ആഗ്രഹിക്കുന്നതെന്തും നേടാൻ എന്ത് ചെയ്യണം?
ഓരോ മനുഷ്യനും ഉത്തരം തേടിയിട്ടുള്ള ചോദ്യമാണ് നിങ്ങൾ മുകളിൽ കാണുന്നത്. ആഗ്രഹിക്കുന്നതെന്തും നേടാൻ എന്ത് ചെയ്യണം? ഭൂരിഭാഗം പേരും ഉത്തരം തേടുന്നതിൽ നിന്നും അകന്നു പോയി,
ഉത്തരം കിട്ടിയ പലരും അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയില്ല, ഉത്തരം ജീവിതത്തിൽ സമന്വയിപ്പിച്ചു അത് അക്ഷീണം പിന്തുടർന്ന അപൂർവ്വം ചിലർ വിജയസോപാനത്തിൽ എത്തി.
ആഗ്രഹത്തെ അവയുടെ പൂർത്തീകരണത്തിൽ നിന്നും അഥവാ ആത്മസാക്ഷാത്ക്കാരത്തിൽ നിന്നും പിൻവലിക്കുന്നത് എന്തൊക്കെയാണ്?
ആഗ്രഹങ്ങൾ ഇല്ലാത്തവർ വളരെ അപൂർവ്വമാണ്. ആഗ്രഹങ്ങൾ എല്ലാം സാധിച്ചവരും അപൂർവ്വമാണ്. ആഗ്രഹപൂർത്തീകരണത്തിൽ നിന്നും നമ്മളെ വിലക്കുന്ന ക്രിയാത്മകമല്ലാത്ത സംഗതികൾ എന്താണെന്ന് ആദ്യം മനസിലാക്കാം.
ക്രിയാത്മകമല്ലാത്ത അനേകം കാര്യങ്ങളിൽ ചിലതാണ് ആഗ്രഹത്തിലെ തീവ്രതയില്ലായ്മ, തെറ്റായ ചിന്താഗതി, അശുഭാപ്തിവിശ്വാസം, മടി, അദ്ധ്വാനക്കുറവ്, ലക്ഷ്യത്തിൽ നിന്നുള്ള പിന്മാറ്റം, ആസൂത്രണം ഇല്ലായ്മ അല്ലെങ്കിൽ ആസൂത്രണത്തിലെ പിഴവ് തുടങ്ങിയവ..
ലക്ഷ്യത്തിൽ നിന്നും അകറ്റുന്ന ഇതുപോലുള്ള ശീലങ്ങൾ ഒഴിവാക്കുകയും ഇതിന് വിപരീതമായ ശുഭാപ്തി വിശ്വാസത്തോടെ ക്രിയാത്മക ശൈലികൾ പിന്തുടരുകയും ചെയ്താൽ വിജയം സുനിശ്ചിതം.
നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കീഴടക്കാൻ കഴിയണം എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വരുത്തേണ്ട ഏറ്റവും വലിയ മാറ്റം നിങ്ങളുടെ സ്വന്തം ചിന്താഗതിയാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇത് പൂർണ്ണമായും സാധ്യമാണ്.
ചിന്തകൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നു . കാരണം നല്ല ചിന്തകളാണ് വിശ്വാസത്തിലേക്കും സത്പ്രവർത്തിയിലേക്കും നയിക്കുന്നത്. അത്തരം സ്ഥിരമായ പ്രവർത്തി നല്ല ശീലങ്ങളിലേക്കും, അത് മികച്ച സ്വഭാവരൂപീകരണത്തിലേക്കും, തുടർന്ന് വിജയത്തിലേക്കും നയിക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി "ആവിഷ്ക്കാരം" (Manifestation), "ആകർഷണ നിയമം" (Law of attraction) തുടങ്ങിയ പദങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാം.
ജനമനസ്സുകളിൽ മാനിഫെസ്റ്റേഷൻ, ലോ ഓഫ് അട്രാക്ഷൻ പ്രചുരപ്രചാരം നേടിയത് എക്കാലത്തെയും പ്രശസ്തമായ സ്വയം സഹായ പുസ്തകങ്ങളിൽ ഒന്നിലൂടെയാണ് - റോണ്ടാ ബൈൺ രചിച്ച "രഹസ്യം" (The Secret). ദ സീക്രട്ട് പോലുള്ള പുസ്തകങ്ങളിൽ പഠിപ്പിക്കുന്ന മാനസിക വിദ്യകൾ ഈയിടെ കൂടുതൽ ജനപ്രീതി നേടിയിട്ടുണ്ട്.
ഈ വിദ്യകൾ ശരിക്കും പ്രവർത്തിക്കും എന്ന് ഒരുപാട് ആളുകൾക്ക് തോന്നിയതിൻ്റെ ഫലമാണ് ഈ ജനപ്രീതി. ഈ മാനിഫെസ്റ്റേഷൻ വിദ്യകളെക്കുറിച്ച് നിങ്ങൾ മുമ്പ് കേട്ടിട്ടുണ്ടാകാം, എന്നാൽ അവ എന്താണ് അർത്ഥമാക്കുന്നത്, അതിലും പ്രധാനമായി,
നിങ്ങളുടെ സ്വന്തം ജീവിതത്തിൽ അവ എങ്ങനെ നടപ്പിലാക്കണം എന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന മികച്ച ആവിഷ്ക്കാര വിദ്യകളെ കുറിച്ച് കൂടുതലറിയാം.
എല്ലാറ്റിനും മുൻപ് എന്താണ് മാനിഫെസ്റ്റേഷൻ എന്നറിയാം
ലളിതമായി പറഞ്ഞാൽ, സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നതിലൂടെ നിങ്ങൾ സംഭവിക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും സാധിപ്പിക്കുന്നതാണ് മാനിഫെസ്റ്റേഷൻ (ആവിഷ്ക്കാരം അഥവാ സാക്ഷാത്കാരം).
ചിലർക്ക് ഇപ്പോഴിത് സങ്കീർണ്ണമായി തോന്നിയേക്കാം. സങ്കീർണ്ണതകളും സംശയങ്ങളും ഒട്ടുമില്ലാതെ മനസ്സിൽ ഉടലെടുക്കുന്ന വിശ്വാസമാണ് ഇതിൻ്റെ മൂലാധാരം. മാനിഫെസ്റ്റേഷൻ്റെ ഏറ്റവും അടിസ്ഥാനപരമായ കാരണം, പോസിറ്റീവ് മാനസികാവസ്ഥ സ്വീകരിക്കുന്നതാണ്.
ആവിഷ്ക്കാരത്തിന് പരിമിതികൾ ഉണ്ടെങ്കിലും, നിങ്ങളുടെ ചിന്താഗതി മാറ്റുന്നതിനുള്ള ശക്തിയെ കുറച്ചുകാണാതിരിക്കേണ്ടത് പ്രധാനമാണ്. അവിടെയാണ് മാജിക് സംഭവിക്കുന്നത്.
എന്താണ് ആകർഷണ നിയമം?
ആകർഷണ നിയമം കേവലം ഒരു ചിന്താമാർഗ്ഗമല്ല, അത് ഒരു ജീവിതരീതിയാണ്. “സന്തോഷവും ആരോഗ്യവും സമ്പത്തും കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?” എന്ന് നിങ്ങളോട് ചോദിച്ചാൽ നമ്മിൽ മിക്കവരും ഈ ചോദ്യത്തിന് അതിശയകരമായി ഒരേ ഉത്തരം നൽകുമെന്നതിൽ സംശയമില്ല!
വലിയ പ്രശ്നങ്ങളില്ലാതെ സുഖപ്രദമായ ജീവിതം നയിക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്? അതിനായി ആകർഷണ നിയമം നിങ്ങളെ എങ്ങനെ സഹായിക്കും?
അറിഞ്ഞും അറിയാതെയും നാമെല്ലാവരും ആകർഷണ നിയമത്തെ ഏതെങ്കിലും തരത്തിൽ ജീവിതത്തിൽ ഉപയോഗിക്കുന്നു, ലളിതമായി പറഞ്ഞാല്‍ സമാനമായ ഊര്‍ജം പരസ്പരം ആകര്‍ഷിക്കപ്പെടുന്നു എന്ന സാര്‍വത്രികമായ നിയമമാണ് ആകര്‍ഷണ നിയമം.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്തിലാണോ അതിനെ നിങ്ങൾക്ക് തിരികെ ലഭിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും നമ്മള് ഊര്‍ജത്തിന്റെയും അതുണ്ടാക്കുന്ന പ്രകമ്പന(Vibration) ത്തിന്റെയും ലോകത്താണ് ജീവിക്കുന്നതെന്ന് ക്വാണ്ടം ഫിസിക്സ് തെളിയിച്ചിട്ടുണ്ട്.
നെഗറ്റീവ് ചിന്തകൾ നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങളുടെ ജീവിതത്തിലേക്ക് നെഗറ്റീവ് സംഭവങ്ങൾ വന്നുകൂടുന്നു. പോസിറ്റീവ് ചിന്തകളാണ് നിങ്ങളെ സ്വാധീനിക്കുന്നതെങ്കിൽ, നിങ്ങളുടെ ജീവിതത്തിലേക്ക് നല്ല സംഭവങ്ങൾ മാത്രമേ ആകർഷിക്കുകയുള്ളൂ.
നമ്മൾ ആകർഷണ നിയമം ഉപയോഗിക്കുകയാണെങ്കിൽ ആഗ്രഹിക്കുന്ന ബന്ധങ്ങൾ, ആരോഗ്യം, ആഗ്രഹിക്കുന്ന തൊഴിൽ, സ്വപ്നഭവനം, സന്തോഷം, സംതൃപ്തി, സമാധാനം അങ്ങനെ നമ്മൾ ആഗ്രഹിക്കുന്നതെന്തും സ്വന്തമാകും.
സ്ഥല സമയ കാലാതീതമയി സദാ പ്രപഞ്ചത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രാപഞ്ചിക നിയമമാണ് ആകർഷണ നിയമം. ഗ്രാവിറ്റേഷൻ നിയമത്തെ കുറിച്ച് നമുക്ക് അറിയാമല്ലോ. ഭൂമി അതിൻറെ കേന്ദ്രത്തിലേക്ക് എല്ലാ വസ്തുക്കളേയും സദാ ആകർ ഷിച്ചു കൊണ്ടിരിക്കുകയാണല്ലോ.
രാജ്യമോ, സ്ഥലമോ, സമയമോ, വലിപ്പ ചെറുപ്പമോ, ധനികനെന്നോ, ദരിദ്രനെന്നോ, പാമരനെന്നോ പണ്ഡിതനെന്നോ വ്യത്യാസമില്ല. മുകളിൽ നിന്ന് ആരു ചാടിയലും ഭൂമിയിൽ പതിക്കുമെന്നതിന് ഒരു സംശയവുമില്ല. അതാണ് ഗ്രാവി റ്റി നിയമം.
അതുപോലെ തന്നെ വ്യക്തികളും, കാലങ്ങളും, രാജ്യ ങ്ങളും, സമയവും യാതൊന്നും തന്നെ പ്രാപഞ്ചിക ആകർഷണ നിയമത്തെ ബാധിക്കുകയില്ല. നമ്മുടെ ജീവിത്തിൽ നമ്മൾ ആഗ്രഹിക്കുന്നതുപോലുള്ള മനോഹ രമായ ഒരു ജീവിതം പടുത്തുയർത്തുവാൻ നമുക്ക് ഉപയോഗി ക്കുവാൻ കഴിയുന്ന ഒരു ടെക്നിക്കാണ് ആകർഷണ നിയമം.
നാം അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും നമ്മുടെ നിത്യ ജീവിതത്തിൽ നിത്യവും സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നാണ് പരമാർത്ഥം. നാം എന്താണ് ഉപോബോധമനസ്സിൽ ചിന്തിക്കുന്നത് അതു തന്നെ ജീവിത്തിൽ സംഭവിക്കും എന്നാണ് ഈ നിയമം. നിങ്ങൾ തുടർ ച്ചയായി ഒരു പരാജിതനാണെന്ന് ചിന്തിച്ചുകൊണ്ടിരുന്നാൽ ജീവി തത്തിൽ അതു സംഭവിച്ചു കൊണ്ടിരിക്കും. ഞാൻ ഒരു വിജയിയാ ണ് എന്ന് ചിന്തിച്ചു കൊണ്ടിരുന്നാൽ വിജയിച്ചുകൊ ണ്ടിരിക്കുന്നു.
എന്തും ചിന്തിച്ചിരുന്നു വിശ്വസിച്ചാൽ അതും സംഭവിക്കും. നമ്മുടെ ആന്തരിക ലോ കത്തിൽ എന്താണോ ചിന്തിച്ചിരിക്കുന്നത് അതു തന്നെ പുറം ലോകത്ത് സംഭവിച്ചിരിക്കും.
നിങ്ങളുടെ മനസ്സിൽ എന്താണോ വിശ്വസിച്ചിരിക്കുന്നത് അതു തന്നെയാണ് സംഭവിക്കുന്നത്. ഇല്ലായ്മയാണെങ്കിൽ ദരിദ്രനും, ഉള്ളായ്മയാണെങ്കിൽ ധനാവാനും ആയി തീരൂന്നു. ചിന്ത മാത്രം പോര, വിശ്വാസവും കൂടി വേണം.
മാനിഫെസ്റ്റേഷൻ എന്ന പദത്തിനൊപ്പം കൂട്ടി വായിക്കേണ്ടത് ആകർഷണ നിയമത്തിന്റെ ആശയമാണ്. ആകർഷണ നിയമം അടിസ്ഥാനപരമായി പ്രസ്താവിക്കുന്നത് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ ജീവിതത്തിൽ ആകർഷിക്കും എന്നാണ്.
ജീവിതത്തിലെ നിഷേധാത്മകതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, നമ്മുടെ സാഹചര്യം കൂടുതൽ പ്രതികൂലമായി വളരും. എന്നാൽ ജീവിതത്തിൻ്റെ പോസിറ്റീവ് വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നമ്മുടെ ഭാവി ലക്ഷ്യങ്ങൾ മനസ്സിൽ ഉറപ്പിക്കുകയും ചെയ്താൽ, അവ നേടാനുള്ള ഒരു വഴി നാം കണ്ടെത്തും.
നിങ്ങൾ ഒരു പോസിറ്റീവ് മാനസികാവസ്ഥയിൽ ഉണർന്നിരുന്നുവെങ്കിൽ, നിങ്ങളുടെ നേരെ വരുന്നതെന്തും കീഴടക്കാൻ തയ്യാറാണെങ്കിൽ, ദിവസം മുഴുവനും നിങ്ങളുടെ വ്യക്തിത്വവും പ്രവർത്തനങ്ങളും എങ്ങനെ മികച്ചതായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ.
നമുക്ക് എല്ലായ്പ്പോഴും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല (അത് ജീവിതത്തിൻ്റെ സ്വാഭാവിക അവസ്ഥയാണ്), നമ്മുടെ മാനസികാവസ്ഥ തീർച്ചയായും നമ്മുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും നമ്മുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്യും.
തങ്ങളുടെ സ്വപ്നങ്ങൾ സ്വയം സാക്ഷാത്കരിക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കാത്ത ഒരാൾക്ക് ശ്രമിക്കാനുള്ള ധൈര്യം പോലും കാണില്ല. മനസ്സ് വെച്ചാൽ ആർക്കും ഇത് ചെയ്യാം. ഇത് ആഗ്രഹതീവ്രത, അടിയുറച്ച വിശ്വാസം, കഠിനാധ്വാനം, സ്ഥിരോത്സാഹം, അർപ്പണബോധം എന്നിവയെക്കുറിച്ചാണ്.
ആരംഭിക്കുന്നതിനുള്ള ആദ്യപടി ആരംഭിക്കുക എന്നതാണ്. ജീവിതത്തിലെ മിക്കവാറും എന്തിനെക്കുറിച്ചും അതാണ് സത്യം; എന്തെങ്കിലും നേടുന്നതിനുള്ള ആദ്യപടി അത് യഥാർത്ഥത്തിൽ സാധ്യമാണെന്ന് വിശ്വസിക്കുക എന്നതാണ്.
മാനിഫെസ്റ്റേഷൻ ടെക്നിക്കുകൾ ഉപയോഗിക്കുന്നതിന് മുൻപ് അറിയേണ്ട ചില കാര്യങ്ങൾ
ഒരു ലക്ഷ്യം സജ്ജമാക്കുന്നത് സ്വയം ദിശാബോധം നൽകുന്നു. നിങ്ങളുടെ ദൈനംദിന ചിന്തകളും പ്രവൃത്തികളും ഉപയോഗിച്ച് നിങ്ങൾ നിങ്ങളുടെ സ്വന്തം വിധി നിയന്ത്രിക്കുകയാണ്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചോ അല്ലെങ്കിൽ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങളെക്കുറിച്ചോ ചിന്തിക്കുക.
നിങ്ങളുടെ ലക്ഷ്യം ഭൗതിക വസ്തുക്കളാവാം ആവാതിരിക്കാം. ഒരു ലക്ഷ്യം കണ്ടെത്തി മനസ്സിൽ സ്ഥാപിക്കുമ്പോൾ നിങ്ങൾ അവയുടെ മൂല്യങ്ങളെക്കുറിച്ചും, ജീവിതത്തിൽ നിങ്ങൾക്ക് അത് എത്ര പ്രധാനമായതാണ് എന്നും ചിന്തിക്കുക.
എന്തുകൊണ്ടാണ് നിങ്ങൾ അത് നേടാൻ ആഗ്രഹിക്കുന്നത്? അത് നിങ്ങൾക്കായി എന്ത് ചെയ്യും? ഇത് നിങ്ങളെത്തന്നെ അറിയാൻ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ ആഗ്രഹങ്ങളുടെ ആത്മാവിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തിന് കാര്യമായ രീതിയിൽ സംഭാവന നൽകുന്ന അർത്ഥവത്തായതും പോസിറ്റീവുമായ കാര്യങ്ങൾ നിങ്ങൾ ആവിഷ്ക്കരിക്കുന്നു എന്നത് ഉറപ്പാക്കുക.
മാനിഫെസ്റ്റേഷൻ ടെക്നിക്കുകൾ ഉപയോഗിച്ച് ആഗ്രഹങ്ങൾ എങ്ങനെ സാധ്യമാക്കാം — 5 മികച്ച ആവിഷ്ക്കാര വിദ്യകൾ മനസിലാക്കാം
നിങ്ങളുടെ ലക്ഷ്യങ്ങൾ കീഴടക്കാൻ സഹായിക്കുന്ന ഈ 5 മാനിഫെസ്റ്റേഷൻ വിദ്യകൾ പരീക്ഷിക്കുക.
1. പേപ്പർ ബർണിങ് ടെക്നിക്
വളരെ നന്നായി മനസ്സിനെ ശുദ്ധികരിക്കാൻ സഹായിക്കുന്ന മികച്ച ഒരു ടെക്നിക്ക് ആണിത്. വളരെ എളുപ്പത്തിൽ ഒരു 10 -30 mins കൊണ്ട് ചെയ്യാം. ആദ്യം ഒരു വെള്ള പേപ്പർ എടുക്കുക (A4 sheet അല്ലെങ്കിൽ ബുക്ക് പേപ്പർ).
എന്നിട്ടു ആ പേപ്പറിൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും എഴുതുക. ദൈവത്തിനോട് മനസ്സ് തുറന്നു പറയുന്നതുപോലെ , അല്ലെങ്കിൽ നിങ്ങളുടെ ഒരു സുഹൃത്തിനോട് പറയുന്നത് പോലെ എഴുതാം. ഇതുവരെ ജീവിതത്തിൽ ഉണ്ടായ എല്ലാ ദുരനുഭവങ്ങളും, പേടികളും , കടങ്ങളെ കുറിച്ചുള്ള കാര്യങ്ങളും, അതുമൂലം ഉണ്ടായ പ്രശ്നങ്ങളും , മുന്നേ ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചും, അപ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ചും, ഭാവിയെ കുറിച്ചുള്ള പേടികളും ,
അങ്ങനെ അങ്ങനെ നിങ്ങളുടെ സകല പ്രശ്നങ്ങളും അതിൽ എഴുതാം. എന്നിട്ട് ആ പേപ്പർ കത്തിച്ചു കളയുക. കത്തിക്കുമ്പോൾ നിങ്ങളുടെ എല്ലാ ദുരിതങ്ങളും, പ്രശ്നങ്ങളും കത്തി തീരുന്നതായിട്ടും , അത് മനസ്സിൽ നിന്ന് ഡിലീറ്റ് ആകുന്നതായിട്ടും സങ്കല്പിക്കുക.
ഇത് ഒരു തവണ മാത്രം ചെയ്താൽ മതി. നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന എല്ലാ ചിന്തകളുടെയും തീവ്രത നന്നായി കുറഞ്ഞതായിട്ട് അനുഭവപ്പെടും. അവ ഇനി അങ്ങോട്ട് നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. അങ്ങനെ നിങ്ങൾക് സമാധാനമായിട്ട് നിങ്ങൾ ചെയ്യേണ്ടുന്ന ജോലികൾ കൃത്യമായ് ചെയ്ത് മുന്നോട് പോകാം.
അപ്പോൾ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങളും എളുപ്പത്തിൽ ലഭ്യമാകും. അത്പോലെ തന്നെ നിങ്ങള്‍ക്കുള്ള പല ബ്ലോക്കുകളും ഇതിലൂടെ മാറിക്കിട്ടും, അതും മുന്നോട്ടുള്ള ആഗ്രഹ സാക്ഷാത്ക്കാരങ്ങൾക്ക് നല്ല രീതിയിൽ സഹായകരമാകും.
2. വിഷൻ ബോർഡ്
വിഷൻ ബോർഡ് പലരും ഇതിനകം പരീക്ഷിച്ചിട്ടുള്ള ഏറ്റവും എളുപ്പമുള്ള ആവിഷ്ക്കാര വിദ്യകളിൽ ഒന്നാണ്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ സാധ്യമാക്കാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങൾക്കുമായി ഒരു ബോർഡ് ഉണ്ടാക്കുക.
വീട്, ജോലി, കാർ, വ്യക്തിബന്ധങ്ങൾ, അങ്ങനെ നിങ്ങൾ സ്വപ്നം കാണുന്ന എല്ലാ ലക്ഷ്യങ്ങളുടെയും ചിത്രങ്ങളോ കൊളാഷുകളോ കൊണ്ട് സമ്പുഷ്ടമായ ഒരു വിഷൻ ബോർഡ് ഒരുക്കുക. അത് എപ്പോഴും നിങ്ങളുടെ ദൃഷ്ടി പതിക്കുന്ന സ്ഥലങ്ങളിൽ വെക്കുക.
എത്ര മാത്രം കൃത്യത ആ ചിത്രങ്ങളിൽ പാലിക്കുന്നുവോ അത്രയും നല്ലത്. ഉദാഹരണത്തിന് നിങ്ങൾ നീല കാറാണ് ആഗ്രഹിക്കുന്നതെങ്കിൽ മനസ്സിലുള്ള കമ്പനിയുടെ അതേ നിറമുള്ള കാറിൻ്റെ ചിത്രം പതിപ്പിക്കുക.
വിഷൻ ബോർഡുകൾ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ജീവിതം വിഭാവനം ചെയ്യുന്നതിനുള്ള ഒരു മികച്ച മാർഗം മാത്രമല്ല, നിങ്ങൾ എന്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്, എന്തുകൊണ്ട് അത് വിലമതിക്കുന്നു എന്നതിൻ്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.
3. കൃതജ്ഞതാ ജേണൽ
ഒരു കൃതജ്ഞതാ ജേണൽ സൂക്ഷിക്കാൻ ശ്രമിക്കുക. അവിടെ നിങ്ങൾ ദിവസവും നന്ദിയുള്ള കാര്യങ്ങളുടെ ട്രാക്ക് സൂക്ഷിക്കുന്നു. ഇത് ആവിഷ്ക്കാരത്തിനുള്ള മാർഗ്ഗം മാത്രമല്ല, വിഷാദരോഗം അല്ലെങ്കിൽ ഉത്കണ്ഠയുമായി മല്ലിടുമ്പോൾ പലർക്കും സഹായകമാകുന്ന ഒരു സംഗതി കൂടിയാണ്.
എഴുതുമ്പോഴുള്ള മനോഭാവത്തിലും പോസിറ്റീവ് ചിന്തയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ ഉള്ള നല്ല കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാനാണ് ഇത് ചെയ്യുന്നത്. ഇത് ദിവസേന ചെയ്യുക. 10 മിനിറ്റ് സമയം മാത്രമാണ് ഇതിനു ആവശ്യമായ വരിക.
ജീവിതത്തിൽ ഉള്ള 10-15 നല്ല കാര്യങ്ങൾ എഴുതി നന്ദി പറയുക. ഏറ്റവും ചെറിയ കാര്യങ്ങൾക്കും നന്ദി പ്രകടമാക്കുക. ജീവിതത്തിൽ വരാനിരിക്കുന്ന ആ ആഗ്രഹം ലഭിച്ചെന്ന മട്ടിൽ അത് നൽകിയതിനും നന്ദി പറയുക.
ഓരോ വാചകം എഴുതുമ്പോഴും മുഖത്ത് ഒരു പുഞ്ചിരിയോടെ, നല്ല വൃത്തിയിൽ വളരെ സ്നേഹത്തോടെ എഴുതാൻ ശ്രമിക്കുക – അങ്ങനെ നല്ല രീതിയിൽ ഫീൽ ചെയ്ത് തന്നെ ചെയ്യുക. നന്ദിയോടെയായിരിക്കണം നാം ഓരോ പ്രഭാതത്തെയും സ്വീകരിക്കേണ്ടത്.
കാരണം ഒരു ദിവസം കൂടി നമുക്ക് ലഭിച്ചിരിക്കുന്നു. കാപ്പി കുടിക്കാൻ, സുഹൃത്തിന് വാട്സാപ്പ് ചെയ്യാൻ, ഇണയെ ആലിംഗനം ചെയ്യാൻ, മഴ നനയാൻ, സംഗീതം കേൾക്കാൻ, ജോലി ചെയ്യാൻ, മക്കളുടെ ചുംബനങ്ങൾ സ്വീകരിക്കാൻ.
നാം ഉണർന്നെണീറ്റിരിക്കുന്നു എന്നതും നമ്മൾ ആരോഗ്യത്തോടെയിരിക്കുന്നു എന്നതുമാണ് പ്രധാനപ്പെട്ട കാര്യം. ഉദാഹരണത്തിന് ഇന്നലെ ഈ ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നായി ഏകദേശം ലക്ഷോപലക്ഷം പേർ മരണമടഞ്ഞിട്ടുണ്ട്.
റോഡപകടം, അക്രമം, രോഗം, പ്രകൃതിക്ഷോഭം എന്നിവയെല്ലാം കാരണമാണിത്. ഇന്നും അതുപോലെ തന്നെ ആളുകൾ മരിക്കും.നാളെയും മറ്റന്നാളും ഇത്തരം മരണങ്ങൾ ആവർത്തിക്കും.
ഒരു കലണ്ടറിലെ അവസാനതാളും മറിഞ്ഞുകഴിയുമ്പോൾ ഈ ലോകത്ത് നിന്ന് കോടാനുകോടി ആളുകൾ തങ്ങളുടെ അവസാനശ്വാസമെടുത്തുകഴിഞ്ഞിരിക്കും.
എന്തിനേറെ ഈ ലേഖനം വായിച്ചു തുടങ്ങി പൂർത്തിയാക്കുമ്പോഴേക്കും ഈ ലോകത്തിൽ നിന്ന് ചിലപ്പോൾ പത്തോ അതിലേറെയോ ആളുകൾ മരണമടഞ്ഞേക്കാം. എന്നിട്ടും ഇത് വായിക്കാൻ നിങ്ങൾ ജീവനോടെയുണ്ട് എന്നതു തന്നെയാണ് നിങ്ങൾ ഈ ദിവസത്തോടും ജീവിതത്തോടും കാണിക്കേണ്ട നന്ദി.
നന്ദിയുള്ള ജീവിതം നന്മയുള്ള ജീവിതമാണ്. അത് നല്ലൊരു ജീവിതത്തിലേക്കുള്ള വാതിലുകളാണ് നമുക്ക് തുറന്നുതരുന്നത്. അതുകൊണ്ട് എല്ലാവരോടും എല്ലാറ്റിനോടും നന്ദിയുള്ളവരായിരിക്കുക.
4. പോസിറ്റീവ് അഫർമേഷൻ അഥവാ പോസിറ്റീവ് സ്ഥിരീകരണങ്ങൾ
പോസിറ്റീവ് സ്ഥിരീകരണങ്ങൾ മിക്കവാറും ആർക്കും പരീക്ഷിക്കാവുന്ന മറ്റൊരു മാനിഫെസ്റ്റേഷൻ വിദ്യയാണ്. നിങ്ങൾ ആഗ്രഹിക്കുന്ന ഫലം എന്തുതന്നെയായാലും, നിങ്ങളുടെ മാനസികാവസ്ഥ അതിന് പാകത്തിനായി ഒരുക്കുന്നതിനും ആത്മവിശ്വാസത്തിനും സ്ഥിരീകരണങ്ങൾ വളരെ പ്രധാനമാണ്.
സ്റ്റിക്കി നോട്ടുകളിൽ പോസിറ്റീവ് സ്ഥിരീകരണങ്ങൾ എഴുതി നിങ്ങളുടെ റൂമിന് ചുറ്റും അല്ലെങ്കിൽ ബാത്ത്റൂം കണ്ണാടിയിൽ വയ്ക്കുന്ന ആശയം നല്ലതാണ്. നിങ്ങൾ ഉണരുമ്പോൾ ആദ്യം കാണുന്ന കാര്യങ്ങളിൽ ചിലത് ഈ പോസിറ്റീവ് സ്ഥിരീകരണങ്ങൾ ആണ്.
നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും.
ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്.
മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍.
ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
എത്രത്തോളം പോസിറ്റീവ് ചിന്തകള്‍ മനസ്സില്‍ രൂപപ്പെടുത്താന്‍ സാധിക്കുന്നുവോ അത്രത്തോളം നെഗറ്റീവ് ചിന്തകള്‍ ഇല്ലാതാകും എന്നതാണ് യാഥാര്‍ഥ്യം. ഫലപ്രാപ്തിയിലേക്ക് എന്തെങ്കിലും സാധ്യമാക്കുന്നതിനുള്ള ഏറ്റവും വലിയ താക്കോലുകളിൽ ഒന്ന് നിങ്ങളുടെ ചിന്താഗതി മാറ്റുക എന്നതാണ്.
നല്ല കാര്യങ്ങൾക്ക് പൊതുവെ സമയമെടുക്കും, നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാത്തപ്പോൾ ഒരു നെഗറ്റീവ് സ്പേസിലേക്ക് വഴുതിവീഴാൻ വളരെ എളുപ്പമാണ്. ആയതിനാൽ ശുഭാപ്തി വിശ്വാസം നിറയ്ക്കുക.
പോസിറ്റീവ് ചിന്തകള്‍ മനസ്സ് തുടക്കത്തില്‍ തന്നെ അംഗീകരിക്കണമെന്നില്ല. പക്ഷേ നിരന്തരം ശ്രമിക്കുന്നതിലൂടെ പോസിറ്റീവ് ചിന്തകള്‍ മനസ്സില്‍ ഉറപ്പിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ മനസ്സില്‍ നല്ല ചിന്തകള്‍ നിറയുമ്പോള്‍ ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും.
ജീവിതത്തിലെ എല്ലാ കാര്യങ്ങളേയും പോസിറ്റീവ് മനോഭാവത്തോടെ സമീപിക്കാന്‍ കഴിയും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മനസ്സിനെ മനസ്സു കൊണ്ടു തന്നെ ജയിക്കാനുള്ള തന്ത്രമാണ് അഫര്‍മേഷന്‍. നമ്മള് എന്താണോ അത്, നമ്മള് ചിന്തിക്കുന്നതിന്റെ ഫലമാണ്.
5. വിഷ്വലൈസേഷൻ അഥവാ ദൃശ്യവൽക്കരണം
മാനിഫെസ്റ്റേഷൻ ടെക്നിക്കുകളിൽ ദൃശ്യവൽക്കരണം ഏറ്റവും ശക്തമായ വിദ്യകളിൽ ഒന്നാണ്, മാത്രമല്ല ഇത് നമ്മൾ സാക്ഷാത്കരിക്കുന്നത് തിരിച്ചറിയാതെ തന്നെ ചെയ്യുന്ന ഒന്നാണ്.
നിങ്ങളുടെ ആഗ്രഹങ്ങളുടെ ദൃശ്യവൽക്കരണം പരിശീലിക്കുക, നിങ്ങളുടെ മനസ്സ് തുറക്കുന്നതിനും നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് നിങ്ങളെ പ്രചോദിപ്പിക്കുന്നതിനും ഇത് വളരെ സഹായകരമാണ്.
നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിലവില്‍ ഉണ്ടെന്ന് സങ്കല്പ്പിക്കുകയും അത് അനുഭവിക്കുകയും ചെയ്യുക എന്ന പ്രക്രിയയാണ് ക്രിയേറ്റീവ് വിഷ്വലൈസേഷൻ അഥവാ ഗോൾ വിഷ്വലൈസേഷൻ. മനസ്സ് ശാന്തമായും സ്വസ്ഥമായും വെക്കുക.
അതിനുള്ള ഒരു എളുപ്പവഴി, 50 ല്‍ നിന്ന് പൂജ്യം വരെ പതുക്കെ എണ്ണുക എന്നതാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം നിലവില്‍ ഉണ്ടെന്നതു പോലെയും അനുഭവിക്കുന്നതു പോലെയും മനസ്സില്‍ സങ്കല്‍പ്പിക്കുക. കാണാനും കേള്‍ക്കാനും അനുഭവിക്കാനും മണക്കാനും രുചിക്കാനുമുള്ള (ആവശ്യമെങ്കില്‍) കഴിവുകള്‍ ഉള്‍പ്പെടുത്തി, അത് യാഥാര്‍ത്ഥ്യമാണെന്ന് വരുത്തിത്തീര്‍ക്കുക.
നമ്മള് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്ന വികാരം അനുഭവിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ക്രിയേറ്റീവ് വിഷ്വലൈസേഷന്‍ ഉപയോഗിക്കുമ്പോഴെല്ലാം അത് ഇപ്പോള്‍ സംഭവിക്കുന്നതാണെന്ന തോന്നൽ ഉണ്ടാക്കുകയും അതിലുള്‍പ്പെടുന്ന പ്രക്രിയയെ ദൃശ്യവത്കരിക്കുന്നതിനപ്പുറം
നിങ്ങളുടെ ശ്രദ്ധ അന്തിമഫലത്തിലോ ആഗ്രഹിക്കുന്ന ഫലത്തിലോ എത്തിക്കുകയും ചെയ്യുന്നു. അത് ആസ്വാദ്യകരവും രസകരവുമായ അനുഭവമാക്കി മാറ്റുക. എല്ലാറ്റിനുമുപരി നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും നല്ലതായി അനുഭവപ്പെടും.
സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ള യാത്രയാണ് ഓരോരുത്തരുടേയും ജീവിതം. പരിശ്രമം കൊണ്ടു മാത്രം ഒരാള്‍ക്ക് ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. എന്തു പ്രതിസന്ധികള്‍ നേരിട്ടാലും എത്ര തവണ പരാജയപ്പെട്ടാലും ഒരുനാള്‍ ഇത് നേടിയെടുക്കാന്‍ സാധിക്കും എന്ന വിശ്വാസം വേണം.
ഇത്തരത്തില്‍ ശക്തമായൊരു ചിന്ത മനസ്സില്‍ രൂപപ്പെടുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് വിജയത്തിലേയ്ക്ക് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ മനസ്സില്‍ ശുഭചിന്തകള്‍ നിറയട്ടെ. അതുവഴി ധൈര്യവും ആത്മവിശ്വാസവും വളരട്ടെ. അപ്പോള്‍ മാത്രമേ കടന്നു പോകുന്ന ഓരോ വഴിയിലും വിജയത്തിന്റെ പാദമുദ്രകള്‍ പതിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.
continue reading.
ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ
ശാസ്ത്രജ്ഞൻ എന്ന വാക്ക് തന്നെ പത്തൊമ്പതാം നൂറ്റാണ്ടിലാണ് ആദ്യമായി ഉപയോഗിക്കുന്നത്. അതിനുമുൻപ് ശാസ്ത്രാന്വേഷകർ അവരെ പ്രാകൃതിക തത്ത്വചിന്തകർ എന്ന് വിശേഷിപ്പിച്ചിരുന്നു. മധ്യകാലത്തിനു മുൻപ് തന്നെ പ്രായോഗികമായ ശാസ്ത്രാന്വേഷണങ്ങൾ നടന്നിരുന്നു. അതേ കാലത്തു തന്നെ ശാസ്ത്രീയ സമീപനവും ഉപയോഗപ്പെടുത്തിയിരുന്നു. ആധുനിക കാലത്തിന്റെ തുടക്കത്തിലാണ് ആധുനിക ശാസ്ത്രം വളർന്നു തുടങ്ങിയത്, പ്രത്യേകിച്ച് യൂറോപ്പിലെ ശാസ്ത്രീയ നവോത്ഥാനകാലമായ 16 , 17 നൂറ്റാണ്ടുകളിൽ. അന്ധവിശ്വാസങ്ങളെയും ഊഹാപോഹങ്ങളെയും തമസ്ക്കരിച്ച പുരോഗനോന്മുഖമായ തെളിയിക്കപ്പെട്ട അറിവുകളുടെ വളർച്ചയാണ് ശാസ്ത്രജ്ഞരുടെ പ്രധാന സംഭാവന. അത്തരത്തിൽ ലോകത്തിന് തങ്ങളുടേതായ സംഭാവനകൾ നൽകിയ 20 ശാസ്ത്രപ്രതിയിഭകളെ പറ്റി വായിക്കാം... ## 1. ഐസക് ന്യൂട്ടൻ  ഇംഗ്ലണ്ടിൽ പ്രചാരത്തിലിരുന്ന ജൂലിയൻ പഞ്ചാംഗം പ്രകാരം 1642 ലെ ക്രിസ്മസ് ദിനത്തിലാണ് ഐസക് ന്യൂട്ടൻ ജനിച്ചത്. ഐസക് ജനിക്കുന്നതിനു മൂന്നു മാസം മുൻപ് അച്ഛൻ മരിച്ചു. മൂന്നാം വയസ്സിൽ അമ്മ പുനർവിവാഹം കഴിച്ചു. അമ്മൂമ്മയുടെ സംരക്ഷണത്തിൽ 12 വയസ്സിലാണ് സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്. പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും, ദൈവശാസ്ത്രജ്ഞനും ആയിരുന്നു സർ ഐസക് ന്യൂട്ടൻ (1642 ഡിസംബർ 25 - 1726 മാർച്ച് 20). ന്യൂട്ടൻ 1687-ൽ പുറത്തിറക്കിയ ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു. തുടർന്നുള്ള മൂന്നു നൂറ്റാണ്ടുകളിൽ ഭൗതികപ്രപഞ്ചത്തിന്റെ ശാസ്ത്രീയവീക്ഷണം ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടെയും ആകാശഗോളങ്ങളുടെയും ചലനം ഒരേ പ്രകൃതിനിയമങ്ങൾ അനുസരിച്ചാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും അദ്ദേഹത്തിന്റെ സംഭാവനയാണ്. ആദ്യത്തെ പ്രാക്ടിക്കൽ റിഫ്ലക്ടിങ് ടെലസ്കോപ്പ് നിർമ്മിച്ചു. പ്രഭു പദവി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ. കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്നു. രാഷ്ട്രത്തിന്റെ ആദരവോടെ ശവമടക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ. ബലത്തിന്റെ യൂണിറ്റ് ന്യൂട്ടന്റെ പേരിൽ അറിയപ്പെടുന്നു. ആദ്യമായി ലിങ്കൺ ഷെയറിലെ ഗ്രാമർസ്കൂളിൽ ചേർന്ന് പഠിച്ചു. ഗ്രാമർസ്കൂളിൽ യാന്ത്രികമോഡലുകൾ ഉണ്ടാക്കുന്നതിലാണ് ന്യൂട്ടൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. സൺ ഡയൽ, വാട്ടർക്ലോക്ക്, നാൽചക്ര വാഹനം തുടങ്ങി അനവധി യാന്ത്രികമോഡലുകൾ സ്കൂൾ പഠനകാലത്ത് ഉണ്ടാക്കി. 1660 ല്‍ അതായത് 18 വയസ്സിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർത്തു. അവിടെനിന്ന് പ്രകാശത്തെ കുറിച്ച് കെപ്ലർ എഴുതിയ പുസ്തകങ്ങൾ വായിക്കാനിടയായി. ഡെസ്കാർട്ട്സ്സിന്റെ ‘ജ്യോമട്രി’ ആണ് വാസ്തവത്തിൽ ന്യൂട്ടനെ മൗലികമായ ചിന്തയിലേക്ക് നയിച്ചത്. 1665-ൽ ട്രിനിറ്റി കോളേജിൽനിന്ന് ബിരുദമെടുത്തു. ഇതേവർഷം തന്നെയാണ് പ്രസിദ്ധമായ ബൈനോമിയൽ തിയറം കണ്ടെത്തിയതും കാൽക്കുലസ് എന്ന ഗണിതശാഖയുടെ പ്രാരംഭം കുറിച്ചതും. 1665-ൽ ആപ്പിൾ മരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾ ആപ്പിൾ താഴെവീഴുന്നതുകണ്ട് എന്താണ് ഇത് മുകളിലേയ്ക്ക് പോകാത്തതെന്ന് വിചാരിച്ച ന്യൂട്ടന്റെ ചിന്തയാണ് 22 വർഷത്തിനുശേഷം ഗുരുത്വാകർഷണസിദ്ധാന്തമായി 1687-ൽ പുറത്തുവന്നത്. പ്രകാശത്തിന്റെ ഘടനയെക്കുറിച്ചായിരുന്നു പിന്നീട് ന്യൂട്ടന്റെ പഠനങ്ങൾ. നിറങ്ങളെക്കുറിച്ച് ബോയൽ എഴുതിയ പുസ്തകങ്ങളും കെപ്ലരുടെ എഴുത്തുകളും ന്യൂട്ടനെ വല്ലാതെ സ്വാധീനിച്ചു. ഒരു പ്രിസത്തിലൂടെ പ്രകാശകിരണം കടത്തിവിടുമ്പോൾ പ്രിസം നിറങ്ങൾ ഉല്പാദിപ്പിക്കുന്നതായി ബോയൽ പ്രസ്താവിച്ചത് ന്യൂട്ടന് സ്വീകാര്യമായില്ല. അദ്ദേഹം പരീക്ഷണങ്ങളിലൂടെ അത് തെറ്റാണെന്ന് തെളിയിച്ചു. മറ്റൊരു പ്രിസം തിരിച്ചുവച്ച് ആദ്യത്തെ പ്രിസത്തിൽനിന്നുത്ഭവിക്കുന്ന നിറങ്ങളെ വീണ്ടും കൂട്ടിയോജിപ്പിച്ച് ആദ്യത്തെ പ്രകാശംതന്നെ സൃഷ്ടിച്ചു. പ്രിസം കൊണ്ടുള്ള പരീക്ഷണങ്ങൾ ന്യൂട്ടന് വലിയ പ്രസിദ്ധി നേടിക്കൊടുത്തു. ന്യൂട്ടൻ തന്റെ 29ആം വയസ്സിൽ കേംബ്രിഡ്ജിൽ ലൂക്കേഷ്യൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് ആയി. ഇതിന്റെയൊക്കെ പരിസമാപ്തിയായി 1668ൽ പ്രതിഫലന ടെലസ്കോപ്പ് നിർമിച്ചു. 1689ൽ ബ്രിട്ടിഷ് പാർലമെൻറിൽ തെരഞ്ഞെടുക്കപ്പെട്ട് പിന്നീട് തിരിച്ച് വന്നതോടെ അദ്ദേഹം രോഗശയ്യയിലായി. അവസാന കാലത്ത് ഈയത്തിൽനിന്നും രസത്തിൽ നിന്നും സ്വർണ്ണമുണ്ടാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുകയും വർഷങ്ങളോളം അതിന് ചെലവഴിക്കുകയുമുണ്ടായി. 1725 മുതൽ തികച്ചും രോഗഗ്രസ്തനായ ന്യൂട്ടൻ തന്റെ 85-ആം വയസ്സിൽ; 1727 മാർച്ച് 20ന് ഇഹലോകവാസം വെടിഞ്ഞു. ## 2. അലക്സാണ്ടർ ഗ്രഹാം ബെൽ  ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഗ്രഹാം ബെൽ (മാർച്ച് 3, 1847 - ഓഗസ്റ്റ് 2, 1922). സ്കോട്ട്ലാന്റിലെ എഡിൻബറോയിലാണ് ഇദ്ദേഹം ജനിച്ചത്. അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ വീട് സ്കോട്ട്ലാന്റിലെ എഡിൻബർഗിൽ 16 സൗത്ത് ചർലൊട്ട് സ്ട്രീറ്റിൽ ആയിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ പ്രൊഫസർ അലക്സാണ്ടർ മേലവിൽ ബെല്ലും അമ്മ എലിസ ഗ്രെയ്സും ആയിരുന്നു. കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. ചെറുപ്പത്തിൽ സഹോദരന്മാരുടെ പോലെ അദ്ദേഹം വീട്ടിൽ അച്ഛനിൽ നിന്നാണ് പഠിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം റോയൽ ഹൈ സ്കൂളിൽ ചേർന്നു. അദ്ദേഹത്തിന്റെ താൽപര്യം മുഴുവൻ ശാസ്ത്രത്തിൽ, പ്രേത്യേകിച്ച് ജീവശാസ്ത്രത്തിൽ ആയിരുന്നു. സ്കൂളിൽ നിന്നും വിട്ടു കഴിഞ്ഞിട്ട് അദ്ദേഹം ലണ്ടനിൽ മുത്തച്ഛന്റെ ഒപ്പം താമസിക്കാൻ പോയി. ഈ സമയത്ത് അദ്ദേഹത്തിന് പഠനത്തോട് താൽപര്യം തോന്നി തുടങ്ങി. മുത്തച്ഛൻ കുറെ കഷ്ടപ്പെട്ട് ബെല്ലിനെ വൃത്തിയും ദൃഢവിശ്വാസംത്തോടും കൂടി സംസാരിക്കാൻ പഠിപ്പിച്ചു. ഇത് ഒരു അദ്ധ്യാപകനു വേണ്ട ഗുണങ്ങളായിരുന്നു. പതിനാറാം വയസ്സിൽ വെസ്റ്റേൺ ഹൗസ് അകാദമിയിൽ പാട്ടിനും പ്രസംഗത്തിലും അദ്ധ്യാപകനായി ജോലി കിട്ടി. ചെറു പ്രായത്തിൽ തന്നെ ബെല്ലിനു ലോകത്തോട് ഒരു കൗതുകം ഉണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ പരീക്ഷണങ്ങളൊക്കെ ചെയ്യുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അയൽവാസിയായ ബെൻ ഹെർട്മാൻ. അവരുടെ കുടുംബത്തിനു ഒരു ധാന്യം പൊടിപ്പിക്കുന്ന മില്ല് ഉണ്ടായിരുന്നു. അവിടെ കുറെ കവർച്ചകൾ നടക്കാറുണ്ടായിരുന്നു. ബെൽ മില്ലിൽ എന്തൊക്കെയാ ചെയ്യാറുള്ളത് എന്ന് ചോദിച്ചു. അവിടെ ഗോതമ്പിന്റെ തോട് കളയുന്ന ഒരു കഠിനമായ പണി ചെയ്യണം എന്നറിഞ്ഞു. പന്ത്രണ്ടാമത് വയസിൽ ബെൽ ഇതിനായി ഒരു ഉപകരണം ഉണ്ടാക്കി. ഇത് അവർ കുറേ വർഷത്തേക്ക് ഉപയോഗിക്കുകയും ചെയ്തു. ടെലിഫോൺ ആദ്യമായി വികസിപ്പിച്ചെടുത്തതിന് പകർപ്പവകാശം കിട്ടിയത് അലക്സാണ്ടർ ഗ്രഹാം ബെല്ലിനാണ്. വീടുകളിലും ഓഫീസുകളിലുമൊക്കെ ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന അനലോഗ് ഫോൺ സിസ്റ്റം, ടെലിഫോൺ കണ്ടുപിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ സ്ഥാപിച്ച കമ്പനിയുടെ അനന്തരഗാമിയാണ്. "വിസിബിൾ സ്പീച്ച്" എന്ന അക്ഷരമാല ഉപയോഗിച്ച് ബധിരരെ സംസാരിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു ഗ്രഹാം ബെൽ. അദ്ദേഹത്തിന് ടെലിഗ്രാഫ് യന്ത്രം പരിഷ്കരിച്ച് കേബിളിലൂടെ ഒരേ സമയം ഒന്നിൽ കൂടുതൽ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന ഒരു മൾട്ടിപ്പിൾ ടെലിഗ്രാഫ് വികസിപ്പിച്ചെടുക്കണമെന്ന് താല്പര്യമുണ്ടായിരുന്നു. അതിനായുള്ള അദ്ദേഹത്തിന്റെ പല പരീക്ഷണങ്ങൾക്കിടയിൽ, വൈദ്യുത കറന്റ് രൂപഭേദപ്പെടുത്തിയാൽ മനുഷ്യന്റെ ശബ്ദത്തിനു സദൃശ്യമായ കമ്പനങ്ങൾ (vibrations) സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പരീക്ഷണാർത്ഥം അദ്ദേഹം മെർക്യുറി കപ്പുകളും ട്യൂണിംഗ് ഫോർക്കുകളും ഉപയോഗിച്ച് ഒരു ഉപകരണം ഉണ്ടാക്കുകയും അത് വച്ച് പരീക്ഷണങ്ങൾ തുടരുകയും ചെയ്തു. 1876-ൽ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി. 75-ആം വയസിൽ -1922 ഓഗസ്റ്റ് 2ന്- കാനഡയിലെ നോവ സ്കോട്ടിയയിൽവച്ച് അന്തരിച്ചു. ## 3. സി.വി.രാമൻ  ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. 1888 നവംബർ 7-ന്,തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ, ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചു. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്. സ്ക്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ, രാമൻ, പഠനത്തിൽ ഉന്നതനിലവാരം പുലർത്തി. സ്കോളർഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടി. ചെറുപ്പത്തിൽതന്നെ രാമന് ഭൗതികശാസ്ത്രത്തിൽ ഏറെ താല്പര്യമുണ്ടായിരുന്നു. പതിനൊന്നാമത്തെ വയസ്സിൽ രാമൻ മെട്രിക്കുലേഷൻ ഒന്നാമനായി വിജയിച്ചു. പിന്നീടദ്ദേഹം അച്ഛൻ പഠിപ്പിച്ചിരുന്ന എ.വി.എൻ. കോളേജിൽത്തന്നെ ഇന്റർമീഡിയേറ്റിന് ചേർന്നു. ഒന്നാമനായിത്തന്നെ ഇന്റർമീഡിയേറ്റും വിജയിച്ചു. 1903-ൽ, മദ്രാസിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ രാമൻ ബി.എ.യ്ക്കു ചേർന്നു. 1904-ൽ രാമൻ, ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വർണമെഡലുകൾ നേടിക്കൊണ്ട് ബി.എ. ഒന്നാമനായി വിജയിച്ചു. പ്രസിഡൻസി കോളേജിൽത്തന്നെ ഭൗതികശാസ്ത്രം പഠിക്കാനായി എം.എ. യ്ക്കു ചേർന്നു. 1907-ൽ, രാമൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് തന്നെ എം.എ പാസ്സായി. സ്വന്തം ജ്യേഷ്ഠന്റെ പാത പിന്തുടർന്ന് ഫിനാൻഷ്യൽ സിവിൽ സർവ്വീസിന് (എഫ്.സി.എസ്.) ശ്രമിക്കുകയും 1907-ൽ എഫ്.സി.എസ്. പരീക്ഷ വിജയിക്കുകയും ചെയ്തു. 1907 ജൂണിൽ രാമൻ അസിസ്റ്റൻറ് അക്കൗണ്ടന്റ് ജനറലായി, കൽക്കട്ടയിൽ, ജോലിയിൽ പ്രവേശിച്ചു. അവിടെ രാമൻ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചു. ഇതിനടുത്തായിരുന്നു ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (ഐ.എ.സി.എസ്.) എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. ജോലികഴിഞ്ഞുള്ള സമയം അവിടത്തെ പരീക്ഷണശാലയിൽ ഗവേഷണം നടത്തുന്നതിന് രാമന് അനുവാദം ലഭിച്ചു. ജോലിസമയത്തിനു ശേഷം അതിരാവിലേയും രാത്രിയിലുമായി രാമൻ ഇവിടെ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടു. രാമൻ തന്റെ ഗവേഷണഫലങ്ങൾ അപ്പപ്പോൾതന്നെ പ്രസിദ്ധീകരിച്ചിരുന്നു. തൽഫലമായി 1912-ൽ കർസൺ റിസർച്ച് പ്രൈസും (Curzon Research Prize) 1913-ൽ വുഡ്ബേൺ റിസർച്ച് മെഡലും (Woodburn Research Medal) അദ്ദേഹത്തിനു ലഭിച്ചു. 1917ൽ സർക്കാർ ഉദ്യോഗം രാജിവെച്ച് കൽക്കത്ത യൂണിവേഴ്സിറ്റി സയൻസ് കോളേജിൽ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി രാമൻ സ്ഥാനമേറ്റു. സർക്കാർ ജോലിയിൽ ലഭിച്ചിരുന്നതിന്റെ പകുതി ശമ്പളത്തിലാണ് കൽക്കത്ത സർവകലാശാലയിൽ പാലിറ്റ് പ്രൊഫസറായ രാമൻ നിയമിതനാകുന്നത്. സർവകലാശാലയിൽ പ്രൊഫസറാണെങ്കിലും, രാമന്റെ ഗവേഷണം മുഴുവൻ ഇന്ത്യൻ അസോസിയേഷനിൽ തന്നെയായിരുന്നു. രാമനൊപ്പം ഇന്ത്യൻ അസോസിയേഷനും വളർന്നു. പുതിയ കണ്ടുപിടിത്തങ്ങളും ശാസ്ത്രപ്രസിദ്ധീകരണങ്ങളും അവിടുന്നുണ്ടായി. രാമന് കീഴിൽ ഗവേഷണം നടത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളും ഇന്ത്യൻ അസോസിയേഷനിലാണ് ഗവേഷണം നടത്തിയത്. തുടർച്ചയായി ശാസ്ത്രക്ലാസുകളും അവിടെ നടന്നു. ഒടുവിൽ രാമൻ ഇന്ത്യൻ അസോസിയേഷന്റെ സെക്രട്ടറിയുമായി. 1921ൽ യൂറോപ്പിൽ നിന്നുള്ള കപ്പൽയാത്രയിൽ കടലിന്റെ നീലനിറം നിരീക്ഷിച്ചുകൊണ്ട് രാമൻ ആരംഭിച്ച പ്രകാശപഠനത്തിന്റെ തുടർച്ചയായാണ് അദ്ദേഹവും വിദ്യാർഥികളും ചേർന്ന് 1928ൽ 'രാമൻ പ്രഭാവം' കണ്ടുപിടിച്ചത്. 1930ൽ നൊബേൽ പുരസ്കാരം നേടിയ രാമൻ, 1933ൽ ബാംഗ്ലൂരിലെ 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസി'ന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി ചുമതലയേറ്റു. 1948 നവംബറിൽ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് വിരമിച്ച രാമൻ, അതിനടുത്തു തന്നെ തന്റെ സ്വന്തം സ്ഥാപനമായ 'രാമൻ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്' (RRI) സ്ഥാപിച്ച് ഗവേഷണം തുടർന്നു. 1970 നവംബർ 21 ന് മരിക്കും വരെയും പ്രകൃതിരഹസ്യങ്ങൾ തേടാനുള്ള ജിജ്ഞാസ അദ്ദേഹം കാത്തുസൂക്ഷിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻസിൽ നിന്നു 1948-ൽ അദ്ദേഹം വിരമിച്ചു. അതിനു ശേഷം ബാംഗ്ലൂരിൽ അദ്ദേഹം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. 1954-ൽ അദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു. 1970 നവംബർ 21 ശനിയാഴ്ച വെളുപ്പിന് 82-മത്തെ വയസ്സിൽ സി .വി. രാമൻ മരണമടഞ്ഞു. ## 4. പൈഥഗോറസ്  ഗ്രീസിന്റെ ഭാഗമായിരുന്ന സാമോസിൽ ബി.സി. 580-ലാണ് പൈതഗോറസിന്റെ ജനനം എന്നു കരുതപ്പെടുന്നു. അക്കാലത്തെ പ്രശസ്ത പണ്ഡിതരായിരുന്ന അനക്സിമാണ്ടറുടെയും ഥെയിൽസിന്റെയും ശിഷ്യനായിരുന്ന അദ്ദേഹം ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലും തത്വചിന്തയിലും അറിവു നേടി. കൂടുതൽ അറിവിനു വേണ്ടി ഈജിപ്റ്റിലും പടിഞ്ഞാറൻ ഏഷ്യയിലുമൊക്കെ അദ്ദേഹം സഞ്ചരിച്ചു. പുരോഹിതരുടെ ഗണിതവും സംഗീതവുമായ അറിവ് പഠിക്കാൻ പൈതഗോറസ് കാംബിസെസ് രണ്ടാമനോടൊപ്പം ബാബിലോണിലേക്ക് പോയതായി ചില ഉറവിടങ്ങൾ ഉറപ്പുനൽകുന്നു. ക്രോട്ടോണയിൽ തന്റെ പ്രശസ്തമായ സ്കൂൾ സ്ഥാപിക്കുന്നതിനും സ്ഥാപിക്കുന്നതിനുമുമ്പ് ഡെലോസ്, ക്രീറ്റ്, ഗ്രീക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകളെക്കുറിച്ച് സംസാരമുണ്ട്. കൂടുതൽ ശക്തിയും ജനപ്രീതിയും നേടുന്നതിന് രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് ഗ്രീക്കുകാർ സ്ഥാപിച്ച കോളനികളിലൊന്നാണ് ഇത്. അതിൽ അദ്ദേഹം തന്റെ സ്കൂൾ സ്ഥാപിച്ചു, അവിടെ ജ്യാമിതിയെക്കുറിച്ചും ഗണിതശാസ്ത്രത്തെക്കുറിച്ചും കൂടുതൽ പഠിച്ചു. പുരാതന ഗ്രീസിലെ പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായിരുന്നു പൈഥഗോറസ് (580 - 500ബി.സി.). ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും ഗ്രഹങ്ങൾക്കെല്ലാം അവരുടെതായ സഞ്ചാരപാതയുണ്ടെന്നും അദ്ദേഹം സമർത്ഥിച്ചു. ത്രികോണമിതിയിലെ പ്രധാന സിദ്ധാന്തങ്ങളിലൊന്നായ പൈഥഗോറസ് സിദ്ധാന്തം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ക്ഷേത്രഗണിതവും സംഖ്യാശാസ്ത്രവും ആയിരുന്നു പ്രധാന ഗവേഷണമേഖലകൾ. ജ്യോതിശാസ്ത്രത്തിലും ശബ്ദം, സംഗീതം എന്നീ മേഖലകളിലും പൈതഗോറസ് തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഗണിതശാസ്ത്രത്തിലെ യൂക്ലിഡിയൻ ജ്യാമിതിയിൽ ഒരു മട്ടത്രികോണത്തിന്റെ മൂന്ന് വശങ്ങളുടെയും ബന്ധങ്ങൾ വിശദീകരിക്കാൻ ഉപയോഗിക്കുന്ന ഒരു സിദ്ധാന്തമാണ് പൈഥഗോറസ് സിദ്ധാന്തം. ഇത് കണ്ടുപിടിക്കുകയും തെളിയിക്കുകയും ചെയ്ത ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായിരുന്ന് പൈഥഗോറസ്പേരിലാണ് ഇത് അറിയപ്പെടുന്നത്. സംഖ്യകളെ ത്രികോണസംഖ്യകൾ, ചതുരസംഖ്യകൾ, പഞ്ചകോണസംഖ്യകൾ എന്നിങ്ങനെ തിരിച്ചു. ഉദാഹരണത്തിനു 1,3,6... ത്രികോണസംഖ്യകളായും 1,4,9,16...തുടങ്ങിയവ ചതുരസംഖ്യകളായും 1,5,12,22..തുടങ്ങിയവ പഞ്ചകോണസംഖ്യകളായും ഇദ്ദേഹം അവതരിപ്പിച്ചു. നിഗമനസമ്പ്രദായം, ക്രമബഹുതലപഠനം ഇവയും ഇദ്ദേഹം നടത്തി. അപരിമേയസംഖ്യകൾ കണ്ടെത്തി ക്രിസ്തുവിനും അഞ്ചുനൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന ഗ്രീക്കുകാരനായ ഇദ്ദേഹമാണ് ഭൂമിയുടെ കോളാകൃതി യുക്തിഭദ്രമായി പ്രവചിച്ച ആദ്യ ദാർശനികൻ. ഗ്രഹണസമയത്ത് ചന്ദ്രനിൽ വീഴുന്ന ഭൂമിയുടെ നിഴലിന് എല്ലായ്പ്പോഴും വൃത്താകൃതിയാണുള്ളത് എന്ന നിരീക്ഷണത്തിൽ നിന്നാണ് പൈതഗോറസ് ഭൂമിയുടെ ഗോളാകൃതി പ്രവചിച്ചത്. പ്രഭാത നക്ഷത്രമെന്നും സായാഹ്നനക്ഷത്രമെന്നും രണ്ടായിക്കരുതിയിരുന്ന ആകാശ വസ്തു ഒന്നാണെന്ന് സ്ഥാപിച്ചു. ചന്ദ്രന്റെ ഭ്രമണ തലം ഭൂമദ്ധ്യരേഖയുടെ തലത്തിൽ നിന്നും ചരിഞ്ഞാണെന്ന് നിരീക്ഷിച്ചു. അന്ന് അറിയപ്പെട്ടിരുന്ന എല്ലാ ഗ്രഹങ്ങളും (സൂര്യനും ചന്ദ്രനും അടക്കം) ഗോളങ്ങളാണ് എന്നും അവ വൃത്താകാര പാതയിൽ ഭൂമിയെ ചുറ്റുന്നു എന്നും പ്രസ്ഥാവിച്ചു. ## 5. റോസാലിന്റ് ഫ്രാങ്ക്ലിൻ  ലണ്ടനിലെ നോട്ടിങ് ഹില്ലിലെ ഒരു ജൂത കുടുംബത്തിലാണ് റോസാലിന്റ് ജനിച്ചത്. സെന്റ് പോൾസ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ക്യാംബ്രിഡ്ജിലെ ന്യൂൻഹാം കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. പിന്നീട് ബ്രിട്ടീഷ് കൽക്കരി ഗവേഷണ കേന്ദ്രത്തിൽ കൽക്കരിയിലെ സുഷിരങ്ങളെക്കുറിച്ച് പഠിച്ചു. ഈ ഗവേഷണം അവരെ ഡോക്ടറേറ്റിന് അർഹയാക്കി. ഒരു ബ്രിട്ടീഷ് ജൈവ-ഭൗതിക ശാസ്ത്രജ്ഞയും, ക്രിസ്റ്റലോഗ്രാഫറുമാണ് റോസാലിന്റ് ഫ്രാങ്ക്ലിൻ. ഡി.എൻ.എയുടെയും, ആർ.എൻ.എ യുടെയും, പല വൈറസുകളുടെയും കൽക്കരി, ഗ്രാഫൈറ്റ് എന്നിവയുടേയും തന്മാത്രാഘടന നിർണ്ണയത്തിന് ഇവരുടെ സംഭാവന വളരെ നിർണ്ണായകമായിരുന്നു. ഇവരുടെ ഏറ്റവും പ്രശസ്തമായ കണ്ടുപിടിത്തമായ ഡി.എൻ.എ-യുടെ ഘടന ജനിതകശാസ്ത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്നു. ലണ്ടനിലെ കിഗ്ൻസ് കോളേജിൽ റോസാലിന്റ് ഗവേഷകയായി നിയമിക്കപ്പെട്ടു. മാംസ്യങ്ങളുടെയും, കൊഴുപ്പുകളുടെയും എക്സ്-റേ ഡിഫ്രാക്ഷൻ ഘടന പഠിക്കുവാനാണ് അവരെ നിയോഗിച്ചിരുന്നതെങ്കിലും ഡി.എൻ.എ യുടെ ഘടനയെയാണ് അടിയന്തരമായി പഠനവിധേയമാക്കേണ്ടതെന്ന് മനസ്സിലാക്കി ഗവേഷണം ആ വഴിക്ക് തിരിച്ചു വിടുകയായിരുന്നു. തന്റെ വിദ്യാർഥിയായ റേമണ്ട് ഗോസ്ലിങിനോടൊപ്പം അവർ ഡി.എൻ.എയെപ്പറ്റി ഗവേഷണം ആരംഭിച്ചു. രണ്ട് തരത്തിലുള്ള ഡി.എൻ.എ ഉണ്ട് എന്നും, അതിൽ ഒന്ന് നീണ്ടതും മെലിഞ്ഞതുമായ ഡി.എൻ.എ ആണെന്നും, മറ്റേത് ചെറുതും തടിച്ചതുമായതാണെന്നും കണ്ടെത്തി. ആദ്യത്തേതിനെ 'ബി' ഡി.എൻ.എ എന്നും രണ്ടാമത്തതിനെ 'എ' ഡി.എൻ.എ എന്നും വിളിച്ചു. ബിറ്ബെക്കിൽ വെച്ച് ജോൺ ഡെസ്മണ്ട് ബെർണലിനൊപ്പം വൈറസുകളുടെ തന്മാത്രാഘടനയുമായി ബന്ധപ്പെട്ട പ്രമുഖമായ ഗവേഷണപ്രവർത്തനങ്ങൾ നടത്തി. 1958ൽ ബ്രസൽസിലെ അന്താരാഷ്രസമ്മേളനത്തിൽ വച്ച് റ്റുബാക്കോ മൊസൈക്ക് വൈറസ്സിന്റെ] ഘടന അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുൻപ് തന്റെ 37 വയസുള്ളപ്പോൾ അണ്ഡാശയ അർബുദം മൂലം അവർ മരണപ്പെടുകയാണുണ്ടായത്. അവരുടെ സഹപ്രവർത്തകനായിരുന്ന ആരോൺ ക്ലഗ് അവരുടെ ഗവേഷണം മുന്നോട്ടുകൊണ്ടുപോകുകയും 1982ൽ രസതന്ത്രത്തിൽ നോബേൽ സമ്മാനത്തിന് അർഹനാകുകയും ചെയ്തു. ## 6. എ.പി.ജെ. അബ്ദുൽ കലാം  ഹൈന്ദവ ക്ഷേത്രങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. രാമനാഥപുരത്തെ ഷെവാർട് സ്കൂളിലായിരുന്നു കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1955-ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്ത് സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു. പഠനത്തിന്റെ രണ്ടാം വർഷത്തിൽ ഏതെങ്കിലും ഒരു വിഷയം ഐച്ഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐച്ഛികമായി കലാം തിരഞ്ഞെടുത്തത്. 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. 1960-ൽ ബിരുദം നേടിയ ശേഷം കലാം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി ജോലിക്കു ചേർന്നു. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം. ജലത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കാനാകുന്ന ഹോവർക്രാഫ്ടിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു കലാമിനെ ഏല്പിച്ച അടുത്ത ദൗത്യം. ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ പ്രൊഫ. എം.ജി.കെ. മേനോൻ ആയിടയ്ക്കാണ് എച്ച്.എ.എല്ലിൽ എത്തിയത്. മേനോനാണ് കലാമിലെ റോക്കറ്റ് എൻജിനീയറെ കണ്ടെത്തിയത്. ഡോക്ടർ.വിക്രം സാരാഭായി താൻ നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം തുമ്പയിൽ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാൻ കലാമിനെ ഏല്പിച്ചു. 1962-ലായിരുന്നു അത്. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്കി-അപാച്ചി, കലാമിന്റെ നേതൃപാടവത്തിന്റെ ഫലമായി, അധികം താമസിയാതെ, 1963 നവംബർ 1-ആം തീയതി തുമ്പയിൽ നിന്ന് ആകാശത്തിലേക്ക്കുതിച്ചു. 1969-ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇതോടെ കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം വികസിപ്പിച്ചെടുക്കാനുള്ള സംഘത്തിന്റെ തലവനായി നിയമിക്കപ്പെട്ടു.ഇന്ത്യ ആദ്യ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ റേഞ്ച് സേഫ്റ്റി ഡയറക്ടർ ആയിരുന്ന കലാം, മനസ്സും ശരീരവും പൂർണമായി അർപ്പിച്ചു കൊണ്ട് തന്റെ സംഘത്തോടൊപ്പം എസ്.എൽ.വി. 3 എന്ന വിക്ഷേപണവാഹനം വികസിപ്പിച്ചെടുത്തു. രാഷ്ട്രം മുഴുവൻ ഉറ്റുനോക്കിയ വിക്ഷേപണമായിരുന്നു അത്. എന്നാൽ, 317 സെക്കൻഡുകൾക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ റോക്കറ്റ് തകർന്ന് വീണു. 1980 ജൂലായ് 17-ന് രോഹിണി എന്ന കൃത്രിമോപഗ്രഹത്തെ അദ്ദേഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. എസ്.എൽ.വി.-3യുടെ വിജയം കലാമിനെ ആഗോളപ്രശസ്തനാക്കി. ഹൈദരാബാദിലെ DRDOയുടെ തലവനായി കലാം 1982-ൽ ചുമതലയേറ്റത് ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയിലെ വഴിത്തിരിവാകുകയായിരുന്നു. ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം. ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ആർ.വെങ്കട്ടരാമന്റെ മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരു സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈൽ, പൃഥി എന്നു നാമകരണം ചെയ്ത സർഫസ്-ടു-സർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. മുപ്പതോളം സർവ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട് മാത്രമല്ല ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു.1981ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ,1997ൽ ഭാരത രത്നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഡോ.എ.പി.ജെ അബ്ദുള്‍ കലാം. നിരവധി പുസ്തകങ്ങളാണ് അദ്ദേഹം ലോകത്തിന് സമ്മാനിച്ചത്. സ്വന്തം ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുന്നവ മുതല്‍ ഇന്ത്യയുടെ ഭാവിയെ പറ്റി തനിക്കുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നവ വരെ. തലമുറകള്‍ക്ക് പ്രചോദനാത്മകമായ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഒട്ടുമിക്കവയും ഡി സി ബുക്സ് മലയാളി വായനക്കാര്‍ക്കായി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഗ്നിച്ചിറകുകള്‍ (വിംഗ്സ് ഓഫ് ഫയര്‍), ജ്വലിക്കുന്ന മനസ്സുകള്‍ (ഇഗ്നൈറ്റഡ് മൈന്റ്സ്), യുവത്വം കൊതിക്കുന്ന ഇന്ത്യ (ഗവേണന്‍സ് ഫോര്‍ ഗ്രോത്ത് ഇന്‍ ഇന്ത്യ), എന്റെ ജീവിതയാത്ര (മൈ ജേര്‍ണി), വിടരേണ്ട പൂമൊട്ടുകള്‍ (യു ആര് ബോണ്‍ റ്റു ബ്ലോസം), അസാധ്യതയിലെ സാധ്യത (സ്ക്വയറിംഗ് ദി സര്‍ക്കിള്‍: സെവന് സ്റ്റെപ്സ് ടു ഇന്ത്യന്‍ റെണെയ്സന്‍സ്), അജയ്യമായ ആത്മചൈതന്യം (ഇന്‍ഡോമിറ്റബിള്‍ സ്പിരിറ്റ്), വഴിത്തിരുവുകള്‍ (ടെണിങ് പോയിന്റ്) തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. 2015 ജൂലൈ 27ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ## 7. ചാൾസ് റോബർട്ട് ഡാർവിൻ  ഇംഗ്ലണ്ടിലെ ഷ്രോപ്ഷയറിൽ, ഷ്രൂബറി എന്ന സ്ഥലത്തുള്ള മൗണ്ട് എന്നുപേരായ കുടുംബവീട്ടിൽ 1809 ഫെബ്രുവരി 12-ന് ഡാർവിൻ ജനിച്ചു. സമ്പന്നനായ ഭിഷഗ്വരനും പണമിടപാടുകാരനുമായ റോബർട്ട് ഡാർവിന്റേയും സൂസന്നാ ഡാർവിന്റേയും ആറു മക്കളിൽ അഞ്ചാമനായിരുന്നു ചാൾസ്. ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാൾസ് റോബർട്ട് ഡാർവിൻ. ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930-കളോടെ സ്വീകരിക്കപ്പെട്ട ഡാർവിന്റെ പ്രകൃതിനിർദ്ധാരണവാദം,ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്. ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാർവിന്റെ കണ്ടുപിടിത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. പ്രകൃതിചരിത്രത്തിൽ ഡാർവിന് താത്പര്യം ജനിച്ചത് എഡിൻബറോ സർവകലാശാലയി വൈദ്യശാസ്ത്രവും പിന്നീട് കേംബ്രിഡ്ജിൽ ദൈവശാസ്ത്രവും പഠിക്കുമ്പോഴാണ്. ബീഗിൾ എന്ന കപ്പലിലെ അഞ്ചുവർഷത്തെ യാത്ര ഭൗമശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഡാർവിന്റെ പ്രാഗല്ഭ്യം തെളിയിച്ചു. പ്രകൃതിപ്രക്രിയകൾ എല്ലാക്കാലത്തും ഒരേ വഴിയാണ് പിന്തുടരുന്നതെന്നും, ഭൂതകാലത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള വഴി വർത്തമാനകാലത്തിന്റെ പഠനമാണെന്നുമുള്ള ചാൾസ് ലില്ലിന്റെ സിദ്ധാന്തത്തെ പിന്തുണക്കുന്നവയായിരുന്നു, ഈ മേഖലയിലെ ഡാർവിന്റെ കണ്ടുപിടിത്തങ്ങൾ. 1859-ൽ ഡാർവിന്റെ ജീവിവർഗ്ഗങ്ങളുടെ ഉല്പത്തിയുടെ പ്രസിദ്ധീകരണത്തോടെ, പൊതുവായ തുടക്കത്തിൽ നിന്നുള്ള പരിണാമം, പ്രകൃതിയിലെ വൈവിദ്ധ്യത്തിന്റെ ഏറ്റവും സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമായി അംഗീകരിക്കപ്പെട്ടു. പിന്നീട് പ്രസിദ്ധീകരിച്ച, മനുഷ്യന്റെ ഉത്ഭവവും ലൈംഗികനിർദ്ധാരണവും എന്ന കൃതിയിൽ മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കപ്പെട്ടത്. മനുഷ്യനിലേയും മൃഗങ്ങളിലേയും വികാരപ്രകടനങ്ങൾ എന്ന കൃതിയാണ് തുടർന്നു പ്രസിദ്ധീകരിച്ചത്. സസ്യങ്ങളെ സംബന്ധിച്ച് ഡാർവിൻ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങൾ പുസ്തകപരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു. ഡാർവിന്റെ അവസാന ഗ്രന്ഥം മണ്ണിരകളെക്കുറിച്ചും മണ്ണിന്റെ രൂപവത്കരണത്തിൽ അവക്കുള്ള പങ്കിനെക്കുറിച്ചുമായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 12 ഡാർവിൻ ദിനമായി ലോകമെങ്ങും ആചരിക്കുന്നു. ശാസ്ത്രത്തിന് ഡാർവിൻ നൽകിയ സംഭാവനകളെയും ശാസ്ത്രത്തെയും ഉയർത്തിക്കാട്ടുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. ## 8. ഗലീലിയോ  ഇറ്റലിയിലെ പിസ്സയിൽ 1564-ൽ ജനിച്ച ഗലീലിയോ ഭൗതികശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരനായിരുന്നു. മരിച്ച് 350 കൊല്ലം കഴിഞ്ഞിട്ടും ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാനം. പ്രകൃതിയെ സംബന്ധിച്ച പല പഴയ വിശ്വാസങ്ങളും തെറ്റാണെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമായിരുന്നു. വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു ഗലീലിയോയുടെ ജീവിതം. സന്ന്യാസിയാകാൻ ആഗ്രഹിച്ചു, നടന്നില്ല. വൈദ്യശാസ്ത്രം പഠിച്ചു, പക്ഷേ ബിരുദം പോലും നേടാതെj പഠനമുപേക്ഷിച്ച് സർവകലാശാല വിട്ടു.പിസ്സ സർവ്വകലാശാലയിൽ (ബിരുദമില്ലാതെ) അദ്ദേഹമൊരു പ്രൊഫസ്സറായി. അദ്ദേഹം നല്ലൊരദ്ധ്യാപകനായിരുന്നു. പിതാവിന്റെ ആഗ്രഹപ്രകാരം 1581-ൽ, പതിനേഴാം വയസ്സിൽ, ഗലീലിയോ വൈദ്യശാസ്ത്ര വിദ്യാർത്ഥിയായി പിസ സർവകലാശാലയിൽ ചേർന്നു. 1585-ൽ വൈദ്യശാസ്ത്ര ബിരുദം നേടാതെ സർവകലാശാല വിട്ടു. ഫ്ളോറൻസിൽ തിരിച്ചെത്തിയ ഗലീലിയോ ജീവിതവൃത്തിക്കായി ഗണിതം, പ്രാകൃതിക തത്ത്വശാസ്ത്രം(നാച്ചുറൽ ഫിലോസൊഫി) തുടങ്ങിയ വിഷയങ്ങളിൽ സ്വകാര്യ ട്യൂഷനെടുത്തു. അന്ന് പ്രാകൃതിക തത്ത്വശാസ്ത്രം എന്നറിയപ്പെട്ട ശാസ്ത്രശാഖയാണ് പിന്നീട് ഭൗതികശാസ്ത്രം (ഫിസിക്സ്) ആയി മാറിയത്. ഇക്കാലത്ത് അദ്ദേഹം ഈ വിഷയത്തിൽ ഒട്ടേറെ പരീക്ഷണ-ഗവേഷണങ്ങൾ നടത്തി. ആ സമയത്താണ് മാർക്വിസ് ഗ്വിഡോബാൽഡോ മോന്റെ എന്ന മഹാനായ വ്യക്തി അദ്ദേഹത്തെ സഹായിക്കാനെത്തുന്നത്. ഗണിതശാസ്ത്രജ്ഞൻ എന്ന രീതിയിൽ ഗലീലിയോ നേടിയെടുത്ത പ്രാഗല്ഭ്യവും സഹായകമായി. മോന്റെയുടെ സ്വാധീനവും, സഹായവും നിമിത്തം 1589-ൽ പിസ്സ സർവ്വകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസ്സർ ആയി അദ്ദേഹം നിയമിക്കപ്പെട്ടു. 1592 ഒക്ടോബറിൽ, 28 വയസുള്ളപ്പോൾ ഗലീലിയോ പാദുവ സർവകലാശാലയിൽ ഗണിത പ്രഫസറായി നിയമതിനായി. ചാരക്കണ്ണാടി' (spyglass) എന്ന് അറിയപ്പെട്ടിരുന്ന ദൂരദർശിനി (Telescope) ഗലീലിയോ പരിഷ്കരിച്ച് മെച്ചപ്പെടുത്തി. ആകാശഗോളങ്ങളെ അദ്ദേഹം അതിലൂടെ നിരീക്ഷിച്ചു. 1609-ലാണ് ഈ സംഭവം നടന്നത്. അങ്ങനെ ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ ആയി. നിരീക്ഷണം, പരീക്ഷണം, ഗണിതവത്ക്കരണം - ഇവയാണ് ശാസ്ത്രത്തിന്റെ പണിയായുധങ്ങളെന്ന് ലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്തത് ഗലീലിയോ ആണ്. 'പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണെ'ന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രപഞ്ചരചനയിൽ ഉപയോഗിച്ചിട്ടുള്ള ആ ഗണിതസമവാക്യങ്ങൾ ഏതാണെന്ന് ലോകത്തിന് പറഞ്ഞു കൊടുത്ത സാക്ഷാൽ ഐസക് ന്യൂട്ടൺ പോലും ഗലീലിയോ നിർമിച്ച അടിത്തറയിൽ നിന്നാണ് ശാസ്ത്രത്തെ കെട്ടിപ്പൊക്കിയത്. നിലവിലുള്ള വസ്തുതകളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്തും തിരുത്തിയും മാത്രമേ ശാസ്ത്രത്തിന് മുന്നേറാൻ കഴിയൂ എന്ന് ഗലീലിയോ തന്റെ ജീവിതം കൊണ്ട് തെളിയിച്ചു. ശാസ്ത്രചരിത്രത്തിൽ 'വിലമതിക്കപ്പെടാനാവാത്തതെ'ന്ന് വിലയിരുത്തപ്പെടുന്ന 'ഇരു നവശാസ്ത്രങ്ങൾ' എന്നറിയപ്പെടുന്ന ഗ്രന്ഥത്തിന്റെ (യഥാർഥ നാമം-Discourses and Mathematical Demonstrations Concerning Two New Sciences) രചന ആ ഏകാന്തവാർധക്യത്തിലാണ് ഗലീലിയോ നിർവഹിച്ചത്. ചലനം, ത്വരണം, ജഢത്വം തുടങ്ങി ദ്രവ്യത്തിന്റെ വിവിധങ്ങളായ ഗുണങ്ങളെയും സ്വഭാവത്തെയുംപറ്റി മുമ്പ് നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ച മുഴുവൻ ഉൾപ്പെടുത്തിയ 'ഇരു നവശാസ്ത്രങ്ങൾ' ചരിത്രത്തിലെ ആദ്യ 'ആധുനിക ശാസ്ത്രപാഠപുസ്തകം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1637-ഓടുകൂടി അദ്ദേഹത്തിന്റെ കാഴ്ച്ച നശിച്ചു. 1638 മുതൽ വിൻസെൻസിയോ വിവിയാനി എന്നയാൾ ഗലീലിയോയുടെ സഹായിയായി. അദ്ദേഹത്തിന്റെ ആദ്യ ജീവചരിത്രം രചിച്ചതും വിവിയാനിയാണ്. ഗലീലിയോയെക്കുറിച്ച് പിൽക്കാലത്ത് പ്രചരിച്ച നിറംപിടിപ്പിച്ച പല മിത്തുകളുടെയും സ്രഷ്ടാവ് വിവിയാനിയാണ്. 1642ൽ മഹാനായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ## 9. മൈക്കേൽ ഫാരഡേ  ലണ്ടൻ നഗരത്തിനു സമീപമുള്ള ന്യുവിംഗ്ടണിൽ 1791 സെപ്റ്റംബർ 22-നായിരുന്നു ഫാരഡെയുടെ ജനനം. പിതാവിന്റെ പേര് ജയിംസ് ഫാരഡെ എന്നും മാതാവിന്റെ പേര് മാർഗരറ്റ് ഫാസ്റ്റ്വെൽ എന്നും ആയിരുന്നു. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും ചരിത്രത്തിലും ശാസ്ത്രത്തിലും ഏറ്റവും സ്വാധീനം ചെലുത്തിയ ചില കണ്ടുപിടിത്തങ്ങൾ നടത്തിയ വ്യക്തിയാണിദ്ദേഹം. ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരീക്ഷണവിദഗ്ദ്ധൻ ഇദ്ദേഹമാണെന്ന് പറയാവുന്നതാണ്. ഡയറക്റ്റ് കറണ്ട് പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റുമുള്ള വൈദ്യുതകാന്തിക ഫീൽഡിനെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളാണ് വൈദ്യുത കാന്തിക ക്ഷേത്രം എന്നതുസംബന്ധിച്ച ധാരണ തന്നെ ഊർജ്ജതന്ത്രത്തിൽ ഉണ്ടാവാൻ കാരണം. പ്രകാശവീചികളെ സ്വാധീനിക്കാനുള്ള കഴിവും കാന്തികമണ്ഡലത്തിനുണ്ട് എന്ന് ഇദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. ഈ രണ്ടു കാര്യങ്ങൾ തമ്മിൽ ബന്ധമുണ്ട് എന്നും ഇദ്ദേഹമാണ് ഊഹിച്ചത്. വൈദ്യുത മോട്ടോറുകളുടെ കണ്ടുപിടിത്തം ഈ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന് കാരണമായി. ഈ കണ്ടുപിടിത്തം കാരണമാണ് വൈദ്യുതി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകൾ വികസിച്ചതുതന്നെ. 1824ൽ കാർബൺ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ ബ്രോമൈഡ്, ക്ലോറിൻ എന്നീ വാതകങ്ങളെ മർദ്ദം ഉപയോഗിച്ച് ദ്രാവകരൂപത്തിലാക്കാനുള്ള സംവിധാനം കണ്ടെത്തി. രാസപ്രവർത്തനം കൊണ്ട് തുരുമ്പിക്കാത്ത ഇരുമ്പ് ഫാരഡേയുടെ കണ്ടുപിടിത്തമാണ്. ആദേശരാസപ്രവർത്തനവും (Substitution Reaction) അതുവഴി കാർബണിന്റേയും ക്ലോറിന്റേയും സംയുക്തങ്ങൾ ആദ്യമായി (1820) നിർമ്മിച്ചതും ഫാരഡേയാണ്.1825-ൽ ബെൻസീൻ കണ്ടുപിടിച്ചത് ഫാരഡേയാണ്. വൈദ്യുതിയുടെ രസതന്ത്രം കൂടുതൽ വെളിപ്പെടുത്തിയത് ഫാരഡേയാണ്. കാഥോഡ്, ആനോഡ്, അയണീകരണം തുടങ്ങി ഒട്ടനവധി വാക്കുകളും ഫാരഡേ ലോകത്തിനു സംഭാവന ചെയ്തിരിക്കുന്നു. ഫാരഡേയുടെ 158 പ്രബന്ധങ്ങളിൽ അമ്പതെണ്ണവും രസതന്ത്രത്തെ സംബന്ധിച്ചവയായിരുന്നു. പ്രായമായതോടുകൂടി ഫാരഡേയുടെ ഓർമ്മശക്തി കുറഞ്ഞുകൊണ്ടിരുന്നു. 1862-ൽ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പതിവുപ്രഭാഷണത്തിനിടെ ഫാരഡേയുടെ കുറിപ്പുകൾ തീയിൽ വീണ് കരിഞ്ഞുപോയി. ഓർമ്മ തീരെ കുറഞ്ഞിരുന്നതിനാൽ ഫാരഡേ പതറി. പ്രഭാഷണം പാളിയതായി മനസ്സിലാക്കിയ ഫാരഡേ അവിടെത്തന്നെ തന്റെ വിടവാങ്ങൽ പ്രസംഗം നടത്തി. രോഗഗ്രസ്തനായ ഫാരഡേ 1867 ഓഗസ്റ്റ് 25-നു മരണമടഞ്ഞു. ## 10. വിക്രം സാരാഭായ്  1919 ഓഗസ്റ്റ് 12നു ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ധനിക ജൈന കുടുംബത്തിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഗുജറാത്തി കോളേജിൽനിന്ന് ഇന്റർമീഡിയേറ്റ് പരീക്ഷ പാസായ സാരാഭായി 1940-ൽ പ്രകൃതിശാസ്ത്രത്തിൽ ഇംഗ്ലണ്ടിലെ കേംബ്രിജ് സർവകലാശാലയിൽനിന്ന് ബിരുദം സ്വന്തമാക്കി. തിരിച്ച് ഇന്ത്യയിലെത്തി സി.വി. രാമൻ നേതൃത്വം നൽകുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം ആരംഭിച്ചു. `_BANNER_` 1947-ൽ കോസ്മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്ജിൽ നിന്ന് പി.എച്ച്.ഡി നേടി. തുടർന്ന് അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ കോസ്മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ് പ്രൊഫസ്സറായി. പിന്നീട് 1965-ൽ അവിടുത്തെ ഡയറക്ടറുമായി. ഇതിനിടെ ഇന്ത്യയിലെ അണുശക്തി കമ്മീഷനിൽ അദ്ദേഹം നിയമിതനായി. ഉപഗ്രഹ വിക്ഷേപണത്തിൽ അദ്ദേഹം പ്രത്യേകം താല്പര്യം കാട്ടി. ബഹിരാകാശഗവേഷണത്തെ വെറും ശൂന്യാകാശ യാത്രകളായി വഴിതിരിച്ചു വിടാതെ, വാർത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തു. 1975-76 കാലഘട്ടത്തിൽ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ ടെലിവിഷൻ പരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടു. സൈറ്റ് എന്ന പേരിൽ നടത്തിയ ഈ സംവിധാനം ഉപയോഗിച്ച് 2,400 പിന്നാക്ക ഗ്രാമങ്ങളിൽ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് ഇദ്ദേഹം പദ്ധതിയുണ്ടാക്കി. 1971 ഡിസംബർ 30-ന് കോവളത്ത് വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു. 1966-ൽ പത്മഭൂഷണും,1972-ൽ മരണാനന്തരബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. ## 11. ജി.എൻ. രാമചന്ദ്രൻ  ഗണിതശാസ്ത്രാധ്യാപകനായ ജി.ആർ. നാരായണ അയ്യരുടെയും ലക്ഷ്മി അമ്മാളിന്റെയും മകനായി 1922 ഒക്ടോബർ എട്ടിന് കൊച്ചിയിൽ ജനിച്ചു. കൊളാജൻ എന്ന പ്രോട്ടീൻറെ ഘടന ട്രിപ്പിൾ ഹെലിക്സ് മാതൃകയിലാണെന്ന് ശാസ്ത്രലോകത്തെ അറിയിച്ച പ്രശസ്ത ഭാരതീയ ശാസ്ത്രജ്ഞനാണ് ജി.എൻ. രാമചന്ദ്രൻ . ഗോപാലസമുദ്രം നാരായണയ്യർ രാമചന്ദ്രൻ എന്ന് മുഴുവൻ പേര്. ഇരുപതാം നൂറ്റാണ്ടിൽ ഭാരതം കണ്ട പ്രഗല്ഭ ശാസ്ത്രജ്ഞരിലൊരാളായി ഇദ്ദേഹത്തെ പലരും വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങൾ ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം. 1939 ൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ഇന്റർമീഡിയേറ്റ് പാസായശേഷം, രാമചന്ദ്രൻ തിരുച്ചിറപ്പള്ളിയിലെ സെൻറ് ജോസഫ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നു. അതിനുശേഷം1942ൽ ബാംഗ്ലൂരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്നെങ്കിലും സർ സി.വി.രാമന്റെ താത്പര്യപ്രകാരം ഭൗതികശാസ്ത്രത്തിലേക്ക് തന്നെ തിരിഞ്ഞു. അവിടെ നടത്തിയ പഠനത്തിന് മദ്രാസ് സർവകലാശാലയിൽ നിന്ന് എം.എസ്.സി ബിരുദം നേടി. തുടർന്ന് സി.വി.രാമന്റെ കീഴിൽ ഗവേഷണം നടത്തി ഡോക്ടറേറ്റും (D. Sc) കരസ്ഥമാക്കി. 1947 മുതൽ 1949 വരെ കേംബ്രിജ് സർവകലാശാലയിലെ കാവൻഡിഷ് ലബോറട്ടറിയിൽ തുടർപഠനത്തിന് സ്കോളർഷിപ്പോടുകൂടി തിരഞ്ഞെടുക്കപ്പെട്ടു. കാവൻഡിഷ് ലബോറട്ടറിയിലെ തുടർപഠനത്തിനു രണ്ടാമത്തെ ഡോക്ടറേറ്റ് കൂടി നേടിയ ശേഷം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. 1952 ൽ മദ്രാസ് സർവകലാശാല സാമ്പത്തിക-ഭരണ സ്വാതന്ത്ര്യം നൽകി സി.വി.രാമനെ ഭൗതിക ശാസ്ത്ര വിഭാഗം മേധാവിയാകാൻ ക്ഷണിച്ചു. എന്നാൽ സി.വി.രാമൻ തനിക്ക് ചേരാനാകില്ലെന്ന നിസ്സഹായത വ്യക്തമാക്കിയ ശേഷം പകരം ആളായി ഡോ.ജി.എൻ. രാമചന്ദ്രന്റെ പേര് നിർദ്ദേശിച്ചു. അങ്ങനെ കേവലം 30 വയസുള്ളപ്പോൾ രാമചന്ദ്രൻ ഇന്ത്യയിലെ തലയെടുപ്പുള്ള സർവകലാശാലകളിലൊന്നിന്റെ വകുപ്പ് മേധാവിയായി നിയമിക്കപ്പെട്ടു. 1970 ൽ മദ്രാസ് സർവകലാശാലയിൽ നിന്നും രാജിവച്ച് താൻ വിദ്യാർത്ഥിയായും അദ്ധ്യാപകനായും തിളങ്ങിനിന്ന ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിലേക്ക് തന്നെ തിരിച്ചെത്തിതിരിച്ചെത്തി. അവിടെ തന്മാത്രാ ജീവഭൗതിക വിഭാഗത്തിന് (Molecular Biophysics Unit) രൂപം നൽകി, പ്രൊഫസറും പ്രഥമ വകുപ്പ് തലവനുമായി പദവിയേറ്റു. അതിനു ശേഷം 1978 മുതൽ 1981 വരെ മാത്തമാറ്റിക്കൽ ഫിലോസഫിയിൽ അതേ സ്ഥാപനത്തിൽ തന്നെ പ്രൊഫസറായി നിയമക്കപ്പെട്ടു. തുടർന്ന് 1984 വരെ CSIR Distinguished Professor (സമുന്നതനായ പ്രൊഫസർ) ആയി സേവനമനുഷ്ടിച്ചു. അതിനുശേഷം 1984- 89 വരെ INSA ആൽബർട്ട് ഐൻസ്റ്റൈൻ ചെയറിൽ പ്രൊഫസറായിരുന്നു. ശാസ്ത്രലോകത്തിന് നിർണായകമായ കണ്ടുപിടിത്തങ്ങളും ഇരുനൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും ജി.എൻ. രാമചന്ദ്രൻ എന്ന പ്രതിഭയിൽ നിന്നും ലഭിച്ചു. 1950 മുതൽ 1957 വരെ കറന്റ് സയൻസ് മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. രാമചന്ദ്രൻറെ ഡോക്റ്ററൽ ഗവേഷണം ക്രിസ്റ്റലോഗ്രഫി മേഖലയിലായിരുന്നു. എകസ്-റേ ഡിഫ്രാക്ഷൻ എന്ന സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ചും സാധ്യത കളെക്കുറിച്ചുമായിരുന്നു പഠനം. മദ്രാസ് യൂണിവഴ്സിറ്റിയിൽ വെച്ച് ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് അതി സങ്കീർണവും ബൃഹത്തുമായ ജൈവതന്മാത്രകളുടെ ദ്വിമാന-ത്രിമാന ഘടനകൾ നിർണയിച്ചെടുക്കുന്ന ഗവേഷണങ്ങൾക്ക് ഇന്ത്യയിൽ രാമചന്ദ്രൻ തുടക്കം കുറിച്ചു. നീണ്ട പ്രോട്ടീൻ ശൃംഖലകളുടെ ത്രിമാന ഘടനയെക്കുറിച്ചുള്ള വിശദമായ പഠനമാണ് രാമചന്ദ്രന്റെ സ്ഥാനം ശാസ്ത്രലോകത്ത് ഉറപ്പിച്ചത്. അവസാന കാലത്ത് മസ്തിഷ്കാഘാതവും പാർക്കിൻസൺസ് രോഗവും രാമചന്ദ്രനെ തളർത്തി. 2001 ഏപ്രിൽ മാസം 7-ാം തീയതി ജി. എൻ. രാമചന്ദ്രൻ അന്തരിച്ചു. ## 12. ഹർ ഗോവിന്ദ് ഖുരാന  1922 ജനുവരി 9-ന് ഇപ്പോഴത്തെ പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ റായ്പൂരിൽ ഗണപത് റായി ഖുറാന , കൃഷ്ണ ദേവി ഖുറാന എന്നിവരുടെ അഞ്ച് മക്കളിൽ ഇളയവനായി ജനിച്ചു. പിതാവ് ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റിൽ കാർഷികാദായ നികുതി ഗുമസ്തനായിരുന്നു. മുൾട്ടാൻ ദയാനന്ദ് ആംഗ്ളോ വേദിക്ക് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ് സർവകലാശാലയിൽ നിന്ന് 1943 ൽ ബിരുദവും 1945 ൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഭാരത സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയിൽ നിന്ന് 1948 ൽ ഡോക്ടറൽ ബിരുദം നേടി. തുടർന്ന് സൂറച്ചിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണവും നടത്തി. അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്തു. 1949 മുതൽ 1952 വരെ കേംബ്രിഡ്ജിൽ. 1952-ൽ കാനഡയിലെ വാൻകോവറിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ അദ്ധ്യാപകനായി. 1960 ൽ മാഡിസൺ വിസ്കോൺസിൻ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻസൈം റിസർച്ചിൽ കോ - ഡയറക്ടറായി. ശരീരത്തിൽ ജീവശാസ്ത്രപ്രവർത്തനത്തിന് ആവശ്യമായ 'കോഎൻസൈം എ' എന്ന രാസവസ്തു കണ്ടെത്തി. പരീക്ഷണശാലയിൽ ജനിതകരേഖ മനസ്സിലാക്കാൻ സാധിച്ചത് ജൈവസാങ്കേതിക രംഗത്തെ അമൂല്യ നേട്ടമായി. 1968-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം കൊളംബിയ സർവകലാശാലയുടെ ലൂയിസ ഗ്രോസ് ഹോർവിറ്റ്സ് പ്രൈസും അതേ വർഷം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1970-ൽ അമേരിക്കയിലെ എം.ഐ.ടിയിൽ ആൽഫ്രഡ് സ്ലോവൻ പ്രൊഫസർ എന്ന അദ്ധ്യാപക സ്ഥാനം സ്വീകരിച്ചു . 1976-ൽ ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘം 'എസ്ചെരിഷ്യ കോളൈ' എന്ന ബാക്ടീരിയയിൽ പഠനം നടത്തി. ഈ കൃത്രിമ ജീൻ സംയോജനം വൻ വിജയമായിരുന്നു. പരീക്ഷണത്തെ തുടർന്ന് സ്വാഭാവിക ജീനിന്റെ രീതികളാണ് ഇത് പ്രകടിപ്പിച്ചത്. ഈ പരീക്ഷണം ജനതികശാസ്ത്ര മുന്നേറ്റത്തിലെ നാഴികകല്ലായി. ജീവന്റെ ഭാഷമനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നിർണായകമായ സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്ത്രജ്ഞനാണ് ഹർ ഗോവിന്ദ് ഖുരാന. ജനിതക എൻജിനീയറിംഗിലെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തികളിലൊന്നായി പരിഗണിക്കപ്പെടുന്നു. ## 13. തോമസ് ആൽവാ എഡിസൺ  മിലാനിലെ ഒരു സാധാരണ കുടുംബത്തിലാണ് എഡിസൺ ജനിച്ചത്. കാനഡയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു എഡിസൻറെ മാതാപിതാക്കൾ. പിതാവിൻറെ പേര് സാം എഡിസൺ. അദ്ദേഹം മിലാനിൽ മരക്കച്ചവടം നടത്തിവരികയായിരുന്നു. മാതാവ് നാൻസി എഡിസൺ. നാൻസിയുടെയും സാമിൻറെയും ഏഴാമത്തെ മകനായി 1847 ഫെബ്രുവരി 11-നാണ് എഡിസൺ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസ സമയത്ത് എഡിസൺ ശ്രദ്ധയുള്ള വിദ്യാർത്ഥിയായി കാണപ്പെട്ടിരുന്നില്ല. റെവറന്റ് എങ്കിൾ എന്ന അദ്ധ്യാപകൻ എഡിസണെ "പതറിയ ബുദ്ധിയുള്ളവൻ" എന്നുവിശേഷിപ്പിച്ചിട്ടുണ്ട്. മൂന്നു മാസത്തോടെ എഡിസൺ സ്കൂളിലേക്കുള്ള പോക്ക് നിർത്തി. വിദ്യാലയ പഠനം മുടങ്ങിയതിൽ പിന്നെ അമ്മതന്നെയായിരുന്നു എഡിസൻറെ അദ്ധ്യാപിക. എഡിസൻറെ കഴിവുകൾ പുറത്ത് കൊണ്ടു വരുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിച്ച വ്യക്തി അദ്ദേഹത്തിൻറെ അമ്മതന്നെയാണ്. മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽവാ എഡിസൺ. ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി. മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന എഡിസൺ ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു. വൻ തോതിലുള്ള നിർമ്മാണവും ധാരാളം പേരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനവും അദ്ദേഹം കണ്ടുപിടിത്തങ്ങളോട് സമന്വയിപ്പിക്കുകയുണ്ടായി. ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്. ഓഹരിവില പ്രദർശിപ്പിക്കുന്ന ടിക്കർ, യാന്ത്രികമായി സമ്മതിദാനം രേഖപ്പെടുത്തുന്ന സംവിധാനം, ഇലക്ട്രിക് കാറിലുപയോഗിക്കാവുന്ന ബാറ്ററി, വൈദ്യുത ഉത്പാദന-വിതരണസംവിധാനങ്ങൾ, റെക്കോഡ് ചെയ്ത സംഗീതം, ചലച്ചിത്രങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ എന്നിവയും എഡിസണിന്റെ5 കണ്ടുപിടിത്തങ്ങളിൽ പെടുന്നു. ആദ്യകാലത്ത് ഒരു ടെലിഗ്രാഫ് ഓപറേറ്ററായിരുന്നത്, ഈ മേഖലയിൽ ധാരാളം കണ്ടുപിടിത്തങ്ങൾ നടത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. വൈദ്യുത ഉത്പാദനത്തിലെയും വിതരണത്തിലെയും എഡിസണിന്റെ കണ്ടുപിടിത്തങ്ങൾ ആധുനിക വ്യാവസായിക ലോകത്തിന്റെ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാൻഹാട്ടനിലെ പേൾ സ്ട്രീറ്റിലാണ് അദ്ദേഹം ആദ്യത്തെ വൈദ്യുതോൽപ്പാദനകേന്ദ്രം സ്ഥാപിക്കുന്നത്. 1931 ഒക്ടോബർ 18-ന് പ്രമേഹത്തിന്റെ സങ്കീർണതകൾ മൂലം എഡിസൺ തന്റെ വസതിയിൽ വച്ച് മരിച്ചു. ## 14. ഇ.കെ. ജാനകി അമ്മാൾ  ഇന്ത്യയിലെ പ്രശസ്തയായ ഒരു സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ (ജനനം: 1897 നവംബർ 4 - മരണം:1984). ഇടവലത്ത് കക്കാട്ടു ജാനകി എന്നാണു പൂർണ നാമം. ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി.,D.Sc) നേടിയ ചുരുക്കം ഇന്ത്യൻവനിതകളിലൊരാളാണ് ജാനകിയമ്മാൾ. മദ്രാസ് പ്രസിഡൻസിയിൽ സബ് ജഡ്ജായിരുന്ന ദിവാൻ ബഹദൂർ എടവലത്ത് കക്കാട്ട് കൃഷ്ണന്റേയും ദേവിയുടേയും മകളായിരുന്നു.അമ്മാൾ സസ്യശാസ്ത്രമാണ് ഇഷ്ടപ്പെട്ടത്. തലശ്ശേരിയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയതിന്നു ശേഷം മദിരാശിയിലെ ക്വീൻ മേരീസ് കോളെജിൽ നിന്ന് 1921-ൽ ബോട്ടണിയിൽ ഓണേഴ്സ് ബിരുദം നേടി. 2000 ജനുവരി-1ൽ പ്രസിദ്ധീകരിച്ച കറണ്ട്സ് മാസികയിൽ നൂറ്റാണ്ടിലെ അമേരിക്കൻ ഇന്റ്യക്കാരിൽ ഒരാളായി ജാനകിയെ ഒരാളായി ചേർത്തിരുന്നു. അമേരിക്കയിലെ പൊതു സർവ്വകലാശാലയിൽ നിന്ന് പിഎച്ച്.ഡി എടുത്തു. അമേരിക്കയിൽ നിന്ന് സസ്യശാസ്ത്രത്തിൽ പിഎച്ച്.ഡി (1931) എടുത്ത ആദ്യത്തെ വനിത ഇവരായിരുന്നു. മദ്രാസിലെ വനിതാ ക്രിസ്ത്യൻ കോളേജിൽ അധ്യാപകയായിരിക്കെ ജാനകിക്ക് അമേരിക്കയിലെ മിഷിഗൺ യൂണിവേഴിസിറ്റിയിലേക്കുളള ബാർബോർ സ്കോളർഷിപ്പു ലഭിച്ചു. അവിടെ നിന്ന് 1925-ൽ എം.എസ്സിയും, 1931-ൽ ഡി.എസ്സിയും (പി.എഛ്.ഡിയുടെ പഴയ പേര്) നേടി. 1932- ഇന്ത്യയിൽ തിരിച്ചെത്തിയ ജാനകി അമ്മാൾ തിരുവനന്തപുരത്തുളള മഹാരാജാസ് സയന്‍സ് കോളേജിൽ പ്രൊഫസറായി ചേർന്നു. 1934-ൽ കോയമ്പത്തൂർ ഷുഗർകേൻ ബ്രീഡിങ് ഇൻസ്റ്റിറ്റിയൂട്ടിൽ ഗവേഷകയായി പ്രവേശിച്ചു. 1939 വരെ ഈ സ്ഥാപനത്തിൽ ജനറ്റിസിസ്റ്റ് ആയിരുന്നു. ഈ സമയത്താണ് സക്കാറം സീ, സക്കാറം എറിയാന്തസ്, സക്കാറം ഇംപെറാറ്റ്, സക്കാറം സോർഘം തുടങ്ങിയവ ഒട്ടേറെ സങ്കരയിനം കരിമ്പ് വിത്തിനങ്ങൾ ഉത്പാദിപ്പിച്ചു. പൂച്ചെടികളുടെ ക്രോമോസോം ഘടനയിൽ സുപ്രധാനമായ കണ്ടുപിടിത്തങ്ങൾ നടത്തിനടത്തി. ലണ്ടനിലെ പ്രശസ്തമായ ജോൺ ഇൻസ് ഹോട്ടികൾച്ചറൽ ഇൻസ്റ്റിറ്റിയൂട്ടിലും (1940-1945), വിസ്ലിയിലെ റോയൽ ഹോട്ടികൾച്ചറൽ സൊസൈറ്റിയിലും(1945- 1951) ജാനകി സൈറ്റോളജിസ്റ്റ് ആയി ജോലി ചെയ്തു. ജവഹർലാൽ നെഹ്രുവിന്റെ ക്ഷണം അനുസരിച്ച് 1951ൽ ബോട്ടാണിക്കൽ സർവെ ഓഫ് ഇന്ത്യയെ പുനഃ സംഘടിപ്പിക്കുന്നതിന് ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു ജാനകി അമ്മാൾ. 1957-ൽ ഇന്ത്യൻ നാഷണൽ അകാദമി ഓഫ് സയൻസസ് അംഗത്വവും ലഭിച്ചു. 1957-ൽ ഭാരത സർക്കാർ ജാനകിക്ക് പദ്മശ്രീ നല്കി ആദരിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2000 മുതൽ ലോക പരിസ്ഥിതിദിനത്തിൽ 'ഇ.കെ.ജാനകിഅമ്മാൾ നാഷണൽ അവാർഡ് ഫോർ ടാക്സോണമി' എന്ന പുരസ്കാരം നൽകി വരുന്നു. 2019ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇ. കെ. ജാനകിയമ്മാളുടെ ബഹുമാനാർത്ഥം അവരുടെ മലയാളഭാഷയിലുള്ള ആദ്യ ജീവചരിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. മദ്രാസ് യൂണിവഴ്സിറ്റി സസ്യശാസ്ത്ര വിഭാഗത്തിന്റെ ചെന്നൈക്കടുത്തുളള മദുരവയൽ ഗവേഷണശാലയിൽ പ്രവർത്തനനിരതയായിരിക്കെ 1984 ഫെബ്രുവരി 7നു് അന്തരിച്ചു ## 15. ഹോമി ജഹാംഗീർ ഭാഭാ  ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ.ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നദ്ദേഹം അറിയപ്പെടുന്നു. (ഒക്ടോബർ 30, 1909 – ജനുവരി 24, 1966). ക്വാണ്ടം സിദ്ധാന്തത്തിന് സംഭാവന നൽകിയ അദ്ദേഹം ബോംബേയിൽ 1909 ഒക്ടോബർ 30-ന് ഒരു പാർസി കുടുംബത്തിൽ ജനിച്ചു. മുംബൈയിലെ സ്കൂളുകളിലും ബാംഗ്ലൂരിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുമായി ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മെക്കാനിക്കൽ സയൻസിൽ ഉപരിപനത്തിനായി കേംബ്രിഡ്ജിലെത്തി. തുടർന്നു പോൾ ഡിറാകിനൊപ്പം ഗണിതശാസ്ത്രത്തിൽ പ്രവർത്തിക്കുകയും കാവൻഡിഷ് ലബോറട്ടറിയിൽ പ്രവർത്തിച്ചു തിയറട്ടിക്കൽ ഫിസിക്സിൽ ഡോക്റ്ററേറ്റ് നേടുകയും ചെയ്തു. 1927-ൽ, ഭാഭ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ തന്റെ പഠനം ആരംഭിച്ചു, കുടുംബത്തിന്റെ ആഗ്രഹപ്രകാരം മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു. എന്നിരുന്നാലും, താമസിയാതെ, ഭൗതികശാസ്ത്രജ്ഞനായ പോൾ ഡിറാക്കിന്റെ സ്വാധീനത്തിൽ ഭാഭ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ട്രൈപ്പോസ് ഒന്നാം ക്ലാസിൽ പാസായ ശേഷം ഭാഭ കേംബ്രിഡ്ജിൽ തന്നെ തുടരുകയും കുടുംബത്തിന്റെ അംഗീകാരത്തോടെ സൈദ്ധാന്തിക ഭൗതികശാസ്ത്രം പഠിക്കാൻ തുടങ്ങുകയും ചെയ്തു. 1932-ൽ അദ്ദേഹം മാത്തമാറ്റിക്സ് ട്രിപ്പോസ് വീണ്ടും ഒന്നാം ക്ലാസോടെ പാസായി. 1933-ൽ ഭാഭയുടെ ആദ്യ പ്രബന്ധമായ "ദി അബ്സോർപ്ഷൻ ഓഫ് കോസ്മിക് റേഡിയേഷൻ" 1934-ൽ അദ്ദേഹത്തിന് മൂന്ന് വർഷത്തെ ഐസക് ന്യൂട്ടൺ വിദ്യാർത്ഥിത്വം നേടിക്കൊടുത്തു. കേംബ്രിഡ്ജിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പുറമേ കോപ്പൻഹേഗനിൽ നീൽ ബോറിനൊപ്പം പ്രവർത്തിച്ചു. ഇലക്ട്രോൺ-പോസിട്രോൺ സ്കാറ്ററിംഗിന്റെ ക്രോസ് സെക്ഷൻ നിർണ്ണയിക്കുന്നതിനുള്ള ആദ്യ കണക്കുകൂട്ടൽ നടത്തി 1935-ൽ ഭാഭ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. ഭാഭ വാൾട്ടർ ഹെയ്റ്റ്ലറുമായി ചേർന്ന് ഗവേഷണം നടത്തി, 1936-ൽ ഇലക്ട്രോൺ ഷവറിന്റെ കാസ്കേഡ് സിദ്ധാന്തത്തിൽ പ്രവർത്തിച്ചുകൊണ്ട് കോസ്മിക് റേഡിയേഷന്റെ ധാരണയിൽ അവർ ഒരു വഴിത്തിരിവ് നടത്തി. ബഹിരാകാശത്ത് നിന്നുള്ള പ്രാഥമിക കോസ്മിക് കിരണങ്ങൾ എങ്ങനെയാണ് ഭൂതലത്തിൽ നിരീക്ഷിക്കാവുന്ന കണങ്ങളെ ഉൽപ്പാദിപ്പിക്കുന്നത്, വ്യത്യസ്ത ഇലക്ട്രോൺ ഇനീഷ്യേഷൻ എനർജികൾക്കായി കാസ്കേഡ് പ്രക്രിയയിലെ ഇലക്ട്രോണുകളുടെ എണ്ണം കണക്കാക്കുന്നത് എങ്ങനെയെന്ന് അവരുടെ സിദ്ധാന്തം വിവരിച്ചു. ഭാരതീയ ആണവോർജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് പ്രസിഡണ്ട്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ, സമാധാനാവശ്യങ്ങൾക്ക് അണുശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയിൽ ചേർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ, ഇൻറർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 1966 ജനുവരി 24ന് ജനീവയിലേക്കുള്ള യാത്രാമധ്യേ ആൽപ്സ് പർവ്വതനിരയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു. ## 16. ആൽബർട്ട് ഐൻസ്റ്റൈൻ  ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈൻ 1879 മാർച്ച് 14ൽ ജർമ്മനിയിലെ ഉൽമിൽ (Ulm) ജനിച്ചു. ആൽബർട്ടിന്റെ പിതാവ് ഹെർമൻ ഐൻസ്റ്റൈൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു. അമ്മ പൗളിൻ നല്ല വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ ആയിരുന്നു. ഒരു വയസ്സുള്ളപ്പോൾ കുടുംബം മ്യൂണിക്കിലേക്ക് താമസം മാറ്റി. ശാസ്ത്രീയോപകരണങ്ങളിൽ കുട്ടിക്കാലത്തേ താല്പര്യം തോന്നിയ ഐൻസ്റ്റൈൻ കണക്കിൽ അതീവ മിടുക്കനും മറ്റ് വിഷയങ്ങളിൽ സാധാരണക്കാരനുമായിരുന്നു. പതിനഞ്ചാം വയസ്സിൽ ഐൻസ്റ്റൈന്റെ കുടുംബം താമസം ഇറ്റലിയിലേക്ക് മാറി. സ്വിറ്റ്സർലാന്റിലെ സൂറിച്ച് സർവ്വകലാശാലയിലായിരുന്നു ഐൻസ്റ്റൈന്റെ പഠനം. ഇവിടെ അദ്ദേഹത്തിന്റെ പ്രതിഭ വികസിച്ചു. ഊർജ്ജതന്ത്രത്തിലും കണക്കിലും അദ്ദേഹം അസാമാന്യ മിടുക്ക് കാട്ടി. ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റൈൻ (1879 മാർച്ച് 14 – 1955 ഏപ്രിൽ 18). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു (ക്വാണ്ടം മെക്കാനിക്സാണ് അടുത്തത്). ഇദ്ദേഹത്തിന്റെ ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 (ഇത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. 1905ൽ അഞ്ച് ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധികരിച്ചു.അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ ആയിരുന്നു. അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്. 1906-ൽ സൂറിച്ച് സർവ്വകലാശാല അദ്ദേഹത്തെ പ്രൊഫസ്സറാക്കി. 1916ൽ അദ്ദേഹം ‘ആപേക്ഷികതയുടെ പൊതുസിദ്ധാന്തം’ (General Theory of Relativity) പ്രസിദ്ധീകരിച്ചു. അത്യന്തം സങ്കീർണ്ണമായിരുന്ന ഈ സിദ്ധാന്തം അന്ന് ലോകത്തിലെ നാലു ശാസ്ത്രജ്ഞന്മാർക്കേ മനസ്സിലായിരുന്നുള്ളുവെന്ന് പറയപ്പെടുന്നു. ഇത് അദ്ദേഹത്തെ ഒരു മഹാ ശാസ്ത്രകാരനാക്കിമാറ്റി. 1921-ൽ അദ്ദേഹം നോബൽ സമ്മാനത്തിനർഹനായി. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ് ഐൻസ്റ്റൈനെ നോബൽ സമ്മാനാർഹനാക്കിയത്. 1940ൽ അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചു. ജീവിതം മുഴുവനും അദ്ദേഹം കണക്കിലെയും ഭൗതികശാസ്ത്രത്തിലെയും സങ്കീർണ്ണമായ സമസ്യകൾക്ക് ഉത്തരം തേടിക്കൊണ്ടിരുന്നു. സ്നേഹശീലനും സൗമ്യനുമായിരുന്ന അദ്ദേഹം യുദ്ധവിരോധിയായിരുന്നു. ന്യൂക്ലിയർ സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചിരുന്നു. 1955ൽ ഈ മഹാപ്രതിഭ പ്രിൻസ്റ്റൺ ആശുപത്രിയിൽ വച്ച് ഉറക്കത്തിൽ അന്തരിച്ചു. ## 17. സത്യേന്ദ്രനാഥ് ബോസ്  1894 ജനവരി ഒന്നിന് കൊൽക്കത്തയിലെ ഗോവാബാഗനിൽ അദ്ദേഹം ജനിച്ചു. ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ് ബോസ് (Satyendra Nath Bose). ബോസ്- ഐൻസ്റ്റൈൺ സ്റ്റാറ്റിസ്റ്റിക്സ്, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് എന്നിവ എസ്.എൻ.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്ത്ര സംഭാവനകളാണ്. ഈസ്റ്റ് ഇന്ത്യ റെയിൽവേ എഞ്ചിനിയറിങ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്ന കൊൽക്കൊത്ത സ്വദേശി സുരേന്ദ്രനാഥ് ബോസായിരുന്നു പിതാവ്. അമ്മ ആമോദിനി ദേവി. കൊൽക്കത്തയിലെ ഹിന്ദുസ്കൂളിൽ ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പ്രസിഡൻസി കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിന് ചേർന്നു. ഗണിതവും ഭൗതികശാസ്ത്രവുമായിരുന്നു ബോസിന്റെ ഇഷ്ടവിഷയങ്ങൾ. കോളേജിൽ അദ്ധ്യാപകനായി പ്രശസ്ത ശാസ്ത്രജ്ഞൻ ജഗദീശ് ചന്ദ്രബോസും സഹപാഠിയായി മേഘനാഥ് സാഹയും സത്യയെൻ ബോസിന് ഒപ്പമുണ്ടായിരുന്നു. ഭാരതീയ രസതന്ത്രത്തിന്റെ ഗുരുവായി കാണുന്ന ആചാര്യ പ്രഫുല്ലചന്ദ്രറേയും അദ്ധ്യാപകനായിരുന്നു. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന് ഒന്നാം റാങ്കോടുകൂടി എം.എസ്.സി. പാസ്സായ 1915-ൽ തന്നെ വിവാഹവും നടന്നു. ഭാര്യ ഉഷ ബാലാഘോഷ്. ഉഷ-ബോസ് ദമ്പതിമാർക്ക് അഞ്ചുമക്കൾ. 1917-ൽ കൊൽക്കത്ത7 സർവകലാശാലയിൽ അദ്ധ്യാപകനായി ചേർന്നു. ഇവിടെ മോഡേൺ മാത്തമാറ്റിക്സിലും ഭൗതിക ശാസ്ത്രത്തിലും പുതിയ ബിരുദാനന്തര ബിരുദ പദ്ധതികൾ ആരംഭിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. ആൽബർട്ട് ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അകംപൊരുൾ നന്നായി മനസ്സിലാക്കിയ ആദ്യകാല പണ്ഡിതരിലൊരാളും ബോസ് തന്നെയായിരുന്നു. ആപേക്ഷികതാ സിദ്ധാന്തം വിദ്യാർത്ഥികൾക്കായി സിലബസിൽ ഉൾപ്പെടുത്താൻ നടപടിയെടുത്തതിനൊപ്പം തന്നെ ഐൻസ്റ്റൈന്റെ സംഭാവനകൾ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. 1921-ൽ ധാക്കാ സർവകലാശാലയിൽ റീഡറായി ജോലി ഏറ്റെടുത്തു. ഇക്കാലത്താണ് ഫോട്ടോണുകളെക്കുറിച്ചുള്ള പ്രശസ്തമായ ശാസ്ത്രപ്രബന്ധം രചിക്കുന്നത്. മാക്സ് പ്ലാങ്കിന്റെ ഒരു പ്രബന്ധം വായിച്ചതിന്റെ അനുഭവത്തിൽ ബോസ് ഒരു പുതിയ പ്രബന്ധം തയ്യാറാക്കി. പക്ഷേ അന്നത്തെ ശാസ്ത്രസമൂഹവും ജേർണലുകളും ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ശ്രദ്ധേയമായ ഈ രചന ഐൻസ്റ്റീന്റെ പക്കലെത്തിയ ഉടൻതന്നെ നിർണായകമായ അംഗീകാരം ലഭിച്ചു. ഐൻസ്റ്റൈൻ തന്നെ ജർമ്മൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്ത് പ്രസിദ്ധീകരിച്ചു. ഒപ്പം ഈ പ്രബന്ധത്തെ കുറിച്ച് ഒരു പോപ്പുലർ ലേഖനവും ഐൻസ്റ്റൈൻ എഴുതി. തുടർന്ന് ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്ന മേഖല തന്നെ ഉരുത്തിരിഞ്ഞു. ഈ നിയമം അനുസരിക്കുന്ന കണങ്ങൾ ബോസോണുകൾ എന്നും അിറയപ്പെടാൻ തുടങ്ങി. വാതക ബോസോണുകളെ തണുപ്പിച്ച് കേവലപൂജ്യനിലയ്ക്ക് (-273° C) അടുത്തെത്തിച്ചാൽ ബോസ്-ഐൻസ്റ്റൈൻ നിയമപ്രകാരം ആറ്റങ്ങൾ ഒന്നുചേർന്ന് ഒരു പുതിയ അവസ്ഥ സൃഷ്ടിക്കും. ഇത് ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായി കണക്കാക്കി. 1924 ലാണ് ഈ കണ്ടുപിടിത്തം നടന്നത്. എന്നാൽ 1995-ൽ മാത്രമാണ് പരീക്ഷണത്തിലൂടെ ഇത് സ്ഥിരീകരിക്കപ്പെട്ടത്. എറിക് കോർണലും വീമാനും ചേർന്ന് നടത്തിയ പരീക്ഷണത്തിലൂടെ 'ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്' ശാസ്ത്രലോകം വ്യക്തമായി അംഗീകരിച്ചു. അപേക്ഷികതാ സിദ്ധാന്തത്തിൽ സവിശേഷപഠനവും ക്രിസ്റ്റലോഗ്രാഫി, ഫ്ളൂറസൻസ്, തെർമോലൂമിനസൻസ് എന്നിവയിൽ ബോസ് പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. 1924-ൽ 10 മാസക്കാലം മാഡം ക്യൂറിയുമായി ചേർന്ന് ഗവേഷണം നടത്താനുള്ള സ്കോളർഷിപ്പ് ധാക്കാ സർവകലാശാല അനുവദിച്ചത് ബോസിന്റെ ജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന് ബർലിനിൽ വച്ച് ഐൻസ്റ്റൈനെ സന്ദർശിക്കുകയും ചെയ്തു. ഭാരത സ്വാതന്ത്ര്യത്തന് തൊട്ടുമുമ്പ് കൊൽക്കത്തയിൽ തിരിച്ചെത്തി അവിടെ പ്രൊഫസറായി ചേർന്നു. ശാസ്ത്രത്തെ പ്രാദേശിക ഭാഷയിലെത്തിക്കുന്നതിൽ വളരെയേറെ സംഭാവനകൾ ബോസ് നൽയിരുന്നു. എല്ലാത്തരം വികിരണങ്ങളെയും ആഗിരണം ചെയ്യുന്ന സാങ്കൽപ്പിക തമോവസ്തുവിൽ നിന്നു പുറപ്പെടുന്ന വികിരണങ്ങളെ (blackbody radiation) മാതൃകയാക്കിയാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മാക്സ് പ്ലാങ്ക് ക്വാണ്ടം സിദ്ധാന്തത്തിന് രൂപം നൽകിയത്. പ്രകാശം നിശ്ചിത ഊർജ്ജ പൊതികൾ(ക്വാണ്ട) അഥവാ പാക്കറ്റുകൾ ആയി പ്രവഹിക്കുന്നു എന്നാണ് ആ സിദ്ധാന്തം പറയുന്നത്. 1944-ൽ ഇന്ത്യൻ സയൻസ് കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1958-ൽ റോയൽ സൊസൈറ്റിയിൽ അംഗത്വം, ഭാരത സർക്കാരിന്റെ ദേശീയ പ്രൊഫസർ പദവി എന്നിവ ഇദ്ദേഹത്തിന് ലഭിച്ച ബഹുമതികളിൽ പെടുന്നു. കൊൽക്കത്തയിലെ എസ്.എൻ.ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസ് ഇദ്ദേഹത്തിന്റെ ഓർമ്മക്കായി നിലകൊള്ളുന്നു. ബോസിന്റെ നിസ്തുലമായ ശാസ്ത്രകണ്ടുപിടിത്തങ്ങൾക്ക് വേണ്ടത്ര അന്താരാഷ്ട്ര ശ്രദ്ധലഭിച്ചോ എന്നത് സംശയമാണ്. ബോസോൺ സവിശേഷ പഠനവിഷയമാക്കിയവർക്ക് പിന്നീട് നോബൽ സമ്മാനം വരെ ലഭിച്ചിട്ടുണ്ട്.1974 ഫെബ്രുവരി 4-ന് 80-ാമത്തെ വയസ്സിൽ സത്യേന്ദ്രനാഥ് ബോസ് അന്തരിച്ചു. ## 18. ചാൾസ് ബാബേജ്  ബാബേജിന്റെ ജന്മസ്ഥലം തർക്കവിഷയമാണ്, പക്ഷേ ഓക്സ്ഫോർഡ് ഡിക്ഷണറി ഓഫ് നാഷണൽ ബയോഗ്രഫി അനുസരിച്ച് അദ്ദേഹം മിക്കവാറും ഇംഗ്ലണ്ടിലെ ലണ്ടനിലെ വാൾവർത്ത് റോഡിലെ 44 ക്രോസ്ബി റോയിലാണ് ജനിച്ചത്. ലാർകോം സ്ട്രീറ്റിലെയും വാൾവർത്ത് റോഡിലെയും ജംഗ്ഷനിലെ ഒരു നീല ഫലകം ആ സംഭവത്തെ അനുസ്മരിപ്പിക്കുന്നു. ബെഞ്ചമിൻ ബാബേജിന്റെയും ബെറ്റ്സി പ്ലംലീ ടീപ്പിന്റെയും നാല് മക്കളിൽ ഒരാളായിരുന്നു ബാബേജ്. 1801 ൽ ലണ്ടനിലെ ഫ്ലീറ്റ് സ്ട്രീറ്റിലെ പ്രെയ്ഡ്സ് & കമ്പനി സ്ഥാപിക്കുന്നതിൽ വില്യം പ്രെയ്ഡിന്റെ ബാങ്കിംഗ് പങ്കാളിയായിരുന്നു പിതാവ്. ആൽഫിംഗ്ടണിലെ ഒരു കൺട്രി സ്കൂളിലേക്ക് അയച്ചു. കുറച്ചുകാലം സൗത്ത് ഡെവോണിലെ ടോട്ടനിലുള്ള കിംഗ് എഡ്വേർഡ് IV ഗ്രാമർ സ്കൂളിൽ ചേർന്നു, പക്ഷേ അവിടെ തുടരാൻ അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിക്കാത്തതിനാൽ സ്വകാര്യ അദ്ധ്യാപകരുടെ അടുത്തേക്ക് തിരികെചെന്നു. ആദ്യത്തേത് കേംബ്രിഡ്ജിനടുത്തുള്ള ഒരു പുരോഹിതനായിരുന്നു; അദ്ദേഹത്തിലൂടെ ബാബേൽ ചാൾസ് ശിമയോനെയും ഇവാഞ്ചലിക്കൽ ഫോളോവേഴ്സിനെയും കണ്ടുമുട്ടി, പക്ഷേ അദ്ദേഹത്തിന് ആവശ്യമുള്ള കാര്യം പഠിക്കാൻ സാധിച്ചില്ല.അദ്ദേഹം വീട്ടിൽ മടങ്ങിയെത്തി, ടോട്ടൻസ് സ്കൂളിൽ പഠിച്ചു: ആ സമയം 16 അല്ലെങ്കിൽ 17 വയസ്സായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത്തേത് ഒരു ഓക്സ്ഫോർഡ് ട്യൂട്ടറായിരുന്നു, അദ്ദേഹത്തിൽ കീഴിൽ കേംബ്രിഡ്ജ് സ്വീകരിക്കുന്നതിന് പര്യാപ്തമായ ക്ലാസിക്കകളിൽ ബാബേൽ അവഗാഹം നേടി. 1810 ഒക്ടോബർ മാസത്തിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ എത്തി. [സമകാലീന ഗണിതശാസ്ത്രത്തിന്റെ ചില ഭാഗങ്ങളിൽ അദ്ദേഹം ഇതിനകം സ്വയം പഠിച്ചിരുന്നു; [ജോസഫ് ലൂയിസ് ലഗ്രാഞ്ച്, മാരി അഗ്സിസി എന്നിവരുടെ പുസ്തകങ്ങൾ റോബർട്ട് വുഡ്ഹൗസിൽ വച്ച് അദ്ദേഹം വായിച്ചിരുന്നു, തൽഫലമായി, സർവകലാശാലയിൽ ലഭ്യമായ സ്റ്റാൻഡേർഡ് മാത്തമാറ്റിക്കൽ നിർദ്ദേശങ്ങൾ അദ്ദേഹത്തിന് നിരാശ ഉളാവാക്കുന്നതായിരുന്നു. ഒരു ഇംഗ്ലീഷ് പോളിമാത്ത് ആയിരുന്നു ചാൾസ് ബാബേജ് കെഎച്ച് എഫ്ആർഎസ് (26 ഡിസംബർ 1791 - 18 ഒക്ടോബർ 1871). ബ്രിട്ടീഷുകാരനായ ഒരു ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്ന ബാബേജാണ്, ഡിജിറ്റൽ പ്രോഗ്രാമബിൾ കമ്പ്യൂട്ടർ എന്ന ആശയം കൊണ്ടുവന്നത്. ബാബേജിനെ ചിലർ "കമ്പ്യൂട്ടറിന്റെ പിതാവായി"കണക്കാക്കുന്നു. ആദ്യത്തെ മെക്കാനിക്കൽ കമ്പ്യൂട്ടർ ഡിഫറൻസ് എഞ്ചിൻ കണ്ടുപിടിച്ചതിന്റെ ബഹുമതി ബാബേജിനുണ്ട്, ഇത് ഒടുവിൽ കൂടുതൽ സങ്കീർണ്ണമായ ഇലക്ട്രോണിക് ഡിസൈനുകളിലേക്ക് നയിച്ചു, എന്നിരുന്നാലും ആധുനിക കമ്പ്യൂട്ടറുകളുടെ എല്ലാ ആശയങ്ങളും ബാബേജിന്റെ അനലിറ്റിക്കൽ എഞ്ചിനിൽ ഉണ്ട്. മറ്റ് മേഖലകളിലെ അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അദ്ദേഹത്തെ നൂറ്റാണ്ടിലെ പല പോളിമാത്തുകളിലും "മുൻനിരയിലുള്ള ആൾ" എന്ന് വിശേഷിപ്പിക്കപ്പെട്ടു. ബാബേജിന്റെ അപൂർണ്ണമായ സംവിധാനങ്ങളുടെ ഭാഗങ്ങൾ ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1991 ൽ, ബാബേജിന്റെ യഥാർത്ഥ പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്ന എഞ്ചിൻ നിർമ്മിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ നേടാനാകുന്ന ടോളറൻസുകൾക്കായി നിർമ്മിച്ച ഫിനിഷ്ഡ് എഞ്ചിന്റെ വിജയം സൂചിപ്പിക്കുന്നത് ബാബേജിന്റെ യന്ത്രം പ്രവർത്തിക്കുമായിരുന്നു എന്നാണ്. ചാൾസ് ബാബേജ് രൂപകൽപ്പന ചെയ്ത നിർദ്ദിഷ്ട മെക്കാനിക്കൽ ജനറൽ പർപ്പസ് കമ്പ്യൂട്ടറാണ് അനലിറ്റിക്കൽ എഞ്ചിൻ. ലളിതമായ മെക്കാനിക്കൽ കമ്പ്യൂട്ടറിനുള്ള രൂപകൽപ്പനയായ ബാബേജിന്റെ ഡിഫറൻസ് എഞ്ചിന്റെ പിൻഗാമിയായാണ് 1837 ൽ ഇതിനെ ആദ്യമായി വിശേഷിപ്പിച്ചത്. അനലിറ്റിക്കൽ എഞ്ചിൻ ഒരു ഗണിത ലോജിക് യൂണിറ്റ്, സോപാധികമായ ബ്രാഞ്ചിംഗിന്റെയും ലൂപ്പുകളുടെയും രൂപത്തിലുള്ള നിയന്ത്രണ പ്രവാഹം, സംയോജിത മെമ്മറി എന്നിവ ഉൾപ്പെടുത്തി, ഒരു പൊതു-ഉദ്ദേശ്യ കമ്പ്യൂട്ടറിനായുള്ള ആദ്യ രൂപകൽപ്പനയായി ഇത് ആധുനിക പദങ്ങൾ ഉപയോഗിച്ച് ട്യൂറിംഗ്-കംപ്ലീറ്റ് എന്ന് വിശേഷിപ്പിക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അനലിറ്റിക്കൽ എഞ്ചിന്റെ ലോജിക്കൽ ഘടന പ്രധാനമായും ഇലക്ട്രോണിക് കാലഘട്ടത്തിൽ കമ്പ്യൂട്ടർ രൂപകൽപ്പനയിൽ ആധിപത്യം പുലർത്തിയതിന് സമാനമായിരുന്നു. ചാൾസ് ബാബേജിന്റെ ഏറ്റവും വിജയകരമായ നേട്ടങ്ങളിലൊന്നാണ് അനലിറ്റിക്കൽ എഞ്ചിൻ. ചാൾസ് ബാബേജ് 1871 ഒക്ടോബർ 18-ന് 79-ആം വയസ്സിൽ അന്തരിച്ചു. ലണ്ടനിലെ കെൻസാൽ ഗ്രീൻ സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. മരണകാരണം "വൃക്കസംബന്ധമായ അപര്യാപ്തത" ആയിരുന്നു. ## 19. വെങ്കിട്ടരാമൻ രാധാകൃഷ്ണൻ  1929 മേയ് 18-ന് സി.വി. രാമന്റെ മകനായി ജനിച്ചു. 1950-കളിൽ സ്വീഡൻ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്തു. റേഡിയോ അസ്ട്രോണമിയിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയിട്ടുണ്ട് ഇദ്ദേഹം. പിതാവ് സി.വി. രാമന്റെ മരണത്തെ തുടർന്ന് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തുകയും 1972 മുതൽ 1994 വരെ ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ചുമതലക്കാരനാകുകയും ചെയ്തു. ഇപ്പോൾ ഈ ഇൻസ്റ്റിറ്റിയൂട്ടിന്റെ ട്രസ്റ്റിയാണ് ഇദ്ദേഹം. കടൽ സാഹസിക യാത്രകളിൽ പ്രശസ്തനുമാണ്. കൂടാതെ ആകാശത്തിലും സാഹസികനാണ് രാധാകൃഷ്ണൻ. സ്വയം രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ഗ്ലൈഡറുകളിൽ അദ്ദേഹം പറന്നിട്ടുണ്ട്. നിരവധി ലോക സഞ്ചാരങ്ങൾ നടത്തിയ പ്രൊഫ.വി.രാധാകൃഷ്ണൻ സ്വയം രൂപകല്പന ചെയ്ത പായ്ക്കപ്പലിൽ ലോകസഞ്ചാരം നടത്തി. ഒരു ഡസനോളം രാജ്യങ്ങൾ താണ്ടിയുള്ള മഹാ സാഗര യാത്ര കൊച്ചിയിലെ ബോൾഗാട്ടി മറീനയിൽ നിന്ന് 'എൽഡീമർ' (സമുദ്രച്ചിറകുകൾ) എന്ന യാട്ടിലാണ് പ്രയാണം ആരംഭിച്ചത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ സെയിലർ ബോട്ടാണ് 'എൽഡീമർ'. എറണാകുളത്തെ ബോൾഗാട്ടിയിൽ നിന്ന് തായ്ലൻഡിലെ ഫുക്കറ്റിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് മലേഷ്യയിലെ ലങ്കാവിലേക്കും. അവിടെ നിന്ന് സോളമൻ ഐലൻഡ് വഴി ന്യൂസിലൻഡിലേക്ക്. പിന്നീട് സൗത്ത് അമേരിക്ക. അവിടെ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് സഞ്ചരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മൗറീഷ്യസ് വഴി തിരിച്ച് ഇന്ത്യയിലേക്ക് യാത്രയായി. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അംഗം, നെതർലാൻഡ്സ് ഫൗണ്ടേഷൻ ഫോർ റേഡിയോ അസ്ട്രോണമിയുടെ വിദേശ ഉപദേശക സമിതിയംഗം, ഓസ്ട്രേലിയ ടെലിസേ്കാപ് നാഷണൽ ഫെസിലിറ്റിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയംഗം, ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ അസ്ട്രോണമി അംഗം തുടങ്ങിയ നിലകളിൽ വിദേശത്തും സ്വദേശത്തും ജോലി ചെയ്തു. ## 20. ശ്രീനിവാസ രാമാനുജൻ  തമിഴ്നാട്ടിൽ ഈറോഡിലെ ദരിദ്ര കുടുംബത്തിൽ 1887 ഡിസംബർ 22-ന് ശ്രീനിവാസ രാമാനുജൻ ജനിച്ചു. അച്ഛൻ കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാർ തുണിക്കടയിൽ കണക്കെഴുത്തുകാരനായിരുന്നു. അമ്മ കോമളത്തമ്മാൾ. ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജൻ. സ്വപ്രയത്നത്തിലൂടെ ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾ തുടങ്ങിയ ഗണിതശാസ്ത്രമേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി. രാമാനുജന്റെ 125-ആം ജന്മവാർഷികത്തിന്റെ ഓർമ്മയ്ക്കായി 2012 ദേശീയ ഗണിതശാസ്ത്ര വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു. സ്കൂളിൽ വെച്ചേ ഗണിതമായിരുന്നു രാമാനുജന്റെ പ്രിയവിഷയം. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും പ്രതിഭ മാത്രം കൈമുതലാക്കി ഗണിതപഠനം തുടർന്നു. സ്കോളർഷിപ്പിന്റെ സഹായത്തോടെ അദ്ദേഹം 1904-ൽ കുംഭകോണം ഗവൺമെന്റ് കോളേജിൽ ചേർന്നു. ഗണിതത്തിൽ മാത്രമായിരുന്നു രാമാനുജന്റെ ശ്രദ്ധ. മറ്റു വിഷയങ്ങളിലെല്ലാം തോറ്റതിനാൽ സ്കോളർഷിപ്പ് നഷ്ടമായി. 1906-ൽ മദ്രാസ് പച്ചയ്യപ്പാസ് കോളേജിൽ ചേർന്നെങ്കിലും, അവിടെയും കണക്കൊഴികെ മറ്റ് വിഷയങ്ങളിൽ തോൽക്കുകയും മദ്രാസ് സർവകലാശാലയിൽ ചേരുകയെന്ന അദ്ദേഹത്തിന്റെ സ്വപ്നം പൊലിഞ്ഞു. ഗണിതശാസ്ത്രത്തിലെ 6000 സങ്കീർണ്ണപ്രശ്നങ്ങൾ അടങ്ങിയ, ജി.എസ്. കാർ രചിച്ച, സിനോപ്സിസ് ഓഫ് എലിമെന്ററി റിസൾട്ട്സ് ഇൻ പ്യുവർ മാത്തമാറ്റിക്സ് എന്ന ഗ്രന്ഥം സ്കൂൾ പഠനകാലത്തു തന്ന രാമാനുജന്റെ പക്കലുണ്ടായിരുന്നു. കോളേജ് പഠനം മുടങ്ങുമ്പോഴും ഈ പുസ്തകം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ആ പുസ്തകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിനിടെ പുതിയ ഗണിതശ്രേണികൾ ഒന്നൊന്നായി രാമാനുജൻ കണ്ടെത്തി. 'പൈ'യുടെ മൂല്യം എട്ടു ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിക്കാനുള്ള മാർഗ്ഗം ആവിഷ്ക്കരിച്ചു. (പൈയുടെ മൂല്യം വേഗത്തിൽ നിർണയിക്കാനുള്ള കമ്പ്യൂട്ടർ `ആൽഗരിത'ത്തിന് അടിസ്ഥാനമായത് ഈ കണ്ടുപിടിത്തമാണ്. അക്കാലത്താണ് ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റി നിലവിൽ വരുന്നത്. തന്റെ പ്രബന്ധം സൊസൈറ്റിയുടെ ജേണൽ പ്രസിദ്ധീകരിച്ചത്, രാമാനുജന് പ്രശസ്തി നേടിക്കൊടുത്തു. 1914 ഏപ്രിൽ 14-ന് രാമാനുജൻ ലണ്ടനിലെത്തി. 1916 മാർച്ച് 16-ന് കേംബ്രിഡ്ജ് സർവകലാശാല രാമാനുജന് `ബാച്ചിലർ ഓഫ് സയൻസ് ബൈ റിസേർച്ച് ബിരുദം' നൽകി (ഡോക്ടറേറ്റിന് തുല്യമാണ് ഈ ബിരുദം). 1918 ഫെബ്രുവരി 18-ന് റോയൽ സൊസൈറ്റി ഫെലോഷിപ്പ് ലഭിച്ചു. ആ ബഹുമതിക്ക് അർഹനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു രാമാനുജൻ. പ്രതികൂലകാലാവസ്ഥ മൂലം ആരോഗ്യം മോശമായതിനാൽ 1919 ഫെബ്രുവരി 27-ന് രാമാനുജൻ ഇന്ത്യയിലേക്കു മടങ്ങി. ക്ഷയരോഗമായിരുന്നു ബാധിച്ചിരുന്നത് . 1920 ഏപ്രിൽ 26-ന് അദ്ദേഹം അന്തരിച്ചു.
ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ
- നിങ്ങൾക്ക് കുട്ടിയെ മനസ്സിലാക്കാനും അറിയാനുമുള്ള കഴിവ് ഉണ്ടാവണം. - ദത്തെടുക്കാനുള്ള തീരുമാനം അന്തിമമാക്കുന്നതിനു മുമ്പ് സമഗ്രമായ ഒരു ഗവേഷണം നടത്തുക. - ദത്തെടുത്ത കുട്ടിയുടെ രക്ഷകർതൃത്വം തുടക്കത്തിൽ ബുദ്ധിമുട്ടായിരിക്കും. - ഏതു കുടുംബക്കാർക്കും ദത്തെടുക്കാൻ സാധിക്കും. - വളരെ ക്ഷമ വേണ്ടതാണ് ഒരു കുഞ്ഞിനെ ദത്തെടുക്കണമെങ്കിൽ. ## ദത്തെടുക്കൽ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ. - #### പേപ്പർ വർക്ക് വിവാഹ ലൈസൻസുകൾ, നികുതി റിട്ടേണുകൾ, മറ്റ് സാമ്പത്തിക രേഖകൾ എന്നിവ ഏജൻസി ആവശ്യപ്പെടും. നിങ്ങളുടെ ജോലി ചരിത്രം പരിശോധിക്കുകയോ വിരലടയാളം ആവശ്യപ്പെടുകയോ ചെയ്താൽ അതിശയിക്കേണ്ടതില്ല.പശ്ചാത്തല പരിശോധനകളും ശാരീരിക പരീക്ഷകളും പ്രക്രിയയുടെ ഭാഗം മാത്രമാണ്. എത്ര സമയമെടുത്താലും പേപ്പർ വർക്ക് കൃത്യമായി, ഭംഗിയായി പൂർത്തിയാക്കണം.ഇതു ഒരു കുഞ്ഞിനെ നിങ്ങളിലേക്കും നിങ്ങളുടെ കുടുംബത്തിലേക്കും ചേർത്തു പിടിക്കാൻ സഹായിക്കും. വളരെ സുഗമായി കുഞ്ഞിനെ സ്വാഗതം ചെയ്യാൻ സാധിക്കും. - #### ഹോം സ്റ്റഡി ഒരു ഹോം സ്റ്റഡിയിൽ, ദത്തെടുക്കൽ ഏജൻസിയിൽ നിന്നുള്ള ഒരു കേസ് വർക്കർ നിങ്ങളുടെ വീട് സന്ദർശിക്കും.അവർ നിങ്ങളുടെ വീട്, കുടുംബം, ജീവിതശൈലി എന്നിവയെക്കുറിച്ച് അന്വേഷിക്കും. കുഞ്ഞു നിങ്ങളുടെ വീട്ടിൽ എത്ര സുരക്ഷിതം ആയിരിക്കും എന്നു മനസ്സിലാക്കും.വീട് ഹോം സ്റ്റഡിക്ക് കുറച്ച് മാസങ്ങൾ എടുത്തേക്കാമെന്ന് ഓർമ്മിക്കുക, കാരണം കേസ് വർക്കർ സന്ദർശനങ്ങളും അഭിമുഖങ്ങളുടെയും ഒരു പരമ്പര നടത്തും. ഈ പ്രക്രിയയ്ക്ക് നുഴഞ്ഞുകയറ്റം തോന്നുന്നത് തികച്ചും സാധാരണമാണ്, പ്രത്യേകിച്ചും നിങ്ങളും പങ്കാളിയും ഒരുമിച്ച് അഭിമുഖം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ, നിങ്ങളുടെ കുട്ടിക്കാലം, നിങ്ങളുടെ വ്യക്തിബന്ധങ്ങൾ, സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ എല്ലാം ആശങ്കയുണ്ടാക്കും, ഇതു കുട്ടിയുടെ സുരക്ഷിതം നിർണ്ണയിക്കാൻ സഹായിക്കുമെന്ന് ഓർമ്മിക്കുക. - #### കുടുംബ പുസ്തകം ക്രിയാത്മകമാകാനുള്ള നിങ്ങളുടെ അവസരം ഇതാ! ദത്തെടുക്കൽ പ്രൊഫൈൽ ബുക്ക് എന്നറിയപ്പെടുന്ന ഫാമിലി ബുക്ക്, നിങ്ങളെ അറിയാനും നിങ്ങൾ ദത്തെടുക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാനും കഴിയും. നിങ്ങളുടെ വ്യക്തിത്വം, ഹോബികൾ, ജീവിതശൈലി എന്നിവ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈ പുസ്തകം, അതിനാൽ നിങ്ങളുടെ കഥകൾ പങ്കിടുക! സമാനമായ മൂല്യങ്ങളും അനുഭവങ്ങളുമുള്ള ദത്തെടുക്കുന്ന മാതാപിതാക്കളുമായി ജനന മാതാപിതാക്കൾ ബന്ധപ്പെടുന്നത് സാധാരണമാണ്, അങ്ങനെ യഥാർത്ഥ മാതാപിതാവിന് തന്റെ കുഞ്ഞു ഏതു രീതിയിൽ ജീവിക്കും എന്നറിഞ്ഞു സമാധാനിക്കാൻ സാധിക്കും. അതിനാൽ അവിസ്മരണീയമായ ക്യാമ്പിംഗ് യാത്രകളെക്കുറിച്ചോ നിങ്ങളുടെ കുടുംബം എങ്ങനെ അവധിദിനങ്ങൾ ആഘോഷിക്കുന്നു എന്നതിനെക്കുറിച്ചോ സംസാരിക്കുക, കൂടുതൽ വിശദമായി, നല്ലത്; നിങ്ങളുടെ കഥകളും ഫോട്ടോഗ്രാഫുകളും അവരുടെ കുട്ടി നിങ്ങളോടൊപ്പമുള്ള ജീവിതം വിഭാവനം ചെയ്യാൻ മാതാപിതാക്കളെ സഹായിക്കുന്നു. നിങ്ങളെ എപ്പോൾ എങ്ങനെ കുഞ്ഞുമായി പൊരുത്തപ്പെടും. ദത്തെടുക്കാനുള്ള കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് വൈകാരിക പുരിമുറുക്കം ഉണ്ടാക്കും. പോസിറ്റീവായി തുടരാൻ ശ്രമിക്കുക, ഒപ്പം ആത്യന്തിക ലക്ഷ്യത്തെക്കുറിച്ച് സ്വയം ഓർമ്മപ്പെടുത്തുകയും ചെയ്യുക: നിങ്ങൾക്ക് പിന്തുണ ആവശ്യമുണ്ടെങ്കിൽ, ഒരു പ്രാദേശിക സ്ഥാപനം, അഥവാ രജിസ്റ്റർഡ് ദത്തെടുക്കൽ ഏജൻസി കണ്ടുപിടിക്കാം.ദത്തെടുക്കുന്ന കുടുംബങ്ങൾക്കും ജനിപ്പിച്ച മാതാപിതാക്കൾക്കും മാനസികമായും വൈകാരികമായും സപ്പോർട്ട് കിട്ടും. ദത്തെടുക്കൽ പ്രക്രിയയിലൂടെ ജനിപ്പിച്ച കുടുംബങ്ങളെയും ഭാവി മാതാപിതാക്കളെയും വേണ്ട എല്ലാ സഹായവും നൽകും. - #### ജനിപ്പിച്ച മാതാപിതാക്കൾ ദത്തെടുക്കുന്ന മാതാപിതാവിന് ജനിപ്പിച്ച മാതാപിതാക്കളെ ഓർക്കുന്നത് വേദന യാണ്. ജനിപ്പിച്ച അമ്മ നിയമപരമായി അവളുടെ സമ്മതത്തിൽ ഒപ്പിടുന്നതുവരെ ദത്തെടുക്കൽ അന്തിമമാക്കാൻ കഴിയില്ലെന്ന് ഓർമ്മിക്കുക.അവർ അച്ഛന്റെ വിവരം അറിയിക്കുകയാണ് എങ്കിൽ, പിതാവിനെ അറിയിക്കേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുക. എന്നാൽ ആ വിവരം ജനിപ്പിച്ച അമ്മ നൽകിയില്ല എങ്കിൽ ഈ പ്രക്രിയയ്ക്ക് സമയം കണ്ടെത്താൻ കഴിയും.എന്നാൽ ജൻമം നൽകിയ പിതാവ് പിന്നീടുള്ള തീയതിയിൽ പ്രത്യക്ഷപെട്ടാൽ ദത്തെടുക്കൽ പ്രക്രിയ മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് ഈ പ്രക്രിയ അറിയുന്ന ഒരു ഏജൻസിയുമായും അറ്റോർണിയുമായും പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. നിങ്ങൾ പ്രക്രിയ ആരംഭിക്കുമ്പോൾ പരിഗണിക്കേണ്ട 5 കാര്യങ്ങളുണ്ട്: പങ്കാളികളുടെ ആഗ്രഹങ്ങൾ, സന്നദ്ധത ഒക്കെ ഏകദേശം യോജിപ്പുണ്ടാവണം.കുട്ടിയുടെ പ്രായം, ലിംഗം, നിറം എന്നിവയിൽ പങ്കാളികളിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ, രണ്ടു കൂട്ടരും തമ്മിൽ സംസാരിച്ചു ബോധ്യപെട്ടു വേണം ദത്തെടുക്കാൻ,അല്ലെങ്കിൽ നിങ്ങൾ എടുക്കുന്ന കുട്ടിയെ നല്ലൊരു അച്ഛനമ്മയായി സ്വീകരിക്കാൻ സാധിക്കില്ല. - #### **കുട്ടിയുടെ പ്രായം** നിങ്ങൾ ആഗ്രഹിക്കുന്നത് ഒരു നവജാത ശിശുവിനെയോ മുതിർന്ന കുട്ടിയെയോ ആണെങ്കിൽ തീരുമാനിക്കുക (12 മാസത്തിന് മുകളിൽ പ്രായമുള്ളത്) ശിശുക്കൾ നിങ്ങളെ ഒരു ഗാർഹിക ദത്തെടുക്കലിലേക്ക് നയിക്കും പ്രായമായ കുട്ടികളെ സാധാരണയായി യുഎസ് ഫോസ്റ്റർ വഴിയാണ് ദത്തെടുക്കുന്നത്. പരിചരണം അല്ലെങ്കിൽ ഒരു അന്തർദേശീയ ദത്തെടുക്കൽ വഴി കുട്ടിയെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ ഒരു ഗാർഹിക ദത്തെടുക്കലിലൂടെയും വ്യത്യസ്ത അളവുകളിലൂടെയും (പലപ്പോഴും ഒരു കുട്ടി ഇൻസ്റ്റിറ്റ്യൂഷണൽ കെയറിൽ പ്രവേശിക്കുമ്പോൾ ആരംഭിക്കുന്നു) അന്താരാഷ്ട്ര ദത്തെടുക്കലിലൂടെയും നിങ്ങൾക്ക് മെഡിക്കൽ, കുടുംബപരമായ വിവരങ്ങൾ ലഭിക്കുന്നു. - #### **യാത്രയുടെ ആവശ്യതകൾ** യാത്രകളിൽ എത്ര താല്പര്യം ഉള്ള ദമ്പതികൾ ആണ് എന്നു ആശ്രയിച്ചിരിക്കും ദത്തെടുക്കുന്നത് ആഭ്യന്തരമായിട്ടാണോ, വിദേശത്ത് നിന്നാണോ എന്നു തീരുമാനിക്കുക.ദത്തെടുക്കാൻ സഹായിക്കുന്നവരിലുള്ള വിശ്വാസം ദത്തെടുക്കാൻ സഹായിക്കുന്ന ഏജൻസികളെ, ആറ്റോർണേ, വിശ്വസിച്ചാൽ ഈ പ്രക്രിയ സുഗമമാവും. മുകളിലത്തെ പ്രക്രിയകൾ പഠിച്ചു വേണ്ട ഗവേഷണം നടത്തി, പിന്നേ തീരുമാനത്തിൽ എത്തുകയാണ് വേണ്ടത്. - #### **ദത്തെടുക്കൽ** ദത്തെടുക്കൽ ഏജൻസിയിൽ നിന്ന് ഒരു കുഞ്ഞിനെ ലഭിക്കുന്നതിനും ആ കുട്ടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് കുട്ടിയെ നിങ്ങളുടേതായി വളർത്തുന്നതിനുമുള്ള ഒരു നിയമപരമായ മാർഗമാണ്.എന്നാൽ, ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ്, ലഭ്യമായ വിവിധ തരത്തിലുള്ള ദത്തെടുക്കലുകളെ കുറിച്ച് നിങ്ങൾക്ക് പരിചയമുണ്ടായിരിക്കണം. ദത്തെടുക്കുന്ന മാതാപിതാക്കളിലും ജനിച്ച അമ്മയിലും അതിന്റെ സ്വാധീനത്തെ ആശ്രയിച്ച് ദത്തെടുക്കൽ ഇന്ത്യയിൽ ലഭ്യമാണ്, ദത്തെടുക്കൽ ബന്ധപ്പെട്ട രണ്ട് കക്ഷികളുടെയും സ്ഥാനത്തെ ആശ്രയിച്ചിരിക്കും. `_BANNER_` ## വിവിധ തരം ദത്തെടുക്കൽ ### 1. **തുറന്ന ദത്തെടുക്കൽ** പേര് സൂചിപ്പിക്കുന്നത് പോലെ ഇത്തരത്തിലുള്ള ദത്തെടുക്കൽ തുറന്നതാണ്, അതായത് ദത്തെടുക്കുന്ന മാതാപിതാക്കളും ജനിപ്പിച്ച മാതാപിതാക്കളും പരസ്പരം സമ്പർക്കം പുലർത്തുന്നു എന്നാണ് ### 2. **സെമി-ഓപ്പൺ അഡോപ്ഷൻ** ഇത് ജനിപ്പിച്ച മാതാപിതാക്കളും ദത്തെടുക്കുന്ന മാതാപിതാക്കളും തമ്മിൽ നേരിട്ട് ബന്ധപ്പെടാത്ത ഒരു തരത്തിലുള്ള ദത്തെടുക്കലാണ്. ### 3. **അടഞ്ഞ ദത്തെടുക്കൽ** പേര് സൂചിപ്പിക്കുന്നത് പോലെ, ഇത്തരത്തിലുള്ള ദത്തെടുക്കലിൽ ദത്തെടുക്കുന്ന മാതാപിതാക്കളും ജനിപ്പിച്ച മാതാപിതാക്കളും തമ്മിൽ യാതൊരു ബന്ധവുമില്ല. മറ്റുചിലപ്പോൾ, പ്രസവിച്ച മാതാപിതാക്കളുടെ മെഡിക്കൽ വിവരങ്ങൾ ദത്തെടുക്കുന്ന മാതാപിതാക്കളുമായി പങ്കുവെച്ചേക്കാം, എന്നിരുന്നാലും, ചിലപ്പോൾ നിയന്ത്രണത്തിന്റെ കർശനമായ നിർവ്വഹണം ഉണ്ടായേക്കാം, ഒരു വിവരവും, ദത്തെടുക്കപ്പെട്ട മാതാപിതാക്കളുമായി പങ്കിടില്ല, ഒരു കുട്ടിയെ രക്ഷിക്കുമ്പോൾ ഇത് സംഭവിക്കാം അല്ലെങ്കിൽ ഒരു ദുരുപയോഗ അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്തതാവാം. ### 4. **അന്താരാഷ്ട്ര ദത്തെടുക്കൽ** അന്താരാഷ്ട്ര ദത്തെടുക്കൽ എന്നത് രാജ്യത്തിന് പുറത്ത് നിന്ന് ഒരു കുട്ടിയെ ദത്തെടുക്കുകയോ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പറഞ്ഞാൽ ആ രാജ്യത്തെ സ്വദേശികളല്ലാത്ത ദമ്പതികൾക്ക് (ദത്തെടുത്ത മാതാപിതാക്കൾ) ഒരു കുട്ടിയെ നൽകുകയോ ചെയ്യുന്നത് ഉൾപ്പെടുന്നു. ### 5. **ബന്ധു ദത്തെടുക്കൽ** ബന്ധു ദത്തെടുക്കൽ ഇത് കുടുംബ ത്തിനുള്ളിൽനിന്നും സംഭവിക്കുന്ന ഒരു തരം ദത്തെടുക്കലാണ്.ഒരു കുട്ടിയുടെ ജീവശാസ്ത്രപരമായ മാതാപിതാക്കൾ മരിക്കുകയോ മറ്റാരെയെങ്കിലും വിവാഹം കഴിക്കുകയോ അല്ലെങ്കിൽ അവരുടെ കുട്ടിയെ പരിപാലിക്കാൻ കഴിവില്ലാത്തവരോ ആണെങ്കിൽ, ഒരു അംഗം കുടുംബത്തിനോ രണ്ടാനച്ഛന്മാർക്കോ കുട്ടിയെ നിയമപരമായി ദത്തെടുക്കാം.. ഒരു കുട്ടിയെ ദത്തെടുക്കുന്നതിന്, ദത്തെടുക്കുന്ന മാതാപിതാക്കൾ ശാരീരികമായും മാനസികമായും സാമ്പത്തികമായും സ്ഥിരതയുള്ളവരായിരിക്കണം.മാതാപിതാക്കളുടെ സഞ്ചിത പ്രായം 110 വയസ്സിന് താഴെയായിരിക്കണം.ഒരു കുട്ടിയെ ദത്തെടുക്കാൻ ഒരു രക്ഷകർത്താവ് മാത്രം ആണേൽ, 55 വയസ്സിന് താഴെയായിരിക്കണം പ്രായം. മാതാപിതാക്കൾ 25 വയസ്സിനു മുകളിലായിരിക്കണം. ## ഒരു കുട്ടിയെ ദത്തെടുക്കാൻ എന്ത് വരുമാനം ഉണ്ടായിരിക്കണം ? സാമൂഹിക നീതി വകുപ്പ് പ്രകാരം ദത്തെടുക്കുന്ന രക്ഷിതാക്കൾക്ക് വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കുറയാത്ത തുക ഉണ്ടാവണം. **ഉപസംഹാരം** ഉപേക്ഷിക്കപ്പെട്ട അല്ലെങ്കിൽ അനാഥരായ കുട്ടികൾക്ക് സന്തോഷം നൽകുന്ന ഒരു മഹത്തായ കാര്യമാണ് ദത്തെടുക്കൽ. തിരിച്ചും എത്ര ശ്രമിച്ചിട്ടും സ്വന്തമായി ഒരു കുഞ്ഞു ഉണ്ടാവാത്ത ദമ്പതികൾക്കും ലക്ഷ്യത്തോടെ ജീവിക്കാൻ സാധിക്കും, ഒരു അനാഥ ആയ കുഞ്ഞിന് ജീവിതവും, സ്നേഹവും സുരക്ഷയും കിടുക്കുന്നതിലൂടെ.ഇത് നാഗരികതയുടെ മാനുഷിക വശങ്ങളിലൂടെ തിളങ്ങാൻ അവസരമൊരുക്കുന്നു. അതേ സമയം, കുട്ടികളെ കൊതിക്കുന്ന മാതാപിതാക്കളുടെ ശൂന്യത ഇത് നികത്തുന്നു.അവരുടെ ചിരിയും കുസൃതികളും വീടിന്റെ ചുവരുകളിൽ പ്രതിധ്വനിക്കുന്നു, ദത്തെടുക്കൽ സംബന്ധിച്ച എല്ലാ നിയമങ്ങളും അൽപ്പം ഏകീകൃതമാക്കാൻ കുറച്ച് മാറ്റങ്ങൾ വരുത്താമെങ്കിലും നിലവിലുള്ള നിയമത്തിന് കഴിയില്ല. ഫലം പുറപ്പെടുവിച്ചതിനാൽ ഉപയോഗശൂന്യമായി കണക്കാക്കാം, എന്നാൽ വികസിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലും പൊരുത്തക്കേടിലേക്ക് നയിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലും പ്രതിസന്ധികൾ നേരിടാനും എല്ലാവർക്കും തുല്യ പദവിയും തുല്യ അവകാശവും കൊണ്ടുവരാൻ ഒരു ഏകീകൃത നിയമം നൽകേണ്ട സമയമാണിത്. സിവിൽ കോഡ്, എല്ലാ മതങ്ങളുടെയും വ്യക്തിനിയമങ്ങൾ നിശ്ചലമായതിനാൽ, സമൂഹത്തിന്റെ അതേ നിരക്കിൽ മാറ്റം വരുത്താൻ കഴിയില്ല, രാജ്യത്തിന്റെ കുട്ടികൾ ഗണ്യമായി പരമോന്നത സ്വത്താണ് അവരുടെ ഭാവിയും, സുരക്ഷിതത്വം വളരെ പ്രാധാന്യം അറിയിക്കുന്നതാണ്.കുട്ടികളെ ഉറച്ച പൗരന്മാരായി വളരാൻ പ്രാപ്തരാക്കുന്ന ഗാർഹിക മാനവ വിഭവശേഷി വികസന പദ്ധതികളിൽ കുട്ടികളുടെ പരിപാടികൾ ഒരു പ്രധാന പങ്ക് വഹിക്കണം; സമൂഹത്തിന് ആവശ്യമായ കഴിവുകളും പ്രചോദനവും ഉള്ള ശാരീരിക ക്ഷമത, മാനസികമായി ഉണർവ്, ധാർമ്മിക ആരോഗ്യം എന്നിവ എല്ലാ കുട്ടികൾക്കും വളർച്ചയ്ക്ക് തുല്യ അവസരങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം. കാരണം ഇത് അസമത്വം കുറയ്ക്കുന്നതിനും സാമൂഹിക നീതി വർദ്ധിപ്പിക്കുന്നതിനുമുള്ള വലിയ ലക്ഷ്യങ്ങൾക്ക് സഹായിക്കും.
ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ
വിജയം ഒരു യാത്ര ആണ്, മറിച്ച് ഒരു ലക്ഷ്യസ്ഥാനം അല്ല. യാത്ര നിങ്ങള്‍ ആനന്ദിക്കുന്നില്ലെങ്കിൽ ലക്ഷ്യസ്ഥാനവും ആനന്ദം പകരുന്നില്ല.ലക്ഷ്യസ്ഥാനം ഒരു മരുപ്പച്ചയാണ്, ഒരു മരീചിക ആണ്.അവിടെ ചെന്നു നിങ്ങൾക്ക് സായൂജ്യം അണയാം. യാത്ര ആണ് ആനന്ദം പകരേണ്ടത്... സ്വന്തം ചിന്തകളും, മനോഭാവവും, ദൈനംദിന ജീവിതരീതിയും, ശീലങ്ങളുമാണ് ആ യാത്രയുടെ കാതൽ. ശീലം എന്നത് നമ്മുടെ ജീവിതവിജയത്തെ നിർവചിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതികളിലൊന്നാണ്. ശീലങ്ങളിലും ചിന്താധാരകളിലും പലതും നമുക്ക് നിസ്സാരമായോ അപ്രധാനമായോ തോന്നിയേക്കാം. അതത്ര നിസ്സാരമല്ല. സ്ഥിരമായ ശീലങ്ങൾ സ്വഭാവത്തെ രൂപപ്പെടുത്തുന്നു. സ്വഭാവം ജീവിതത്തെ കെട്ടിപ്പടുക്കുന്നു. വിജയകരമായ ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ നമ്മുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടാനുള്ള യാത്ര സുഖകരമാവുകയും വിജയം കൈവരിക്കുകയും ചെയ്യും. ജീവിതത്തിൽ വിജയം കരസ്ഥമാക്കാൻ പാലിക്കേണ്ട മാനസികവും ശാരീരികവുമായ ചില ശീലങ്ങൾ നമുക്ക് ഇവിടെ വായിക്കാം, അനുവർത്തിക്കാം. ## 1. വ്യായാമം, ഭക്ഷണം, ഉറക്കം  ആരോഗ്യം സർവ്വധനാൽ പ്രധാനം. നിങ്ങൾ പലപ്പോഴും കേട്ടിട്ടുള്ള ചൊല്ലാണിത്. മാനസികമായും ശാരീരികമായും രോഗങ്ങളില്ലാത്ത അവസ്ഥയാണ് സാമാന്യേന ആരോഗ്യം എന്ന് പറയുന്നത്. കൃത്യമായ വ്യായാമം, ഭക്ഷണക്രമം, ഉറക്കം എന്നിവയിലൂടെ ശരീരത്തെ പരിപാലിക്കുക എന്നത് വളരെ പ്രധാനമാണ്. വിജയത്തിന്റെ ആദ്യപടിയാണ് ആരോഗ്യമുള്ള മനസ്സും ശരീരവും. ജീവിതത്തിലെ ദൈനംദിന കൃത്യങ്ങളിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന ഒന്നാണ് വ്യായാമം. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. ഇത് പലപ്പോഴും ഉദാസീനമായ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിഷ്ക്രിയത്വം ഒരു നിശബ്ദ കൊലയാളിയാണ്. നിങ്ങൾക്ക് ഉദാസീനമായ ഒരു ജീവിതശൈലി ഉണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തന ശേഷിയിൽ കുറവുണ്ടാകും. ദീർഘനേരം വെറുതെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പതിവ് വ്യായാമത്തിന്റെയും ശാരീരിക പ്രവർത്തനത്തിന്റെയും ആരോഗ്യ ഗുണങ്ങൾ ഒരിക്കലും അവഗണിക്കരുത്. പ്രായമോ ലിംഗഭേദമോ ഇല്ലാതെ എല്ലാവരും വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും അനേകം പ്രയോജനങ്ങൾ നേടിത്തരുന്നു. ശരീരഭാരം നിയന്ത്രിക്കാൻ, രോഗങ്ങളെ ചെറുക്കാൻ, എല്ലുകളുടെയും പേശികളുടെയും ബലത്തിന്, മാനസികാരോഗ്യം മെച്ചപ്പെടുത്താൻ, ആത്മവിശ്വാസം കൂട്ടാൻ ഇങ്ങനെ വ്യായാമത്തിന്റെ ഗുണഫലങ്ങൾ നിരവധിയാണ്. മനസ്സും ശരീരവും തമ്മിലുള്ള അഭേദ്യമായ ബന്ധം ശാസ്ത്രഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നമ്മൾ ആരോഗ്യം നന്നായി പരിപാലിക്കുന്നതിലൂടെ, നമ്മുടെ ലക്ഷ്യം നേടുന്നതിനുള്ള വഴിയിലെ യാത്ര കുറേക്കൂടി സുഖമമാക്കാം, തടസ്സങ്ങളെ തൃണവൽഗണിച്ച് മുന്നേറാം. നല്ല ആരോഗ്യം നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണക്രമം കൂടിയേ തീരൂ. മിതമായ അളവിൽ, കൃത്യമായ ഇടവേളകളിൽ, പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി. അമിതമായി എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമായ ആഹാരവും, അമിതമായ ഉപ്പും മധുരവും എരിവും പരിമിതപ്പെടുത്തുക. കാലാവസ്ഥയ്ക്ക് അനുസൃതമായി ശരീരത്തിന് ആവശ്യമുള്ള ജലാശം നിലനിർത്തുക. ഭക്ഷണരീതികൾ ഒരിക്കലും എല്ലാവർക്കും ഒരുപോലെ ഫലപ്രദം ആയിരിക്കില്ല. ഓരോ വ്യക്തിയുടെയും അനുയോജ്യമായ ശരീരഭാരം, രോഗാവസ്ഥ, ഭക്ഷണ ശീലങ്ങൾ, ജീവിതശൈലി എന്നിവ അടിസ്ഥാനമാക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. നല്ല ഉറക്ക രീതികൾ മറ്റൊരു നിർണായക ഘടകമാണ്. ശരീരത്തിനു നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണു നല്ല വിശ്രമം. വിശ്രമത്തില്‍ പ്രധാനപ്പെട്ടതാണ് ഉറക്കം. നന്നായി ഉറങ്ങിയശേഷം ലഭിക്കുന്ന സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്. ഉറക്കം വെറും സമയം കളയല്‍ മാത്രമല്ല. അതിനു ചില ഗുണങ്ങളുമുണ്ട്. രാത്രി ആറു മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ദിവസം എട്ടു മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശിക്കാനുള്ളത്. എന്നാൽ അമിത ഉറക്കവും പാടില്ല. ശരീര വേദനകള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും മരുന്നായി നിര്‍ദേശിക്കാന്‍ സാധിക്കുക ഉറക്കമാണ്. ഉറക്കം ഈ വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും. നിങ്ങള്‍ ഉറങ്ങുന്ന സമയം ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറത്തുവിടും. ഇതു കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും അത് തിളങ്ങുന്ന ചര്‍മ്മം പ്രധാനം ചെയ്യുകയും ചെയ്യും. ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ അത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുത്തുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഉറക്കമില്ലായ്മ നമ്മുടെ ശരീര പരിണാമത്തെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും പൊണ്ണത്തടിക്കും, ടൈപ്പ്2 ഡയബറ്റീസിനും ഉറക്കമില്ലായ്മ കാരണമാകുമെന്നും മുന്‍ ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുള്ളതാണ്. ശരിക്കും നിങ്ങള്‍ എത്ര നേരം ഉറങ്ങണം? നമ്മള് ഓരോ ദിവസവും എങ്ങനെ പ്രവര്‍ത്തിക്കുന്നു എങ്ങനെ ഉറങ്ങുന്നു എന്നതിനെയെല്ലാം സ്വാധീനിക്കുന്ന നിരവധി അവസ്ഥകളില്‍ ഒന്നാണ് ഉറക്കമില്ലായ്മയും സുഖകരമല്ലാത്ത ഉറക്കവും. ഒരുപക്ഷെ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളില്‍ ഉറക്കത്തിലെ പ്രശ്നങ്ങള്‍ ഉണ്ടാവാം. നല്ല ഉറക്കത്തിനായി കൃത്യമായി മണിക്കൂറുകളുടെ കണക്കുകളില്ല. പ്രായപൂര്‍ത്തിയായ ഭൂരിഭാഗം ആളുകള്‍ക്ക് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമായി വരുന്നു. മറ്റുള്ളവരില്‍ ആറു മണിക്കൂര്‍ തന്നെ മതിയാവും. അതേസമയം കൂടുതല്‍ സമയം ഉറക്കത്തിനായി കിടക്കയില്‍ ചിലവഴിക്കുന്നത് തളര്‍ച്ച വിഷാദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാവാം. അതുകൊണ്ട് നിങ്ങളുടെ ഉറക്കത്തിന്റെ സമയക്കണക്കുകള്‍ കണ്ടെത്തുന്നത് തന്നെയാണ് ആരോഗ്യകരമായ ഉറക്കത്തിനുള്ള ആദ്യ പടി. നമ്മളിൽ പോസിറ്റീവ് വികാരങ്ങൾ ത്വരിതപ്പെടുത്തുന്ന 'ഫീൽ ഗുഡ് ഹോർമോണുകളുടെ' പ്രവർത്തനക്ഷമത വ്യായാമത്തിലൂടെയും നല്ല ഭക്ഷണത്തിലൂടെയും കൃത്യമായ ഉറക്കത്തിലൂടെയും വർദ്ധിക്കും. അവ നിങ്ങളുടെ 'യാത്ര'യെ ആനന്ദകരമാക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അടിസ്ഥാനപരമായുള്ള നിങ്ങളുടെ ആരോഗ്യ ശീലങ്ങൾ മാറ്റുന്നതിലൂടെ നിങ്ങളുടെ മാനസികാവസ്ഥ മാറ്റാൻ കഴിയും. ## 2. വിജയികൾ നേരത്തെ ഉണരും  രാവിലെ മൂടിപ്പുതച്ച് ഉറങ്ങാന്‍ വിജയികള്‍ക്കും പരാജിതര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. എന്നാലും വിജയികള്‍ നേരത്തെ ഉണരും. രാവിലെ ഉണരുക എന്നത് ശ്രമകരമാണ്. എന്നാൽ എഴുന്നേറ്റാൽ ലഭിക്കുന്ന ഗുണം ചെറുതല്ല. വിജയികളായ പല വ്യക്തിത്വങ്ങളും അവരുടെ ദിവസം വളരെ നേരത്തെ തന്നെ തുടങ്ങുന്നു. ഓരോ ദിവസത്തെയും കുറിച്ചുള്ള പ്ലാനിംഗിനും സമയക്കുറവ് മൂലം മാറ്റി വയ്ക്കേണ്ടി വന്നേക്കാവുന്ന പ്രാര്‍ത്ഥന, ധ്യാനം, വ്യായാമം, വായന എന്നിവയ്ക്കെല്ലാം ഈ നേരം ഉപകരിക്കും. നേരത്തെ ഉണരുന്നവരുടെ നേരം അവരുടെ നിയന്ത്രണത്തിലാണ്. പലരെയും പോലെ രാവിലത്തെ സമയം തിരക്കുകൂട്ടുന്നതിനുപകരം, അവർ തങ്ങളുടെ ഒരു ദിവസം വളരെ നേരത്തെ തന്നെ ആരംഭിക്കുന്നു. പ്രഭാതത്തിൽ സർഗ്ഗാത്മകതയും പ്രചോദനവും വർദ്ധിക്കുന്നു. സാധാരണയായി ഭൂരിഭാഗം ആളുകളും രാവിലെ 4 മണിക്കും 5 മണിക്കും ഇടയിൽ ശരിക്കും ഉണർന്നിരിക്കില്ല. മുന്നോട്ട് കുതിക്കുന്നതിന് വേണ്ടി പ്രവർത്തിക്കാനുള്ള നല്ല സമയമാണിത്. പുലർച്ചെ എഴുന്നേറ്റ് സോഷ്യൽ മീഡിയ, ടെക്സ്റ്റുകൾ, ഇമെയിലുകൾ, ഫോൺ കോളുകൾ എന്നിവയിൽ ശ്രദ്ധ പതിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിരാവിലെ ശാന്തവും ലോകം നിശ്ചലവുമാണ്. ആ സമയം നിങ്ങളുടെ വിജയകുതിപ്പിനുള്ള പ്രവർത്തന സമയമാക്കി മാറ്റുക. വിജയികളായ ആളുകൾ വ്യായാമം ചെയ്യാനും, വാർത്തകൾ അറിയാനും, ധ്യാനിക്കാനും, വായിക്കാനും, പ്രഭാതഭക്ഷണം കഴിക്കാനും, ഈ പുലർകാല സമയം ഉപയോഗിക്കുന്നു. നിങ്ങൾ നിങ്ങളുടെ സാധാരണ ഉറക്ക രീതി നിലനിർത്തുകയും എന്നാൽ എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ നേരത്തെ എഴുന്നേൽക്കുകയും ചെയ്താൽ, നിങ്ങൾക്ക് വർഷത്തിൽ 15 ദിവസത്തിന്റെ സമയം കൂടുതൽ ലഭിക്കും. നേരത്തെ എഴുന്നേൽക്കുന്നവർ തങ്ങളുടെ ദിവസം മുഴുവനുമുള്ള പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനും, ആസൂത്രണത്തിനും കൂടി ആ സമയം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ## 3. സമയത്തിന് വില കൽപ്പിക്കുക (ടൈം മാനേജ്മെന്റ്)  എല്ലാവര്ക്കും പൊതുവായ ഒരു സൂചികയാണ് ഒരു ദിവസത്തെ 24 മണിക്കൂര്‍. എന്നിട്ടും ചില ആളുകള്‍ മറ്റുള്ളവരെക്കാള്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നു. അതെങ്ങനെയാണെന്ന് ചിന്തിച്ചാൽ അവർ 'സമയത്തിന് കൊടുക്കുന്ന വില' എന്ന് ഉത്തരം കിട്ടും. ഓരോ ദിവസത്തെയും മണിക്കൂറുകളും മിനിറ്റുകളും എത്രത്തോളം ഫലപ്രദമായി ഒരാള്‍ ഉപയോഗിക്കുന്നുവെന്നതാണ് ടൈം മാനേജ്മെന്റ്. സമയപരിധിക്കുള്ളില്‍ നിശ്ചിതജോലി ഏറ്റവും നന്നായി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സമയം സമര്‍ഥമായി ഉപയോഗിക്കുന്ന പ്രക്രിയയാണത്. ഒന്നില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് അതുമാത്രം ചെയ്യുകയും മറ്റുകാര്യങ്ങളെല്ലാം മാറ്റിവയ്ക്കുകയും ചെയ്യുന്നതിനെയല്ല ടൈം മാനേജ്മെന്റ് എന്ന് പറയുന്നത്. എല്ലാകാര്യങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുകയാണ് ശരിയായ വഴി. ഭൗതിക,സാമൂഹിക, വൈകാരിക,അധ്യാത്മിക തലങ്ങളിലൊക്കെ മികച്ച രീതിയില്‍ മാറ്റമുണ്ടാക്കാന്‍ ടൈം മാനേജ്മെന്റിലൂടെ സാധിക്കും. വിജയികൾ സമയം ഫലപ്രദമായി വിനിയോഗിക്കുതാണ് വിജയത്തിന് പിന്നിലുള്ള രഹസ്യമെന്നതാണ് സത്യം. ടൈം മാനേജ്മെന്റ് സ്വായത്തമാക്കാന്‍ കഴിഞ്ഞാല്‍ വിജയത്തിലേക്ക് എത്താനുള്ള ദൂരം വളരെ ചെറുതാകും. നാളെ ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നേ പ്ലാന്‍ ചെയ്യുക. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ നാളെ എന്തൊക്കെ ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും എഴുതി സൂക്ഷിക്കുക. ചെയ്യേണ്ട കാര്യങ്ങള്‍ ലിസ്റ്റ് ചെയ്തെങ്കില്‍ അടുത്ത ജോലി അതിനെ മുന്‍ഗണനാ ക്രമത്തില്‍ ആക്കുകയെന്നതാണ്. ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം എന്ന രീതിയില്‍ ചെയ്തു തീര്‍ക്കുക. ലിസ്റ്റിലെ ബഹു ഭൂരിപക്ഷം ജോലികളും വെട്ടിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു തന്നെ അഭിമാനം തോന്നും. ഓരോ ജോലിക്കും നിശ്ചിത സമയം കൊടുക്കാന്‍ മറക്കരുത്. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് ജോലികള്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ഓരോ ജോലി ചെയ്യുമ്പോഴും മുഴുവന്‍ ശ്രദ്ധയും അതില്‍ തന്നെയായിരിക്കണം. അതു തീര്‍ത്തിട്ടേ അടുത്ത ജോലിയിലേക്ക് പോകാവൂ. സമയം എന്നാല്‍ ജീവിതം തന്നെയാണ്. സമയം പാഴാക്കുക എന്നാല്‍ ജീവിതം പാഴാക്കുക എന്നാണര്‍ഥം. സമയം ആരെയും കാത്തുനില്ക്കാറില്ല. അതിന് അതിന്റേതായ താളം ഉണ്ട്. അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. ലക്ഷ്യബോധമുള്ളവര്‍ ഒരിക്കലും സമയം നഷ്ടപ്പെടുത്തുകയില്ല. സമയബോധമുള്ളവര്‍ക്ക് ഒരിക്കലും നഷ്ടബോധം ഉണ്ടാവുകയില്ല. ഹൃസ്വമായ സമയപരിധി പരമാവധി ഉല്പാദനക്ഷമമായ വിധത്തില്‍ ചെലവഴിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമെ ജീവിതവിജയം നേടാനാവൂ. മൈൻഡ്ഫുൾനെസ് ശീലിക്കുന്നത് വളരെ നല്ലതാണ്. മൈൻഡ്ഫുൾനെസ് എന്നാൽ നിമിഷം തോറും നമ്മുടെ ചിന്തകൾ, വികാരങ്ങൾ, ശാരീരിക സംവേദനങ്ങൾ, ചുറ്റുപാടുകൾ എന്നിവയെക്കുറിച്ച് ലളിതവും പോഷിപ്പിക്കുന്നതുമായ കാഴ്ചപ്പാടിലൂടെയുള്ള അവബോധം നിലനിർത്തുക എന്നാണ് അർത്ഥമാക്കുന്നത്. ‘നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നുവോ? എങ്കില്‍ സമയം പാഴാക്കാതിരിക്കുക. അതാണ് ജീവിതത്തിന്റെ മൂലധനം”എന്ന ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെ വാക്കുകള്‍ നമുക്കുള്ള വലിയൊരു സന്ദേശമാണ്. ## 4. സ്വയം സ്നേഹിക്കുക  ശരീരത്തിന്റെ സൗന്ദര്യവും ആരോഗ്യവും പരിപാലിക്കാന്‍ കാണിക്കുന്ന അതേ ശുഷ്കാന്തിയോടെ നമ്മുടെ മനസ്സും ബുദ്ധിയും വൃത്തിയോടെയും ആരോഗ്യത്തോടെയും സംരക്ഷിക്കുക. വിവേകപൂര്‍വ്വം ചിന്തിക്കാന്‍ ബുദ്ധിയെ പരിശീലിപ്പിക്കുകയും, അതിനുതക്ക അറിവുകള്‍ ബുദ്ധിയ്ക്കു പകര്‍ന്നു നല്‍കുകയും ചെയ്യുക. മറ്റുള്ളവരെ മാത്രമല്ല, നമ്മളെത്തന്നെയും വെറുക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ മാനസികത്തകര്‍ച്ചയും ആത്മഹത്യാപ്രവണതയും ഇന്നു വളരെ കൂടുതലാണ്. മറ്റുള്ളവരെ സ്നേഹിക്കുന്നത് എത്രമാത്രം പ്രധാനമാണോ അതുപോലെതന്നെ സ്വയം സ്നേഹിക്കുന്നതും പ്രധാനമാണ്. കാരണം, നിങ്ങളുമായി നിങ്ങൾക്കുള്ള ബന്ധം മാത്രമാണ് യഥാർത്ഥ ജീവിതകാലം നീണ്ടുനിൽക്കുന്ന ബന്ധം. സ്വയം സ്നേഹമാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്നേഹം. എന്തുകൊണ്ട് അത് പ്രാധാന്യമർഹിക്കുന്നത്? കാരണം നിങ്ങൾ സ്വയം സ്നേഹിക്കുന്നതുവരെ മറ്റുള്ളവരുമായി ആരോഗ്യകരമായ സ്നേഹം പങ്കിടാൻ കഴിയില്ല. നിങ്ങൾക്ക് മറ്റുള്ളവരോട് സ്നേഹം തോന്നിയേക്കാം, പക്ഷേ നിങ്ങൾക്ക് അത് ഭയമില്ലാതെ പ്രകടിപ്പിക്കാൻ കഴിയില്ല. സ്വയം സ്നേഹം നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള നിങ്ങളുടെ ബന്ധത്തെയും മാറ്റും. മറ്റുള്ളവരുടെ അഭ്യർത്ഥനകൾക്ക് "അതെ" എന്ന് പറയുന്നതിനുപകരം, നിങ്ങൾക്ക് അനുകൂലിക്കാനാവാത്ത കാര്യങ്ങളോട് നിങ്ങൾക്ക് നോ പറയാൻ കഴിയും, കാരണം നിങ്ങളുടെ സ്വന്തം സ്വത്വത്തെ നിങ്ങൾ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അനാവശ്യമായ സ്വയം വിമർശനവും, അപകർഷതയും ഉൾവലിയലിനെയും ആത്മാഭിമാനവും സ്വയംസ്വീകാര്യതയും സ്വയം അഭിനന്ദനവും ഉപയോഗിച്ച് മാറ്റുക. പോസിറ്റീവായി സ്വയം നിങ്ങളുമായി ആശയവിനിമയം നടത്തുക. അമിത ചിന്തകൾക്ക് അതിരുകൾ നിശ്ചയിക്കുകയും നിങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തുകൊണ്ട് നിങ്ങളോട് സ്വയം ബഹുമാനം കാണിക്കുക. ദിവസേന അവനവനു വേണ്ടി അല്പം സമയം ചെലവഴിക്കുക. നിങ്ങളുടെ പ്രതിബദ്ധതകളെ മാനിച്ചുകൊണ്ട് നിങ്ങളിലുള്ള വിശ്വാസം വളർത്തിയെടുക്കുക. സ്വയം സ്നേഹം പരിശീലിക്കുന്നത് നിങ്ങളുടെ ആത്മാഭിമാനം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ശക്തികളെക്കുറിച്ച് സ്വയം ബോധവാന്മാരാക്കുകയും നിങ്ങളുടെ ബലഹീനതകളെ കൂടുതൽ അംഗീകരിക്കാൻ അനുവദിക്കുകയും ചെയ്യും. നല്ല മാനസികാരോഗ്യത്തിനായി സ്വയം സ്നേഹം പരിശീലിക്കുന്നത് വളരെ നല്ലതാണ്. ആത്മസ്നേഹത്തിന്റെ അവസ്ഥ കൈവരിക്കാൻ നിങ്ങളെ സഹായിക്കുന്ന കുറച്ചു കാര്യങ്ങൾ :- സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക, സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കുക, നിങ്ങളുടെ വിജയങ്ങൾ നിസ്സാരവൽക്കരിക്കുകയോ അതിൽ അസൂയ തോന്നുന്നവരോ ആയിട്ടുള്ള ആളുകൾക്ക് വേണ്ടി നിങ്ങൾ സമയം നിക്ഷേപിക്കുന്നത് ഒഴിവാക്കുക, മറ്റുള്ളവരുടെ ആഗ്രഹങ്ങളിൽ നിന്ന് സ്വതന്ത്രമായിരിക്കാൻ പഠിക്കുക ഒപ്പം സ്വന്തം പ്രതീക്ഷകൾ നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പുതിയ എന്തെങ്കിലും കാര്യം ചെയ്യുന്നതിൽ നിന്ന് ഭയവും, ഉത്കണ്ഠയും നിങ്ങളെ തടയുവാൻ അനുവദിക്കരുത്, നിങ്ങളുടേതായ രീതിയിൽ നിങ്ങൾ അകമേയും പുറമേയും സുന്ദരമാണ് എന്ന് വിശ്വസിക്കുക. നമ്മുടെ ചുറ്റും നോക്കുമ്പോൾ, കരിയറിലും ജീവിതത്തിലും വെന്നിക്കൊടി പാറിച്ച് തലയുയർത്തി ആത്മവിശ്വാസത്തോടെ നിൽക്കുന്ന ധാരാളം ആളുകളെ നമുക്ക് കാണാൻ സാധിക്കും. എന്നാൽ അവരുടെ ഈ വിജയങ്ങൾക്കെല്ലാം പിന്നിൽ എന്താണ്? അവരെ അവരാക്കി മാറ്റിയത് എന്തൊക്കെയാണ്? സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിച്ച്, ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുന്നു എന്നതാകും. ## 5. റിലാക്സേഷൻ ടെക്നിക്ക്  ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദം അനുഭവിക്കാത്തവരുണ്ടാവില്ല. ജോലിഭാരം, കുടുംബത്തിലെ പ്രശ്നങ്ങള്‍, അനാവശ്യമായ മത്സരം എന്നിങ്ങനെ കാരണങ്ങള്‍ പലതാണ്. പിരിമുറുക്കത്തിന്റെ വ്യാപ്തി ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചെറിയതോതിലുള്ള ടെന്‍ഷന്‍ പ്രവര്‍ത്തനശേഷി കൂട്ടുമെങ്കിലും ജീവിതതാളം തെറ്റിക്കാന്‍ തുടങ്ങിയാല്‍ വളരെ ശ്രദ്ധിക്കണം. തൊണ്ട വരളുക, തലവേദന, ദഹനക്കേട്, ഉറക്കമില്ലായ്മ, പേശികള്‍ വലിഞ്ഞുമുറുകുക, രക്തസമ്മര്‍ദം കൂടുക, അസ്വസ്ഥത, പെട്ടെന്നുള്ള ദേഷ്യം, തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരിക, പുകവലി, മദ്യപാനം എന്നിവ കൂടുകയോ പുതുതായി രൂപപ്പെടുകയോ ചെയ്യുക തുടങ്ങിയ ശാരീരിക പ്രതികരണങ്ങളൊക്കെ അമിതമായ മാനസിക സമ്മര്‍ദത്തിന്റെ ലക്ഷണങ്ങളാണ്. കടുത്ത പിരിമുറുക്കം ജീവിതം തന്നെ തകര്‍ക്കും. രോഗപ്രതിരോധശക്തിയെ തകരാറിലാക്കി മാനസികാരോഗ്യത്തെ കൂടി പ്രതികൂലമായി ബാധിക്കും. ഫലമോ;വിഷാദവും ഭയവും നിറഞ്ഞ മനസും ഊര്ജമൂറ്റിയെടുക്കപ്പെട്ടു രോഗങ്ങളാല്‍ വലയുന്ന ശരീരവും. നിങ്ങൾ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ വിജയിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? പിരിമുറുക്കത്തിൽ നിന്ന് എക്കാലവും മുക്തനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒരു വിശ്രമാവസ്ഥ സ്വീകരിക്കുമ്പോൾ നാം വിജയത്തിന് സ്വീകാര്യരാകും എന്നതാണ് സത്യം. നമ്മുടെ സമ്മർദ്ദത്തെ അതിജീവിക്കുവാൻ നാം എത്രത്തോളം വിശ്രമിക്കുകയും, പ്രകൃതിശക്തിയോട് കീഴടങ്ങുകയും ചെയ്യുന്നുവോ അത്രത്തോളം നമ്മുടെ ഊർജ്ജമണ്ഡലം വികസിക്കുകയും തുറക്കുകയും ചെയ്യുന്നു. ഈ വികസിതമായ ഊർജ്ജ മേഖല നമ്മുടെ ജീവിതത്തിലേക്ക് കൂടുതൽ വിജയം ആകർഷിക്കുന്നു. ശരീരികമായി വിശ്രമം നമ്മുടെ ഹൃദയമിടിപ്പ് കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യുന്നു. വിശ്രമിക്കുമ്പോൾ അവശ്യ പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യുന്നതിനാൽ ഇത് ദഹനത്തെ സഹായിക്കുന്നു, ഇത് രോഗത്തെയും അണുബാധയെയും പ്രതിരോധിക്കാൻ സഹായിക്കുന്നു. പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ശ്വാസതാളം തെറ്റും. ബ്രീതിങ് ടെക്നിക്കുകള്‍ ശ്വാസോച്ഛ്വാസത്തിന്റെ താളക്രമം നിലനിര്‍ത്തി റിലാക്സ് ആകാന്‍ നമ്മെ സഹായിക്കും. ഓഫിസ് ജോലിയിലെ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാംസ്ഥാനം അമിതടെന്‍ഷനാണ്. ഒരു വൈദ്യുതബള്‍ബിനെ പ്രകാശിപ്പിക്കണമെങ്കില്‍ കറന്റ് ആവശ്യമാണ്. എന്നാല്‍ കറന്റ് ആവശ്യത്തിലധികമായാല്‍ ഫിലമെന്റ് കത്തി ബള്‍ബ് ഫ്യൂസായിപ്പോകും. ഇതുപോലെയാണ് ഓഫിസിലെ ടെന്‍ഷനും. സമയത്തു ജോലി തീര്‍ക്കുന്നതിനു ചെറിയ ടെന്‍ഷന്‍ നല്ലതാണ്. എന്നാല്‍, ടെന്‍ഷന്‍ കഠിനമാകുമ്പോഴോ പതിവാകുമ്പോഴോ ജീവിതത്തിന്റെ തന്നെ ബാലന്‍സ് തെറ്റിക്കുമ്പോഴോ ആണു ശാരീരികമാനസിക പ്രശ്നങ്ങളിലേക്കു നയിക്കാന്‍ തക്കവിധം ദോഷകരമാകുന്നത്. ഉത്കണ്ഠ, ഉറക്കമില്ലായ്മ, മൈഗ്രേന്, അള്‍സര്‍ തുടങ്ങി ഹൃദയാഘാതത്തിനു വരെ അമിതടെന്‍ഷന്‍ കാരണമാകാം. ടെന്‍ഷനകറ്റാനുള്ള ചില മാര്‍ഗങ്ങള്‍ അറിയാം :- - നിങ്ങളുടെ പ്രകടനം മോശമാകുമ്പോള്‍ നിരാശയുടെ പടുകുഴിയില്‍ വീഴുന്നതിനു പകരം ഇന്നലെകളില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച വിജയങ്ങളെക്കുറിച്ചോര്‍ക്കുക. - തിരക്കുള്ളപ്പോള്‍ കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ ചെയ്യുക. ഓരോന്നിനും നിശ്ചിത സമയം കണ്ടെത്തുക. ഒരു സമയം ഒരൊറ്റ കാര്യം മാത്രം ചെയ്യുക. നിങ്ങളുടെ മുഴുവന്‍ ഊര്‍ജവും ശ്രദ്ധയും അതില്‍ മാത്രം പതിപ്പിക്കുക. - ജോലിസ്ഥലത്തെ അതൃപ്തിയെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും മേലധികാരിയോടു തുറന്നു സംസാരിക്കുക. - ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്ന വ്യക്തിയാണു നിങ്ങളെങ്കില്‍ അത് ഓരോന്നായി ചുരുക്കുക. വരുമാനത്തിന്റെ 30% എങ്കിലും സമ്പാദ്യമാക്കുക. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും പെരുമാറ്റത്തിലും അറിവിലും സ്വയം മെച്ചപ്പെടുത്തുന്നതും ജോലി ആസ്വാദ്യകരമാക്കും. ഒപ്പം ജോലിയിലെ ഉയര്‍ച്ചകളും നമ്മെത്തേടിയെത്തും. ഒഴിവു സമയങ്ങള്‍ വിനോദങ്ങള്‍ക്കായോ കുടുംബാംഗങ്ങള്‍ക്കൊപ്പം ഔട്ടിങ്ങിനോ റിലാക്സ് ചെയ്യുന്നതിനോ വിനിയോഗിക്കുക. റിലാക്സാകാന്‍ കുറച്ചു വഴികള്‍: ഒറ്റയിരുപ്പിനു ജോലി തീര്‍ക്കുന്നതിനു പകരം ഇടയ്ക്കിടയ്ക്കു 10-15 മിനിറ്റ് വിശ്രമിക്കുക. ഈ സമയങ്ങളില്‍ റിലാക്സേഷന് ടെക്നിക്കുകള്‍ ചെയ്യാം. ചെറിയ നടപ്പാകാം, കസേരയില്‍ ഇരുന്നു കൈയിലെയും കാലിലെയും പേശികള്‍ മുറുക്കിയും അയച്ചുമുള്ള വ്യായാമം ചെയ്യാം. കാപ്പി, പഞ്ചസാര, മദ്യം തുടങ്ങിയവ ടെന്‍ഷന്‍ കൂട്ടും. ഇവ കുറയ്ക്കുക. ഒന്നും അസാധ്യമല്ല എന്നു സ്വയം മനസില്‍ പറഞ്ഞുറപ്പിക്കുക. ജോലി തുടങ്ങും മുമ്പും ഇടവേളകളിലും ഇത് ആവര്‍ത്തിക്കുക. ആത്മവിശ്വാസം ഉണരും. മാസങ്ങളോളം ജോലിത്തിരക്കില്‍ മുഴുകുന്നതിനുപകരം ഇടയ്ക്കു യാത്രകള്‍ പോകാം. ഇതു മനസും ശരീരവും റീചാര്‍ജ് ചെയ്യും. ടെന്‍ഷന്‍ മൂലമുള്ള നിര്‍ജലീകരണം കുറയ്ക്കാന്‍ വെള്ളം കുടിച്ചാല്‍ മതി. ഉറക്കം കുറഞ്ഞാല്‍ ടെന്‍ഷന്‍ നിയന്ത്രിക്കാനാവില്ല. അതുകൊണ്ട് നിര്‍ബന്ധമായും ഉറക്കം ശ്രദ്ദിക്കുക. ജോലി സമയം തുടങ്ങുന്നതിനു പത്തോ പതിനഞ്ചോ മിനിറ്റ് മുമ്പ് ഓഫിസില്‍ എത്തുക. ഫ്രഷ് ആവാനും ചെയ്യേണ്ട ജോലികള്‍ ലിസ്റ്റ് ചെയ്യാനും സമയം കിട്ടും. ടെന്‍ഷനുണ്ടാക്കുന്ന സാഹചര്യങ്ങളോടും വ്യക്തികളോടും വൈകാരികമായി പ്രതികരിക്കരുത്. മനസ് ഒരു മിനിറ്റ് ടെന്‍ഷന്‍ഫ്രീ ആക്കിയ ശേഷം മാത്രം പ്രതികരിക്കുക. പെര്‍ഫെക്ഷ്നിസം നല്ലതാണ്. പക്ഷേ, പ്രായോഗികമാകണം. നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക. അതില്‍ കവിഞ്ഞ കാര്യങ്ങളോര്‍ത്ത് ടെന്‍ഷനടിക്കരുത്. ഇഷ്ടമുള്ള ആളുടെ രൂപമോ, സിനിമയിലെ ഇഷ്ടസീനോ, ഇഷ്ടമുള്ളസ്ഥലമോ മനസില്‍ കാണുക. ∙ ജോലി നിര്‍ത്തി ചുറ്റുമുള്ള ശബ്ദങ്ങള്‍ ശ്രദ്ധിക്കുക. കണ്ണുകളടച്ച് നിങ്ങളുടെ ജോലി മാത്രം മനസില്‍ കാണുക. ഇനി കണ്ണു തുറന്ന് അതില്‍ പൂര്‍ണമായും മുഴുകുക. കണ്ണുകളടച്ച് ഒന്നു മുതല്‍ മൂന്നുവരെ എണ്ണി ശ്വാസം ഉള്ളിലേക്കെടുക്കുക. ആറുവരെ എണ്ണി ശ്വാസം പുറത്തുവിടുക. ## 6. പോസിറ്റീവ് മനോഭാവം.  ഒരു വ്യക്തിയുടെ ജീവിതത്തിൽ വിജയത്തിന്റെ അടിത്തറ എന്നത് സ്വയം ചിന്തകളെ നിയന്ത്രിച്ച് മാനസീക കരുത്ത് നേടുക എന്നതാണ്. ഒരു വ്യക്തി എപ്രകാരം ചിന്തിക്കുന്നുവോ അപ്രകാരം അയാള്‍ ആയിതീരുന്നു. നമ്മുടെ മനോഭാവം ആശ്രയിച്ചാണ് നമ്മുടെ വിജയം കുടികൊള്ളുന്നത്. ഏതുസാഹചര്യത്തില്‍ ആയി കൊള്ളട്ടെ മനോഭാവം മാറ്റാന്‍ കഴിഞാല് വിജയം നമ്മളെ തേടിയെത്തും. നിങ്ങളെ പൂര്‍ണമായും നശിപ്പിക്കാവുന്ന ഒരാശയമെങ്കിലും ഓരോ ദിവസവും രാവിലെ നിങ്ങള്‍ക്ക് കേള്‍ക്കാം. നാം രാവിലെ വര്‍ത്തമാനപത്രത്തില്‍ ഏറ്റവും ചുരുങ്ങിയത് നിഷേധാത്മകമായ (negative) നാല് വാര്‍ത്തകളെങ്കിലും വായിക്കുന്നു. എല്ലാ ദിവസവും രാവിലെ നമ്മുടെ വീടുകളിലേക്കെത്തുന്നത് ഒരു കൂട്ടം വിചാരങ്ങളാണ്. ആ വിചാരധാരയുടെ സ്വാധീനവലയത്തില്‍ പെടാത നമുക്ക് സ്വയം എങ്ങനെ രക്ഷിക്കാനാകുമെന്നത് വലിയൊരു വെല്ലുവിളിയാണ്. ആധുനിക ജേണലിസ്റ്റുകളുടെ ഏറ്റവും പുതിയ വെല്ലുവിളി എങ്ങനെ പോസിറ്റീവ് വാര്‍ത്തകള്‍ സൃഷ്ടിക്കാം എന്നതാണ്. നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും നല്ലതാവട്ടെ. കാരണം ചിന്തകൾ കുറെയേറെ കാഴ്ചയെയും കേൾവിയെയും ആശ്രയിച്ചിരിക്കുന്നു. അതിന് നേരെ മറിച്ചും ചിന്തിക്കാം. കാഴ്ചയും കേൾവിയും ചിന്തയെയും ആശ്രയിച്ചിരിക്കുന്നു. എങ്ങനെയാണ് നമ്മള് കേള്‍ക്കുന്നതും കാണുന്നതും നല്ലതാകുന്നത്? അതിന് നമുക്ക് പോസിറ്റീവ് ആയ ഒരു ചിന്താപദ്ധതി (thinking process) ആവശ്യമാണ്. നമുക്ക് എന്തിനെയും ശുഭോദര്‍ക്കമായും (positive) നിഷേധാത്മകമായും (negative)കാണാം. അത് വ്യക്തിനിര്‍മാണത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ആയുധമാണ്. എല്ലാം നെഗറ്റീവ് ആയി കാണുന്ന നിഷേധസ്വഭാവമുള്ള ആളുകളാണ് നമുക്ക് ചുറ്റുപാടുമുള്ളത്. അതൊരു ഒഴുക്കാണ്. ആ ഒഴുക്കിനെതിരെ നീന്താന്‍ നമുക്കു കഴിയണം. ആ ഒഴുക്കിനെതിരെ നീന്തുമ്പോഴാണ് നമുക്ക് ജീവിതത്തില്‍ ആഘോഷിക്കാന്‍ എന്തെങ്കിലും ഉണ്ട് എന്ന് കണ്ടെത്താന്‍ കഴിയുക. ആഘോഷിക്കാന്‍ ചിലതുണ്ട് എന്ന് കണ്ടെത്താനും അത് അഘോഷിക്കാനും നമുക്കാകണം. ജീവിതത്തില്‍ ആഘോഷിക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെ അതെന്തു ജീവിതമാണ്? നമ്മുടെ മനോതലത്തിലൂടെ പലവിധ ചിന്തകള്‍ സദാസമയവും കടന്ന് പോയിക്കൊണ്ടിരിക്കുന്നു. ആ കൂട്ടത്തില്‍ നമ്മെ ഉയര്‍ത്തുന്ന ചിന്തകളും താഴ്ത്തുന്ന ചിന്തകളും ഉണ്ടാകുന്നുണ്ട്. അതില്‍ നമ്മെ അധഃപതിപ്പിക്കുന്ന ചിന്തകളെ ത്യജിച്ച് പുരോഗതിയിലേക്ക് നയിക്കുന്ന ചിന്തകളെ സ്വീകരിക്കേണ്ടതുണ്ട്. ചിന്തകളുടെ ശക്തിയും, അവ നമ്മില്‍ ചെലുത്തുന്ന സ്വാധീനവും എത്രയോ വലുതാണ്. ഒരു പക്ഷിയെ പറക്കാന്‍ സഹായിക്കുന്നത് അവയുടെ ചിറക് മാത്രമല്ല, പറക്കാനുള്ള അവയുടെ ആത്മവിശ്വാസം കൂടിയാണ്. ഒരു നല്ല പോസിറ്റീവ് മനസ്സോടെ നിങ്ങൾ എന്തിനെയും സമീപിക്കുക. നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ വിജയം നേടാനാകും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ പോസിറ്റീവ് ആയ ഒരു മനസ്സിന് വളരെ എളുപ്പത്തിൽ സാധിക്കും. ജീവിതം എന്നതൊരു ഓട്ടമത്സരമാണ്. ചിലപ്പോൾ പ്രതിസന്ധികൾ നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കേണ്ടി വരുന്നു. പോസിറ്റീവായ ചിന്തകള്‍ മനുഷ്യന് ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള പാതകളാണ്. ആവര്‍ത്തിച്ച് ഉരുവിടുന്നത് അല്ലെങ്കില്‍ ചിന്തിയ്ക്കുന്നത് അതുമല്ലെങ്കില്‍ ആവര്‍ത്തിച്ചുതന്നെ ഭാവനയില്‍ കണുന്നത് ഉപബോധമനസ്സിൽ പ്രോഗ്രാമുകളാവും. ഉപബോധ മനസ്സില്‍ പ്രോഗ്രാമുകളായാലോ നമ്മള് എന്താണോ പ്രോഗ്രാം ചെയ്തത് അതായിത്തീരുകയും ചെയ്യും. ജീവിതത്തോട് പോസിറ്റീവ് മനോഭാവം നിലനിർത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിങ്ങളുടെ ആരോഗ്യവും ബന്ധങ്ങളും ഉൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതായിത്തീരും. ജീവിതത്തോട് പോസിറ്റീവ് മനോഭാവം നിലനിർത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിങ്ങളുടെ ആരോഗ്യവും ബന്ധങ്ങളും ഉൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു. ## 7. നാവടക്കൂ, പണിയെടുക്കൂ.  കഠിനാധ്വാനത്തെ വിജയത്തിന്റെ പ്രധാന ഘടകമായി പറയപ്പെടുന്നു. കഠിനാധ്വാനം യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്? ചിലർ, ഇത് അധിക മണിക്കൂറുകൾ ചെലവഴിക്കുക എന്നാണ് അർത്ഥമാക്കുന്നത്. മറ്റു ചിലർ കൂടുതൽ തീവ്രമായി പ്രവർത്തിക്കുക എന്നും നോക്കിക്കാണുന്നു. കഠിനാധ്വാനത്തിന്റെ നിർവചനത്തിലെ വ്യത്യാസങ്ങൾ വ്യക്തിക്കും ലക്ഷ്യത്തിനും അനുയോജ്യമാക്കുന്നത് ഉചിതമാണ് എന്നതാണ് സത്യം. കഴിവുകളെ നിരന്തരമായ അധ്വാനം കൊണ്ട് കൂടുതല്‍ ഫലവത്താക്കാന്‍ സാധിക്കുന്നു. രാകിരാകി മിനുക്കുമ്പോഴാണ് വജ്രം കൂടുതല്‍ പ്രകാശമുറ്റതാകുന്നത്. നേട്ടങ്ങള്‍ക്ക് പിന്നില്‍ ദീര്‍ഘകാലത്തെ കഠിനാധ്വാനമുണ്ട്. തെളിയാത്ത കഴിവുകളും മികവ് കുറഞ്ഞ കഴിവുകളും പരിശീലനത്തിലൂടെയും പ്രയോഗത്തിലൂടെയുമാണ് വളരുകയും മേന്മ നേടുകയുംചെയ്യുന്നത്. കുറവുകള്‍ നികത്താന്‍ കഠിനാധ്വാനത്തിന് സാധിക്കുന്നു. മുന്നില്‍ തരണം ചെയ്യാനുള്ള പ്രതിബന്ധങ്ങള്‍ വരുമ്പോള്‍ ചിലര്‍ നെടുവീര്‍പ്പിട്ട് പിന്‍വാങ്ങുന്നു. മറ്റുള്ളവരുടെ വിലയിരുത്തലുകള്‍ പ്രതികൂലമാവുമ്പോള്‍ തളരുന്നില്ല. അഭിമുഖീകരണത്തില്‍ നിന്നാണ് ജയത്തിലേക്കുള്ള പാത വെട്ടുന്നത്. പിന്തിരിഞ്ഞോടല്‍ പരാജയം അംഗീകരിക്കലാണെന്ന് മനസ്സിലാക്കുന്നവര്‍, മുന്നോട്ട് പോകാനുള്ള പരിശ്രമങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നത്. പലവട്ടം പരാജയപ്പെട്ടിട്ടും കടക്കാരനായി മാറിയിട്ടും പിന്‍വാങ്ങാതെ മുന്നോട്ട് നീങ്ങി. പില്ക്കാലത്ത് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ പര്യായമായി മാറിയ ഹെന്റി ഫോര്‍ഡ് ഒരാളിന്റെ വളര്‍ച്ചയില്‍ മുന്നിലെത്തുന്ന വൈതരണികളെക്കുറിച്ച് പറയുന്നു. 'നിങ്ങളുടെ ലക്ഷ്യത്തില്‍നിന്ന് കണ്ണെടുത്തുമാറ്റുമ്പോള് കാണുന്ന പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് നിങ്ങളുടെ പ്രതികൂല സാഹചര്യങ്ങള്‍'. ലക്ഷ്യത്തെ കൈവിടുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിധിയെഴുതുന്നു. എല്ലാം തടസ്സങ്ങളായി തോന്നുന്നു. ലക്ഷ്യത്തെ കൈവിടുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിധിയെഴുതുന്നു. എല്ലാം തടസ്സങ്ങളായി തോന്നുന്നു. ലക്ഷ്യം എന്തെന്ന തീരുമാനിച്ച മുന്നേറുന്നയാള്‍ ചുറ്റുവട്ടത്തെ പ്രതികൂലമെന്ന് വിധിക്കുന്നില്ല. മറ്റുള്ളവരെ പഴിചാരുന്നില്ല. അവർ മുന്നേറുന്നു. കഠിനാധ്വാനിയെ തിരിച്ചറിയാനുള്ള ചില വഴികൾ ഇതാ:- ശാരീരികമായോ മാനസികമായോ വൈകാരികമായോ അവർ തങ്ങളുടെ ജോലിയിൽ വളരെയധികം പരിശ്രമിക്കുന്നു. അവർ അധിക സമയം ചെലവഴിക്കുന്നു. അവർ ഉയർന്ന തീവ്രതയിൽ പ്രവർത്തിക്കുന്നു. കുറഞ്ഞ സമയ ഫ്രെയിമിൽ വലിയ അളവിലുള്ള ജോലി പൂർത്തിയാക്കുന്നു. അവർ ഉത്സാഹമുള്ളവരും സ്ഥിരതയുള്ളവരുമാണ്, കൂടാതെ എല്ലായ്പ്പോഴും ശരാശരി നിലവാരത്തേക്കാൾ ഉയർന്ന നിലവാരം പുലർത്തുന്നു. കഴിയുന്നത്ര ഉൽപ്പാദനക്ഷമമായ രീതിയിൽ അവർ തങ്ങളുടെ ജോലികൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും ചെയ്യുന്നു. അവർ മുൻകൈയെടുക്കുകയും അവസരങ്ങൾ തിരിച്ചറിയുകയും സ്വതന്ത്രമായി ഉൽപ്പാദനക്ഷമത സൃഷ്ടിക്കുകയും ചെയ്യുന്നു. അവർ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഏകാഗ്രത നിലനിർത്തുവാനുള്ള കഴിവുള്ളവരും ആണ്. അവർ കഠിനാധ്വാനം നിർത്താതെ തുടരുന്നു. ഒരിക്കലും പിന്തിരിയാതെ...
നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?
നിങ്ങളുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നത് പൂര്‍ണ്ണമായും സാധ്യമാണെന്ന് ഓപ്ര വിന്ഫ്രിയെപ്പോലുള്ള പ്രശസ്തര്‍ പറഞ്ഞിട്ടുണ്ട്. അതിനെ അവര്‍ മാനിഫെസ്റ്റേഷന് എന്ന പേരിട്ട് വിളിക്കുന്നു. ഇത് ഒരു മായാജാലമോ രഹസ്യമോ അല്ല. ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതുമല്ല ഇത്. മാനിഫെസ്റ്റേഷന് കൊണ്ടുള്ള വിജയത്തിനായി, നിങ്ങളുടെ ഉദ്ദേശം സജ്ജീകരിക്കുകയും അത് യാഥാര്‍ത്ഥ്യമാകുമെന്ന് വിശ്വസിക്കുകയും ആ അമൂര്‍ത്തമായ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് സജീവമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. അത്തരത്തില്‍ ഒരു ഉപകരണമാണ് വിഷന്‍ ബോര്‍ഡ്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തായിരുന്നാലും- എങ്ങനെ റിലാക്സ് ആയി ഇരിക്കാം, എങ്ങനെ ക്ഷമാശീലം വളര്‍ത്താം, ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍, ഇഷ്ടപ്പെടുന്ന ജോലി കണ്ടെത്താന്‍- അതൊക്കെ സാധ്യമാക്കിയെടുക്കാന്‍ വിഷന്‍ ബോര്‍ഡ് ഒരു മികച്ച ഉപകരണമാണ്. ## വിഷന്‍ ബോര്‍ഡ് എന്നാല്‍ എന്ത്?  ഒരു വിഷന്‍ ബോര്‍ഡ് എന്നത് നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന, ചെയ്യാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ചിത്രങ്ങളുടെയോ സൂചനയുടെയോ ഒരു കൊളാഷ് ആണ്. നിങ്ങള്‍ക്ക് മാഗസിന് കട്ട് ഔട്ടുകള്‍, ഡ്രോയിങ്ങുകള്‍. എഴുത്തുകള്‍, ഫോട്ടോകള്‍ അല്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് നിങ്ങളെ ഓര്‍മിപ്പിക്കുന്ന മറ്റേതെങ്കിലും കാര്യങ്ങളും ഇതിനുവേണ്ടി ഉപയോഗിക്കാം. വിഷന്‍ ബോര്‍ഡുകളുടെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ നിയമങ്ങളൊന്നുമില്ല. കാരണം അത് ദൈനംദിന അടിസ്ഥാനത്തില്‍ നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും ക്രാഫ്റ്റ് ചെയ്യുന്നതിനെക്കുറിച്ചാണ്. ചില വിഷന്‍ ബോര്‍ഡുകള്‍ ഒരു ആശയത്തില്‍ ഊന്നിയതായിരിക്കാം, എന്നാല്‍ മറ്റ് ചിലത് നിങ്ങളുടെ ഭാവി എങ്ങനെയായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ വലിയ ചിത്രത്തിലേക്ക് ഊന്നിയതായിരിക്കാം. ## വിഷ്വല്‍ ബോര്‍ഡ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമോ?  മനശാസ്ത്ര ഗവേഷണ പ്രകാരം, വിഷ്വലൈസേഷന്‍ പോലുള്ള മാനസിക പരിശീലനങ്ങള്‍, പ്രചോദനവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ഒരു പഠനത്തില്‍ കായിക താരങ്ങളില്‍ വിഷ്വലൈസേഷന്‍ ശാരീരിക പരിശീലനം പോലെ തന്നെ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. നിങ്ങളുടെ ലക്ഷ്യങ്ങള്‍ വിഷ്വലൈസ് ചെയ്യുന്നത്, നിങ്ങളുടെ സ്വപ്ന ജീവിതം സൃഷ്ടിക്കുന്നതിന് ലക്ഷ്യങ്ങള്‍ സജീകരിക്കാനും നിങ്ങളുടെ മാനസികാവസ്ഥ രൂപപ്പെടുത്താനും സഹായിക്കുന്ന ശക്തമായ ഉപകരണമാണ്. വിഷ്വലൈസേഷന്‍ എന്നത് വെറുതെ ഒരു ബോര്‍ഡില്‍ ചിത്രം വച്ച് നിങ്ങള്‍ക്ക് വേണ്ടത് മാനിഫെസ്റ്റ് ചെയ്യുകയോ ആകര്‍ഷണ നിയമം ഉപയോഗിക്കുകയോ ചെയ്യുന്നതല്ല. ഇതെല്ലാം തലച്ചോറിന്റെയും പ്രവര്‍ത്തനം ഉള്‍ക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ തലയിലെ ഒരു അരിപ്പയാണ് റെക്റ്റിക്കുലര് ആക്റ്റിവേഷന്‍ സിസ്റ്റം (ആര്‍എഎസ്). നിങ്ങളുടെ വിഷന്‍ ബോര്‍ഡിലെ ചിത്രങ്ങള്‍ നിരന്തരം കാണുന്നതിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ അരിച്ചെടുക്കാന്‍ നിങ്ങളുടെ തലച്ചോറിനെ സഹായിക്കുകയും ചെയ്യുന്നു. നിങ്ങൾ ഒരു വിഷ്വല്‍ ബോര്‍ഡ് സൃഷ്ടിച്ച് അത് ഇടയ്ക്കിടെ കാണുന്ന ഒരു സ്ഥലത്ത് സ്ഥാപിക്കുമ്പോൾ, നിങ്ങൾ അറിയാതെ തന്നെ ദിവസം മുഴുവനും വിഷ്വലൈസേഷനും നിങ്ങളുടെ ലക്ഷ്യത്തിനെ ക്രമീകരിക്കുന്ന വ്യായാമങ്ങളും ചെയ്യുന്നു. ഒരു വിഷൻ ബോർഡ് സൃഷ്ടിക്കുന്നത് നിങ്ങളുടെ ലക്ഷ്യങ്ങൾ കാണാനും ദൈനംദിന അടിസ്ഥാനത്തിൽ അവയിൽ എത്തിച്ചേരാനുള്ള ഒരു മാനസികാവസ്ഥ വികസിപ്പിക്കാനുമുള്ള മാര്‍ഗം നല്കുന്നു. ## എങ്ങനെ ഒരു വിഷ്വല്‍ ബോര്‍ഡ് ഉണ്ടാക്കാം?  വിഷ്വല്‍ ബോര്‍ഡിന്റെ ഗുണങ്ങള്‍ അറിഞ്ഞ സ്ഥിതിക്ക് അതെങ്ങനെ നല്ല രീതിയില്‍ നമ്മുടെ ലക്ഷ്യത്തിലേക്ക് എത്തുന്ന രീതിയില്‍ ഉണ്ടാക്കാം എന്ന് നോക്കാം. ### 1. 10 മിനിറ്റ് വിഷ്വലൈസേഷന്‍ ചെയ്യാം വിഷ്വല്‍ ബോര്‍ഡ് തയ്യാറാക്കാനായി ആദ്യമായി വേണ്ടത് നിങ്ങള്‍ക്ക് എന്താണ് ജീവിതത്തില്‍ വേണ്ടതെന്നും എവിടെയാണ് എത്തേണ്ടത് എന്നതുമായ ഉത്തമ ബോധ്യമാണ്. അതിനായി ഒരു നിമിഷം സ്വയം ചിന്തിക്കുക, നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് കണ്ടെത്തുക. ശാന്തമായ ഒരു സ്ഥലത്ത് നിങ്ങളുടെ ചിന്തകൾ സ്പഷ്ടമാക്കാനും ശാന്തമായ സംഗീതം സജ്ജീകരിക്കാനും കുറച്ച് സമയമെടുക്കുക. ഇത് ശാന്തവും ധ്യാനാത്മകവുമായ അനുഭവമായിരിക്കണം. നിങ്ങൾക്ക് ഇത് ചെയ്യാൻ 5-10 മിനിറ്റോ അല്ലെങ്കിൽ ആവശ്യമുള്ളിടത്തോളം സമയമോ എടുക്കാം. - ഒരു പേനയും പേപ്പറും എടുക്കുക - മനസ്സ് ശാന്തമാക്കാന്‍ കുറച്ച് ആഴത്തിലുള്ള ശ്വാസം എടുത്ത് വിടുക. മനസ്സ് ശാന്തമാകുന്നതുവരെ ഇത് തുടരുക. - നിങ്ങളോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുക. - എന്റെ ജീവിതം എങ്ങനെ ആയിരിക്കണം? - എന്റെ വീട് എങ്ങനെ ഇരിക്കണം? - എന്റെ ഭക്ഷണവും ആഹാര രീതികളും എങ്ങനെ ആയിരിക്കണം? - എന്തൊക്കെ കാര്യങ്ങള്‍ ജീവിതത്തില്‍ കൂടുതലായി ചെയ്യാനുണ്ട്? - ശാരീരികപരമായി എങ്ങനെയാകണം? - ഓരോ ദിവസവും എനിക്കു എങ്ങനെ അനുഭവപ്പെടണം? - അടുത്ത വർഷം എന്ത് സാമ്പത്തിക, തൊഴിൽ ലക്ഷ്യങ്ങളാണ് ഞാൻ കൈവരിക്കാൻ ആഗ്രഹിക്കുന്നത്? - അടുത്ത വർഷത്തെ എന്റെ സ്വപ്ന യാത്രാ സ്ഥലം ഏതാണ്? - മനസ്സില്‍ തോന്നുന്നത് കുറിച്ചിടുക. ഒരു ചോദ്യം നിങ്ങളെ സംബന്ധിക്കുന്നതല്ലെങ്കില് അത് വിടുക. മറ്റൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുക. നിങ്ങളോട് തന്നെ വീണ്ടും വേറെ ചോദ്യങ്ങളും ചോദിച്ച് ഉത്തരം കണ്ടെത്തുക. ഒരു മികച്ച വിഷ്വല്‍ ബോർഡ് നിർമ്മിക്കുന്നതിനുള്ള രഹസ്യം നിങ്ങളുടെ ലക്ഷ്യങ്ങൾ കൈയക്ഷരത്തിലൂടെ പ്രകടിപ്പിക്കുക എന്നതാണ്. കയ്യക്ഷരങ്ങളില്‍ ലക്ഷ്യങ്ങള്‍ എഴുതി വയ്ക്കുന്നതിന് ഒരു ഊര്‍ജ്ജസ്വലമായ ഒരു സ്വഭാവമുണ്ട്. ഒരു വിഷൻ ബോർഡ് സൃഷ്ടിക്കാൻ കലാപരമായ കഴിവ് ഉണ്ടായിരിക്കണമെന്നില്ല. വ്യക്തവും പോസിറ്റീവുമായ വീക്ഷണത്തോടെ ആരംഭിക്കാൻ വിഷന്‍ ബോര്‍ഡ് സഹായിക്കുന്നു എന്നേയുള്ളൂ. നിങ്ങളോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ഉത്തരങ്ങള്‍ പെട്ടെന്നു കിട്ടിയേക്കാം, ചിലപ്പോള്‍ സമയം എടുത്തേക്കാം. ഉത്തരങ്ങള്‍ സ്പഷ്ടമാക്കി എടുക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ജേര്‍ണലിങ്, ചിത്രം വര, ധ്യാനം, സംഗീതം അങ്ങനെ നിങ്ങളുടെ ഉള്ളിലുള്ള ആഗ്രഹങ്ങളെ പുറത്തുകൊണ്ടുവരുന്ന എന്തും നിങ്ങള്‍ക്ക് ഉപയോഗിക്കാം. നിങ്ങളുടെ ബോർഡ് ഒരു കാര്യത്തില്‍ ആരംഭിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ പൂർത്തിയാക്കുകയാണെങ്കിൽ നിരുത്സാഹപ്പെടരുത്, അതിനെ സർഗ്ഗാത്മക പ്രക്രിയ എന്ന് വിളിക്കുന്നു, അത് വളരെ പ്രധാനമാണ്. നിങ്ങളുടെ ബോർഡ് സൃഷ്ടിക്കുന്നതിലൂടെ നിങ്ങളെക്കുറിച്ച് നിങ്ങൾ കണ്ടെത്തുന്നതിൽ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. ### 2. വിഷന്‍ ബോര്‍ഡ് രൂപരേഖ തയ്യാറാക്കാം അടുത്തതായി ചെയ്യേണ്ടത് നിങ്ങളുടെ വിഷന്‍ ബോര്‍ഡിന് ഒരു രൂപരേഖ തയ്യാറാക്കുക എന്നതാണ്. വിഷ്വല്‍ ബോര്‍ഡില്‍ എന്തൊക്കെ വരണം എന്നത് ഇവടെ തീരുമാനിക്കാം. ഒരു വിഷൻ ബോർഡ് സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന നിയമം, നിയമങ്ങളൊന്നുമില്ല എന്നതാണ്! നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള രസകരവും ക്രിയാത്മകവുമായ സമയമായിരിക്കണം ഇത്. നിങ്ങളെ പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ എന്തും നിങ്ങളുടെ ബോർഡിൽ ഉൾപ്പെടുത്താം. നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ ഒരു വിഷ്വൽ പ്രാതിനിധ്യമായിരിക്കണം അത്. നിങ്ങളുടെ ബോർഡിന്റെ ഉദ്ദേശ്യം അതിലുള്ളതെല്ലാം പ്രാവര്‍ത്തികമാക്കുക എന്നതാണ്. ഒരു വിഷൻ ബോർഡ് കിറ്റ് ഇപ്പോള്‍ വിപണിയില്‍ വാങ്ങാന്‍ ലഭിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ സ്വന്തം വിഷൻ ബോർഡ് സൃഷ്ടിക്കുന്നത് ഒരു പ്രത്യേക അനുഭവമായിരിക്കും. നിങ്ങളുടേതായവ സൃഷ്ടിക്കുന്നത് യഥാർത്ഥത്തിൽ പിന്തുടരാനും കൂടുതൽ ലക്ഷ്യങ്ങൾ സ്വപ്നം കാണാനും നിങ്ങളെ കൂടുതല്‍ പ്രേരിപ്പിക്കും. ഏതില്‍ നിന്നും നിങ്ങള്‍ക്ക് ആശയങ്ങള്‍ സ്വരുക്കൂട്ടാം. ചിത്രങ്ങള്‍, ഇഷ്ടപ്പെട്ട ഉദ്ധരണികള്‍, ഓര്‍മ്മകള്‍, പോസ്റ്റ് കാര്‍ഡുകള്‍ ഒക്കെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. - മാഗസിന് ചിത്രങ്ങള്‍ : നിങ്ങൾക്ക് എങ്ങനെ തോന്നണമെന്ന് പ്രതിനിധീകരിക്കുന്ന മാഗസിൻ കട്ട്ഔട്ടുകൾ, നിങ്ങൾ എവിടെയ്ക്കാണ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏത് കാര്യവും നിങ്ങളുടെ ബോർഡിലേക്ക് ചേർക്കുന്നതിന് അനുയോജ്യമാണ്. ഫാഷൻ മാഗസിനുകൾ, ലൈഫ്സ്റ്റൈൽ മാഗസിനുകൾ, ട്രാവൽ മാഗസിനുകൾ എന്നിങ്ങനെ ഏത് മാസികയിൽ നിന്നും ഇവ ആകാം. - ഫോട്ടോകള്‍ : ഓണ്‍ലൈനില്‍ നിന്നും എടുത്തതോ അല്ലെങ്കില്‍ നിങ്ങളുടെ കയ്യില്‍ നേരത്തെ ഉള്ള ചിത്രങ്ങളോ ഉപയോഗിക്കാം. നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രതിനിധീകരിക്കുന്ന ഏതെങ്കിലും ചിത്രങ്ങൾ ഉപയോഗിക്കുക. - പ്രചോദനാത്മകമായ ഉദ്ധരണികള്‍ : പുസ്തകങ്ങളില്‍ നിന്നോ സിനിമകളില്‍ നിന്നോ ഉള്ള നിങ്ങളുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്ന ഉദ്ധരണികള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. `_BANNER_` ### 3. വേണ്ട സാധങ്ങള്‍ ശേഖരിക്കാം അടുത്തതായി ഒരു വിഷ്വല്‍ ബോര്‍ഡ് നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കാം. അതിനായി വേണ്ട സാധനങ്ങള്‍… **ബോര്‍ഡ്** ആദ്യമായി ഒരു വിഷന്‍ ബോര്‍ഡ് ഉണ്ടാക്കുകയാണെങ്കില്‍ തെര്‍മോകോള്‍ കൊണ്ടോ കാര്‍ഡ് ബോര്‍ഡ് കൊണ്ടോ ഒരു ബോര്‍ഡ് നിര്‍മ്മിക്കാവുന്നതാണ്. അതില്‍ നമ്മള് ശേഖരിച്ചു വച്ചിരിക്കുന്ന ചിത്രങ്ങളും മറ്റും ഒട്ടിച്ചു വയ്ക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരു പിന് ബോര്‍ഡ് വാങ്ങിക്കാം. ഇപ്പോള്‍ വിപണിയില്‍ സുലഭമായി ലഭിക്കുന്നതാണ്. അതില്‍ ചിത്രങ്ങളും മറ്റും പിന് ചെയ്തു വയ്ക്കാം. പിന് ബോര്‍ഡ് ആവുമ്പോള്‍ വിഷന്‍ ബോര്‍ഡ് ഇടയ്ക്കിടയ്ക്ക് മാറ്റം വരുത്താനും എളുപ്പമായിരിക്കും. **അലങ്കാര വസ്തുക്കള്‍** ചിലര്‍ക്ക് തങ്ങളുടെ വിഷന്‍ ബോര്‍ഡ് അലങ്കരിക്കാനും ഒക്കെ ഇഷ്ടമാണ്. അങ്ങനെയുള്ളവരാണെങ്കില്‍ അലങ്കാരത്തിനുള്ള തോരണങ്ങളും സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്. **ആശയ സാധനങ്ങള്‍** വിഷന്‍ ബോര്‍ഡിലേക്ക് വയ്ക്കേണ്ടുന്ന നിങ്ങളുടെ ആശയങ്ങള്‍ പ്രകടമാക്കുന്ന ചിത്രങ്ങളും, ഉദ്ധരണികളും ഒക്കെ ശേഖരിച്ചു തയ്യാറാക്കി വയ്ക്കുക. വിഷന്‍ ബോര്‍ഡിലെ പ്രധാന ഘടകമാണ് ഇത്. **മറ്റ് ആവശ്യ വസ്തുക്കള്‍** ചിത്രങ്ങളും ഉദ്ധരണികളും തോരണങ്ങളും വിഷന്‍ ബോര്‍ഡില്‍ ഒട്ടിച്ചു വയ്ക്കാനും മറ്റുമായി ആവശ്യമായി വേണ്ടി വരുന്ന കാര്യങ്ങള്‍ എടുത്തുവയ്ക്കണം. കത്രിക, ടേപ്പ്, പിന്, പശ അങ്ങനെ ആവശ്യമുള്ള എല്ലാം എടുത്തുവയ്ക്കുക. ### 4. വിഷന്‍ ബോര്‍ഡ് തയ്യാറാക്കാം ഇപ്പോൾ, നിങ്ങളുടെ വിഷൻ ബോർഡ് യഥാർത്ഥത്തിൽ സൃഷ്ടിക്കാൻ നിങ്ങൾ തയ്യാറാണ്. ഒരു വിഷൻ ബോർഡ് എങ്ങനെ നിർമ്മിക്കാമെന്ന് നോക്കാം. **മനസ്സ് ശാന്തമാക്കുക** നിങ്ങള്‍ നിങ്ങളുടെ വിഷന്‍ ബോര്‍ഡ് തയ്യാറാക്കാന്‍ പോവുകയാണ്. അത് കുറ്റമറ്റതായി ചെയ്യണമെങ്കില്‍ നിങ്ങളുടെ മനസ്സ് ശാന്തവും തെളിമയാര്ന്നതുമാകണം. ലളിതമായ ഗാനം കേട്ടുകൊണ്ടോ ഒരു സുഗന്ധ മെഴുതുതിരി കത്തിച്ചുവച്ചുകൊണ്ടോ മനസ്സിനെ ശാന്തമാക്കി വിഷന്‍ ബോര്‍ഡ് തയ്യാറാക്കുന്നതിനെ കുറിച്ച് ചിന്തിക്കാം. **വ്യത്യസ്ഥ ലേയൌട്ടുകള്‍ പരീക്ഷിക്കുക** നിങ്ങളുടെ ചിത്രങ്ങൾ നിങ്ങളുടെ ബോർഡിൽ വച്ച് നോക്കുക. എന്നാൽ ഇപ്പോള്‍ തന്നെ പശ തേച്ച് ഒട്ടിക്കരുത്. പല പല രീതിയില്‍ വച്ച് നോക്കി ഇഷ്ട്ടപ്പെടുന്ന ഒരു മാതൃക കണ്ടെത്തുക. ചില ആളുകൾ ഓരോ വിഭാഗവും വ്യത്യസ്തമായ ലക്ഷ്യത്തോടെ അവരുടെ ബോർഡ് ക്രമീകരിക്കുന്നു, ചിലർ കൂടുതൽ അടുക്കും ചിട്ടയുമുള്ളതിനെ സൃഷ്ടിക്കുന്നു, ചിലർ കൂടുതൽ ക്രമരഹിതമായ സമീപനം ഉപയോഗിക്കുന്നു. വലിയ ചിത്രങ്ങൾ പശ്ചാത്തലമായി ഉപയോഗിച്ചു മുന്നില്‍ ചെറിയ ചിത്രങ്ങള്‍ വയ്ക്കുന്നത് ഒരു നല്ല സമീപനമായിരിക്കും. ബോര്‍ഡ് തയ്യാറാക്കാന്‍ "ശരിയായ വഴി" എന്നൊന്നില്ല, അതിനാൽ നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്നതെന്തും ചെയ്യുക. നിങ്ങൾ ഇഷ്ടപ്പെടുന്ന പോലെ സർഗ്ഗാത്മകത പുലർത്തുക. **ബോര്‍ഡ് സൃഷ്ടിക്കുക** നിങ്ങളുടെ ബോർഡ് നിങ്ങളുടെ വികാരങ്ങളുമായി പ്രതിധ്വനിക്കുകയും നിങ്ങളുടെ വിഷൻ ബോർഡുമായി നിങ്ങള്‍ക്ക് ഒരു വൈകാരിക ബന്ധം നൽകുകയും വേണം. ക്രമീകരണത്തിൽ നിങ്ങൾ സംതൃപ്തിയായ ശേഷം നിങ്ങളുടെ എല്ലാ ചിത്രങ്ങളും ഒട്ടിക്കുക. നിങ്ങൾക്ക് അതിൽ പെയിന്റ് ചെയ്യാം, അല്ലെങ്കിൽ മാർക്കറുകൾ ഉപയോഗിച്ച് വാക്കുകൾ എഴുതാം, സ്റ്റിക്കറുകൾ ചേർക്കാം, അല്ലെങ്കിൽ നിങ്ങളുടെ കാഴ്ചയെക്കുറിച്ച് നിങ്ങളെ ഏറ്റവും ആവേശഭരിതരാക്കുന്ന മറ്റെന്തു വേണമെങ്കിലും ചെയ്യാം. ### 5. വിഷന്‍ ബോര്‍ഡിന് ജീവന് നല്‍കാം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ സ്വയം അവബോധം മെച്ചപ്പെടുത്തുന്നതിനുമുള്ള നിങ്ങളുടെ ടൂൾബോക്സിലെ മറ്റൊരു ഉപകരണമാണ് വിഷൻ ബോർഡ്. വിഷൻ ബോർഡ് നിര്‍മ്മാണം കഴിഞ്ഞാല്‍ അത് എന്നും കാണുന്ന ഒരു സ്ഥലത്ത് സ്ഥാപിക്കുക എന്നതാണ് പ്രധാനം. അതിനായി ഒരു പ്രത്യേക സ്ഥലം കണ്ടെത്തുക തന്നെ വേണം. ഇത് നിങ്ങളുടെ ഓഫീസിലോ സ്റ്റുഡിയോയിലോ കിടക്കയുടെ അരികിലോ സ്ഥാപിക്കാം, അതുവഴി നിങ്ങൾക്ക് ഇത് ദിവസവും കാണാൻ കഴിയും. അല്ലെങ്കിൽ, ഇത് നിങ്ങളുടെ കംപ്യൂട്ടറിലെയോ ഫോണിലേയോ സ്ക്രീൻസേവർ ആക്കാം. എല്ലാ ദിവസവും നിങ്ങളുടെ ബോർഡിൽ നോക്കി കുറച്ച് സമയം ചിലവഴിക്കുക, അതുവഴി നിങ്ങളുടെ അബോധ മനസ്സിന് നിങ്ങളുടെ ലക്ഷ്യങ്ങൾ കൂടുതൽ മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കും. നിങ്ങളുടെ വിഷന്‍ ബോര്‍ഡ് നിങ്ങളുടെ ലക്ഷ്യത്തിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചിത്രം പ്രകടമാക്കുന്നതായിരിക്കണം. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാവുന്ന എല്ലാ അത്ഭുതങ്ങളിലേക്കും നിങ്ങളുടെ മനസ്സ് തുറക്കുക!