തുപണി ഉപകരണങ്ങൾ പോലെയുള്ള ലളിതവും , അല്ലാത്തതുമായ അനുബന്ധ ഉപകരണങ്ങൾ ഉപയോഗിച്ചും നിർമ്മിക്കുന്ന വൈവിധ്യമാർന്ന ഏതെങ്കിലും തരത്തിലുള്ള ജോലിയാണ് കരകൗശല നിർമ്മാണങ്ങൾ എന്ന് പറയാം . തുണിത്തരങ്ങളുമായുള്ള ജോലികൾ ഉൾപ്പെടെ, സ്വന്തം കൈകളും വൈദഗ്ധ്യവും ഉപയോഗിച്ച് സാധനങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിപുലമായതും ക്രിയാത്മകമായതും ആയ ഡിസൈൻ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. വളരെ അധികം കാഴ്ച്ചക്കാരെ ആകർഷിക്കാൻ കഴിവുള്ളവയാണ് കരകൗശല വസ്തുക്കൾ .ഇവ പ്രതേകിച്ചും സ്വദേശീയരെ പോലെ തന്നെ വിദേശീയർക്കും വളരെയധികം പ്രിയമുള്ളവയാണ് . കുട്ടികാലം മുതൽ നമ്മളേവരേയും ഇവ ആകർഷിക്കുന്നത് അവയുടെ നിറത്തിലും ആകൃതിയിലും ഉള്ള നിർമ്മാണ രീതികളാവാം . ജന്മസിദ്ധമായ കഴിവുകൾ ഉള്ളവർക്ക് ഈ ജോലികളിൽ കഴിവുകൾ തെളിയിക്കാൻ കഴിയും. ജന്മനാൽ ശാരീരിക വൈകല്യങ്ങൾ ഉള്ള ആളുകളെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ നിലവിൽ ഉണ്ട് .അവർക്കു കരകൗശലവസ്തുക്കൾ ഉണ്ടാക്കി വിൽക്കുന്നത് ഒരു ചെറിയ വരുമാനം തന്നെയാണ് . ഇങ്ങനെ ഉള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരുപാട് ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ട് . കേരളത്തിൻറെ കരകൗശല മികവ് സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക എന്നതാവണം ഓരോ കേരളീയൻറെയും പ്രധാന ലക്ഷ്യം. യഥാർത്ഥവും പരമ്പരാഗതവും ആധുനീകവുമായ കലകളുടെയും കരകൗശല വസ്തുക്കളുടെയും വൈവിധ്യമാർന്നതുമായ ഇനങ്ങൾ കേരള തനിമയോടു കൂടി നമ്മുടെ വിപണിയിലും അന്ന്യ സംസ്ഥാനങ്ങളിലും ഇതിൻറെ പ്രസക്തി വ്യാപിപ്പിക്കണം . ## കേരള ഗവൺമെൻറ്റിൻറെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വിപണന സ്ഥാപനങ്ങളെ കുറിച്ച് അറിയാം  കൈരളി ഹാൻഡിക്രഫ്ട്സ് കരകൗശല വികസന കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്, ഒരു കേരള ഗവൺമെൻറ്റിൻറെ സ്ഥാപനമാണ് . ഒരുപാട് കരകൗശല വസ്തുക്കളുടെ വിപണനങ്ങൾക്കു ഇതിലൂടെ കഴിയുന്നുണ്ട് .ഇതിനായി ഒരു വെബ്സൈറ്റ് തന്നെ നിലവിൽ ഉണ്ട് (www.handicrafts.kerala.gov.in). തേക്കിലും ,റോസ് വുഡിലും ,ചന്ദനത്തിലും മറ്റു പലതരം മരങ്ങളിലും നിർമ്മിച്ച വിവിധ ഇനം വസ്തുക്കൾ ഈ വെബ് സൈറ്റിൽ കൂടി വാങ്ങുവാനും വിൽക്കുവാനും സാധിക്കും കൂടാതെ മെറ്റലിലും ,ചെമ്പുകൊണ്ടുള്ളതും ,ബാംബൂ ഉത്പന്നങ്ങളും ഇതിൽ വിൽപനക്കായി നിലവിൽ ഉണ്ട്. ഈ സ്ഥാപനം കേരളത്തിൻറെ തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ് സ്ഥിതിചെയ്തു വരുന്നത്. - SMSM ഇൻസ്റ്റിറ്റ്യൂട്ട് ,പ്രസ്സ് ക്ലബ് ,പുത്തൻചന്തയ് ,തിരുവനന്തപുരം - കൈരളി സ്റ്റാചു - കൈരളി ടെക്നോപാർക് - കൈരളിഫോർട്ട് പോലീസ് സ്റ്റേഷന് സമീപം,അട്ടക്കുളങ്ങര, തിരുവനന്തപുരം. - കൈരളി കൊല്ലം - കൈരളി തിരുവല്ല - കൈരളി കോട്ടയം - കൈരളി എറണാംകുളം - കൈരളി ഫോർട്ട് കൊച്ചി - കൈരളി തൃശ്ശൂർ - കൈരളി കോഴിക്കോട് - കൈരളി കണ്ണൂർ - കൈരളി കോയമ്പത്തൂർ - കൈരളി ഊട്ടി - കൈരളി ചെന്നൈ - കൈരളി ബാംഗ്ലൂർ - കൈരളി നവി മുംബൈ - കൈരളി ന്യൂ ഡെൽഹി - കോമൺ ഫെസിലിറ്റി സെന്റർ (CFC)ഫോർട്ട് പോലീസ് സ്റ്റേഷന് സമീപം,അട്ടക്കുളങ്ങര,തിരുവനന്തപുരം. മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾ കേരള ഗവൺമെറ്റ്ൻറെ അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആണ്. കേരളത്തിലെ കരകൗശല വസ്തുക്കളുടെ വിപണനത്തിൽ കേരളം എത്രത്തോളം ശ്രെദ്ധചെലുത്തുന്നു എന്നത് നമ്മുക്കിതിൽ നിന്നും മനസിലാക്കാവുന്നതാണ്. ## കരകൗശല വസ്തുക്കൾ നിർമിക്കുന്നതിനു എന്തൊക്കെ വസ്തുക്കൾ ഉപയോഗിക്കുന്നു എന്നറിയാം  കേരളീയ കരകൗശല വസ്തുക്കളിൽ പ്രധാനമായവ പിച്ചള, മണി ലോഹം, കയർ, ചൂരൽ ഉൽപന്നങ്ങൾ, ആനക്കൊമ്പുകൾ, ലാക്വർ വെയർ, ചന്ദനത്തിന്റെ കൊത്തുപണികൾ, തുണിത്തരങ്ങൾ, മരംകൊണ്ടുള്ള കളിപ്പാട്ടങ്ങൾ, കഥകളി മുഖംമൂടികൾ, മരം കൊത്തുപണികൾ തുടങ്ങിയവയാണ്. ഇതിന്റെ ആകർഷണീയതയാണ് അന്ന്യ സംസ്ഥനങ്ങളിലും കേരള കരകൗശല വസ്തുക്കൾ പ്രസിദ്ധമായത് .ഇവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ഒരിക്കലും നശിക്കാത്ത വസ്തുക്കളാണ്. .വീടുകൾ മോടിപിടിപ്പിക്കാനും ,മ്യൂസിയം ,അങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ അലങ്കാര വസ്തുക്കളായും നമുക്ക് ഇവയൊക്കെ വക്കാൻകഴിയും. `_BANNER_` ## കേരളത്തിലെ സാധാരണയായി നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾ ഏതൊക്കെ എന്ന് താഴെ കൊടുത്തിരിക്കുന്നു - ബാഗ് പ്രിൻറ്റുകൾ - ബാനർ നിർമ്മാണം. - ബാത്തിക്. - കാലിഗ്രാഫി. - ക്യാൻവാസ് വർക്ക്. - ക്രോസ്-സ്റ്റിച്ച്. - ക്രോച്ചെറ്റ്. - ഡാർനിംഗ് ## പരമ്പരാഗതമായ കരകൗശല വസ്തുക്കൾ - ആനക്കൊമ്പ് കൊണ്ടുള്ള കരകൗശലവസ്തുക്കൾ - തെങ്ങിൻ തോട് കൊണ്ടുള്ള കരകൗശല വസ്തുക്കൾ - സ്ക്രൂ പൈൻ ഉൽപ്പന്നങ്ങൾ - വാഴനാരിന്റെ കരകൗശല വസ്തുക്കൾ - കഥകളി പേപ്പിയർ-മാഷെ മാസ്കുകൾ ## കേരളത്തിലെ കരകൗശല വ്യവസായത്തിന്റെ പ്രത്യേകതകൾ  കേരളത്തിൽ ഏകദേശം 1.7 ലക്ഷം കരകൗശല വിദഗ്ധർ ഈ മേഖലയിൽ സജീവമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ 32 വ്യത്യസ്ത കരകൗശല വസ്തുക്കളുണ്ട്, അവയിൽ ആനക്കൊമ്പ് കൊത്തുപണി, മരവും കൊമ്പും കൊത്തുപണി, ബെൽ മെറ്റൽ കാസ്റ്റിംഗ് ഹാൻഡ് എംബ്രോയട്ടറി, ചിരട്ടകകൾ കൊണ്ടുള്ള കൊത്തുപണി എന്നിവ പ്രധാന വാണിജ്യ ഇനങ്ങളായി കണക്കാക്കപ്പെടുന്നു. ## കരകൗശല വസ്തുക്കൾക്ക് പേരുകേട്ട രാജ്യങ്ങൾ കരകൗശലത്തിന്റെ പരമ്പരാഗത രൂപങ്ങൾ ഇന്ത്യയിലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് മുതലായ രാജ്യങ്ങളിൽ കാണപ്പെടുന്നു എന്നാണ് അറിയപ്പെടുന്നത് . ## കേരളത്തിലെ വ്യത്യസ്ത ലോഹ കരകൗശല വസ്തുക്കൾ എന്തൊക്കെയാണ് എന്ന് നോക്കാം ബെൽ മെറ്റൽ ക്രാഫ്റ്റ് കേരളത്തിലെ ഒരു പ്രധാന കലയാണ് എന്ന് പറയാം . അതിമനോഹരമായി കൊത്തിയെടുത്ത വിഗ്രഹങ്ങൾ, ആചാരപ്രകാരമുള്ള ക്ഷേത്രവിളക്കുകൾ, പള്ളിമണികൾ, ഭസ്മക്കട്ടകൾ, പഴ പാത്രങ്ങൾ, പാചക പാത്രങ്ങൾ, രത്നപ്പെട്ടികൾ, ഭരണികൾ , എണ്ണ വിളക്കുകൾ, മേശകൾ എന്നിവ കേരളത്തിലെ പ്രശസ്തമായ ബെൽ മെറ്റൽ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ## കേരളത്തെ പ്രശസ്തമാക്കിയ കരകൗശല വസ്തുക്കൾ ഏതൊക്കെയെന്നു നോക്കാം ### ചുമർ ചിത്രകലകൾ (Mural paintings) പണ്ടുകാലങ്ങളിൽ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ചുവരുകളിൽ വരച്ചിരിക്കുന്ന ഹിന്ദു പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും ചിത്രമാണ് കേരളത്തിലെ ചുവർ ചിത്രകലകൾ. ഈ കലയുടെ ചരിത്രം CE 9 മുതൽ 12 വരെ നൂറ്റാണ്ടുകൾക്കിടയിലാണ്. പച്ചക്കറി, ധാതുക്കൾ എന്നിവയിൽ നിന്നുമാണ് ഇവക്കു വേണ്ട നിറങ്ങൾ തയ്യാറാക്കിയിരുന്നത്. ### തെങ്ങിൻ തോട് കൊണ്ടുള്ള കരകൗശല വസ്തുക്കൾ നാളികേരം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം . കേരളത്തിലെ നാളികേര കരകൗശല വസ്തുക്കളും സാധാരണവും പ്രസിദ്ധവുമാണ് . തെങ്ങിൻ തോട് കൊണ്ട് നൂതനവും മനോഹരവുമായ കരകൗശല വസ്തുക്കളാണ് കേരളത്തിലെ കലാകാരന്മാർ ഒരുക്കിയിരിക്കുന്നത്. പാത്രങ്ങൾ,ചായപ്പൊടികൾ, കളിപ്പാട്ടങ്ങൾ എന്നിവയാണ് കൂടുതലും ഏവരെയും ആകർഷിക്കപ്പെടുന്നതും. ### കയറും ചൂരലും കൊണ്ടുള്ള വസ്തുക്കൾ മനോഹരവും ഉപയോഗപ്രദവുമായ കയർ, ചൂരൽ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ട കേരളത്തിലെ രണ്ട് നഗരങ്ങളാണ് കൊല്ലവും ,കോഴിക്കോടും . നാളികേരത്തിന്റെ തൊണ്ടയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കയർ പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദവുമായ ഒരു വസ്തുവാണ് . ഫ്ലോർ മാറ്റുകൾ, മെത്തകൾ എന്നിവ നിർമ്മിക്കാനും ഇവ ഉപയോഗിക്കാം . ### സ്ക്രൂ പൈൻ ഉൽപ്പന്നങ്ങൾ സ്ക്രൂ പൈൻ നെയ്ത്ത് കേരളത്തിലെ ഒരു പുരാതന കരകൗശലമാണ്. ഈ കല 800 വർഷം മുൻ പുള്ളതാണ് . സ്ക്രൂ പൈൻ ചെടിയുടെ ഇലകൾ ഉപയോഗിച്ച് വിവിധ തരം മാറ്റുകൾ, ബാഗുകൾ, ചുവരിൽ തൂക്കിയിടുന്ന അലങ്കാര വസ്തുക്കൾ എന്നിവയും നിർമ്മിക്കാം. ### തടികൊണ്ടുള്ള കരകൗശല വസ്തുക്കൾ കേരളത്തിൻറ്റെ പരമ്പരാഗത ഉത്സവം ഓണമാണ്, കരകൗശല വിദഗ്ധർ പ്രതീകാത്മക ബോട്ടുകളുടെ നിർമ്മാണം മരങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് .അതുപോലെ മരം ഉപയോഗിച്ചുകൊണ്ട് ഒരുപ്പാട് വസ്തുക്കൾ ഇന്നും നമ്മൾ നിർമ്മി ച്ചുപോരുന്നു ### കഥകളി മുഖംമൂടികൾ കലയിലും സംസ്കാരത്തിലും സമ്പന്നമാണ് കേരളം. കഥകളിയാണ് ഇവിടുത്തെ പരമ്പരാഗത നൃത്തരൂപം എന്ന് പറയാം . നൃത്തം, നാടകം, സംഗീതം എന്നിവയുടെ മിശ്രിതമാണ് നൃത്തം. നീണ്ട മുടി, ശിരോവസ്ത്രം, പരമ്പരാഗത ആഭരണങ്ങൾ എന്നിവയുമായി നൃത്തത്തിന് തയ്യാറാകാൻ 4 മണിക്കൂറിലധികം എടുക്കും. കഥകളി മാസ്കുകളും സ്വന്തമായി നിർമ്മിക്കാം എന്നതാണ് ഇതിൻറെ പ്രതേകത . ### ബനാന ഫൈബർ ഉൽപ്പന്നങ്ങൾ രുചികരവും ക്രിസ്പിയുമായ ബനാന ചിപ്സ്സിന് മാത്രമല്ല, മരത്തിൽ നിന്ന് ലഭിക്കുന്ന വാഴനാരിൽ നിന്നുo കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലും കേരളം വളരെ പ്രസിദ്ധമാണ്. വാഴയിൽ നിന്നും നമുക്കു അവയുടെ നാരുകൾ വേർതിരിച്ചു എടുക്കാവുന്നതാണ് അതുപയോഗിച്ചും നമുക്ക് പല വസ്തുക്കളും നിർമ്മിക്കാം . ഇവ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളാണ്, ടേബിൾ മാറ്റുകൾ, ബാഗുകൾ, ചുമർ അലങ്കാര വസ്തുക്കൾ മുതൽ സാരി വരെ നമുക്ക് നിർമ്മിക്കാം. ## കേരളത്തിലെ കരകൗശല നിർമാണത്തിൽ പ്രസിദ്ധമായ ചില സ്ഥലങ്ങളെ പരിചയപ്പെടാം  ### കേരള ആർട്സ് & ക്രാഫ്റ്റ് വില്ലേജ്, വെള്ളാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യുഎൽസിസിഎസ് ലിമിറ്റഡ്) രൂപകല്പന ചെയ്ത് നടപ്പിലാക്കിയ തിരുവനന്തപുരത്തെ വെള്ളാറിലെ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഗ്രാമം കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കാറുണ്ട്. ### സർഗാലയ കലാ കരകൗശല ഗ്രാമം കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന്റെ സംരംഭമായ സർഗാലയ , കേരള കലാ കരകൗശല ഗ്രാമം എന്ന പേരിൽ പ്രശസ്തമാണ്. ### പാക്കിൽ ട്രേഡ് കോട്ടയത്തെ പക്കിൽ ഗ്രാമം ധർമ്മശാസ്താ ക്ഷേത്രത്തിനും ക്ഷേത്ര പരിസരത്ത് നടക്കുന്ന വാർഷിക വ്യാപാരമേളയ്ക്കും പേരുകേട്ടതാണ്. ### കാഞ്ഞിരോട് വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കണ്ണൂർ കണ്ണൂർ ജില്ലയിൽ നിന്ന് 15 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ നെയ്ത്തുപാരമ്പര്യത്തിന് പേരുകേട്ട സ്ഥലമാണ് കഞ്ഞിരോട് വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. ### മാന്നാർ - ആലപ്പുഴ നഗരത്തിനടുത്തുള്ള ബെൽ മെറ്റൽ നഗരം കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കും തിരുവല്ലയ്ക്കും ഇടയിലുള്ള കരകൗശല നിർമാണത്തിലെ ഒരു പ്രധാന ബിസിനസ്സ് നഗരമാണ് മാന്നാർ. ### ബേപ്പൂർ ഉരു - പരമ്പരാഗത അറേബ്യൻ വ്യാപാര കപ്പൽ കഴിഞ്ഞ 1500 വർഷങ്ങളായി ഈ തീരങ്ങളിൽ ജീവിതത്തിന്റെ തുടിപ്പുള്ള ഒരു സംസ്കാരമായ കേരളത്തിന്റെ പരമ്പരാഗത കപ്പൽ നിർമ്മാണ സംസ്കാരവുമായി ബേപ്പൂർ ഉരു ബന്ധപ്പെട്ടിരിക്കുന്നു. ### ആറന്മുള കണ്ണാടി വൈദിക യുഗം മുതലുള്ള കലയുടെയും കരകൗശലത്തിന്റെയും ഒരു വിസ്മയം, ആറന്മുള കണ്ണാടി (മലയാളത്തിന്റെ 'കണ്ണാടി') ലോഹത്തിന്റെ ആദരവ് നേടിയെടുത്ത ഒരു പുരാവസ്തുവാണ് ഇത്. ### കേരളത്തിലെ തനത് കുത്താമ്പുള്ളി കൈത്തറി തൃശ്ശൂരിലെ തിരുവില്വാമല പഞ്ചായത്തിലെ കുത്താമ്പുള്ളി ഗ്രാമം കൈകൊണ്ട് നെയ്തെടുത്ത കസവു തുണിത്തരങ്ങൾക്ക്, പ്രത്യേകിച്ച് സാരികളുടെ പേരിൽ ലോകപ്രശസ്തമാണ് ഈ ഗ്രാമം. ### ചേർപ്പിലെ മരം കൊണ്ടുള്ള ആനകൾ മരത്തിൽ കൊത്തിയ ആനകൾക്ക് പേരുകേട്ടതാണ് തൃശ്ശൂരിലെ ഒരു ഗ്രാമമായ ചേർപ്പ്. തേക്ക് അല്ലെങ്കിൽ റോസ് വുഡ് ഉപയോഗിച്ചാണ് ഈ മോഡലുകൾ നിർമ്മിക്കുന്നത്. ### ഉറവ്, മുള സംസ്കരണ കേന്ദ്രം, സ്ഥാപനങ്ങൾ, വയനാട്, ജില്ല, കേരളം വയനാട്ടിലെ കൽപ്പറ്റയിലെ തൃക്കൈപ്പറ്റ വില്ലേജിലെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഉറവ്. ഈ മുള സംസ്കരണം, പരിശീലനം, ഡിസൈൻ സെൻറ്റർ എന്നിവ എല്ലാം വികസനം ലക്ഷ്യമിടുന്നു. ## ഇന്ത്യൻ കരകൗശല വസ്തുക്കൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമേതാണെന്നു നോക്കാം. ഇന്ത്യയുടെ മൊത്തം കരകൗശല കയറ്റുമതിയിൽ ഏകദേശം 28 ശതമാനം കയറ്റി അയക്കുന്നത് യു.എസ്.എ യിലേക്കാണ് , തുടർന്ന് യു എ ഇ (11 ശതമാനം), ജർമ്മനി (അഞ്ച് ശതമാനം), യുകെ (അഞ്ച് ശതമാനം), ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ (അഞ്ച് ശതമാനം) കരകൗശല വസ്തുക്കൾ ഇറക്കുമതി ചെയ്യാറുണ്ട്.വിദേശീയർക്ക് ഏറെ പ്രിയമുള്ളതാണ് കേരളത്തിലെ കരകൗശല വസ്തുക്കൾ.
മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ
ഈ ലോകം മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യനും വളരെ വേഗത്തിൽ തന്നെ മുന്നോട്ടു പോകേണ്ടി വരുന്നു.വേഗത കൂടിയുള്ള ഈ ഓട്ടത്തിൽ സ്വാഭാവികമായി വന്നുചേരുന്ന ഒന്നാണ് സ്ട്രെസ്സ് അഥവാ മാനസിക പിരിമുറുക്കം (മാനസിക സമ്മർദ്ദം). ഈ കാലഘട്ടത്തിൽ മാനസികപിരിമുറുക്കം അനുഭവിക്കാത്തവർ വിരളമായിരിക്കും. കാരണങ്ങൾ എന്തുമാകട്ടെ, ആ മാനസിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷ നേടാനും എല്ലാവരും ആഗ്രഹിക്കുന്നു. അതിനുള്ള വഴികൾ തേടുന്നു. മാനസിക പിരിമുറുക്കം നേരിടാൻ ചിലർ സംഗീതം കേൾക്കും. ചിലർ പുസ്തകം വായിക്കും. അങ്ങനെ മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള ചില വഴികൾ ശാസ്ത്രജ്ഞന്മാരും ചിന്തകരും കൂടി കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യാനുള്ള വഴികൾ അടങ്ങിയ പത്ത് നല്ല പുസ്തകങ്ങൾ ആണ് താഴെ പരിചയപ്പെടുത്തുന്നത്. ## 1. ഹൗ ടു സ്റ്റോപ്പ് വറീയിങ് ആൻഡ് സ്റ്റാർട്ട് ലിവിംഗ് - ഡേൽ കാർണെഗി  ജീവിത വിജയത്തിൻ്റെ പുസ്തകങ്ങളിൽ രാജാവായി വിചാരിക്കുന്ന പുസ്തകമാണ് ഹൗ ടു സ്റ്റോപ്പ് വറീയിങ് ആൻഡ് സ്റ്റാർട്ട് ലിവിംഗ്. എഴുത്തുകാരനും അധ്യാപകനുമായ ഡേൽ കാർണെഗിയാണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. 1948-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ്റെ പുതിയ പതിപ്പുകൾ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട് എന്നത് ഈ പുസ്തകത്തിൻ്റെ മഹത്വത്തെ വിളിച്ചോതുന്നു. വായനക്കാരനെ കൂടുതൽ ആസ്വാദ്യകരവും സംതൃപ്തവുമായ ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യം. തങ്ങളെ മാത്രമല്ല ചുറ്റുമുള്ളവരെക്കുറിച്ചും കൂടുതൽ ബോധവാന്മാരാക്കാൻ ഈ പുസ്തകം സഹായിക്കുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്കും എങ്ങനെ ജീവിതം ആസ്വാദ്യകരമാക്കാം എന്നും ഈ പുസ്തകത്തിൽ പറയുന്നുണ്ട്. ഡേൽ കാർണെഗിയുടെ വാക്കുകളിൽ, ന്യൂയോർക്കിലെ ഏറ്റവും അധികം അസന്തുഷ്ടരായ കുട്ടികളിൽ ഒരാളായിരുന്നു അദ്ദേഹം എന്നും അതിനാലാണ് മനുഷ്യർക്ക് ജീവിതത്തിലെ സ്ഥാനം മനസ്സിലാക്കി കൊടുക്കാനും, മനക്ലേശം അനുഭവിക്കാതെ ജീവിക്കാനും പഠിപ്പിക്കുന്ന ഈ പുസ്തകം എഴുതാൻ തീരുമാനിച്ചത്. നിരവധി മനുഷ്യരുമായി അഭിമുഖം നടത്തി അവരുടെ അനുഭവങ്ങളെ പഠിച്ച് നിരവധി സത്യ കഥകളിലൂടെയാണ് കാർണെഗി ജീവിതം രസകരമാക്കാനുള്ള വഴികൾ ഈ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നത്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/8175993952/ ഈ പുസ്തകത്തിൻ്റെ മലയാള പരിഭാഷയും വിപണിയിൽ ലഭ്യമാണ് : https://www.indulekha.com/manaklesamillathe-jeevikkunnathengane-dale-carnegie-how-to-stop-worrying-and-start-living ## 2. വൈ സീബ്രാസ് ഡോണ്ട് ഗെറ്റ് അൾസേഴ്സ് - റോബർട്ട് എം സപോൾസ്കി  ഈ പുസ്തകത്തിൻ്റെ രസകരമായ തലക്കെട്ട് വായിക്കുമ്പോൾ തന്നെ നമ്മുടെ പിരിമുറുക്കം മാറി മുഖത്ത് ഒരു പുഞ്ചിരി വിടരും. ഈ പുസ്തകത്തിൻ്റെ പുറം ചട്ടയിൽ തന്നെ "മനക്ലേശം മൂലമുള്ള രോഗങ്ങൾക്കും, മനക്ലേശത്തിനെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിനുമുള്ള മികച്ച മാർഗദർശി" എന്ന് എഴുതിവച്ചിരിക്കുന്നു. അത് തന്നെയാണ് ഈ പുസ്തകവും. 1994-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം എഴുതിയിരിക്കുന്നത് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റ് ആയ റോബർട്ട് എം സപോൾസ്കി ആണ്. ഒരു ബായോളജിസ്റ്റ് എഴുതിയത് കൊണ്ടുതന്നെ ഈ പുസ്തകം കൂടുതൽ വിദ്യാഭ്യാസപരമായി രചിക്കപ്പെട്ടിരിക്കുന്നു. സപോൾസ്കിയുടെ വിശദീകരണത്തിൽ : നാം വിഷമിക്കുമ്പോഴോ സമ്മർദ്ദം അനുഭവിക്കുമ്പോഴോ ഒരു സാധാ മൃഗത്തിനുണ്ടാകുന്ന ശാരീരിക പ്രതികരണങ്ങളെ മനുഷ്യരിലും ഉണ്ടാകുന്നുള്ളൂ. പക്ഷേ, മൃഗങ്ങളെപ്പോലെ യുദ്ധത്തിലൂടെയോ ഒടിമാറുന്നതിലൂടെയോ നമ്മൾ ആ സംഘർഷം പരിഹരിക്കുന്നില്ല. കാലക്രമേണ ഈ സമ്മർദ്ദ പ്രതികരണങ്ങൾ നമ്മെ രോഗികളാക്കുന്നു. നർമ്മത്തിൻ്റെയും പ്രായോഗിക ഉപദേശത്തിൻ്റെയും ഭാഷയിലൂടെ ഗവേഷണവും സംയോജിപ്പിച്ച് നീണ്ടുനിൽക്കുന്ന സമ്മർദ്ദത്തിലൂടെ വിഷാദം, അൾസർ, ഹൃദ്രോഗം എന്നിവ വരുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നു നമ്മുടെ സമ്മർദ്ദ പ്രതികരണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ആവശ്യ മാർഗനിർദേശങ്ങളും ഈ പുസ്തകം തരുന്നുണ്ട്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0805073698 ## 3. ദ അപ്സൈഡ് ഓഫ് സ്ട്രെസ്സ് - കെല്ലി മക്ഗോണിഗൽ  2015-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം മാനസിക പിരിമുറുക്കത്തെ മറ്റൊരു രാത്രിയിൽ കാണാൻ ശ്രമിക്കുന്നു. അപ്സൈഡ് സ്ട്രെസ്സിൻ്റെ രചയിതാവ് സ്റ്റൻഫോഡ് യൂണിവേഴ്സിറ്റിയിലെ അധ്യാപികയും ഹെൽത്ത് സൈക്കോളജിസ്റ്റുമായ കെല്ലി മക്ഗോണിഗൽ ആണ്. മാനസിക പിരിമുറുക്കം മോശമല്ല എന്നതാണ് കെല്ലി മക്ഗോണിഗൽ ഈ പുസ്തകത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. സമ്മർദ്ദം ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും, അത് വളരാനും കൂടുതൽ പ്രതിരോധശേഷിയുള്ളവരാകാനും നമ്മെ സഹായിക്കുമെന്ന് കെല്ലി പറയുന്നു. ഒരാൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനും വ്യക്തിബന്ധങ്ങളെ ദൃഢമാക്കാനും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടാനുള്ള കഴിവു വർദ്ധിപ്പിക്കാനും സമ്മർദ്ദം എത്രത്തോളം ഗുണം ചെയ്യുന്നു എന്ന് കെല്ലി തൻ്റെ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നു. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1101982934 `_BANNER_` ## 4. ഡോണ്ട് സ്വെറ്റ് ദ സ്മാൾ സ്റ്റഫ് ആൻഡ് ഇറ്റ്സ് ആൾ സ്മാൾ സ്റ്റഫ് - റിച്ചാർഡ് കാൾസൺ  നിങ്ങളുടെ ജീവിതം നശിപ്പിക്കുകയോ അല്ലെങ്കിൽ ജീവിക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയോ ചെയ്യുന്ന കാര്യങ്ങളിൽ മനക്ലേശം അനുഭവിച്ചിട്ട് കാര്യമില്ല. അതാണ് 1997-ൽ പുറത്തിറങ്ങിയ ഡോണ്ട് സ്വെറ്റ് ദ സ്മാൾ സ്റ്റഫ് ആൻഡ് ഇറ്റ്സ് ആൾ സ്മാൾ സ്റ്റഫ് എന്ന ഈ പുസ്തകത്തിൻ്റെ ആശയം. ഈ പുസ്തകത്തിൻ്റെ രചയിതാവായ റിച്ചാർഡ് കാൾസൺ എഴുത്തുകാരനും, സൈക്കോ തെറാപ്പിസ്റ്റും, മോട്ടിവേഷണൽ സ്പീക്കറുമാണ്. ഓരോ താളുകളിലും പിരിമുറുക്കം കുറയ്ക്കാനുള്ള വിശദമായ മാർഗ്ഗങ്ങൾ കുത്തിനിറയ്ക്കുന്നതിന് പകരം കാൾസൺ ലളിതമായ ഉപദേശങ്ങൾ കൊണ്ട് പുസ്തകം ക്രമീകരിച്ചിരിക്കുന്നു. ആർക്കും വരുത്താൻ കഴിയുന്ന ചെറിയ ദൈനംദിന മാറ്റങ്ങൾ ആണ് ഉപദേശങ്ങൾ ആയിട്ട് പേജുകളിൽ ഉള്ളത്. ഓരോ നല്ല മാറ്റവും നിങ്ങളുടെ ജീവിതത്തെ അൽപ്പം ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും കൂടുതൽ സ്ഥിരതയുള്ളതാക്കുകയും ചെയ്യുന്നു. സമ്മർദത്തെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെക്കുറിച്ച് പറഞ്ഞു തരുന്നതിനാൽ, പ്രത്യേകിച്ച് സമ്മർദപൂരിതമായ ജീവിതത്തിലൂടെ കടന്നു പോകുന്നവർക്ക് കയ്യിൽ കരുതാവുന്ന മികച്ച പുസ്തകമാണ് ഇത്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0786881852 ## 5. എ മൈൻഡ് ഫുൾനസ് ബേസ്ഡ് സ്ട്രെസ്സ് റിഡക്ഷൻ വർക്ക്ബുക്ക് - ബോബ് സ്റ്റാൾ, എലീഷ ഗോൾഡ്സ്റ്റെയിൻ  നമ്മുടെ ദൈനംദിന ജീവിതത്തിൽ സമ്മർദ്ദവും വേദനയും ഏറെക്കുറെ ഒഴിവാക്കാനാവാത്തതാണ്; അവ മനുഷ്യാവസ്ഥയുടെ ഭാഗമാണ്. ഈ സമ്മർദ്ദം പലപ്പോഴും നമ്മെ പ്രകോപിതരാക്കും, പിരിമുറുക്കം അനുഭവിപ്പിക്കും. ജീവിതത്തെ നല്ല രീതിയിൽ നിലനിർത്തുക എന്നത് സമ്മർദ്ദത്തോട് നിരാശയും സ്വയം വിമർശനത്താലും പ്രതികരിക്കുക എന്നതല്ല, മറിച്ച് നമ്മുടെ മനസ്സിനെയും ശരീരത്തിനെയും കുറിച്ചുള്ള ബുദ്ധിപൂർവ്വവും വിവേചനരഹിതവുമായ അവബോധത്തോടെയാണെന്ന് ഈ പുസ്തകം പറയുന്നത്. 2010-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം എഴുതിയിരിക്കുന്നത് ബോബ് സ്റ്റാളും എലീഷ ഗോൾഡ്സ്റ്റെയിനും ചേർന്നാണ്. മൈൻഡ്ഫുൾനെസ് ബേസ്ഡ് സ്ട്രെസ് റിഡക്ഷൻ (എംബിഎസ്ആർ) സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള വളരെ ജനപ്രിയമായ ഒരു രീതിയാണ്. ഇത് ക്ലിനിക്കലായി പരീക്ഷിക്കുകയും ലോകമെമ്പാടുമുള്ള ക്ലിനിക്കുകളും ക്ലാസുകളിലും പഠിപ്പിക്കുകയും ചെയ്യുന്നു. രചയിതാക്കളിൽ ഒരാളായ ബോബ് സ്റ്റാൾ ആണ് എംബിഎസ്ആർ-ൻ്റെ ഉപജ്ഞാതാവ്. ഈ ശക്തമായ രീതി സ്ട്രെസ്സിനെ കൈകാര്യം ചെയ്യുന്ന രീതി മാറ്റാൻ ഇന്ന് എങ്ങനെ ജീവിക്കണം എന്നത് പഠിപ്പിച്ചു തരുന്നു. ഈ വർക്ക്ബുക്ക് വളരെ പ്രായോഗികവും പ്രവർത്തന അധിഷ്ഠിതവുമായ പരിശീലനമാണ് നൽകുന്നത്. സമ്മർദ്ദത്തെ നേരിടാൻ മൈൻഡ്ഫുൾനസ് രീതി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം വളരെ ഗുണപ്രദമായിരിക്കും. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0369356454/ ## 6. ബേൺ ഔട്ട് : ദ സീക്രട്ട് ടു അൺലോക്കിങ് ദ സ്ട്രെസ്സ് സൈക്കിൾ - എമിലി നഗോസ്ക്കി, അമേലിയ നഗോസ്ക്കി  അമേരിക്കൻ ഗവേഷകയായ എമിലി നാഗോസ്ക്കിയും എഴുത്തുകാരിയും അധ്യാപികയുമായ അമേലിയ നഗോസ്ക്കിയും ചേർന്ന് എഴുതി 2019 മാർച്ചിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ബേൺ ഔട്ട് : ദ സീക്രട്ട് ടു അൺലോക്കിങ് ദ സ്ട്രെസ്സ് സൈക്കിൾ. സ്ത്രീപക്ഷം നിൽക്കുന്ന പുസ്തകമാണ് ഇത്. കൂടുതലായി സ്ത്രീകളെ ബാധിക്കുന്ന മാനസിക പിരിമുറുക്കങ്ങളെ ദൂരീകരിക്കുന്നതിന് മുൻഗണന കൊടുക്കുന്നതാണ് ഈ പുസ്തകം. പുരുഷൻമാരേക്കാൾ വ്യത്യസ്തമായി സ്ത്രീകൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. കൂടാതെ സമ്മർദ്ദം കുറയ്ക്കാനും വികാരങ്ങൾ നിയന്ത്രിക്കാനും കൂടുതൽ സന്തോഷകരമായ ജീവിതം നയിക്കാനും സ്ത്രീകളെ സഹായിക്കുന്നതിന് ലളിതവും ശാസ്ത്രാധിഷ്ഠിതവുമായ ഒരു പദ്ധതിയും നൽകുന്നു. സ്ത്രീകളുടെ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യാൻ വേണ്ടിയുള്ള ഉത്തമ പുസ്തകമാണ് ഇത്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1984818325/ ## 7. മൈൻഡ്ഫുൾനസ് ഫോർ സ്ട്രെസ്സ് മാനേജ്മെൻ്റ് - ഡോ. റോബർട്ട് ഷാച്ചർ  കുടുംബം, രക്ഷാകർതൃത്വം, ജോലി, ജീവിത സമ്മർദ്ദങ്ങൾ എന്നിവയുൾപ്പെടെ പല തരത്തിലുള്ള സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് 50 ശാസ്ത്ര-പിന്തുണയുള്ള സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകളിലൂടെ ഡോ. ഷാച്ചർ വായനക്കാരെ പഠിപ്പിക്കുന്നു. 2019-ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൻ്റെ രചയിതാവ് ഡോ. റോബർട്ട് ഷാച്ചർ ഒരു സൈക്കോളജിസ്റ്റും പ്രൊഫസറും കൂടിയാണ്. ശ്വാസനിയന്ത്രണത്തിലൂടെയും മൈൻഡ്ഫുൾനെസ് പരിശീലിക്കുന്നതിലൂടെയും, ക്രമരഹിതമായ സാഹചര്യങ്ങളിൽ എങ്ങനെ ശാന്തതയും നല്ല മനസ്സും നിലനിർത്താമെന്ന് വായനക്കാർക്ക് പഠിക്കാനും പരിശീലിക്കാനും ഈ പുസ്തകത്തിലൂടെ കഴിയും. ഈ പുസ്തകം, വിഷമിക്കുന്നത് നിർത്തി ഈ നിമിഷത്തിൽ ജീവിക്കാൻ പഠിക്കാനായി എളുപ്പമുള്ള സ്ട്രെസ് മാനേജ്മെന്റ് വ്യായാമങ്ങളുടെ ഒരു ശേഖരം നൽകുന്നു. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/Mindfulness-Stress-Management-Cultivate-Calmness-ebook/dp/B07V6HFP9S/ ## 8. ദ സ്ട്രെസ്സ് പ്രൂഫ് ബ്രെയിൻ - മെലാനി ഗ്രീൻബർഗ്  2017-ൽ പുറത്തിറങ്ങിയ ദ സ്ട്രെസ്സ് പ്രൂഫ് ബ്രെയിൻ എന്ന പുസ്തകം എഴുത്തുകാരിയും സൈക്കോളജിസ്റ്റ്മായ മെലാനി ഗ്രീൻബർഗ് രചിച്ചിരിക്കുന്നു. നമ്മെ സമ്മർദ്ദത്തിലാക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ കഴിയില്ലെങ്കിലും, അവയോട് എങ്ങനെ പ്രതികരിക്കണം എന്ന് നമുക്ക് മാറ്റാനാകും എന്ന രീതിയിലാണ് ഈ പുസ്തകത്തിൻ്റെ രചന. ഈ പുസ്തകത്തിൽ, മെലാനി ഗ്രീൻബർഗ് സമ്മർദം മറികടക്കാൻ പോസിറ്റീവ് വികാരങ്ങളുടെ ശക്തി പ്രയോജനപ്പെടുത്താനുള്ള സമീപനം വിശദീകരിച്ച് വായനക്കാരെ സഹായിക്കുന്നു. സ്ട്രെസ്-പ്രൂഫ് ബ്രെയിൻ, നെഗറ്റീവ് ചിന്ത, സ്വയം വിമർശനം, ഭയം എന്നിവ പോലുള്ള സമ്മർദ്ദത്തോടുള്ള അനാരോഗ്യകരമായ പ്രതികരണങ്ങൾ അവസാനിപ്പിക്കാൻ മൈൻഡ്ഫുൾനസ്, ന്യൂറോ സയൻസ്, പോസിറ്റീവ് സൈക്കോളജി എന്നിവയിൽ അധിഷ്ഠിതമായ ശക്തമായ, സമഗ്രമായ ടൂളുകൾ വാഗ്ദാനം ചെയ്യുന്നു ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1626252661/ ## 9. ദ സ്ട്രെങ്ത്ത്സ് ബേസ്ഡ് വർക്ക്ബുക്ക് ഫോർ സ്ട്രെസ്സ് റിലീഫ് - റയാൻ എം നീമിക്ക്  2019- ൽ പുറത്തിറങ്ങിയ ഈ പുസ്തകം രചിച്ചിരിക്കുന്നത് സൈക്കോളജിസ്റ്റ് ആയ റയാൻ എം നീമിക്ക് ആണ്. വിട്ടുമാറാത്ത സമ്മർദ്ദത്തിന്റെ അവസ്ഥകളിൽ, ആളുകൾ അവരുടെ ശക്തിയും പോസിറ്റീവ് സ്വഭാവ സവിശേഷതകളും മറക്കുകയും നെഗറ്റീവ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. സൈക്കോളജിസ്റ്റായ റയാൻ നീമിക്ക്, പോസിറ്റീവ് സൈക്കോളജി ടെക്നിക്കുകൾ ഉപയോഗിച്ച്, വായനക്കാരെ അവരുടെ മികച്ച ശക്തി തിരിച്ചറിയാനും, മനസ്സിലുണ്ടാകുന്ന സമ്മർദ്ദം നിയന്ത്രിക്കാൻ ആ ശക്തികൾ ഉപയോഗിക്കാനും സഹായിക്കുന്നു. അപ്സൈഡ് ഓഫ് സ്ട്രെസ്സിൻ്റെ രചയിതാവായ കെല്ലി മക്ഗോണിഗലിൻ്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ " ദ സ്ട്രെങ്ത്ത്സ് ബേസ്ഡ് വർക്ക്ബുക്ക് ഫോർ സ്ട്രെസ്സ് റിലീഫ്, നിങ്ങളുടെ ശക്തികൾ സന്തോഷത്തിനും പ്രതിരോധത്തിനും ഒരു വിഭവമാകുന്നത് എങ്ങനെയെന്ന് നീമിക് കാണിക്കുന്നു. ഈ വർക്ക്ബുക്ക് വായനക്കാരെ കൂടുതൽ അർത്ഥവത്തായതും പ്രതിഫലദായകവുമായ ജീവിതം രൂപപ്പെടുത്താൻ സഹായിക്കും" ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1684032806/ ## 10. വെൻ ദ ബോഡി സെയ്സ് നോ - ഗബോർ മേറ്റ്  ഹംഗേറിയൻ ഫീസിഷ്യനായ ഗാബോർ മേറ്റ് രചിച്ച് 2003-ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് വെൻ ദ ബോഡി സെയ്സ് നോ. ഈ പുസ്തകത്തിൽ മേറ്റ്, മനസ്സും ശരീരവും തമ്മിലുള്ള ബന്ധവും മാനസിക സമ്മർദ്ദവും രോഗങ്ങളും തമ്മിലുള്ള ബന്ധവും പര്യവേക്ഷണം ചെയ്യുന്നു. സന്ധിവാതം, കാൻസർ, പ്രമേഹം, ഹൃദ്രോഗം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, തുടങ്ങിയ അവസ്ഥകളിലും രോഗങ്ങളിലും മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തിന്റെ പങ്ക് ഗബോർ മാറ്റെ പര്യവേക്ഷണം ചെയ്യുന്നു. ഈ വിട്ടുമാറാത്ത അവസ്ഥകളിലെല്ലാം, പൊതുവായ ഒരു കാര്യമുണ്ടെന്ന് മേറ്റ് കണ്ടെത്തി: ഈ രോഗങ്ങളാൽ ബാധിതരായ ആളുകൾ അമിതമായ സമ്മർദ്ദത്തിന്റെ ജീവിതം നയിച്ചിട്ടുണ്ട്, പലപ്പോഴും വ്യക്തികൾക്ക് തന്നെ അദൃശ്യമാണ്. ഈ പുസ്തകത്തിലൂടെ മേറ്റ്, രോഗശാന്തിക്കും മറഞ്ഞിരിക്കുന്ന സമ്മർദ്ദത്തിൽ നിന്ന് രോഗം തടയുന്നതിനുമുള്ള തത്ത്വങ്ങൾ പറഞ്ഞു തരുന്നു. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/178504222X/ മുകളിൽ പറഞ്ഞ പുസ്തകങ്ങൾ വായിക്കുന്നതിലൂടെ സ്ട്രെസ്സ് എങ്ങനെ നേരിടാമെന്നും ജീവിത വിജയം എങ്ങനെ കൈവരിക്കാമെന്നും എളുപ്പത്തിൽ മനസ്സിലാകും.